എന്താണ് ഈ പനാമ പേപ്പർ? എന്താണ് ഈ ഓഫ്ഷോർ അക്കൗണ്ട്? കള്ളപ്പണ ഇടപാടിന്റെ പേിൽ ബച്ചനും ഐശ്വര്യയും ജയിലിൽ ആകുമോ? പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ചോർന്ന പനാമ പേപ്പറിനെക്കുറിച്ചുള്ള ചൂടൻ വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറയുകയാണല്ലോ? ലോകത്തിലെ ഏറ്റവും വലിയ സീക്രട്ടീവ് കമ്പനികളിലൊന്നായ പനാമാനിയൻ ലോ ഫേമായ മോസാക്ക് ഫോൻസെകയിൽ നിന്നും ചോർന്ന രേഖകളാണ് പനാമ പേപ്പർ എന്നറിയപ്പെടുന്നത്. ഒരു ഡസനിലധികം ലോക നേതാക്കളും നിരവധി രാഷ്ട്രീയക്കാരും അമിതാഭ് ബച്ചനും ഐശ്വര്യാ റായിയുമടക്കമുള്ള ഇന്ത്യൻ പ്രമുഖരും വിദേശങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങുകയും നികുതി വെട്ടിച്ച പണം അതിലേക്ക് വൻ തോതിൽ നിക്ഷേപിച്ചുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
ഓഫ്ഷോർ അക്കൗണ്ടുകളിൽ ഇവർ വൻതോതിൽ കള്ളപ്പണം പൂഴ്ത്തിയെന്നാണ് പനാമ രേഖകളിലൂടെ പുറത്ത് വന്നിരിക്കുന്ന നഗ്നസത്യം. ഈ ഒരു അവസരത്തിൽ പനാമ പേപ്പർ, ഓഫ്ഷോർ അക്കൗണ്ട് തുടങ്ങിയവയെക്കുറിച്ചുള്ള ചില കാര്യങ്ങൾ മനസിലാക്കുന്നത് നന്നായിരിക്കും. ഇതിൽ കുറ്റാരോപിതരായ ബച്ചനും ഐശ്വര്യയും ജയിലിൽ ആകുമോ എന്നായിരിക്കും മറ്റു ചിലർക്ക് സംശയമുയരുന്നത്. ഈ ഒരു സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏതാനും ചില കാര്യങ്ങളാണിവിടെ പങ്കു വയ്ക്കുന്നത്.
ചോർന്നിരിക്കുന്ന പനാമ രേഖയിലെ പട്ടികയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിന്റെ അടുത്ത ആളുകളുടെയും ബ്രിട്ടീഷ് എംപിമാരുടെയും സൗദിയിലെ സൽമാൻ രാജാവിന്റെയും പേരുണ്ട്. ഉക്രയിൻ പ്രസിഡന്റ് പെട്രോ പോറോഷെൻകോ, ഐസ്ലാൻഡ് പ്രധാനമന്ത്രി സിഗ് മുൻഡുർ ഡേവിയോ ഗൺലൗഗ്സൻ, യുഎഇ പ്രസിഡന്റ് ഖലീഫ ബിൻ സയെദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ, ജോർജിയയുടെ മുൻ പ്രധാനമന്ത്രി ബിഡ്സിന ഇവാനിഷ് വിലി, ഇറാഖിലെ മുൻ പ്രധാനമന്ത്രി അയദ് അല്ലാവി, ജോർദാനിലെ മുൻ പ്രധാനമന്ത്രി അലി അബു അൽറാഗെബ്, ഖത്തറിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ തഹാനി,സുഡാനിലെ മുൻ പ്രസിഡന്റ് അഹ്മദ് അലി അൽമിർഗാനി, മുൻ ഉക്രയിൻ പ്രധാനമന്ത്രി പാവ്ലോ ലാസറെൻകോ എന്നിവരാണ് പട്ടികയിൽ ആരോപിതരായ മറ്റു പ്രമുഖ നേതാക്കന്മാർ.
ഇതിനു പുറമെ ടോറി മുൻ എംപിയായ മൈക്കൽ മേറ്റ്സ്, ലോർഡ് ആഷ്ക്രോഫ്റ്റ്, ബരോനെസ് പമേല ഷാർപ്ലെസ് എന്നീ ബ്രിട്ടീഷ് രാഷ്ട്രീയക്കാരുൾപ്പടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ രാഷ്ട്രീയക്കാരുടെ പേരുകളും ലിസ്റ്റിലുണ്ട്. 200 രാജ്യങ്ങളിൽ നിന്നും ടെറിട്ടറികളിൽ നിന്നമുള്ള വിവിധ രംഗങ്ങളിലെ പ്രമുഖരുടെ പേര് ഈ ലിസ്റ്റിലുണ്ട്. ഇത്തരത്തിലുള്ള 11 മില്യൺ സാമ്പത്തിക രേഖകളാണ് മൊസാക്ക് ഫോൻസെകയിൽ നിന്നും ചോർന്നിരിക്കുന്നത്.
എന്താണ് പനാമ പേപ്പർ?
യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കൺസോർഷ്യ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്സ്(ഐസിഐജെ) ആണ് പ്രസ്തുത രേഖകളെ പനാമ പേപ്പേർസ് എന്ന് വിളിച്ചിരിക്കുന്നത്. യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോൺ-പ്രോഫിറ്റ് ഗ്രൂപ്പായ ഐസിഐജെ തന്നെയാണീ രേഖകൾ ആദ്യമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോസാക്ക് ഫോൻസെകയിൽ നിന്നും ചോർന്ന ഈ രേഖകൾ അജ്ഞാതമായ ഒരു ഉറവിടമാണ് തങ്ങൾക്ക് നൽകിയതെന്നാണ് ഐസിഐജെ പറയുന്നത്.
ലോകത്തിൽ ഷെൽ കമ്പനികളുടെ ഏറ്റവും വലിയ ക്രിയേറ്റർമാരാണ് മൊസാക്ക് ഫോൻസെക. 12 ലോക നേതാക്കന്മാർ, 128 രാഷ്ട്രീയക്കാർ, പബ്ലിക് ഒഫീഷ്യലുകൾ, ബില്യണയർമാർ, സെലിബ്രിറ്റികൾ, കായികതാരങ്ങൾ എന്നിവർ വിദേശങ്ങളിലെ അക്കൗണ്ടുകളിൽ നികുതി വെട്ടിച്ച് നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചാണ് ഈ രേഖകൾ വെളിപ്പെടുത്തിയിരിക്കുന്നത്. 1977 മുതൽ 2015 വരെയുള്ള രേഖകൾ ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. 214,000 ഓഫ്ഷോർ എന്റിറ്റികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ രേഖകൾ ഹാക്കിംഗിലൂടെയാണ് ചോർന്നതെന്നാണ് മൊസാക്ക് ഫോൻസെകയുടെ കോഫൗണ്ടറായ രാമൊൻ ഫോൻസെക പറയുന്നത്. ഇവയിൽ പലതും യഥാർത്ഥമാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
എന്നാൽ തന്റെ സ്ഥാപനം ആരെയെങ്കിലും തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചുവെന്നത് അദ്ദേഹം നിഷേധിക്കുന്നുമുണ്ട്. 2.6 ടെറാബൈറ്റ്സ് ഡാറ്റകൾ അഥവാ 600 ഡിവിഡികളിൽ കൊള്ളുന്ന ഡാറ്റകൾ തങ്ങൾക്ക് ഇതിനെ സംബന്ധിച്ച് ലഭിച്ചുവെന്നാണ് ജർമനിയിലെ പത്രമായ സുഡ്യൂറ്റ്സ്ചെ സിടുൻഗ് അവകാശപ്പെടുന്നത്. ഇതുവരെ ജേർണലിസ്റ്റുകൾ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ രഹസ്യരേഖകളാണിതെന്നാണ് ജേർണലിസ്റ്റായ ബാസ്റ്റിയാൻ ഒബെർമായർ പറയുന്നത്.
പനാമ പേപ്പറുകളിലൂടെ വെളിപ്പെട്ടിരിക്കുന്നത് കുറ്റകൃത്യങ്ങളാണോ?
പനാമ പേപ്പറിലൂടെ വെളിപ്പെട്ടിരിക്കുന്ന മറവിൽ നടത്തിയിരിക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ കുറ്റകൃത്യമായി കണക്കാക്കി നേരിട്ട് കേസെടുക്കാവുന്നതല്ല. എന്നാൽ ആഗോള സാമ്പത്തിക വ്യവസ്ഥയിലൂടെ എത്രമാത്രം കള്ളപ്പണം ഒഴുകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് ഐസിഐജെ ചൂണ്ടിക്കാട്ടുന്നത്.
ഇത് കുറ്റകൃത്യങ്ങളെ ഊട്ടി വളർത്തുകയും രാജ്യങ്ങളുടെ ട്രഷറി വരുമാനവും നികുതി വരുമാനവും കൊള്ളയടിക്കുന്ന പ്രവർത്തിയുമാണെന്നും ഐസിഐജെ പറയുന്നു. ഓഫ്ഷോർ ഇന്റസ്ട്രികൾ പ്രദാനം ചെയ്യുന്ന മിക്ക സർവീസുകളും നിയമവിരുദ്ധമാണ്. എന്നാൽ ഇപ്പോൾ പനാമ പേപ്പറുകളിലൂടെ വെളിച്ചത്ത് വന്നിരിക്കുന്ന നിക്ഷേപങ്ങളുടെ ഉടമകൾ ക്രിമിനൽ പ്രവർത്തനങ്ങളിലോ, നികുതി വെട്ടിപ്പിലോ, രാഷ്ട്രീയ അഴിമതിയിലോ ഏർപ്പെട്ടവരല്ലെന്ന് തെളിയാത്തതിനാൽ ഇതിനെതിരെ നേരിട്ട് കേസെടുക്കാൻ സാധ്യമല്ല.
എന്താണ് ഓഫ്ഷോർ അക്കൗണ്ടുകൾ?
