സ്വർണം വെറുതേ ഇനി വീട്ടിൽ വയ്ക്കേണ്ട; അതിനെ ചെറിയൊരു വരുമാന മാർഗ്ഗമാക്കാം; സ്വർണബോണ്ട്, സ്വർണം പണമാക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി
ന്യൂഡൽഹി: സ്വർണബോണ്ട്, സ്വർണം പണമാക്കൽ പദ്ധതികൾ തുടങ്ങാൻ കേന്ദ്രമന്ത്രിസഭ അനുമതിനൽകി. വെറുതെ കിടക്കുന്ന സ്വർണം പുറത്തുകൊണ്ടുവരുകയും സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയുമാണ് ലക്ഷ്യം. വീടുകളിലും ട്രസ്റ്റുകളിലും വിവിധസ്ഥാപനങ്ങളിലും മറ്റും ഉപയോഗമില്ലാതെ കിടക്കുന്ന സ്വർണം പണമാക്കിമാറ്റാനുള്ളതാണ് 'ഗോൾഡ് മോണിറ്റൈസേഷൻ സ്കീം' (ജി.എം.എസ്). നിലവിലെ 'ഗോൾഡ് ഡെപ്പോസിറ്റ് സ്കീം (ജി.ഡി.എസ്), 'ഗോൾഡ് മെറ്റൽ ലോൺ സ്കീം' (ജി.എം.എൽ.) എന്നിവ പരിഷ്കരിക്കും.
സ്വർണം വെറുതേ വീട്ടിൽ വയ്ക്കാതെ ഇനി സാധാരണക്കാർക്കും അതിൽ നിന്നു ചെറിയൊരു വരുമാനം എടുക്കാൻ കഴിയുമെന്നതാണ് സ്വർണം പണമാക്കൽ പദ്ധതിയുടെ പ്രത്യേകത. സ്വർണം വീട്ടിൽ വയ്ക്കുന്നതിന്റെ സുരക്ഷിതത്വ പ്രശ്നവും ബാങ്ക് ലോക്കറിൽ വയ്ക്കുന്നതിന്റെ ചെലവും ഒഴിവാക്കാം. സ്വർണം പണമാക്കുന്ന പദ്ധതിക്കു കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകി. സ്വർണം എടുക്കുന്നതു ബാങ്കുകൾ ആയിരിക്കില്ല. അതിന് ഓരോ സ്ഥലത്തും പ്രത്യേക ഏജൻസികളെ നിയോഗിക്കും. അവിടെ സ്വർണം കൊടുത്താൽ അത് ഉരുക്കി ശുദ്ധസ്വർണം (തനി തങ്കം) എത്രയെന്നു കണ്ടെത്തി അതിന്റെ മൂല്യത്തിനു മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. 91.6 തനിമയുള്ള സ്വർണം എന്നു പറഞ്ഞാൽ അതിനർഥം അതിൽ 91.6% തനി തങ്കവും (24 കാരറ്റ് സ്വർണം) ബാക്കി ആഭരണം ഉണ്ടാക്കാൻ ഉപയോഗിച്ച ചെമ്പു പോലുള്ള മറ്റു ലോഹവുമാണ്. അതിനാൽ 100 ഗ്രാം ആഭരണം കൊടുത്താൽ 91.6 ഗ്രാമിനു മാത്രമേ സ്വർണത്തിന്റെ മൂല്യം കിട്ടൂ.
എന്നാൽ സ്വർണാഭരണത്തിനു പകരം തനി തങ്കത്തിലുള്ള നാണയമോ ബിസ്കറ്റോ കൊടുത്താൽ അതിന്റെ മുഴുവൻ മൂല്യവും ലഭിക്കും. അവ ഏൽപ്പിക്കുന്ന ഏജൻസി ആഭരണം ഉരുക്കുകയാണു ചെയ്യുന്നത്. അതിനാൽ വികാരപരമായ അടുപ്പമുള്ള ആഭരണങ്ങൾ ഇങ്ങനെ പണമാക്കി മാറ്റാനാവില്ല. കൊടുത്ത ആഭരണം തിരികെ കിട്ടില്ല, സ്വർണം മാത്രമേ കിട്ടൂ. സ്വർണം ഉരുക്കി പരിശോധിച്ചശേഷം അതിന്റെ കൃത്യമായ മൂല്യത്തിന് ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റാണു ബാങ്കിൽ കൊടുക്കേണ്ടത്. സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ മൂല്യത്തിനാണു പലിശ. പലിശനിരക്ക് എത്രയെന്നു നിശ്ചയിച്ചിട്ടില്ല. മൂന്നു ശതമാനം വരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ.
ഇടപാടുകാർക്ക് സ്വർണനിക്ഷേപ അക്കൗണ്ടുകൾ തുറന്ന് സ്വർണാഭരണങ്ങളും മറ്റും ഒരു നിശ്ചിതകാലാവധിക്ക് നിക്ഷേപിക്കാം. സ്വർണഗ്രാമിന്റെ അടിസ്ഥാനത്തിലായിരിക്കും അക്കൗണ്ടുകൾ പ്രവർത്തിക്കുക. കാലാവധി കഴിയുമ്പോൾ നിക്ഷേപവും പലിശയും പണമായി ലഭിക്കും. നിക്ഷേപം 13 വർഷം, 57 വർഷം, 1215 വർഷം എന്നിങ്ങനെ. ബാങ്കുകളിലെ സ്ഥിരംനിക്ഷേപംപോലെ കാലാവധിക്കുമുമ്പ് അത് വീണ്ടെടുക്കുന്നതിന് പിഴ നൽകണം. നിക്ഷേപത്തിനുമേൽ ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവ്. നിക്ഷേപിക്കുന്ന സ്വർണത്തിന്റെ പരിശുദ്ധി കണക്കാക്കാൻ പരിശോധനാകേന്ദ്രങ്ങളുണ്ടാവും. ഒരു നിക്ഷേപകന് കൊണ്ടുവരാവുന്ന ഏറ്റവും കുറഞ്ഞ അളവ് 30 ഗ്രാം സ്വർണം.
