ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ വാർത്താ വായനക്കാരിക്ക് കയ്യടിക്കാൻ ലോകം ഒരുമിച്ചു; ആണായി പിറന്ന് പെണ്ണായി ജീവിക്കുന്ന പത്മിനിക്കു പറയാൻ ഒരുപാട് ദുരിത കഥകൾ ബാക്കി
പദ്മിനി പ്രകാശ് എന്ന ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ വാർത്താ വായനക്കാരിയുടെ ജീവിതത്തിന്റെ ആദ്യ പകുതി കഴിഞ്ഞത് തന്റേതല്ലാത്ത ഒരു ശരീരത്തിൽ ദുരിതവും പേറിയായിരുന്നു. ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയതോടെയാണ് പത്മിനിയുടെ ജീവിതത്തിന്റെ രണ്ടാമധ്യായം ആരംഭിക്കുന്നത്. വിവാഹിതയും ഒരു ദത്തു പുത്രനുമുള്ള പത്മിനിയുടെ ആഗ്രഹം എല്ലാ ഭിന്നലിംഗക്കാർക്കും സൗജന്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള അവസരമൊരുക്കി സന്തോഷത്തോടെയുള്ള ഒരു ജീവിതത്തിന് അവസരമൊരുക്കണമെന്നാണ്. 30-കാരിയായ പത്മിനി ഇവരുടെ അവകാശ സംരക്ഷണ പ്രവർത്തന രംഗത്ത് സജീവമായി ഇടപെട്ടുവരുന്നുമുണ്ട്. ഇന്ത്യയിൽ ഒരു ലക്ഷത്തോളം രൂപ ചെലവുള്ള ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹവും ചെയ്ത് പത്മിനി തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നു.
ഇന്ന് കോയമ്പത്തൂരിലെ ഒരു തമിഴ്ചാനലായ ലോട്ടസ് ടിവിയിൽ വാർത്താ അവതാരകയാണ് പത്മിനി. എല്ലാ ദിവസവും വൈകുന്നേരം വാർത്താ ബുള്ളറ്റിനുകളുമായി പത്മിനി എത്തുന്നു. 'മറ്റൊരു ശരീരവുമായി പിറന്നു വീഴുന്നത് ഞങ്ങളുടെ കുറ്റമല്ല. ഒരു ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ പ്രയാസപ്പെടുന്ന പല ഭിന്നലിംഗക്കാരേയും എനിക്കറിയാം. ഭാരിച്ച ചെലവു മൂലം അവരുടെ ജീവിതം മരിച്ചിരിക്കുകയാണ്. എല്ലാവർക്കും സൗജന്യ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനം ഉണ്ടാകണം. ഞങ്ങൾക്ക് ഒരു സഹായവും ലഭിക്കുന്നില്ല. സഹായിക്കാൻ ആരും തയാറുമല്ല,' പത്മിനി പറയുന്നു. കടുത്ത ബാല്യത്തിലൂടെയാണ് പത്മിനിക്ക് കടന്നു പോകേണ്ടി വന്നിട്ടുള്ളത്. സ്നേഹവും ശ്രദ്ധയും നൽകാതെ അച്ഛനാണ് വളർത്തിയത്. 2000-ൽ വീട് വിട്ടിറങ്ങിയ ശേഷം അച്ഛനോടോ സഹോദരനോടോ മൂന്ന് സഹോദരിമാരോടോ ഒരക്ഷരം പോലും പത്മിനി മിണ്ടിയിട്ടില്ല. വളരെ ചെറുപ്പകാലത്തു തന്നെ അമ്മ മരിച്ചിരുന്നതിനാൽ അവരെ ഓർമ്മ പോലുമില്ല. ബാല്യം വളരെ കടുത്തതായിരുന്നെന്ന് അവർ പറയുന്നു. അച്ഛനിൽ നിന്ന് സ്നേഹപ്രകടനത്തിന്റെ ഒരംശം പോലും ലഭിച്ചിട്ടില്ല.
