2008ൽ കൊടുത്ത 100 ചെറിയ നിർദ്ദേശങ്ങൾ ഇന്ത്യൻ പരിഷ്കരണങ്ങളുടെ ചുക്കാനായി; നടപ്പിലാക്കുന്നതിൽ വീഴ്ച വന്നപ്പോൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ ഗവർണറായി; മൂന്നുകൊല്ലം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച രഘുറാം രാജൻ പടിയിറങ്ങുന്നത് തുടങ്ങിയ പരിഷ്കാരങ്ങൾ തുടർന്നും ഉറപ്പാക്കിയ ശേഷം
മറുനാടൻ ഡെസ്ക്
മുംബൈ: സുബ്രഹ്മണ്യം സ്വാമിയുമായുണ്ടായ പോരിനെ തുടർന്നാണ് രഘുറാം രാജന് റിസർവ്ബാങ്ക് പദവി നഷ്ടപ്പെടുന്നതെന്ന് വലിയ പ്രചാരമുണ്ടായപ്പോൾ സ്വാമി സന്തോഷിച്ചെങ്കിലും അതുപോലെതന്നെയായിരുന്നു രാജന്റെ സ്ഥിതിയും. കാരണം 2008ൽ യുപിഎ സർക്കാരിന്റെ കാലംമുതൽ ഉപദേഷ്ടാവായി ഇന്ത്യയിൽ എത്തിയ ഷിക്കാഗോയിലെ പ്രൊഫസർ അന്ന് കൈപ്പിടിയിലൊതുക്കി കൊണ്ടുവന്ന നൂറ് ഐഡിയകളിലേറെയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നടപ്പാക്കിക്കഴിഞ്ഞ ശേഷമാണ് ഇപ്പോൾ വിട പറയുന്നത്.
സ്വാമിയുടെയല്ല, ആരുടേയും എതിർപ്പുകൾ വകവയ്ക്കാതെ തന്ത്രപരമായി അദ്ദേഹം ഇന്ത്യൻ സാമ്പത്തികരംഗത്തെ പൊളിച്ചെഴുതി. ഉപദേഷ്ടാവായി യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പാക്കാനാകാതിരുന്ന കാര്യങ്ങൾ മുന്നുവർഷക്കാലത്തെ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തിരുന്ന് വിജയകരമായി നടപ്പാക്കി. അവ തുടർന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നയിക്കുമെന്ന് ഉറപ്പിച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങലും.
അടിസ്ഥാനപരമായി ഞാനൊരു അദ്ധ്യാപകനാണെന്നും റിസർവ് ബാങ്ക് ഗവർണറെന്നത് തന്റെ സൈഡ് ജോലി മാത്രമാണെന്നും അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ രഘുറാം രാജൻ പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ ഇന്ത്യ ഉദാരവൽക്കരണ പാതയിൽ സഞ്ചരിച്ചുതുടങ്ങുന്ന 1991ന് ശേഷം ഏറ്റവും കുറച്ചുകാലം റിസർവ് ബാങ്ക് പദവിയിലിരുന്ന രഘുറാം രാജനെ സംബന്ധിച്ചിടത്തോളം ഇക്കാലം തന്റെ കരിയറിലെ ചെറിയൊരു വ്യതിയാനം മാത്രമായിരുന്നു. ഇക്കാലത്ത് റിസർവ് ബാങ്കിന്റെ എക്കാലത്തേയും പ്രായംകുറഞ്ഞ മേധാവിയായിരിക്കെ രഘുറാം രാജൻ പൊതുതാൽപര്യത്തിനു വേണ്ടി നിലകൊള്ളുന്ന ബുദ്ധിജീവി പരിവേഷത്തിലേക്ക് മാറുകയും ചെയ്തു.
യഥാർത്ഥത്തിൽ തന്റെ ചിന്തകളും ആശയങ്ങളും നടപ്പാക്കുന്നതിന് അദ്ദേഹം സ്വയം കണ്ടെത്തിയ പാതയായിരുന്നു റിസർവ് ബാങ്ക് ഗവർണർ പദവി. ഇന്ത്യൻ സർക്കാരിന്റെ ഉപദേഷ്ടാവായി 2008 കാലത്ത് വന്നപ്പോൾ രാജൻ സമർപ്പിച്ച പദ്ധതികൾ പലതും നടപ്പാക്കപ്പെട്ടില്ല. ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന രഘുറാം രാജനെ 45-ാം വയസ്സിൽ യുപിഎ സർക്കാർ സാമ്പത്തിക കൺസൾട്ടന്റായി നിയമിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിന് നൂറിന ചുവടുവയ്പുകളാണ് നിർദ്ദേശിച്ചത്.
