Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്രപരസ്യങ്ങളും ഹിൻഡൻബർഗിന് നൽകിയ 143 പേജിന്റെ വിശദീകരണങ്ങളും ഫലം കണ്ടില്ല; അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഇടിവ് തുടരുന്നു; വിപണിയിൽ വ്യാപാരം തുടരുമ്പോൾ അദാനി ഓഹരികളുടെ വിപണി മൂല്യത്തിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നഷ്ടം; മൂന്ന് ഓഹരികൾ നേട്ടത്തിൽ തിരിച്ചെത്തി; വീഴ്‌ച്ചയിൽ നിന്നും കരകയറാതെ അദാനി ഗ്രൂപ്പ് പ്രതിസന്ധിയിൽ

പത്രപരസ്യങ്ങളും ഹിൻഡൻബർഗിന് നൽകിയ 143 പേജിന്റെ വിശദീകരണങ്ങളും ഫലം കണ്ടില്ല; അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഇടിവ് തുടരുന്നു; വിപണിയിൽ വ്യാപാരം തുടരുമ്പോൾ അദാനി ഓഹരികളുടെ വിപണി മൂല്യത്തിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നഷ്ടം; മൂന്ന് ഓഹരികൾ നേട്ടത്തിൽ തിരിച്ചെത്തി; വീഴ്‌ച്ചയിൽ നിന്നും കരകയറാതെ അദാനി ഗ്രൂപ്പ് പ്രതിസന്ധിയിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അദാനി ഗ്രൂപ്പിന് വീണ്ടും മറുപടിയുമായി ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് രംഗത്തെത്തി. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ലെന്ന് അദാനിക്ക് ഹിൻഡൻബർഗ് മറുപടി നൽകി. തട്ടിപ്പ് തട്ടിപ്പുതന്നെയാണ്. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. ഇന്ത്യയുടെ സ്വത്ത് അദാനി ആസൂത്രിതമായി കൊള്ളയടിക്കുകയാണെന്നും ഹിൻഡൻബർഗ് മറുപടിയിൽ പറയുന്നു.

അതേസമയം 413 പേജുള്ള അദാനിയുടെ കുറിപ്പിൽ മറുപടികളുള്ളത് 30 പേജിൽ മാത്രമെന്നും ഹിൻഡൻബർഗിന്റെ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചുള്ള അദാനിയുടെ കുറിപ്പിനാണ് പ്രതികരണം. അദാനി ചെയ്തിരിക്കുന്നത് വഞ്ചനയാണെന്ന് ആവർത്തിച്ചു കൊണ്ടാണ് ഗ്രൂപ്പിന്റെ മറുപടി എത്തിയിരിക്കുന്നത്.

അതിനിടെ ഓഹരി വിപണിയിൽ ഇന്ന് കച്ചവടം തുടങ്ങിയതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ നേരിയ ഉണർവ്വ് ഉണ്ടായിട്ടുണ്ട്. അദാനി എന്റർപ്രൈസസിന്റെയും അദാനി പോർട്ടിന്റെയും ഓഹരികളിലാണ് നേട്ടമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം അദാനി നൽകിയ വിശദീകരണങ്ങൾ ഗുണം കണ്ടുവെന്ന് വേണം കരുതാൻ.

നേരത്തെ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ മറുപടിയുമായി അദാനി ഗ്രൂപ്പ് ഇന്നലെ രംഗത്തുവന്നിരുന്നു. ഇന്ത്യക്കെതിരെ കണക്കുകൂട്ടിയുള്ള ആക്രമണമെന്ന് പറഞ്ഞാണ് അദാനി ഗ്രൂപ്പ് ഹിൻഡൻബർഗ് ആരോപണങ്ങളെ തള്ളിയത്. ഇന്ത്യ, ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, ഇന്ത്യയുടെ വളർച്ച, അഭിലാഷം എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ് തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെന്നാണ് അദാനി ഗ്രൂപ്പ് പറഞ്ഞത്.

