അനിയന്ത്രിതമായ ഇറക്കുമതിയിൽ നിന്ന് ആഭ്യന്തര വിപണിയെ രക്ഷിക്കാൻ വ്യവസ്ഥകളില്ല; വിലയും നിലവാരവും കുറഞ്ഞ ചൈനീസ് ത്പന്നങ്ങൾ വിപണിയിലേക്ക് ഒഴുകും; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലുള്ളത് ചൈനയുടെ അതിമോഹങ്ങൾ; ആർസിഇപിയിൽ ഇന്ത്യ ഒപ്പിടാത്തത് അതിർത്തിയിലെ ശത്രുവിന്റെ കുതന്ത്രം തിരിച്ചറിഞ്ഞ്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോവിഡ് എത്തിയത് ചൈനയിൽ നിന്നാണ്. പിന്നീട് അത് ലോകമാകെ കത്തി പടർന്നു. ആഗോള വ്യാപാരത്തെ കൊറോണയിലെ സാമൂഹിക അകലം തകർത്തെറിഞ്ഞു. മിക്ക രാജ്യങ്ങളും പ്രതിസന്ധിയിലായി. ഇതിനിടെയിലും പിടിച്ചു നിന്നത് ചൈനയുടെ സാമ്പത്തിക വ്യവസ്ഥിതി മാത്രമാണ്. ഇന്ത്യയുമായുണ്ടാക്കി അതിർത്തി പ്രശ്നങ്ങൾ ഇതിനിടെ ചൈനയ്ക്ക് ചെറിയ തിരിച്ചടിയുമായി. ഇതിനെ മറകടക്കാൻ ചൈന അവതരിപ്പിക്കുകയാണ് പുതിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പത്ത് ആസിയാൻ രാജ്യങ്ങളും ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയും മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർസിഇപി) ഒപ്പുവച്ചു. എന്നാൽ ഇന്ത്യ കരാറിന്റെ ഭാഗമാകാത്തത് ചൈനയുടെ മോഹങ്ങൾക്ക് ഏറ്റ തിരിച്ചടിയും.
മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർസിഇപി) സംബന്ധിച്ച് 2012 മുതലുള്ള ചർച്ചകളിൽ ഇന്ത്യ പങ്കാളിയാണ്. ഇന്ത്യയും ഉൾപ്പെടുന്ന സ്വതന്ത്ര വിപണിയാണ് ആർസിഇപി കൂട്ടായ്മയെ ആകർഷകമാക്കിയത്. എന്നാൽ കരാർ ഒപ്പിടുമ്പോൾ ഇന്ത്യയില്ല. ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയില്ലാതെ ഈ കരാർ പൂർണ്ണമാകില്ലെന്ന് ചൈനയ്ക്കും അറിയാം. അതിർത്തിയിൽ പരസ്പരം കൊമ്പു കോർക്കുമ്പോൾ ഇത്തരത്തിലൊരു കരാറിൽ ഒപ്പിടുന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടനൽകും. ഈ സാഹചര്യത്തിലാണ് ഇന്ത്യ വിട്ടു നിൽക്കുന്നത്. എങ്ങനെയും ഇന്ത്യ പങ്കാളിയാകണമെന്ന താൽപര്യം ഇന്നലത്തെ കരാറിൽ വ്യക്തമാണ്. മറ്റേതു രാജ്യത്തിനും നൽകാത്ത ആനുകൂല്യത്തിലൂടെ ഇന്ത്യയ്ക്കായി വാതിൽ തുറന്നിടുന്നതാണ് കരാറിലെ ചട്ടങ്ങൾ. കരാറിന് ചൈന നേതൃത്വം നൽകുന്നു എന്നതുതന്നെ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു.
