വാവാ സുരേഷിന് പത്മശ്രീ ലഭിക്കുമോ? ഫേസ്ബുക്ക് പേജിന്റെ ലൈക്ക്സ് 3000 കടന്നു: പ്രാഞ്ചിയേട്ടന്മാർക്ക് ആശങ്ക
തിരുവനന്തപുരം: ഉഗ്ര വിഷമുള്ള പാമ്പുകൾ അനുസരണയുള്ള നായകളെ പോലെ മുട്ട് മടക്കുന്ന വാവ സുരേഷിന് പത്മശ്രീ നേടി കൊടുക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ ഫേസ്ബുക്ക് പേജിന് ആവേശകരമായ പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച് മൂന്ന് ദിവസം കൊണ്ട് 600 പേർ ലൈക്ക് ചെയ്ത ഫേസ്ബുക്ക് പേജിനെക്കുറിച്ച് ചൊവ്വാഴ്ച മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതോടെ ലൈക്കുകളുടെ എണ്ണം 3000 കടന്നു. അനേകം പേർ ഈ ഫേസ്ബുക്ക് പേജ് ഷെയർ ചെയ്തും ലൈക്ക് ചെയ്തും വാവാ സുരേഷിന് പത്മശ്രീ കൊടുക്കണം എന്ന ആവശ്യത്തോട് പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ നിലയിൽ ഒരാഴ്ച കൊണ്ട് ഈ പേജ് 10,000 ലൈക്ക് കടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നായ പത്മശ്രീ ലഭിക്കാൻ ഏറ്റവും അർഹതയുള്ള ആൾ എന്ന നിലയിലാണ് സുരേഷിന് വേണ്ടി മലയാളികൾ രംഗത്തിറങ്ങിയിരിക്കുന്നത്. പരിസ്ഥിതി സ്നേഹി എന്ന നിലയിലും മനുഷ്യ സ്നേഹി എന്ന നിലയിലും ഈ പുരസ്കാരത്തിന് ഏറ്റവും അർഹതപ്പെട്ട ആൾ എന്ന നിലയിലാണ് ഇങ്ങനെ ഒരു ആവശ്യം ഉയർന്നു വരുന്നത്. മലയാളികളുടെ പൊതു ആവശ്യമായി ഈ വികാരത്തെ മാറ്റിയെടുക്കാൻ വേണ്ടി ഈ ആവശ്യത്തോടൊപ്പം ചേർന്ന് നിൽക്കാൻ ആണ് മറുനാടൻ മലയാളി പ്രയത്നിക്കുന്നത്. ഈ പ്രയത്നത്തിൽ വായനക്കാരുടെ സമ്പൂർണ്ണ പിന്തുണ ഞങ്ങൾ തേടുകയാണ്.
അതേ സമയം വാവക്ക് സാങ്കേതികമായി ഈ അവാർഡിന് അർഹത ഇല്ല എന്ന വാദം ഉയർത്തി ചിലർ രംഗത്തുണ്ട്. ലോക പ്രശസ്തരായ എഴുത്തുകാരും കായികതാരങ്ങളും ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ഒക്കെ അടങ്ങുന്ന ഗണത്തിലേക്ക് വെറും ഒരു പാമ്പുപിടുത്തക്കാരനെ കയറ്റാൻ ശ്രമിക്കുന്നത് തെറ്റാണ് എന്നാണ് ഇക്കൂട്ടരുടെ പ്രചരണം. ഈ മഹാന്മാരുടെ കൂടെ പണത്തിന്റെ ബലത്തിൽ സ്ഥാനം നേടി ഞെളിഞ്ഞ് നടക്കുന്ന പ്രാഞ്ചിയേട്ടന്മാരായ പണച്ചാക്കുകൾ മാത്രമാണ് ഇതിൽ എതിർപ്പുള്ളതെന്ന് വാവയെ പിന്തുണയ്ക്കുന്നവർ പറയുന്നു. വെറും ഒരു പാമ്പുപിടുത്തക്കാരന് ലഭിക്കുന്ന അവാർഡ് ലഭിച്ചാൽ പേരിനൊപ്പം പത്മശ്രീ ചാർത്തി ജീവിക്കുന്നവർക്ക് അപമാനം ആകും എന്ന ആശങ്കയാണ് ഈ എതിർപ്പിന്റെ കാരണം.
എന്നാൽ സാങ്കേതികമായി പത്മശ്രീ ലഭിക്കാനുള്ള എല്ലാ യോഗ്യതകളും സുരേഷിനുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. പത്മശ്രീ അവാർഡുകൾ രാജ്യത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ആർക്കും അർഹതപ്പെട്ടതാണ്. ഇത് ശുപാർശ ചെയ്യാൻ പോലും ആർക്കും അധികാരം ഉണ്ട് എന്നതാണ് വാസ്തവം. സംസ്ഥാന സർക്കാരുകൾ, സർക്കാർ ഏജൻസികൾ തുടങ്ങിയവ മാത്രമാണ് ശുപാർശ ചെയ്യേണ്ടത് എന്നത് തെറ്റായ അറിവിന്റെ പുറത്ത് പ്രചരിക്കുന്നതാണ്. എന്ത് കൊണ്ടും അർഹനായ വാവാ സുരേഷിനെ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ശുപാർശ ചെയ്യാവുന്നതേയുള്ളൂ എന്നതാണ് സത്യം.
