യു കെയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കുന്ന പണത്തിന്റെ നല്ലൊരു പങ്ക് നിയന്ത്രിക്കുന്നത് ഒരു കോഴിക്കോടുകാരൻ ആണെന്ന് നിങ്ങൾക്കറിയാമോ ? മണി ട്രാൻസ്ഫർ ബിസിനസ്സിൽ അതികായനായി മാറിയ ലണ്ടനിലെ രാകേഷ് കുര്യന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ
അന്താരാഷ്ട്ര് ഡിജിറ്റൽ പണമിടപാടുകളിൽ വ്യത്യസ്തങ്ങളായ സേവനങ്ങൾ നൽകിക്കൊണ്ടിരുന്ന ക്രോസ്സ് പേ ഇനി റീട്ടെയിൽ മേഖലയിലേക്കും കടന്നു വരികയാണ്. ആഗോളവത്കൃത ലോകത്ത് ഏറെ പ്രാധാന്യമുള്ള ഒരു മേഖലയാണ് മണി ട്രാൻസ്ഫർ എന്നത്. ഈ മേഖലയിലെ പല പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും തനത് രീതിയിലുള്ള പരിഹാരമാർഗ്ഗങ്ങൾ ആവിഷ്കരിച്ചുകൊണ്ട് ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ സ്ഥാപനമാണ് ക്രോസ്സ്പേ. ഇപ്പോഴിതാ യു കെയിലെ റീടെയിൽ മണി ട്രാൻസ്ഫർ മേഖലയിലും അവർ ആധിപത്യം സ്ഥാപിക്കുന്നു.
തങ്ങളുടെ സേവനമേഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഐഫാസ്റ്റ് ഗ്ലോബൽ ബാങ്ക്/ ഇ സെഡ് റെമിറ്റിൽ നിന്നുമാണ് അവർ യു കെ റീടെയിൽ മണി ട്രാൻസ്ഫർ ബിസിനസ്സ് സ്വന്തമാക്കിയിരിക്കുന്നത്. 50 ൽ അധികം കറൻസികളിൽ ആഗോളതലത്തിൽ തന്നെ പണമിടപാടുകൾ സാധ്യമാക്കുന്ന സേവനങ്ങളാണ് ക്രോസ്സ്പേ നൽകുന്നത്. ഓൺലൈൻ ഉപയോഗിച്ചോ ക്രോസ്സ്പേ ആപ് ഉപയോഗിച്ചോ ലോകമാകമാനമുള്ള അമ്പതോളം രാജ്യങ്ങളിൽ ഉപയോക്താക്കൾക്ക് ഇവരുടെ സേവനം ഉപയോഗിക്കുവാൻ സാധിക്കും.
ബാങ്ക് ക്രെഡിറ്റുകൾ, മൊബൈൽ മണി എന്നീ വിധങ്ങളിൽ പണം സ്വീകരിക്കാവുന്നതാണ്. അല്ലെങ്കിൽ സ്വീകർത്താവിന്റെ രാജ്യത്തെ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നും കറൻസിയായും പണം സ്വീകരിക്കാവുന്നതാണ്. 5000 ൽ അധികം ബാങ്കുകളുമായി ഒത്തുചേർന്നാണ് ക്രോസ്സ്പേ ആഗോളതലത്തിൽ പ്രവർത്തിക്കുന്നത്. 2 ബില്യണിൽ അധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് ആക്സസും ഉണ്ട്. വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ചുകൊണ്ട്, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി പേയ്മെന്റ് എക്കോസിസ്റ്റം ഇവർ പ്രദാനം ചെയ്യുന്നു. ആഗോള തലത്തിൽ തന്നെ ബാങ്കുകളുമായുള്ള ഡയറക്ട് എ പി ഐകളിലാണ് അവരുടേ വിജയം അധിഷ്ഠിതമായിരിക്കുന്നത്. ഇതുവഴി ഒരു സിംഗിൾ എ പി ഐ വഴി ഒരു സിംഗിൾ കറൻസി ഉപയോഗിച്ച് നിരവധി പണമിടപാടുകൾ നടത്താൻ ആകും
ക്രോസ്സ്പേയും മലയാളിക്കരുത്തും
ഇന്ന് നമുക്കെല്ലാം സുപരിചിതമായ പല മണി ട്രാൻസ്ഫർ കമ്പനികളിലും പ്രവർത്തിച്ചു നേടിയ പരിചയവുമായാണ് കോഴിക്കോട്ടുകാരനായ രാകേഷ് കുര്യൻ യു കെയിൽ ക്രോസ്സ്പേ എന്ന സ്ഥാപനം ആരംഭിക്കുന്നത്. യു എ ഇ എക്സ്ചേഞ്ച്, എക്സ്പ്രസ്സ് മണി, ഓറിയന്റ് എക്സ്ചേഞ്ച് ഹോംഗ്കോങ്ങ്, ബി എഫ് സി എന്നീ പ്രമുഖ മണി ട്രാൻസ്ഫർ സ്ഥാപനങ്ങളിലെല്ലാം പ്രമുഖ തസ്തികകളിൽ ജോലി ചെയ്ത പരിചയമുള്ള വ്യക്തിയാണ് രാകേഷ് കുര്യൻ.
