ആഡംബര നികുതിയിലെ കേന്ദ്രതാൽപ്പര്യം പൊളിച്ച് തുടക്കം; നികുതി വരുമാനത്തിലെ സംസ്ഥാന വിഹിതത്തിന് വേണ്ടി കടുംപിടുത്തം; യോഗങ്ങളിൽ സംസാരിച്ചത് ധനമന്ത്രിമാരുടെയെല്ലാം 'ലീഡറാ'യി; ഒടുവിൽ സംസ്ഥാന ലോട്ടറികൾക്ക് വേണ്ടി ശക്തമായ പ്രതിരോധവും; ജിഎസ്ടി യാഥാർത്ഥ്യമാകുമ്പോൾ ജെയ്റ്റ്ലിയെ വിറപ്പിച്ച് തോമസ് ഐസക് താരമായത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: അടുത്തമാസം മുതൽ ജിഎസ്ടി യാഥാർത്ഥ്യമാകാൻ പോകുകയാണ്. ഏകീകൃത നികുതി സംവിധാനം കൊണ്ടുവരുമ്പോൾ കേരളത്തിന് അടക്കം ഗുണകരമായി കാര്യങ്ങൾ മാറുമെന്ന പ്രതീക്ഷയിലാണ് ഏവരും. ജിഎസിടിയിലേക്കുള്ള യാത്രയുടെ ഭാഗമായി നിരവധി യോഗങ്ങൾ ജിഎസ്ടി കൗൺസിലിൽ നടന്നു. സംസ്ഥാന ധനമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ എല്ലാ അർത്ഥത്തിലും രാഷ്ട്രീയത്തിന് അതീതമായി പിന്തുണ നേടിയത് കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആയിരുന്നു. മറ്റ് മന്ത്രിമാരുടെ പിന്തുണയ്ക്കൊപ്പം ദേശീയ അന്തർദേശീയ ബിസിനസ് മാധ്യമങ്ങളുടെ പ്രിയതാരവുമായി ഐസക്ക് മാറി.
സംസ്ഥാന താൽപ്പര്യം മുൻനിർത്തി ഐസക്ക് പോരാട്ടം നടത്തിയപ്പോൾ പലപ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കേന്ദ്രമന്ത്രിമാർ പോലും അദ്ദേഹത്തിന് പിന്തുണയുമായി എത്തുന്ന സാഹചര്യമാണ് സംജാതമായത്. എല്ലാ അർത്ഥത്തിലും ജിഎസ്ടി കൗൺസിലിലെ 'പ്രതിപക്ഷ നേതാവിന്റെ' റോളായിരുന്നു ഐസക്കിന്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ ഏറ്റവു അധികം വെള്ളം കുടിപ്പിച്ചതും പുതിയ കാര്യങ്ങൾ പഠിപ്പിച്ചതും പ്രശ്നപരിഹാരിയായി നിന്നതും തികഞ്ഞ സാമ്പത്തിക വിദഗ്ധൻ കൂടിയായ ഐസക്ക് ആയിരുന്നു.
ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആഡംബര നികുതിയിലെ കേന്ദ്രതാൽപ്പര്യം അടക്കം പൊളിച്ചു കൊണ്ടായിരുന്നു ഐസക്ക് തുടക്കത്തിൽ മുതൽ താരമായി മാറിയത്. പിന്നീട് ഓരോ ഘട്ടത്തിലും ഐസക്കിന്റെ കൃത്യമായ ഇടപെടൽ ഉണ്ടായി. ഏറ്റവും ഒടുവിൽ സംസ്ഥാന ലോട്ടറിയെ സംരക്ഷിക്കാൻ വേണ്ടിയും ജിഎസ്ടി കൗൺസിൽ യോഗത്തിൽ അതിശക്തമായ പോരാട്ടം തന്നെ നടത്തേണ്ടി വന്നു ഐസക്കിന്. ജിഎസ്ടി കൗൺസിലിൽ കേരളം ഏതാണ്ട് ഒറ്റയാൾ പോരാട്ടമാണു ഈ വിഷയത്തിൽ നടത്തിയത്. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
എല്ലാ ലോട്ടറിക്കും അഞ്ചു ശതമാനം നികുതിയെന്ന നിർദ്ദേശം കൗൺസിൽ അംഗീകരിക്കുമെന്നായപ്പോൾ, ഈ തീരുമാനത്തിന്റെ ഭാഗമാകാൻ തയ്യാറല്ലാത്തതുകൊണ്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നു തുറന്നടിക്കേണ്ട അവസ്ഥയുമുണ്ടായി. ലോട്ടറിയുൾപ്പെടെ എല്ലാ ചൂതാട്ടങ്ങൾക്കും 28 ശതമാനം നികുതി ചുമത്തണമെന്നായിരുന്നു ജിഎസ്ടി കൗൺസിലിന്റെ ആദ്യം യോഗം മുതൽ കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. എന്നാൽ ലോട്ടറിക്ക് അഞ്ചു ശതമാനം നികുതിയെന്ന നിർദ്ദേശമാണ് ജിഎസ്ടി കൗൺസിൽ മുന്നോട്ടു വെച്ചത്. 28 ശതമാനം നികുതി ചുമത്തിയാൽ ലോട്ടറി വ്യാപാരം തകരുമെന്ന വാദവുമായി ലോട്ടറി വ്യാപാരികളുടെ അഖിലേന്ത്യാ സംഘടന ലോബിയിംഗുമായി തുടക്കം മുതൽ രംഗത്തുണ്ടായിരുന്നു. ഒടുവിൽ, അവസാന കൗൺസിൽ യോഗമെന്ന പഴുതുപയോഗിച്ച് അഞ്ചു ശതമാനം നികുതി എന്ന നിർദ്ദേശം ഏതാണ്ട് അംഗീകരിക്കുന്ന ഘട്ടമെത്തി.
മണികുമാർ സുബ്ബയും സാന്റിയാഗോ മാർട്ടിനും സുഭാഷ് ചന്ദ്രയുമടങ്ങുന്ന ലോട്ടറി മാഫിയയുടെ ചൂഷണത്തെക്കുറിച്ച് സമാഹരിച്ച എല്ലാ വിവരങ്ങളും കൗൺസിലിനെ ധരിപ്പിച്ച് ഏതാണ്ട് ഒന്നര മണിക്കൂറോളം ശക്തമായ വാദം നിരത്തി. ഒടുവിൽ ഈ മാഫിയയ്ക്കു വേണ്ടി തീരുമാനമെടുത്താൽ കേരളം യോഗം ബഹിഷ്കരിക്കുമെന്നും നിലപാട് സ്വീകരിച്ചു. അപ്പോഴാണ് ജമ്മു കാശ്മീർ ധനമന്ത്രി ഒരു നിർദ്ദേശം വെച്ചത്. സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28 ശതമാനവും നികുതി ചുമത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.
അതായത്, അതതു സംസ്ഥാനങ്ങളിൽ സംസ്ഥാന ലോട്ടറിക്ക് 12 ശതമാനം. സംസ്ഥാനത്തിനു പുറത്തു പോയാൽ 28 ശതമാനം. സംസ്ഥാന ലോട്ടറിക്കും 28 ശതമാനം തന്നെ വേണമെന്നായിരുന്നു നമ്മുടെ നിലപാട്. എല്ലാ ലോട്ടറിക്കും 28 ശതമാനമെന്ന കേരളത്തിന്റെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെങ്കിലും അഞ്ചു ശതമാനം നികുതിയെന്ന നിർദ്ദേശം ജിഎസ്ടി കൗൺസിലിന് ഉപേക്ഷിക്കേണ്ടി വന്നതും അന്യസംസ്ഥാന ലോട്ടറികൾക്ക് 28 ശതമാനം നികുതിയെന്ന നിലപാടിലേയ്ക്ക് എത്തിയതും കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു മൂലമാണ്. ആ അർത്ഥത്തിൽ ഈ തീരുമാനം കേരളത്തിന്റെ വിജയം തന്നെയാണെന്നും ഐസക്ക് പറയുന്നു.
നേരത്തെ ജിഎസ്ടിയിലെ നികുതി പിരിക്കൽ അധികാരം സംബന്ധിച്ച തർക്കം മുറുകിയപ്പോൾ താരമായത് ഐസക്കായിരുന്നു. ഇക്കാര്യത്തിൽ ചില കാര്യങ്ങൾ ഒളിപ്പിച്ചു കൊണ്ടായിരുന്നു അരുൺ ജെയ്റ്റ്ലി രംഗത്തെത്തിയിരുന്നത്. സംസ്ഥാനങ്ങളുടെ നികുതി പിരിക്കൽ അധികാരത്തിൽ നേരത്തേ പ്രഖ്യാപിച്ചതിൽ നിന്ന് ഭിന്നമായി കൈകടത്താൻ ജെയ്റ്റ്ലി ശ്രമിച്ചതോടെ ഈ വിഷയത്തിൽ ശക്തമായി സംസ്ഥാന താൽപ്പര്യം മുൻനിർത്തി ഐസക്കി വാദിച്ചു. ഇതോടെ കാര്യത്തിന്റെ പോക്ക് പന്തിയല്ലെന്ന് മനസ്സിലാക്കി കാശ്മീർ, പശ്ചിമബംഗാൾ മന്ത്രിമാരും ഐസക്കിനൊപ്പ ചേർന്നു.
സേവന നികുതി പിരിക്കുന്നതിലെ തർക്കമായിരുന്നു ഇത്. ഒന്നരക്കോടിക്ക് താഴെ വിറ്റുവരവുള്ളവരുടെ നികുതിപിരിവ് സംസ്ഥാനങ്ങളും അതിനു മേലേക്ക് കേന്ദ്രവും സംസ്ഥാനങ്ങളും വീതിച്ചെടുക്കുന്നതുമായ രീതിയായിരുന്നു ഒരു നിർദ്ദേശം. റിട്ടേൺ നൽകുന്ന വ്യാപാരികളെയും സേവന ദാതാക്കളേയും തട്ടുകളായി തിരിച്ചുള്ള പിരിവിന്റെ സാധ്യത ആരാഞ്ഞുള്ളതായിരുന്നു രണ്ടാമത്തെ നിർദ്ദേശം. ആദ്യത്തെ മാർഗം സ്വീകാര്യമാണെന്ന് നേരത്തെ തന്നെ ധാരണയായിരുന്നെങ്കിലും അതിൽ നിന്ന് ഭിന്നമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.. ഇതോടെ ഐസക് എതിർപ്പുമായി എഴുന്നേൽക്കുകയായിരുന്നു. സേവന നികുതി നൽകുന്നവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് കേന്ദ്രം മറച്ചുവച്ചതായി കുറ്റപ്പെടുത്തി മറ്റു ചില സംസ്ഥാനങ്ങളും എതിർപ്പുയർത്തി.
കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നികുതി പിരിക്കുന്ന ഇരട്ട നികുതി നിയന്ത്രണം നികുതിദായകർക്ക് അധികഭാരമാകുമെന്നതിലും കേരളം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. കാര്യത്തിന്റെ ഗൗരവം ഐസക് വിവരിച്ചതോടെ ബംഗാൾ, കാശ്മീർ ധനമന്ത്രിമാരും എതിർപ്പുന്നയിച്ചു. ഇതിനിടെ ഇതിന്റെ പ്രശ്നങ്ങൾ എത്രത്തോളം ഗൗരവതരമാണെന്ന് മനസ്സിലാകാതിരുന്ന ചില സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഐസക്കിനോടുതന്നെ വിവരങ്ങളാരായാനും തിരക്കുകൂട്ടി.
ആഡംബര നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ എതിർത്തു കൊണ്ടാണ് ഐസക്ക് പിന്നീട് താരമായത്. ആഡംബര നികുതി 30 ശതമാനം ചുമത്തണമെന്നായിരുന്നു ഐസക്കിന്റെ ആവശ്യം. ഈ ആവശ്യത്തെ മറ്റ് ധനമന്ത്രിമാരും പിന്തുണച്ചു. ജിഎസ്ടി നടപ്പിലാക്കുമ്പോൾ തുടക്കത്തിൽ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം ആര് നികത്തും എന്നതിനെ ചൊല്ലിയും തർക്കമുണ്ടായിരുന്നു. ഇക്കാര്യത്തിലും ഐസക്കിന്റെ നിലപാടാണ് നിർണായകമായത്. ഇക്കാര്യത്തിൽ കേന്ദ്രം നഷ്ടം നികത്തണമെന്ന നിലപാടാണ് ഐസക്ക് കൈക്കൊണ്ടത്. അത് ശരിയായി വരികയും ചെയ്തു.
ജിഎസ്ടി യോഗം നടക്കുന്ന ദിവസങ്ങളിലെല്ലാം തോമസ് ഐസക്ക് തന്നെയായിരുന്നു ദേശീയ മാധ്യമങ്ങളിലെയും താരം. പല ദേശീയ ചാനലുകളിലും തത്സമയ ചർച്ചകളിൽ ഐസക് കാര്യങ്ങൾ വ്യക്തമാക്കി. ജെയ്റ്റ്ലിയുടെ പത്രസമ്മേളനത്തിന് മുമ്പുതന്നെ കാര്യങ്ങൾ വ്യക്തമാക്കാൻ പോലും പലരും ഐസക്കിന് വിളിച്ചു. പല ദേശീയ മാധ്യമങ്ങളിലും ഇക്കാര്യത്തിൽ ഐസകിന്റെ പ്രത്യേകം ഇന്റർവ്യൂകളും പ്രസിദ്ധീകരിച്ചു. സിഎൻബിസിയും റോയിട്ടേഴ്സും ഐസക്കിനോട് അഭിപ്രായം ആരാഞ്ഞ് നിരവധി വാർത്തകളാണ് എഴുതിയത്. എല്ലാ യോഗങ്ങളിലും സംസ്ഥാന താൽപ്പര്യം മുൻനിർത്തി തന്നെയായിരുന്നു ഐസക്കിന്റെ നീക്കങ്ങൾ.
ലോകംമുഴുവൻ ഉറ്റുനോക്കുന്ന നികുതി പരിഷ്കരണമാണ് ഇന്ത്യയിലെ ജിഎസ്ടി നടപ്പാക്കൽ എന്നതുകൊണ്ടുതന്നെ റോയിട്ടേഴ്സിന്റെ ഗ്ളോബൽ ന്യൂസ് അപ്ഡേറ്റിലും സിഎൻഎൻ ന്യൂസിലുമെല്ലാം കേന്ദ്ര ധനമന്ത്രി ജെയ്റ്റ്ലിക്കും മറ്റ് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർക്കും മുന്നോടിയായി തന്നെ ഐസക്കിന്റെ വാക്കുകൾ മുഴങ്ങിക്കേട്ടു. ഇതോടൊപ്പം മിക്ക ദേശീയ ചാനലുകളും ഐസക്കിന്റെ ബൈറ്റിനായി ക്യൂ നിന്നു. ചുരുക്കത്തിൽ ജിഎസ്ടി കൗൺസിൽ യോഗങ്ങളിൽ ഒരു പ്രതിപക്ഷ നേതാവിന്റെ റോളായിരുന്നു ഐസക്ക് പല സമയത്തു തെറ്റുകൾ ചൂണ്ടിക്കാട്ടി ജെയ്റ്റ്ലിയോട് തർക്കിച്ചു അദ്ദേഹം. പലപ്പോഴും ജെയ്റ്റ്ലിക്ക് തലവേദന ഉണ്ടാക്കിയത് ഐസക്കിന്റെ കടുത്ത നിലപാടുകളായിരുന്നു.
ഒരു ഘട്ടത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ജെയ്റ്റ്ലി തോമസ് ഐസക്കിനെ ക്ഷണിക്കുക പോലും ഉണ്ടായതായാണ് റിപ്പോർട്ട്. ഐസക്കിന്റെ സേവനം കേരളത്തിൽ മാത്രം ഒതുങ്ങരുതെന്നായിരുന്നു ജെയ്റ്റ്ലിയുടെ പക്ഷം. ജിഎസ്ജിയിൽ തനിക്ക് ഏറെ തലവേദന ഉണ്ടാക്കിയെങ്കിലും ഐസക്കിന്റെ കഴിവിനെയു നിരീക്ഷണത്തെയു അംഗീകരിക്കുന്ന നിലപാടായിരുന്നു കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക്. ഏറ്റവും ഒടുവിൽ ജിഎസ്ടി യാഥാർത്ഥ്യമാകുമ്പോൾ നിർണായകമായ തിരുത്തൽ ശക്തിയായി മാറിയതും ഐസക്കായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്