പത്മശ്രീ പുരസ്കാരത്തിന് സമർപ്പിക്കാനുള്ള അപേക്ഷാഫോമിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. പത്ത് വിവിധ മേഖലകളിലാണ് പത്മ അവാർഡുകൾ നൽകുന്നത്. ആർട്ട്, സോഷ്യൽ വർക്ക്, പബ്ലിക് അഫയേഴ്സ്, സയൻസ് ആൻഡ് എഞ്ചിനീയറിങ്, ട്രെഡ് ആൻഡ് ഇൻഡസ്ട്രി, മെഡിസിൻ, ലിറ്ററേച്ചർ ആൻഡ് എഡ്യുക്കേഷൻ, സിവിൽ സർവ്വീസ്, സ്പോർട്സ്, അതേഴ്സ് എന്നിങ്ങനെയാണ് ഈ മേഖല. മുകളിൽ സൂചിപ്പിക്കാത്ത ആർക്കും അതേഴ്സിൽ ഉൾപ്പെടുത്തി അപേക്ഷ നൽകാം.
ഇതിൽ രണ്ട് വിഭാഗത്തിൽ അപേക്ഷിക്കാൻ വാവ സുരേഷിന് അർഹത ഉണ്ട്. സോഷ്യൽ വർക്ക് എന്ന വിഭാഗത്തിൽ അപേക്ഷിക്കാൻ വേണ്ടി യോഗ്യതകളെക്കുറിച്ച് പുറയുന്നിടത്ത്, ചാരിറ്റബിൾ സർവ്വീസ്, കോൺട്രിബ്യൂഷൻ ഇൻ കമ്മ്യൂണിറ്റി പ്രോജക്റ്റ് എന്നാണ് വിശദീകരിക്കുന്നത്. പ്രതിഫലം കൈപ്പറ്റാതെയാണ് മൂർഖനും രാജവെമ്പാലയും അടക്കമുള്ള ഉഗ്ര സർപ്പങ്ങളെ കുട്ടയിലാക്കി ജനക്കൂട്ടത്തെ സുരേഷ് ഭയത്തിൽ നിന്നും രക്ഷിക്കുന്നത് എന്ന് മാത്രമല്ല വനം വകുപ്പുമായി ചേർന്ന് ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റ് പോലെയാണ് ഇത് പ്രവർത്തിക്കുന്നതും. ഇനി ആ വിഭാഗത്തിന്റെ സമജ്ഞയിൽ സുരേഷിന്റെ പ്രവർത്തനങ്ങൾ സാങ്കേതികമായി വരികയില്ല എന്ന വാദം അംഗീകരിച്ചാൽ പോലും പത്താമത്തെ വിഭാഗമായ അതേഴ്സിൽ കൃത്യമായി തന്നെ സുരേഷ് ചെയ്യുന്ന സേവനങ്ങളെ സൂചിപ്പിക്കുന്നുണ്ട്.
മുകളിൽ സൂചിപ്പിക്കാത്ത എല്ലാ വിഭാഗങ്ങളും ചുവടെ കൊടുത്തിരിക്കുന്നവ ഉൾപ്പെട്ട വിഭാഗത്തിലും പെട്ടവർ എന്ന് പറഞ്ഞ് യോഗ്യതയിൽ പറയുന്നത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ കൺസർവേഷൻ എന്നാണ്. ഈ വിഭാഗത്തിൽപ്പെടാൻ വേറെ യോഗ്യതകൾ ഒന്നും ആവശ്യമില്ല എന്ന് വ്യക്തമായിരിക്കെ സുരേഷിന് യോഗ്യത ഇല്ല എന്ന് വാദിക്കുന്നത് പ്രാഞ്ചിയേട്ടന്മാരുടെ ആശങ്കയെ പന്തുണയ്ക്കുന്നവർ മാത്രം ആണെന്ന് തീർച്ച. രാജ്യം നൽകുന്ന പരമോന്നത പുരസ്കാരങ്ങളിൽ ഒന്ന് യഥാർത്ഥ രാജ്യ സേവകർക്ക് ഒരുക്കാനുള്ള അവസരമായി കരുതി നമുക്ക് ഒരുമിച്ച് നിന്ന് ഈ കാമ്പെയിനെ വിജയിപ്പിക്കാം. ഒരു സാമൂഹ്യ ഉത്തരവാദിത്വം എന്ന നിലയിൽ മാത്രമാണ് മറുനാടൻ ഇതിനെ പിന്തുണയ്ക്കുന്നത്. നാളെ ഇത് കേരളത്തിന്റെ ഒരു പൊതു ആവശ്യമായി ഉയർന്ന് വരുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അന്ന് ഇത് ഏറ്റെടുത്ത് മുൻപോട്ട് പോകാൻ മുഖ്യധാര പത്രങ്ങളും പാർട്ടികളും ഒക്കെ ഉണ്ടാവും. അതുവരെ ഇതിനെ പിന്തുണയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