22 വർഷങ്ങൾക്ക് മുൻപ് ഇ സെഡ് റെമിറ്റ് യു കെ യുടെ റീടെയിൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായിട്ടായിരുന്നു രാകേഷ് യു കെയിൽ എത്തുന്നത്. മണി ട്രാൻസ്ഫർ റീടെയിൽ ബിസിനസ്സ് സ്ഥാപനവും ഓൺലൈൻ പ്ലാറ്റ്ഫോമുമായിരുന്ന ഇ സെഡ് റെമിറ്റ് ക്രമേണ വളർന്ന് ഒരു യു കെ ബാങ്ക് ആയി മാറി. 2015-ൽ രാകേഷ് കുര്യൻ ബി എഫ് സി ബാങ്കിൽ നിന്നും രാജിവെച്ച് ക്രോസ്സ് പേ ആരംഭിച്ചു. ആഗോള തലത്തിൽ തന്നെയുള്ള ആധുനിക ഡിജിറ്റൽ സൊലൂഷ്യൻ ദാതാവ് എന്ന നിലയിലായിരുന്നു ക്രോസ്സ്പേയുടെ ആരംഭം.അതിനിടയിൽ 2022-ൽ ബി എഫ് സിബാങ്ക് സിംഗപ്പൂർ ആസ്ഥാനമായ ഐഫാസ്റ്റ് ഗ്ലോബൽ ബാങ്ക് ലിമിറ്റഡ് ഏറ്റെടുക്കുകയും ചെയ്തു.
2022 ജൂൺ 1 മുതൽ ഐഫാസ്റ്റ് ഗ്ലോബൽ ബാങ്കിൽ നിന്നും റീടെയിൽ ബിസിനസ്സ് വിഭാഗം ഏറ്റെടുക്കാൻ ക്രോസ്സ്പേ സമ്മതിച്ചിരുന്നു. ബി എഫ് സി ഗ്രൂപ്പിന്റെ മണി ട്രാൻസ്ഫർ സേവനം ഇ സെഡ് റെമിറ്റ് ആണ്. ഇതിന്റെ സഹസ്ഥാപകൻ കൂടിയാണ് രാകേഷ് കൂര്യൻ. 2005-ൽ ആയിരുന്നു ഇത് ആരംഭിച്ചത്. അന്ന് യു കെയുടെ മിക്ക ഭാഗങ്ങളിലും റീടെയിൽ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. ഇന്ന് അതെല്ലാം രാകേഷിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഒരു കർമ്മ ചക്രം ഇവിടെ പൂർത്തിയായതുപോലെ.