നാണ്യപ്പെരുപ്പവും വിലക്കയറ്റവും, ബോണ്ട് മാർക്കറ്റ് വിപുലപ്പെടുത്തൽ, ഗവൺമെന്റ് ബാങ്കുകൾക്ക് ശക്തമായ ബോർഡുകളുടെ രൂപീകരണം തുടങ്ങി നിരവധി നിർദ്ദേശങ്ങൾ. പക്ഷേ, രാജന്റെ നിർദ്ദേശങ്ങൾ പലതും നടപ്പായില്ല. ഇതിനുപിന്നാലെയാണ് 2013ൽ അദ്ദേഹം റിസർവ്ബാങ്ക് ഗവർണറായി നിയമിതനാകുന്നത്. അതോടെ തന്റെ അജണ്ട നടപ്പാക്കാൻ രഘുറാം രാജൻ കച്ചകെട്ടിയിറങ്ങി.
ബാങ്കിങ് രംഗത്ത് മത്സരം വർദ്ധിപ്പിക്കലും പുതിയ ആശയങ്ങൾ നടപ്പാക്കലും ബാലൻസ് ഷീറ്റുകളുടെ ശുദ്ധീകരണവുമെല്ലാം നടപ്പാക്കി. പുതിയ സാമ്പത്തികനയത്തിന് ചട്ടക്കൂടൊരുക്കി. കടക്കാർക്ക് പലിശനിരക്കുകളിലെ മാറ്റത്തിന്റെ ഗുണങ്ങൾ വേഗത്തിലെത്തിക്കുന്നതിനും നടപടിയുണ്ടായി. ഇത്തരത്തിൽ ഇന്ത്യൻ സാമ്പത്തികരംഗത്തെ, പ്രത്യേകിച്ച് ബാങ്കിങ് രംഗത്തെ അടിമുടി ഉടച്ചുവാർത്താണ് രാജൻ പടിയിറങ്ങുന്നത്.
തനിക്കുശേഷവും ഈ നടപടികൾക്ക് കാലിടറാതിരിക്കാൻ വേണ്ട മുൻകരുതലുമെടുത്താണ് അദ്ദേഹത്തിന്റെ പിന്മാറ്റം. ഇനി ഒരു ഗവർണർക്കുമാത്രമായി പരിഷ്കരണങ്ങൾ ഏർപ്പെടുത്താനോ സാമ്പത്തികരംഗം മാറ്റിയെഴുതാനോ കഴിയില്ല. രാജ്യത്തിന്റെ സാമ്പത്തിക നയ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഒരു സമിതി അദ്ദേഹം തന്ത്രപരമായി രൂപീകരിച്ചുകഴിഞ്ഞു. താൻ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നീങ്ങുമെന്നും കുറച്ചുകൂടി വ്യക്തവും പ്രവചനപരവും സ്ഥിരവുമായ നിരക്കുകൾ സാമ്പത്തികരംഗത്തുണ്ടാകുകയും ബോണ്ട് മാർക്കറ്റുകളുടെ വികസനത്തിന് ഇത് സഹായകമാകുകയും ചെയ്യുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.
സാധാരണക്കാരുൾപ്പെടെ വായ്പയെടുക്കുന്നവർക്ക് ഉപകാരപ്രദമായിരുന്നു രാജന്റെ സമീപനങ്ങൾ. ലോണുകളിലെ പലിശനിരക്കിൽ ഓരോ മാസവും കുറവുവരാവുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. ബാങ്കുകൾ പലിശ നിരക്കുകൾ തീരുമാനിക്കുന്ന നിലയിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ തന്നെ ഇക്കാര്യം റിസർവ് ബാങ്കിന്റെ വരുതിയിലേക്ക് രാജൻ മാറ്റി. ബാങ്കുകൾ സ്ഥിരമായി ഫണ്ടുകളുടെ മൂല്യം നിർണയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ കടക്കാരിലേക്ക് കൈമാറുകയും വേണമെന്ന നില വരുന്നതോടെ പലിശ നിരക്കുകൾ പ്രതിമാസം മാറുന്ന സ്ഥിതി വന്നുകൊണ്ടിരിക്കുകയാണ്.
