കേന്ദ്ര സർക്കാരിന് താത്പര്യം പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനും; കോർപ്പറേറ്റ് കടങ്ങൾ കിട്ടാകടങ്ങളായി വ്യാഖ്യാനിച്ച് എഴുതി തള്ളുന്ന രീതിക്ക് കൂട്ടു നിന്ന് മാനേജ്മെന്റും; ഒത്തുകളി ലാഭത്തിലിരിക്കുന്ന പൊതുമേഖാല ബാങ്കുകളെ സ്വകാര്യ വത്കരിക്കാൻ; ബാങ്കിങ് മേഖലയിലെ പ്രശ്നങ്ങൾ ജനങ്ങളിലെത്തിക്കാൻ തലസ്ഥാനത്ത് ഡബിൾ ഡക്കർ റാലി സംഘടിപ്പിച്ച് എസ്ബിഐ സ്റ്റാഫ് യൂണിയൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത് എസ്ബിഐ യൂണിയൻ സംഘടിപ്പിച്ച ഡബിൾ ഡെക്കർ റാലിക്ക്. ബാങ്കിങ് മേഖലയിലെ പ്രശ്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ എസ്ബിഐ സ്റ്റാഫ് യൂണിയൻ നടത്തുന്ന പ്രചരണങ്ങളുടെ ഭാഗമായാണ് ഇന്നലെ തിരുവനന്തപുരം നഗരം ഡബിൾ ഡെക്കർ റാലിക്ക് സാക്ഷ്യം വഹിച്ചത്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനുമുള്ള കേന്ദ്ര സർക്കാരിന്റേയും എസ്ബിഐ മാനേജ്മെന്റിന്റേയും നീക്കത്തിനെതിരെ എസ്ബിഐ ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായ എതിർപ്പാണ് നിലവിലുള്ളത്. ഇതിനെതിരെയാണ് ഇന്നലെ തലസ്ഥാനത്ത് ഡബിൾ ഡക്കർ ബസ് റാലി ഉൾപ്പെടെ പുതിയ പ്രചരണ രീതികൾ എസ്ബിഐ യൂണിയൻ നടത്തിയത്.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനും മാത്രമാണ് കേന്ദ്ര സർക്കാരിന് താത്പര്യം. കോർപ്പറേറ്റ് കടങ്ങൾ കിട്ടാക്കടങ്ങളായി ദുർവ്യാഖ്യാനിച്ച് എഴുതിത്ത്ത്ത്ത്ത്തള്ളുന്ന ഈ രീതിക്ക് ബാങ്ക് മാനേജ്മെന്റും കൂട്ടു നിൽക്കുന്നു. ഇതെല്ലാം എസ്ബിഐയെ സ്വകാര്യ വത്ക്കരിക്കാനുള്ള നീക്കത്തിന്റേ ഭാഗമാണെന്നും യൂണിയൻ ആരോപിക്കുന്നു. എസ്ബിഐയ്ക്കെതിരെ കലാപമുണ്ടാക്കുകയല്ല, അതിനെ പൊതുമേഖലാ സ്ഥാപനമാക്കി നിലനിർത്തുകയാണ് വേണ്ടതെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. എസ്ബിഐയിൽ നിന്നുകൊണ്ടുതന്നെ അതിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പോരാടുകയാണ് എസ്ബിഐ സ്റ്റാഫ് യൂണിയൻ ചെയ്യുന്നത്.
20, 21 തീയതികളിൽ നടക്കുന്ന ഏഴാമത് ജനറൽ കൗൺസിലിന്റെ ഭാഗമായാണ് ഡബിൾ ഡക്കർ ബസ് റാലി ഉൾപ്പെടെ പുതിയ പ്രചരണ രീതികൾ എസ്ബിഐ യൂണിയൻ നടത്തുന്നത്. തലസ്ഥാനം ആദ്യമായാണ് ഒരു തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഡബിൾ ഡക്കർ റാലിക്ക് സാക്ഷ്യം വഹിച്ചത്. 'പൊതുമേഖലയെ ശക്തിപ്പെടുത്തുക; ജനാധിപത്യ ബാങ്കിങ് ഉറപ്പാക്കുക' ഇതാണ് എസ്ബിഐ സ്റ്റാഫ് യൂണിയൻ മുന്നോട്ട് വെയ്ക്കുന്ന ആശയം.