രാകേഷ് കുര്യൻ; ഒരു കാർമ്മിക് സൈക്കിളിന്റെ പൂർത്തീകരണം
2005-ൽ രാകേഷ് കുര്യന്റെ കൂടി ആശയത്തിലും പരിശ്രമത്തിലും യാഥാർത്ഥ്യമായതാണ് ഇ സെഡ് റെമിറ്റ് എന്ന മണി ട്രാൻസ്ഫർ സംവിധാനം. ഇത് പ്രബലപ്പെടുത്താനും അതോടൊപ്പം വിപുലീകരിക്കുവാനും കൂടിയായിരുന്നു രാകേഷ് കുര്യൻ 22 വർഷങ്ങൾക്ക് മുൻപ് യു കെയിൽ എത്തുന്നത്. രാജ്യമാകമാനം റീടെയിൽ കേന്ദ്രങ്ങൾ ഒരുക്കുവാൻ ഈ മലയാളിക്കരുത്തിനായി. അതിന്റെ പിൻബലത്തിൽ ഇ സെഡ് റെമിറ്റും അവരുടെ മാതൃസ്ഥാപനമായ ബി എഫ് സി ബാങ്കും അഭൂതപൂർവ്വമായ വളർച്ചക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.
ഉയരങ്ങളിലെത്തിയപ്പോഴും തന്റെ കർമ്മം ഉപേക്ഷിക്കാൻ രാകേഷിനായില്ല. വളർന്ന് പന്തലിച്ച വടവൃക്ഷത്തിന്റെ താഴെ തണലേറ്റിരുന്ന് വിശ്രമിക്കാനല്ല, മറിച്ച് പുതിയ വൃക്ഷങ്ങളെ വളർത്തിയെടുക്കാൻ അദ്ധ്വാനിക്കുക എന്നതായിരുന്നു ഈ മലയാളിയുടെ തത്വം. അതുകൊണ്ടു തന്നെയാണ് സുരക്ഷിതമായ ഒരു ജോലി ഉപേക്ഷിച്ച് 2015-ൽ സ്വന്തമായി ക്രോസ്സ്പേ എന്ന സ്ഥാപനം ആരംഭിക്കാൻ രാകേഷ് തയ്യാറായത്.
മറ്റുള്ളവർ തെളിച്ച വഴിയിലൂടെ പോകാതെ, എന്നും സ്വന്തമായ പാത വെട്ടിത്തുറക്കാൻ ആഗ്രഹിച്ചിരുന്ന രാകേഷ് കുര്യൻ ഇവിടെയും പതിവ് തെറ്റിച്ചില്ല. ഇന്നോവേഷൻ എന്ന വാക്കിനെ അതിന്റെ സമഗ്രമായ അർത്ഥത്തിൽ എടുത്ത രാകേഷ് തന്റെ ക്രോസ്സ്പേ മണി ട്രാൻസ്ഫർ സേവനത്തിലും പുതിയ കാര്യങ്ങൾ പരീക്ഷിച്ചു. ബാങ്കുകളുമായിട്ടുള്ള ഡയറക്ട് എ പി ഐ ഉൾപ്പടെയുള്ളവ അന്താരാഷ്ട്ര തലത്തിൽ തന്നെ പണമിടപാടുകൾ നടത്തുന്ന ആയാസ രഹിതമാക്കിയപ്പോൾ ക്രോസ്സ്പേയും വളർന്ന് പന്തലിക്കുകയായിരുന്നു.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുംസ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, കമ്പ്യുട്ടർ എന്നിവ ഉപയോഗിച്ച് അന്താരാഷ്ട്ര പണമിടപാടുകൾ നടത്താൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത്. അതേസമയം വളരെ കുറഞ്ഞ സേവന നിരക്കും ക്രോസ്സ്പേ വാഗ്ദാനം ചെയ്യുന്നു. പേയ്മെന്റ് വ്യവസായ മേഖലയിൽ അത്യാവശ്യമായിരുന്ന ഒരു ഉയർച്ച നൽകുന്നതിനായിട്ടായിരുന്നു തങ്ങൾ ഈ യാത്ര ആരംഭിച്ചത് എന്നാണ് രാകേഷ് കുര്യൻ പറയുന്നത്.