സാമ്പത്തിക സേവനങ്ങളിലാണ് രാജൻ വിപഌവകരമായ മാറ്റങ്ങൾ ഇന്ത്യൻ സാമ്പത്തിക രംഗത്തുകൊണ്ടുവന്നത്. രാജൻ അധികാരമേൽക്കുന്നതിന് മുമ്പ് എസ്എംഎസ് കോഡിലൂടെ ഒരു എടിഎം കാർഡുടമയ്ക്ക് പണം പിൻവലിക്കാൻ അവസരമൊരുക്കണമെന്ന് ഒരു സ്വകാര്യ ബാങ്ക് അനുമതി തേടിയിരുന്നു. പക്ഷേ, അത് ദുരുപയോഗം ചെയ്യപ്പെടുമെന്നു പറഞ്ഞ് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നില്ല. പക്ഷേ, അതിൽ പേടിക്കാനൊന്നുമില്ലെന്നുമില്ലെന്ന നിലപാടാണ് രാജൻ കൈക്കൊണ്ടത്. കാഷ് ഔട്ട് എന്നത് വളരെ നിർണായകമാണെന്നാണ് രാജൻ ഇതിൽ പ്രതികരിച്ചത്. ഫോർമൽ ബാങ്കിംഗിന് അവസരമില്ലാത്ത വലിയൊരുവിഭാഗം രാജ്യത്തുണ്ടെന്നത് അദ്ദേഹം പരിഗണിച്ചു.ഇടപാടുകാരനെ തിരിച്ചറിയാൻ വേണ്ട സുരക്ഷാ ഏർപ്പാടുകൾ സിസ്റ്റം സ്വീകരിക്കണമെന്നു മാത്രമായിരുന്നു നിബന്ധന. ഇതുപോലെ നൂതനാശയങ്ങൾ നിരവധിയാണ് ബാങ്കിങ് മേഖലയിൽ നടപ്പായത്.
മൊബൈൽ ബാങ്കിങ് രംഗത്തും ഇതുപോലെ നിരവധി പരിഷ്കരണങ്ങൾ കടന്നുവന്നു. മൊബൈൽ കമ്പനികളുടെ റീച്ചാർജ് നെറ്റ് വർക്കുകൾ രാജ്യത്തെമ്പാടും വേരുറപ്പിച്ച സാഹചര്യത്തിൽ അത് പ്രയോജനപ്പെടുത്തിയുള്ള ബാങ്കിങ് രീതിക്കാണ് അതിവേഗ വളർച്ചയുണ്ടായത്. ബാങ്കുകളുമായി ബന്ധമില്ലാത്ത വലിയൊരു വിഭാഗം ജനങ്ങളെ ബാങ്കിംഗിന്റെ നേട്ടങ്ങൾ മനസ്സിലാക്കിക്കാൻ ഈ തന്ത്രം ഏറെ പ്രയോജനപ്പെട്ടു.
പക്ഷേ പൂർണ അധികാരമുള്ള ബാങ്കിങ് ലൈസൻസിനായി മൊബൈൽ കമ്പനികൾ വാശിപിടിച്ചു. ഇതിൽ പലതും വിദേശ കുത്തകകളുടെ കയ്യിലായതിനാൽ ഇത്തരം അനുമതി നൽകാൻ വിഷമം നേരിട്ടു. പക്ഷേ, രാജൻ ടെലികോം കമ്പനികൾക്ക് ട്രാൻസാക്ഷൻ സൗകര്യത്തോടെ പെയ്മെന്റ് ബാങ്കുകൾ തുടങ്ങാൻ അനുമതി നൽകി. പക്ഷേ, ലോൺ സൗകര്യം നൽകരുതെന്ന് കർശന നിബന്ധനവച്ചതോടെ മൊബൈൽ കമ്പനികളുടെ ബാങ്കിങ് വൻ വിപഌവമായി മാറി.
ഇതുപോലെ തന്നെയായിരുന്നു മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ കാര്യവും. ഇവയ്ക്കും ചെറിയതോതിൽ ബാങ്കിങ് സ്ഥാപനങ്ങളുടെ അധികാരങ്ങൾ നൽകി. സ്മാൾ ഫിനാൻസ് ബാങ്ക് ലൈസൻസ് നൽകിയപ്പോൾ രാജൻ പറഞ്ഞത് ഇങ്ങനെ. ലൈസൻസിലെ ആദ്യ വാക്കുപോലെ ചെറിയ തുകയുടെ ലോണുകളെ ഇവയ്ക്ക് കൊടുക്കാൻ അധികാരമുണ്ടാകൂ. ഇത് രാജ്യത്തെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് പ്രയോജനപ്രദമായി. ചെറുകിട ലൈസൻസ് ഉപയോഗിച്ച് വൻകിട സ്ഥാപനങ്ങളായി പലതിനും വളരാനുള്ള സാധ്യതയും നിലനിർത്തിയായിരുന്നു ലൈസൻസ് നൽകൽ.
ഇത്തരത്തിൽ തന്റെ മൂന്നുവർഷക്കാലത്തെ പദവിയൊഴിഞ്ഞ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ തലപ്പത്തുനിന്ന് പടിയിറങ്ങുമ്പോഴും രാജൻ മുറുകെ പിടിക്കുകയാണ് അതിന്റെ കടിഞ്ഞാൺ തന്റെ കയ്യിൽത്തന്നെ. ഇനിയൊരു റിസർവ് ബാങ്ക് ഗവർണർക്ക് ഉടച്ചുമാറ്റാൻ കഴിയാത്തവണ്ണം ബാങ്കിങ് മേഖലയെ അത്രമാത്രം വികസിപ്പിച്ചുകൊണ്ടും ജനകീയമാക്കിയുമാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