'ഞാൻ വ്യത്യസ്തയാണെന്നാണ് എപ്പോഴും ചിന്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ സന്തോഷവതിയുമായിരുന്നില്ല. തന്റെ സമപ്രായക്കാരായ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായാണ് തന്റെ വളർച്ചയെന്ന് ബോധ്യപ്പെട്ട 13-ാം വയസ്സുമുതലാണ് ഒരു പെൺകുട്ടിയാകണമെന്ന് ആഗ്രഹിച്ചു തുടങ്ങിയത്,' പത്മിനി ഓർക്കുന്നു. പെൺകുട്ടികളുടെ വസ്ത്രങ്ങളാണ് ഇഷ്ടപ്പെട്ടിരുന്നത്. കൂട്ടും അവരോടൊപ്പമായിരുന്നു. തന്നിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അറിയുമായിരുന്നില്ലെന്ന് പത്മിനി പറയുന്നു. നാട്ടിലെ ഭരതനാട്യം ക്ലബിൽ അംഗമായിരുന്നു പത്മിനി. സ്കൂളിലും നന്നായി പഠി്ച്ചിരുന്ന തന്റെ പെൺ സ്വഭാവ രീതികൾ മൂലം അദ്ധ്യാപകരും സഹപാഠികളും പലപ്പോഴും പരിഹസിച്ചിരുന്നുവെന്നും പത്മിനി പറയുന്നു.
സഹോദരിയുടെ വസ്ത്രമണിഞ്ഞും മുടി നീട്ടി വളർത്തിയും കൺമഷിയെഴുതിയും ചിലപ്പോൾ ലിപ്സ്റ്റിക്ക് ഇട്ടും പലപ്പോഴും പെണ്ണാകാൻ ശ്രമിക്കുമായിരുന്നു. തന്റെ ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോൾ പൊതിരെ തല്ലുകയാണുണ്ടായതെന്നും പത്മിനി ഓർക്കുന്നു. നീട്ടി വളർത്തിയിരുന്ന മുടി ബാർബറുടെ അടുത്തു കൊണ്ടു പോയി അച്ഛൻ വെട്ടിക്കളയിപ്പിച്ചു. പിന്നീട് മൂന്ന് വർഷക്കാലത്തോളം പത്മിനിയുടെ ജീവിതം ഒരു ദുസ്വപ്നമായിരുന്നു. കരയാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല. താൻ മരിച്ചുപോയെന്ന് കണക്കാക്കാനാണ് തനിക്കിഷ്ടമെന്ന് അച്ഛൻ ഇടയ്ക്കിടെ പറയുമായിരുന്നു. സഹായത്തിനായി ആരും ഉണ്ടായിരുന്നുമില്ല. അച്ഛനെ പേടിച്ച് തനിക്കു വേണ്ടി സംസാരിക്കാൻ സഹോദരങ്ങൾക്കും കഴിയുമായിരുന്നില്ല. പക്ഷേ 16-ാം വയസ്സിൽ പെട്ടിയുമെടുത്ത് രക്ഷപ്പെട്ടോടുകയായിരുന്നു. 2000-ലായിരുന്നു അത്. തന്റെ പേര് എവിടേയും പറയരുതെന്നും അത് തനിക്ക് മാനക്കേടാണെന്നുമാണ് അച്ഛൻ പറഞ്ഞതെന്ന് പത്മിനി പറയുന്നു.
പിന്നീട് ബാല്യകാല സുഹൃത്ത് നാഗരാജ് പ്രകാശിന്റെ വീട്ടിലാണ് കഴിഞ്ഞത്. ജീവിക്കാനായി പ്രദേശത്തെ ഒരു ആശ്രമത്തിൽ ജോലിക്കും പോയി. പിന്നീട് ഒരു ഡോക്ടറെ കണ്ടു ലിംഗമാറ്റത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അതോടെ പലവർണ സാരികളും മറ്റുമണിഞ്ഞ് പൂർണമായും സ്ത്രീകളുടെ വസ്ത്രത്തിലേക്കു മാറി. കൂടാതെ കുട്ടികൾക്ക് ഡാൻസ് ക്ലാസും ആരംഭിച്ചു. അതുകൊണ്ട് തന്നെ ഹിജഡകളെന്ന് വിളിക്കപ്പെടുന്നു ഭിന്നലിംഗമുള്ളവരെ പോലെ വേശ്യാവൃത്തിയിലേക്കോ മറ്റോ തിരിയാതെ നല്ല ജീവിതം തന്നെ പത്മിനിക്ക് നയിക്കാനായി. 31-കാരനായ പ്രകാശ് സ്വർണ്ണപ്പണിക്കാരനാണ്. ഇരുവരും പ്രണയത്തിലായതോടെ പിന്നെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. പിന്നീട് ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ പ്രവർത്ത രംഗത്തും സജീവമായി. തമിഴ്നാട് എയ്ഡ്സ് ഇനിഷ്യേറ്റീവിലും പ്രവർത്തിക്കാനാരംഭിച്ചു. ജോലി ചെയ്ത് സമ്പാദിച്ച് ഒരു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണം ഒടുവിൽ പത്മിനിക്ക് സ്വരൂപിക്കാനായി. 2004-ൽ ശസ്ത്രക്രിയ നടന്നതോടെയാണ് പത്മിനിയുടെ ജീവിതത്തിൽ സുപ്രധാന മാറ്റമുണ്ടായത്. അങ്ങനെ ആ സ്വപ്നം യാഥാർത്ഥ്യമായി. പിന്നീട് മുത്തശ്ശി മരിച്ചതറിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ കയറ്റിയില്ല. അച്ഛൻ വാതിൽ കൊട്ടിയടച്ചു. അതോടെ ആകെ തകർന്നാണ് തിരിച്ചു പോയത്. പീന്നീട് സഹോദരിയുടെ വിവാഹം നടന്നതും അറിഞ്ഞു. അതിലേക്കും ക്ഷണിച്ചിരുന്നില്ല. അതോടെ കുടുംബവുമായുള്ള ബന്ധം പൂർണമായും ഇല്ലാതായി. 2004-ൽ തന്നെയാണ് പ്രകാശുമായുള്ള വിവാഹവും നടന്നത്.