തങ്ങളുടെ കൂട്ടായ അറിവും ബന്ധങ്ങളും പരമാവധി ഉപയോഗിച്ചിട്ടായിരുന്നു ഈ പ്ലാറ്റ്ഫോം രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഇന്ന് തങ്ങളുടെ ബിസിനസ്സിന്റെ നട്ടെല്ല് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കളെ എന്നും സംതൃപ്തരാക്കുക, അതിനായി പുതിയ കണ്ടുപിടുത്തങ്ങൾക്ക് പുറകെ പോവുക എന്നതായിരുന്നു രാകേഷിന്റെ രീതി. അതു തന്നെയായിരുന്നു അന്ന് ഇ സെഡ് റെമിറ്റിന്റെ വിജയത്തിൽ കലാശിച്ചതും.
22 വർഷങ്ങൾക്കിപ്പുറം താൻ ചോരനീരാക്കി കെട്ടിപ്പടുത്ത ഈ സെഡ് റെമിറ്റ് ഇന്ന് സ്വന്തമാക്കുമ്പോൾ രാകേഷ് കുര്യൻ തന്റെ ജീവിതത്തിലെ ഒരു മഹത്തരമായ് കാർമ്മിക ചക്രം പൂർത്തിയാക്കുകയാണ്. ഒപ്പം ലോകത്ത് എവിടെയുമുള്ള മലയാളികൾക്ക് പ്രചോദനവും അഭിമാനവും ആയി മാറുകയും ചെയ്തിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- ഐ ഒ എസ് പലതവണ അപ്ഡേറ്റ് ചെയ്തിട്ടും അതങ്ങോട്ട് ശരിയാകുന്നില്ല; ഐ ഫോൺ 14 വാങ്ങിയവരെല്ലം കുടുങ്ങി; അത്യാവശ്യമായ സമയത്ത് മുട്ടൻ പണിയാകുന്നു; ഐഫോൺ പുതിയ വേർഷൻ വാങ്ങി കുടുങ്ങിയവരിൽ നിങ്ങളും ഉണ്ടോ ?
- ബിലാൽ അൽ സുഡാനിയേയും പത്ത് അനുയായികളേയും മലനിരകളിലെ ഒളിത്താവളത്തിൽ കയറി കൊന്നു തള്ളി അമേരിക്കൻ സേന; സോമാലിയൻ സർക്കാരിനെ മുൾമുനയിൽ നിർത്തിയ ഐ സി സ് ഭീകര സംഘത്തെ തച്ചുടച്ചത് ബൈഡൻ ഉത്തരവിട്ടതിനു പിന്നാലെ; കൊന്ന് തള്ളിയത് നീചരായ കൊലയാളികളെ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമ! ചലച്ചിത്ര അക്കാഡമി ചെയർമാന് കുത്ത്! 'വാഴക്കുല' വൈലോപ്പള്ളിക്കും കൊടുത്തു! ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്; വാഴക്കുല ചങ്ങമ്പുഴയുടേതല്ലേ?
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- ഇന്ത്യയെ തകർക്കാൻ തീവ്രവാദികളെ വളർത്തി; ചൈനയ്ക്ക് എല്ലാം തുറന്നു നൽകിയതും കുബുദ്ധി; ഒടുവിൽ എല്ലാം തകർന്നടിഞ്ഞു; ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി; വീണ്ടും അമേരിക്കൻ സഹായത്തിന് കൈകൂപ്പി പാക് സർക്കാർ; സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ച ഭൂമി അടക്കം വീണ്ടെടുത്ത് പിടിച്ചു നിൽക്കാൻ ഷഹബാസ് ഷരീഫ് സർക്കാർ
- ജനക്കൂട്ടം ഇരച്ചു കയറി; സുരക്ഷ വീഴ്ച; ഭാരത് ജോഡോ യാത്ര താൽകാലികമായി നിർത്തിവച്ചു; പൊലീസ് നിഷ്ക്രിയമെന്ന് കോൺഗ്രസ്; ഇന്ത്യയിലെ പ്രതിപക്ഷത്തെ തിരികെ കൊണ്ടുവരുന്നുവെന്ന് ടൈം മാഗസിൻ റിപ്പോർട്ട്