രണ്ട് ദിവസത്തെ ജനറൽ കൗൺസിലിൽ രാജ്യത്തെ പതിനാറ് എസ്ബിഐ സർക്കിൾ നേതാക്കന്മാരും എത്തുന്നുണ്ട്. ബംഗാൾ, അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡിഗഡ്, ഭുവനേശ്വർ, ചെന്നൈ, ഹൈദ്രാബാദ്, കർണാടക, മുംബൈ, ലക്നൗ, ഗുവാഹത്തി, പാട്ന ഘടകങ്ങളുടെ നേതാക്കന്മാരാണ് ജനറൽ കൗൺസിലിൽ പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ തീരുമാനങ്ങളും ചർച്ചകളും നിലപാടുകളും ദേശീയതലത്തിൽ പ്രാധാന്യമുള്ളതായിരിക്കും.
എസ്ബിഐയുടെ പതിനാറ് ഘടകങ്ങളും കേരളത്തിൽ നടക്കുന്ന ജനറൽ കൗൺസിൽ തീരുമാനങ്ങൾ നടപ്പിലാക്കും എന്നിടത്താണ് ഈ സമ്മേളനം പ്രധാനപ്പെട്ടതാകുന്നത്. കേവലം കേരളാ ഘടകത്തിന്റെ സമ്മേളനം എന്നതിലുപരി ഇത് ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തെ നേരിടാൻ നടത്തുന്ന ദേശീയ സമ്മേളനം തന്നെയാണ് നടക്കാൻ പോകുന്നത്. ലയനത്തിന് പിന്നാലെ രാജ്യം മുഴുവനുമുള്ള ബാങ്കിങ് മേഖല പങ്കുവെച്ച മാന്ദ്യത്തിന്റെയും കോർപ്പറേറ്റ് വത്കരണത്തിന്റെ വിശദാംശങ്ങൾ രണ്ട് ദിവസത്തെ ജനറൽ കൗൺസിലിൽ ചർച്ച ചെയ്യപ്പെടും.
വികസിത- വികസ്വര രാജ്യങ്ങളെയാകെ ബാധിച്ച സാമ്പത്തിക തകർച്ചയിൽ നിന്ന് ഇന്ത്യയെ സംരക്ഷിച്ചെടുത്തത് പൊതുമേഖലാ ബാങ്കുകളാണ്. ഇപ്പോഴത്തെ അവസ്ഥയിൽ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനും മാത്രമാണ് കേന്ദ്ര സർക്കാരിന് താത്പര്യം. ഈ താത്പര്യത്തിനെതിരായി പൊതുജനാഭിപ്രായം രൂപപ്പെടുത്തേണ്ടതുണ്ട്. ജനറൽ കൗൺസിലിൽ അതിനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ബാങ്കിങ് മേഖല സാക്ഷ്യം വഹിക്കുമെന്നും യൂണിയൻ കേരളഘടകം ജനറൽ സെക്രട്ടറി എ അജയകുമാർ പറഞ്ഞു.
ശമ്പള വർദ്ധനവടക്കമുള്ള കാര്യങ്ങൾ മുൻനിർത്തി പത്ത് ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാർ ഈ മാസം 30, 31 തീയതികളിൽ നാൽപത്തിയെട്ട് മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് ജനറൽ കൗൺസിൽ നടക്കുന്നത്. അതും മറ്റൊരു സമര പ്രഖ്യാപനവേദിയാക്കി സമ്മേളനത്തെ മാറ്റും.
അസോസിയേറ്റ്സ് ബാങ്കുകളുടെ ലയനത്തിനുശേഷം കരുത്താർജിച്ച സംഘടനയുടെ ഏഴാമത് ജനറൽ കൗൺസിൽ 20,21 തീയതികളിൽ ടാഗോർ തീയറ്ററിൽ നടക്കും. ജനറൽ കൗൺസിൽ സ്റ്റേറ്റ്സ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയുമുള്ള സമര പ്രഖ്യാപനമായി മാറുമെന്നാണ് കേരള ഘടകം ഭാരവാഹികൾ നൽകുന്ന സൂചന.
പൊതുമേഖലയെ ശക്തിപ്പെടുത്തുക, ജനാധിപത്യ ബാങ്കിങ് ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യൂണിയന്റെ ഏഴാമത് സമ്മേളനം സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ എസ് വെങ്കിടരാമൻ ചടങ്ങിൽ മുഖ്യാതിഥിയാണ്. എൻസിബിസി, എഐഎസ്ബിഎസ്എഫ് ജനറൽ സെക്രട്ടറി സഞ്ജീവ് കെ ബാൻഡ്ലിഷ്, എഐഎസ്ബിഎസ്എഫ് പ്രസിഡന്റ് വി വി എസ് ആർ ശർമ്മ, എസ്ബിഐഒഎ കേരളഘടകം ജനറൽ സെക്രട്ടറി വി മുരളീധരൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷകരാണ്. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള ഘടകം പ്രസിഡന്റ് ഫിലിപ്പ് കോശിയാണ് ചടങ്ങിൽ അധ്യക്ഷൻ.