വിശ്വാസ്യതയോ ധാർമ്മികതയോ ഇല്ലാത്ത, ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്ത് ഇരിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രസ്താവനകൾ ഞങ്ങളുടെ നിക്ഷേപകരിൽ ഗുരുതരമായതും അഭൂതപൂർവവുമായ പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുവെന്നത് വളരെ ആശങ്കാജനകമാണ്, 106 പേജുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് 413 പേജുള്ള പ്രതികരണത്തിൽ അദാനി ഗ്രൂപ്പ് പറഞ്ഞു.

ന്യൂയോർക്ക് സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന് രണ്ട് ട്രേഡിങ് സെഷനുകൾക്കുള്ളിൽ വിപണി മൂല്യത്തിൽ 50 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായി, ചെയർമാൻ ഗൗതം അദാനിക്ക് 20 ബില്യൺ ഡോളറിലധികം അല്ലെങ്കിൽ അദ്ദേഹത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായി. ഹിൻഡൻബർഗ് റിപ്പോർട്ട് സ്വതന്ത്രമോ, നല്ല ഗവേഷണമോ അല്ല, ഗ്രൂപ്പ് ബാധകമായ എല്ലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമാണെന്നും അദാനി ഗ്രൂപ്പ് പ്രതികരണത്തിൽ പറയുന്നു. റിപ്പോർട്ട് അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതും തെറ്റായ വിവരങ്ങളുടെയും മറച്ചുവെച്ച വസ്തുതകളുടെയും സംയോജനമാണെന്നും ഗൂഢലക്ഷ്യത്തോടെയുള്ളതെന്നും അദാനി ഗ്രൂപ്പ് പറയുന്നു.

ഈ റിപ്പോർട്ട് വൈരുദ്ധ്യങ്ങളാൽ നിറഞ്ഞതാണ്, കൂടാതെ അംഗീകൃത ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിനെ എണ്ണമറ്റ നിക്ഷേപകരുടെ ചെലവിൽ തെറ്റായ മാർഗങ്ങളിലൂടെ വൻ സാമ്പത്തിക നേട്ടം ബുക്ക് ചെയ്യാൻ പ്രാപ്തമാക്കുന്നതിന് സെക്യൂരിറ്റികളിൽ തെറ്റായ വിപണി സൃഷ്ടിക്കുക മാത്രമാണ് ഉദ്ദേശിച്ചത്,' ഗ്രൂപ്പ് പറഞ്ഞു.

''വിരോധാഭാസമെന്നു പറയട്ടെ, സുതാര്യതയും തുറന്ന മനസ്സും തേടുന്ന ഒരു സ്ഥാപനത്തിന്, ഹിൻഡൻബർഗിനെക്കുറിച്ചോ അതിന്റെ ജീവനക്കാരെക്കുറിച്ചോ നിക്ഷേപകരെക്കുറിച്ചോ ഒന്നും അറിയില്ല. സംഘടനയ്ക്ക് 'പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന' അനുഭവമുണ്ടെന്നും എന്നിട്ടും 2017 ൽ മാത്രമാണ് സ്ഥാപിതമായതെന്ന് തോന്നുന്നുവെന്നും അതിന്റെ വെബ്‌സൈറ്റ് പറയുന്നു. ഹിൻഡൻബർഗ് റിസർച്ചിന്റെ ഫയലുകളെ ചോദ്യം ചെയ്തുകൊണ്ട് അദാനി ഗ്രൂപ്പ് പറഞ്ഞു. റിപ്പോർട്ടിൽ ഉന്നയിക്കപ്പെട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങളോട് പ്രതികരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരല്ലെങ്കിലും, മികച്ച ഭരണം, ഞങ്ങളുമായി ബന്ധപ്പെട്ടവരുടെ സുതാര്യത, തെറ്റായ വിപണി ഒഴിവാക്കൽ എന്നതുകൊണ്ടാണ് പ്രതികരണങ്ങൾ നൽകുന്നത്. കമ്പനിക്കെതിരെ ഉയർന്നുവന്ന 88 ചോദ്യങ്ങളും റിപ്പോർട്ടിൽ അദാനി ഗ്രൂപ്പ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP