വളയുന്നിടത്തോളം വളഞ്ഞിട്ടും തല്ലിക്കൊണ്ടിരിക്കുമ്പോൾ മരണ ഭയം മൂർച്ഛിച്ച് രാജി; അതിസമ്പന്നർക്കായി റിസർവ്വ് ബാങ്കിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ഉണ്ടായത് അതിഭീകര തിരിച്ചടി; ഇന്ത്യയെ കാത്തിരിക്കുന്നത് അർജന്റീനയുടെ ഗതിയെന്നും റിപ്പോർട്ടുകൾ; റിസർവ്വ് ബാങ്കിലെ പ്രതിസന്ധി സാമ്പത്തിക മേഖലയെ ഞെട്ടിച്ചാൽ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകും; മുൻ ഗവർണ്ണറും ആഗോള സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്മോഹനെ തന്നെ രംഗത്തിറക്കി മുതലെടുക്കാൻ കോൺഗ്രസും
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: കേന്ദ്ര സർക്കാരും ആർബിഐ ഗവർണറും തമ്മിലുള്ള ഭിന്നതയ്ക്ക് അയവു വന്നെന്ന പ്രതീതി നിലനിൽക്കെ ഉർജിത് പട്ടേലിന്റെ രാജി സാമ്പത്തികരംഗത്ത് ഞെട്ടലായി. ആശങ്കയാർന്ന പ്രതികരണങ്ങളാണ് സാമ്പത്തിക മേഖലയിൽ നിന്നും ഓഹരി വിപണിയിൽ നിന്നും ഉയർന്നത്. റിസർവ്വ് ബാങ്കിന്റെ കരുതൽ ധനം സർക്കാരിന് വേണമെന്ന മോദി സർക്കാരിന്റെ പിടിവാശിയാണ് എല്ലാത്തിനും കാരണം. ഈ പ്രതിസന്ധി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നാണ് വിലയിരുത്തൽ. അർജന്റീനയെ പോലെ തകർന്നടിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്നും വിലയിരുത്തലുണ്ട്. ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുൻ പ്രധാനമന്ത്രി ഡോ മന്മോഹൻ സിംഗിനെ മുമ്പിൽ നിർത്തിയാകും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഇടപെടലിലെ പരാജയങ്ങൾ കോൺഗ്രസ് ഉയർത്തിക്കാട്ടുക.
രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളെക്കുറിച്ചും സാമ്പത്തിക നയങ്ങളെക്കുറിച്ചും അഗാധമായ അറിവുള്ള ഉർജിത് പട്ടേലിന്റെ രാജി സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണെന്ന് മന്മോഹൻ പ്രതികരിച്ചു കഴിഞ്ഞു. ഏറെ ആശങ്കയുണ്ടാക്കുന്ന വാർത്തയാണിത്. ധനക്കമ്മി മറികടക്കാൻ കേന്ദ്രസർക്കാർ റിസർവ് ബാങ്കിന്റെ കരുതൽധനത്തിൽ കണ്ണുവച്ചതായി ആർബിഐയുടെ ഡപ്യുട്ടി ഗവർണർ ഈയിടെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ നട്ടെല്ലായ റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയലാഭം നോക്കി കൈകടത്തുന്നത് ആപൽകരമാണെന്നും മന്മോഹൻ പറയുന്നു. ഊർജിത്തിന്റെ രാജി വരും ദിവസങ്ങളിലും കോൺഗ്രസ് ചർച്ചയാകും. സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിൽ മന്മോഹൻ സിംഗിനുള്ള അറിവ് ഉപയോഗിച്ചാകും കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുക.
മോദി സർക്കാർ അധികാരമേറ്റ് അധികം താമസിയാതെയാണ് സർക്കാർ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെതിരെ പരസ്യപ്രസ്താവനകൾ നടത്തിയത്. ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായ രഘുറാം രാജനെതിരേ പ്രമുഖ ബിജെപി അംഗങ്ങളും മന്ത്രിമാരുമെല്ലാം നിലകൊണ്ട അവസ്ഥയുണ്ടായി. രണ്ടാം തവണയും ഗവർണറാകാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് സർക്കാർ ഊർജിത് പട്ടേലിനെ പകരക്കാരനായി നിയമിക്കുകയാണ് ചെയ്തത്. എന്നിട്ടും വിവാദങ്ങൾ അവസാനിച്ചില്ല. രഘുറാം രാജൻ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് സർക്കാരും ബിജെപിയും പറഞ്ഞുകൊണ്ടേയിരുന്നു. ഇതാണ് ഊർജിത് പട്ടേലിന്റെ രാജിക്കുള്ള പ്രധാന കാരണം. രഘുറാം രാജന്റെ രാജിയെത്തുടർന്ന് കേന്ദ്രസർക്കാർ നടപ്പാക്കിയ ആദ്യ സാമ്പത്തിക നീക്കം നോട്ട് നിരോധനമായിരുന്നു. ഊർജിത് പട്ടേൽ ഇതിനെതിരേ രംഗത്ത് വന്നതും വിവാദമായിരുന്നു. തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന ഊർജിത് പട്ടേലിന്റെ വെളിപ്പെടുത്തലും വലിയ വിവാദമായിരുന്നു.
നാലര വർഷത്തെ ഭരണം കഴിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിസർവ് ബാങ്കിന് മൂന്നാമതൊരു ഗവർണറെക്കൂടി കണ്ടെത്തേണ്ടി വന്നിരിക്കുന്നു. ആദ്യത്തെ 2 വർഷത്തോളം നേരത്തേയുണ്ടായിരുന്ന രഘുറാം രാജൻ തുടർന്നത് കേന്ദ്ര സർക്കാരുമായി നിരന്തര ഇടപെടലായിരുന്നു. രഘുറാം രാജന് കാലാവധി നീട്ടാതെ മോദിയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയും കൂടി കണ്ടെത്തിയത് ഉർജിത് പട്ടേലിനെ. തുടക്കത്തിൽ സർക്കാരുമായി ചേർന്ന് പോകാൻ അദ്ദേഹത്തിനായി. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണങ്ങൾ അതിരുവിട്ടപ്പോൾ ഊർജ്ജിതിന് മുമ്പിൽ രാജി മാത്രമായി ഏക വഴി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് രാജി വയ്ക്കുമ്പോൾ അത് മോദി സർക്കാരിന് വലയി പ്രതിസന്ധിയാണ്. റിസർവ് ബാങ്കിന്റെ സ്വയം ഭരണാധികാരം എത്രത്തോളം എന്നതാണ് ആദ്യ വിഷയം. ഒക്ടോബർ 26ന് ആർബിഐ ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ നൽകിയ മുന്നറിയിപ്പ് അതാണ്. റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തിൽ സർക്കാർ ഇടപെട്ടാൽ അർജന്റീനയുടെ ഗതിയാവും ഇന്ത്യയ്ക്കുമെന്ന വിലയിരുത്തലും ഊർജിത്തിന് രാജി ചർച്ചയാക്കും.
2010ൽ സർക്കാരിന്റെ ഇടപെടൽ അമിതമായതോടെ അർജന്റീന ഗുരുതര സാമ്പത്തികത്തകർച്ചയിലായി. ഇന്ത്യയിലും സർക്കാർ ഇതു തുടർന്നാൽ സാമ്പത്തിക മേഖലയാകെ തകരുമെന്നും റിസർവ് ബാങ്ക് തകരുമെന്നുമാണ് മുന്നറിയിപ്പുകൾ. റിസർവ് ബാങ്കിന്റെ ബോർഡാണോ അതോ ഉദ്യോഗസ്ഥരാണോ നയപരമായ തീരുമാനമെടുക്കേണ്ടതും ദൈനംദിന ഭരണം നടത്തേണ്ടതും എന്നതാണ് തർക്കം. ബോർഡാണ് അന്തിമതീരുമാനമെടുക്കേണ്ടത് എന്നാണ് മോദി സർക്കാരിന്റെ നിലപാട്. ഉദ്യോഗസ്ഥരാണ് നയങ്ങൾ തീരുമാനിക്കേണ്ടത് എന്നാണ് ഉർജിത് പട്ടേൽ ശഠിക്കുന്നത്. ഇതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. നാണ്യപ്പെരുപ്പം തടയുക എന്നത് റിസർവ് ബാങ്കിന്റെ മുഖ്യ ചുമതലയാണെന്ന് ഉർജിത് പട്ടേൽ. അതിനാൽ പലിശ നിരക്ക് കുറയ്ക്കില്ല. ഇടക്കാലത്ത് കൂട്ടുകയും ചെയ്തു. സർക്കാർ ഇതിനോട് യോജിച്ചില്ല.
റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് ഒരു വിഹിതം വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് അടുത്ത തർക്കത്തിന് വഴി തെളിച്ചു. ദീർഘകാല സാമ്പത്തിക സുരക്ഷയ്ക്ക് ഇതു ഗുണകരമല്ല. സമ്പന്നർക്ക് മാത്രം നേട്ടമുണ്ടാകുന്ന ഹ്രസ്വകാല ഇടപെടലാണ് ഇത്. ഇതിനിടെ കേന്ദ്ര സർക്കാരും ആർബിഐ ഗവർണറും തമ്മിലുള്ള ഭിന്നതയ്ക്ക് അയവു വന്നെന്ന പ്രതീതി വന്നു. എന്നാൽ തീർത്തും അപ്രതീക്ഷിതമായുള്ള ഉർജിത് പട്ടേലിന്റെ രാജി സാമ്പത്തികരംഗത്ത് ഞെട്ടലായി. ഉർജിത് പട്ടേലിന്റെ രാജിയിൽ സങ്കടമുണ്ട്; പക്ഷേ, അദ്ഭുതമില്ല. ആത്മാഭിമാനമുള്ള ഒരു പണ്ഡിതനും എൻഡിഎ സർക്കാരിനൊപ്പം ജോലി ചെയ്യാൻ കഴിയില്ല. ഒരുതവണകൂടി അപമാനിതനാകുന്നതിന് മുൻപ് അദ്ദേഹം രാജിവച്ചത് നന്നായി എന്നാണ് കോൺഗ്രസ് പ്രതികരണം.
കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്ത 21 പാർട്ടികളും ഈ വിഷയത്തിൽ ഒരുമിച്ച് നിൽക്കും. വരും ദിവസങ്ങളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിക്കുന്ന സംഘം റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ രാജി സർക്കാരിനെതിരായ കുറ്റപത്രമായി സമർപ്പിക്കും. 'സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ച് മിണ്ടാതിരുന്ന' ആർബിഐയുടെ നയമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ തകർച്ചയിലേക്ക് നയിച്ചതെന്ന് അരുൺ ജയ്റ്റ്ലി പരസ്യമായി ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള പോര് പരസ്യമാവുന്നത്. ഇത് ഊർജിത്തിനെ വേദനിപ്പിച്ചിരുന്നു. എല്ലാ അർത്ഥത്തിലും സഹകരിക്കാൻ ഊർജിത് ശ്രമിക്കുകയും ചെയ്തു. എന്നിട്ടും പ്രശ്ന പരിഹാരത്തിന് കേന്ദ്രം മനസ്സ് കാട്ടിയില്ല. ഇതാണ് ഊർജിത്തിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം.
രാജിവെച്ചതിലൂടെ ഊർജിത് പട്ടേൽ തന്റെ പ്രതിഷേധം വ്യക്തമാക്കിയിരിക്കുന്നുവെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജനും പ്രതികരിച്ചിട്ടുണ്ട്. 'രാജി വെളിവാക്കുന്നത് ആശങ്കാജനകമായ സാഹചര്യമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവെച്ചിരിക്കുന്നത് ചില സാഹചര്യങ്ങളെ അവർക്ക് നേരിടാൻ കഴിയാതെ വന്നപ്പോഴാണ്. സർക്കാർ ആർബിഐയുടെ കാര്യങ്ങളിൽ ഇനി ഇടപെടുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഇതെല്ലാം കാണിക്കുന്നത്', രഘുറാം രാജൻ പറഞ്ഞു. ഊർജ്ജിത് പട്ടേലിനെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത് എന്താണെന്ന് സർക്കാർ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു. ഇത്തരം വിമർശനങ്ങൾ മോദിക്ക് തിരിച്ചടിയാണ്. വിദഗ്ധരുടെ പ്രതികരണങ്ങൾ ഉയർത്തി കേന്ദ്ര സർക്കാരിനെതിരെ പോരിന് കോൺഗ്രസ് തയ്യാറെടുക്കും. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും സാധ്യതയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്