നാളെയാണ് സമ്മേളനം ആരംഭിക്കുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ബാങ്കുകൾ തകർച്ച നേരിട്ടപ്പോൾ ഇന്ത്യയിലെ ബാങ്കുകൾ തകരാതിരുന്നതിന് കാരണം അതിന്റെ പൊതുമേഖലാ സ്വഭാവമാണ്. അത് നിലനിർത്തണം എന്നതാണ് എസ്ബിഐ സ്റ്റാഫ് യൂണിയൻ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇന്ത്യയ്ക്ക് സമാനമായ അവസ്ഥ നിലനിൽക്കുന്ന കൊറിയ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നേരത്തെ തന്നെ ബാങ്കിങ് വ്യവസായവും സാമ്പത്തികവ്യവസ്ഥയും തകർച്ച നേരിട്ടപ്പോഴും ഇന്ത്യയിലെ ബാങ്കുകൾ പിടിച്ചുനിന്നത് പൊതുമേഖലാ സ്വഭാവം മൂലമാണെന്നും അത് നിലനിർത്തേണ്ടതുണ്ടെന്നും എസ്ബിഐ സ്റ്റാഫ് യൂണിയന്റെ പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു.
കോർപ്പറേറ്റ് കടങ്ങൾ കിട്ടാകടങ്ങളായി ദുർവ്യാഖ്യാനിച്ച് പിരിച്ചെടുക്കാതിരിക്കുകയും പിന്നീട് എഴുതിത്ത്ത്ത്ത്ത്തള്ളുകയും ചെയ്യുന്ന രീതിയാണ് മാനേജ്മെന്റും കേന്ദ്ര സർക്കാരും കൈക്കൊള്ളുന്നത്. ഇതിനെ തുടർന്ന് കോടിക്കണക്കിന് രൂപ പ്രവർത്തനലാഭം കൈവരിക്കുന്ന ബാങ്കുകൾ പ്രഖ്യാപിത നഷ്ടത്തിലേക്ക് കണക്കുകൾ ക്ലോസ് ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കേണ്ടതുണ്ട്. അതിന് ജനപങ്കാളിത്തം ആവശ്യമുണ്ട്. അതിനാണ് ബോധവത്കരണ പരിപാടികളടക്കം ആസൂത്രണം ചെയ്യുന്നത്- ഫിലിപ്പ് കോശി പറഞ്ഞു. ബാങ്കുകൾ നഷ്ടത്തിലാണെന്ന് വരുത്തുന്നത് സ്വകാര്യവത്കരിക്കുന്നതിനുള്ള ഒരു മറയാണ്. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും യൂണിയൻ ആരോപിക്കുന്നു.
കേരള ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ വി കെ രാമചന്ദ്രനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. നാളെ രാവിലെ എൽഎംഎസ് കോമ്പൗണ്ട് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. ടാഗോർ തീയറ്ററിൽ അവസാനിക്കുന്ന പ്രകടനത്തിന് പിന്നാലെ യൂണിയൻ പ്രസിഡന്റ് ഫിലിപ്പ് കോശി പതാകയുയർത്തും. പുഷ്പാർച്ചനയെ തുടർന്ന് കരിവെള്ളൂർ മുരളി രചിച്ച് ശ്രീ അംബരീഷ് വൈക്കം ചിട്ടപ്പെടുത്തിയ സ്വാഗതഗാനം സ്റ്റാഫ് യൂണിയൻ ഗായകസംഘം ആലപിക്കും.
21ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 1250 പ്രതിനിധികളും നാലായിരത്തോളം നിരീക്ഷകരും പങ്കെടുക്കും. ബാങ്കിങ് മേഖലയുടെ സ്വകാര്യവത്കരണത്തിന് ഇടയാക്കുന്ന എഫ്ആർഡിഐ ബിൽ, ബാങ്ക് ലയനങ്ങൾ, മൂലധന പര്യപ്തത സംബന്ധിച്ച വിഷയങ്ങൾ, ബാങ്കിങ് സേവനം ജനകീയമാക്കാനുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്