രാജ്യത്തെ ആകെയുള്ള സ്വർണശേഖരം 20,000 ടൺ. ഈവർഷം മാർച്ചോടെ 930 ടൺ സ്വർണം രാജ്യം ഇറക്കുമതി ചെയ്യുമെന്നാണ് കേന്ദ്രസർക്കാറിന്റെ കണക്ക്. ഇതിനായി 3,432 കോടി ഡോളർ (ഏകദേശം 2,28,300 കോടിരൂപ) ആണ് ചെലവാക്കേണ്ടിവരിക. സ്വർണം പണമാക്കിമാറ്റൽ പദ്ധതിയിലൂടെ ഇറക്കുമതി കുറയ്ക്കാനാകുമെന്നാണ് കേന്ദ്രസർക്കാറിന്റെ പ്രതീക്ഷ. വിദേശനാണ്യം ലാഭിക്കാനും ഇതിലൂടെ കഴിയും.
കേന്ദ്രസർക്കാറിന്റെയും റിസർവ് ബാങ്കിന്റെയും ഉത്തരവാദിത്വത്തിലാണ് സ്വർണബോണ്ടുകൾ പുറപ്പെടുവിക്കുക. സ്വർണത്തിന്റെ അളവ് ഗ്രാമിൽ രേഖപ്പെടുത്തിയിരിക്കും. 5, 10, 50, 100 ഗ്രാമിന്റെ ബോണ്ടുകൾ പുറത്തിറക്കും. ഒരുവർഷം ഒരാൾക്ക് വാങ്ങാൻ പറ്റുക പരമാവധി 500 ഗ്രാം സ്വർണത്തിന്റെ ബോണ്ടായിരിക്കും. ഇന്ത്യക്കാർക്കുമാത്രമേ ബോണ്ട് വാങ്ങാനാവൂ. പേപ്പർ രൂപത്തിലും 'ഡീമാറ്റ്' രൂപത്തിലും വാങ്ങാം. ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് ഏജന്റുമാർ മുഖാന്തരം ബോണ്ടുകൾ വാങ്ങുകയും പിന്നീട് വീണ്ടെടുക്കുകയും ചെയ്യാം. കാലാവധി ചുരുങ്ങിയത് അഞ്ചുമുതൽ ഏഴുവർഷംവരെയാണ്. നിക്ഷേപ സുരക്ഷിതത്വത്തിനുവേണ്ടിയാണിത്.
കാലാവധി പൂർത്തിയാക്കുമ്പോൾ പണമായിമാത്രമേ ബോണ്ടുകൾ വീണ്ടെടുക്കാനാവൂ. ബോണ്ടിൽ കാണിച്ചിട്ടുള്ള സ്വർണത്തിന്റെ ഗ്രാമിലുള്ള അളവിന്, അതുവീണ്ടെടുക്കുമ്പോൾ എത്രയാണോ വേണ്ടത് ആ തുകയായിരിക്കും നൽകുക. നിക്ഷേപസമയത്തുള്ള സ്വർണത്തിന്റെ മൂല്യം കണക്കാക്കി പലിശ നൽകും. ബോണ്ട് പണമാക്കിമാറ്റുന്ന സമയത്ത്, സ്വർണത്തിന്റെ വില ബോണ്ടുവാങ്ങുന്ന സമയത്തേതിനേക്കാൾ എന്തെങ്കിലും സാഹചര്യത്തിൽ കുറഞ്ഞുപോയാൽ, നിക്ഷേപകർക്ക് വീണ്ടും മൂന്നുവർഷമോ കൂടുതൽ കാലമോ ബോണ്ട് തുടരാം. ബോണ്ടിന് കേന്ദ്രസർക്കാറിന്റെ സുരക്ഷിതത്വവും ഉറപ്പും ഉണ്ടാവുമെങ്കിലും സ്വർണത്തിന്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നത് ഭാവിയിൽ മൂല്യത്തെ ബാധിച്ചാൽ അതിന്റെ ഉത്തരവാദിത്വം നിക്ഷേപകനായിരിക്കും.
വായ്പ എടുക്കാനുള്ള ഈടായി സ്വർണബോണ്ട് ഉപയോഗിക്കാം. സാധാരണ സ്വർണവായ്പയ്ക്ക് റിസർവ് ബാങ്ക് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന അനുപാതം തന്നെയാവും ബോണ്ടുകളുടെ കാര്യത്തിലും നടപ്പാക്കുക. നിക്ഷേപകരുടെ താത്പര്യമനുസരിച്ച് വേണമെങ്കിൽ ബോണ്ടുകൾ എളുപ്പം വിൽക്കാനും കൈമാറാനും സ്വാധിക്കും. ബോണ്ടുകളിലൂടെ ലഭിക്കുന്ന പണവും ചെറിയ പലിശയും പ്രത്യേക 'സ്വർണ റിസർവ് ഫണ്ട്' വഴിയായിരിക്കും കൈകാര്യം ചെയ്യുക.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