അതോടെ ജീവിതം കൂടുതൽ വർണാഭമായി. 2007-ൽ മിസ് തമിഴ്നാട് ട്രാൻസ്ജെൻഡർ പട്ടവും നേടി. 2009-ൽ മിസ് ഇന്ത്യ ട്രാൻസ്ജെൻഡർ പട്ടവും. 2012-ലാണ് ചാനലിൽ ജോലി ആരംഭിച്ചത്. ഒരു സീരിയലിൽ അഭിനയിച്ചായിരുന്നു തുടക്കം. രണ്ടു വർഷം മുമ്പ് ഒരു നവജാത ശിശുവായിരുന്ന മകൻ ജയ ശ്രീധറിനെ ദത്തെടുത്തതോടെയാണ് പത്മിനിക്ക് പുതിയ ജീവിതം പൂർണ സംതൃപ്തിയിലെത്തിയത്. അങ്ങിനെയിരിക്കെയാണ് ഈ വർഷമാദ്യം ലോട്ടസ് ചാനലിൽ നിന്നും ഒരു വിളി വരുന്നത്. അവർ ഒരു ഭിന്നലിംഗത്തിൽപ്പെട്ട ന്യൂസ്റീഡറെ നിയമിക്കാൻ പോകുകയാണെന്നും അതിനായി തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും അറിയിച്ചായിരുന്നു അത്. ആ ഓഫർ സ്വീകരിച്ചു. പിന്നീട് കുറെ പരിശീലനങ്ങൾക്കൊടുവിൽ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ പത്മിനി ചാലനിൽ വാർത്ത വായിച്ചു തുടങ്ങി. ജീവിതത്തിൽ എല്ലാം നേടിയതിന്റെ സംതൃപ്തിയിലാണിപ്പോൾ പത്മിനി. ഞാൻ ഒരു പെണ്ണായി പിറന്നാണ് ഈ നേട്ടങ്ങളൊക്കെ ഉണ്ടാക്കിയതെങ്കിൽ എന്നെ കുറിച്ച് കുടുംബം അഭിമാനിക്കും. പക്ഷേ ഞാനൊരു ഭിന്നലിംഗക്കാരിയാണെന്നതിനാൽ അവർക്ക് നാണക്കേടാണ് ഇതെന്നെ വളരെ വേദനിപ്പിക്കുന്നു. 'ഭിന്നലിംഗക്കാർ ഇന്ത്യയിൽ മാറ്റി നിർ്ത്തപ്പെട്ടവരാണ്. പക്ഷേ രാജ്യത്തെയും സമൂഹത്തെയും കുറിച്ചു പറയുന്നതിന് മുമ്പ് കുടുംബത്തെ കുറിച്ച് പറയേണ്ടതുണ്ട്. അച്ഛനമ്മമാർക്ക് സ്വന്തം മക്കളെ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ സമൂഹം മാറുമെന്ന് നമുക്കെങ്ങനെ പ്രതീക്ഷിക്കാനാകും? എല്ലാം തുടങ്ങുന്നത് വീട്ടിൽ നിന്നാണ്. ആൺകുട്ടികളെയും പെൺകുട്ടികളെയും പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നപോലെ ഭിന്നലിംഗക്കാരായ മക്കളെയും തുല്യമായി പരിഗണിക്കണം,' പത്മിനി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്