ഒരാൾ താമസിക്കുന്ന രാജ്യത്തിന് പുറത്തുള്ള മറ്റൊരു രാജ്യത്ത് അയാൾക്കുള്ള അക്കൗണ്ടുകളാണിവ. സാധാരണയായി നികുതി കൊടുക്കേണ്ടാത്ത രാജ്യത്തായിരിക്കും ഇവ ഉണ്ടാകുന്നത്. ഇതിലൂടെ അക്കൗണ്ടുടമയ്ക്ക് സാമ്പത്തികമായും നിയമപരമായും നേട്ടങ്ങളേറെയുണ്ട്. ഇത്തരം അക്കൗണ്ടിലുകളിലേക്ക് മാതൃരാജ്യത്തിന്റെ നികുതി വ്യവസ്ഥയുടെയും ബാങ്കിങ് വ്യവസ്ഥയുടേയും കണ്ണ് വെട്ടിച്ച് വൻതോതിൽ പണം നിക്ഷേപിച്ച് നികുതി വെട്ടിപ്പ് നടത്തുകയാണ് ഇത്തരം അക്കൗണ്ടുകളിലുടെ ലക്ഷ്യമിടുന്നത്. വ്യക്തികളും ചിലപ്പോൾ കമ്പനികളും ഷെൽ കമ്പനികളുടെ പേരിൽ ഇത്തരം സാമ്പത്തിക തിരിമറികൾ നടത്തി ടാക്സ് വെട്ടിക്കാറുണ്ട്.
നികുതി വെട്ടിപ്പ് നടത്തി സാമ്പത്തിക ഇടപാടുകൾ നടത്താൻ വേണ്ടി പേരിന് മാത്രം നടത്തുന്ന കമ്പനികളാണ് ഷെൽ കമ്പനികൾ. ഇവയ്ക്ക് വേണ്ടത്ര ആസ്തിയോ അല്ലെങ്കിൽ പ്രവർത്തനങ്ങളോ ഉണ്ടായിരിക്കില്ല. ബെർമുഡയിലെ ചാനൽ ഐസ്ലാൻഡ്സായ പനാമ ഇത്തരം പ്രവർത്തനങ്ങൾക്ക് പേര് കേട്ട സ്ഥലമാണ്. ഇവിടെ നികുതി നിരക്ക് കുറഞ്ഞ ഒരു ഡസനിലധികം സ്ഥലങ്ങളുണ്ട്. വിദേശത്തുള്ള കമ്പനികൾക്കായി ബിസിനസ് സർവീസുകളും നിക്ഷേപങ്ങളും നൽകുന്നതിൽ സ്പെഷ്യലൈസ് ചെയ്ത പ്രദേശങ്ങളാണ് പനാമയിലുള്ളത്.
ഓഫ്ഷോർ അക്കൗണ്ടുകളെടുക്കുന്നത് നിയമപരമാണോ?
ബിസിനസ് ഫിനാൻസ്, ലയനം, അക്യൂസിഷൻസ്, എസ്റ്റേറ്റ് അല്ലെങ്കിൽ ടാക്സ് പ്ലാനിങ് എന്നിവയ്ക്കായി കമ്പനികളോ അല്ലെങ്കിൽ ട്രസ്റ്റുകളോ ഓഫ് ഷോർ അക്കൗണ്ടുകൾ എടുക്കുന്നതിൽ തെറ്റില്ലെന്നാണ് ഗ്ലോബൽ മണി ലൗണ്ടറിങ് നിരീക്ഷണ സമിതിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പറയുന്നത്. എന്നാൽ ഇത്തരം അക്കൗണ്ടുകൾ നികുതി വെട്ടിപ്പ്, ക്രിമിനൽ- തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് ദുരുപയോഗിക്കുകയാണെങ്കിൽ അത് നിയമവിരുദ്ധമാണ്.
എന്താണ് അടുത്ത നടപടി?
ഇപ്പോൾ ചോർന്നിരിക്കുന്ന പനാമ പേപ്പറുകളെ കേന്ദ്രീകരിച്ച് ലോകമാകമാനമുള്ള പൊലീസും നികുതി അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എച്ച്എസ്ബിസി, യുബിഎസ്, ക്രെഡിറ്റ് സ്യൂസെ, ഡ്യൂറ്റ്ചെ ബാങ്ക് തുടങ്ങിയ ബാങ്കുകളടക്കമുള്ളവയുടെ പ്രവർത്തനങ്ങളും നിരീക്ഷണ വിധേയമാക്കുന്നുണ്ട്. ഇത്തരം നിരവധി ബാങ്കുകൾ മൊസാക്ക് ഫോൻസെകയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവയാണ്.
അന്വേഷണവുമായി സഹകരിക്കുമെന്നാണ് ബാങ്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പേപ്പറുകൾ സത്യസന്ധമാണെന്നും ഇത് ഹാക്കിംഗിലൂടെയാണു ചോർന്നതെന്നുമാണ് മൊസാക്കിന്റെ കോ ഫൗണ്ടർ റാമൊൻ ഫോൻസെക ആവർത്തിച്ചു പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