- ഏഴു വർഷം മുൻപ് ഹൃദയാഘാതം ഉണ്ടായി മരിച്ചപ്പോൾ പാസ്റ്റർ നേരെ പോയത് നരകത്തിലേക്ക്; നരകത്തിലെ പീഡനം കണ്ടു മടുത്ത് ജീവിതത്തിലേക്ക് മടങ്ങി; നമ്മുടെ നാട്ടിലെ അത്ഭുത രോഗശാന്തി കള്ളന്മാരെ തോൽപിക്കുന്ന ഒരു അമേരിക്കൻ കഥ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- പാട്ടുകേട്ട് ഉറങ്ങവെ കവൻട്രിയിൽ മലയാളി നഴ്സിന് ആകസ്മിക മരണം; തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മരണം അറിഞ്ഞത് ഹോസ്പിറ്റൽ അധികൃതർ പൊലീസ് സഹായത്തോടെ അന്വേഷിച്ചപ്പോൾ; അരുൺ മടങ്ങുന്നത് ഭാര്യ ആര്യ യുകെയിലേക്ക് ജോലിക്കായി വരാനുള്ള തയ്യാറെടുപ്പിനിടെ
- ഷെരീഫ് മൂന്ന് കുട്ടികളുടെ അച്ഛൻ; സിന്ധുവിന രണ്ടു മക്കൾ; വിവാഹിതർ തമ്മിലുണ്ടായിരുന്നത് വർഷങ്ങളുടെ പ്രണയം; ഏഴാം തീയതി വീടുവിട്ടിറങ്ങി; ഗുരുവായൂരിലെ ലോഡ്ജിൽ അയൽവാസികളുടെ തൂങ്ങി മരണം; ഷെരീഫിന്റേയും സിന്ധുവിന്റേതും നിരാശയിലുള്ള ആത്മഹത്യ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- 'നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യ വേണ്ട, ഭക്ഷണത്തിലും അയിത്തം കൽപിച്ചാണ് നാം ജീവിക്കുന്നത്; ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ട് കൊണ്ടിരിക്കുന്നു': പഴയിടം ഫെയിം അരുൺ കുമാർ വീണ്ടും
- ട്രെയിനിന്റെ വാതിലിന് അടുത്തു കരഞ്ഞു നിന്ന പെൺകുട്ടി; ചോദിച്ചപ്പോൾ പറഞ്ഞത് പ്രണയം തകർന്നതിന്റെ സങ്കടത്തിൽ വീടു വിട്ടിറങ്ങിയ മണ്ടത്തരം; ഫോൺ പരിശോധിച്ചപ്പോൾ ഫ്ളൈറ്റ് മോഡ്; ഈ രണ്ട് യുവാക്കൾ കേരളത്തിന് നൽകിയത് അഭിമാനിക്കാനുള്ള വക; പൊലീസിനും കൈയടിക്കാം; വിഷ്ണുവും സുമിനും ലുലു മാൾ കണ്ട് മടങ്ങും; ഒറ്റപ്പാലത്തുകാർ വൈറലാകുമ്പോൾ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- മുടി വരണ്ടാൽ... നാക്ക് പൊട്ടിയാൽ... നഖം ഒടിഞ്ഞാൽ... മോണ പഴുത്താൽ... മുടിയിൽ താരൻ ഉണ്ടായാൽ... മോണയിൽ നിന്നു ചോര വന്നാൽ...എന്താണ് അതിന് അർത്ഥമെന്നറിയാമോ? ശരീരം കാട്ടുന്ന 21 ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത് അറിയാം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ പതിച്ചിട്ടുള്ള കാളകൂടം എത്രത്തോളം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നുള്ള വസ്തുത ശരിയായി കേസെടുത്ത് അന്വേഷിക്കപ്പെടേണ്ട ക്രിമിനൽ കുറ്റം; അഴിമതി ആരോപണം ഉയരുന്നത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ സൈബി ജോസ് കിടങ്ങൂരിന് എതിരെ; ഹൈക്കോടതി ഫുൾകോർട്ട് യോഗം നിർണ്ണായകം; ഇത് അത്യപൂർവ്വ അഴിമതി; ഞെട്ടിവിറച്ച് ഹൈക്കോടതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്