വിയ്റ്റ്നാം ആതിഥ്യം വഹിച്ച ആസിയാൻ വെർച്വൽ ഉച്ചകോടിയിൽ ഒപ്പുവച്ച കരാറിലൂടെ രൂപംകൊള്ളുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ്. ലോക ജനസംഖ്യയുടെ 30 ശതമാനവും ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 30 ശതമാനവുമാണ് ആർസിഇപിയിൽ ഉൾപ്പെടുന്ന 15 രാജ്യങ്ങളുടെ പങ്ക്. ഇതാണ് ഈ കരാറിനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കുന്നത്. 2012 മുതൽ ഈ കരാറിന് ശ്രമം തുടങ്ങി. ഇന്ത്യയും കൂടിയാലോചനകളിൽ പങ്കാളിയായി. കാർഷിക മേഖലയിലേതുൾപ്പെടെ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ, വിപണി തുറക്കുന്നതിന് ആനുപാതികമായി സേവന മേഖലകളിൽ അവസരം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാൻ മറ്റു രാജ്യങ്ങൾ തയാറാകാത്ത സ്ഥിതിയിൽ കരാറിൽനിന്നു പിന്മാറുകയാണെന്ന് 2019 നവംബർ 4ന് ഇന്ത്യ പ്രഖ്യാപിച്ചു. ആശങ്കകൾ പരിഹരിക്കാതെ കരാറിൽ ചേരില്ലെന്ന് ഇത്തവണത്തെ ഉച്ചകോടിയിലും ഇന്ത്യ വ്യക്തമാക്കി. തുടർന്നാണ് മറ്റു 15 രാജ്യങ്ങൾ കരാർ ഒപ്പിട്ടത്.
മറ്റു മേഖലകളിലെ പ്രശ്നങ്ങൾ സാമ്പത്തികവ്യാപാര മേഖലകളിലെ സഹകരണത്തെ ബാധിക്കുന്നില്ലെന്ന രീതി ആർസിഇപിയിൽ പ്രകടമാണ്. നല്ല ബന്ധമില്ലാത്ത ചൈനയും ഓസ്ട്രേലിയയും, അതിർത്തിപ്രശ്നങ്ങളുള്ള സിംഗപ്പൂരും മലേഷ്യയുമൊക്കെ ആർസിഇപിയിൽ കൈകോർക്കുന്നു. ആസിയാനിലെ 6 രാജ്യങ്ങളും അല്ലാത്ത 3 രാജ്യങ്ങളും അംഗീകാരം നൽകി 60 ദിവസം കഴിഞ്ഞാൽ കരാർ പ്രാബല്യത്തിലാവും. ഇങ്ങനെ നിലവിൽവന്ന് ഒന്നര വർഷത്തിനുശേഷമേ മറ്റേതെങ്കിലും രാജ്യത്തിന് ആർസിഇപിയുടെ ഭാഗമാകാനാവൂ. എന്നാൽ, ഈ വ്യവസ്ഥ ഇന്ത്യയ്ക്കു ബാധകമല്ലെന്ന് കരാറിൽ അടിക്കുറിപ്പായി പരാമർശിച്ചിട്ടുണ്ട്. കരാർ പ്രാബല്യത്തിലായി എപ്പോൾ വേണമെങ്കിലും രേഖാമൂലം താൽപര്യമറിയിച്ച് ഇന്ത്യയ്ക്കു ചേരാം. അതിനു മുൻപുതന്നെ നിരീക്ഷക പദവി ലഭിക്കും. തൽകാലം ഒരു സഹകരണവും വേണ്ടതില്ലെന്നതാണ് മോദി സർക്കാരിന്റെ നിലപാട്. ഇതിന് കാരണം അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്നങ്ങളാണ്. ഇതിന്റെ ഭാഗമായി പലവിധ നിസ്സഹകരണവും ഇന്ത്യ പ്രഖ്യാപിച്ചു. തൽകാലം ഈ നയത്തിൽ നിന്ന് പിന്മാറില്ല.
ഇതിനൊപ്പം ആർസിഇപിയിലും ചില ആശങ്ക ഇന്ത്യയ്ക്കുണ്ട്. ഇത് ചൈനയ്ക്ക് വേണ്ടി ഏകപക്ഷീയമായി ഉണ്ടാക്കിയതാണെന്ന സംശയം സജീവമാണ്. അതും കരുതലോടെ നീങ്ങാൻ ഇന്ത്യയെ പ്രേരിപ്പിച്ചു. വിപണി ഒന്നാകെ ചൈനയ്ക്ക് തുറന്നു കൊടുക്കുന്നതിന് തുല്യമാകും ഇത്. കരാറിൽ ചേരുന്നതിന് പരിഗണന ലഭിക്കുമ്പോഴും, ഇപ്പോഴത്തെ രൂപത്തിൽ കരാർ അംഗീകരിക്കേണ്ടിവരുമെന്ന പ്രശ്നം ഇന്ത്യയ്ക്കുണ്ട്. പ്രാബ്യത്തിലായിക്കഴിഞ്ഞാൽ 5 വർഷത്തിനു ശേഷമേ വ്യവസ്ഥകൾ പുനഃപരിശോധിക്കുകയുള്ളൂ. ആർസിഇപി കരാറിലെ മിക്ക ഘടകങ്ങളും ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) വ്യവസ്ഥകളുമായി ഒത്തുപോകുന്നവയാണ്.
എന്നാൽ, ഡബ്ല്യുടിഒയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഇകൊമേഴ്സ്, മുതൽമുടക്ക്, സർക്കാരിന്റെ സംഭരണം തുടങ്ങിയവയും ആർസിപിഇയിലുണ്ട്. അംഗരാജ്യങ്ങൾക്ക് 92% ഉൽപന്നങ്ങൾക്കും ഇറക്കുമതി തീരുവയിൽ പൂർണമോ ഭാഗികമോ ആയ ഇളവ്, ഇകൊമേഴ്സിന് നികുതി ഇളവ്, ഇറക്കുമതി തോതിലെ ഇളവ്, ബിസിനസ് യാത്രകൾക്കും കസ്റ്റംസ് സേവനങ്ങൾക്കും പ്രത്യേക സൗകര്യങ്ങൾ, സേവന മേഖലയിൽ നെഗറ്റീവ് പട്ടിക നിലനിർത്തിയുള്ള ആനുകൂല്യങ്ങൾ തുടങ്ങിയവയുള്ളതാണ് ആർസിഇപി കരാർ.
നേട്ടം ചൈനയ്ക്ക്
കോവിഡ് 19 വൈറസ് വ്യാപനം മൂലം തകരാറിലായ സമ്പദ്വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാനാണ് ഇപ്പോൾ കരാർ യാഥാർഥ്യമാക്കിയതെന്നു ചൈന പറയുന്നു. നികുതികൾ വെട്ടിക്കുറയ്ക്കാനും സേവന വിപണികൾ തുറന്നുകൊടുക്കാനും വ്യവസ്ഥ ചെയ്യുന്ന കരാർ യുഎസ് നേതൃത്വത്തിലുള്ള പടിഞ്ഞാറൻ വ്യാപാര പദ്ധതികൾക്കുള്ള ചൈനീസ് ബദലായാണു പരിഗണിക്കപ്പെടുന്നത്. അതിർത്തിക്കപ്പുറത്തേക്കും സ്വാധീനം വർധിപ്പിക്കാനുള്ള ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിക്കും ആർസിഇപി കരാർ ഗുണം ചെയ്യും.
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഇന്തോനേഷ്യ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാന്ദ്യം നേരിടുകയാണ്. ഫിലിപ്പീൻസിന്റെ സമ്പദ് വ്യവസ്ഥ അവസാന പാദത്തിൽ 11.5 ശതമാനം ചുരുങ്ങി. വിയറ്റ്നാമുൾപ്പെടെ രാജ്യങ്ങളുടെയും അവസ്ഥ സമാനമാണ്. ഈ സാഹചര്യത്തിൽ കരാർ മാന്ദ്യത്തിൽ നിന്നു കരകയറാൻ സഹായിക്കുമെന്നാണ് കരാറിൽ പങ്കാളിയായ രാജ്യങ്ങളുടെ എല്ലാം പ്രതീക്ഷ.
കരാറിലേർപ്പെട്ട രാജ്യങ്ങളുടെ സംയോജിത വിപണിയാണ് ആർസിഇപിയുടെ ലക്ഷ്യം. കൂട്ടായ്മയിലെ ഓരോ രാജ്യത്തിന്റെയും ഉത്പന്നങ്ങളും സേവനങ്ങളും മേഖലയിലുടനീളം ലഭ്യമാകുന്നത് എളുപ്പമാക്കും.
ഇന്ത്യയ്ക്ക് പ്രശ്നമാകില്ലെന്നും വിലയിരുത്തൽ
2012ൽ ആരംഭിച്ച ആർസിഇപി ചർച്ചകളിൽ തുടക്കത്തിൽ സജീവമായിരുന്നെങ്കിലും കഴിഞ്ഞവർഷം ഇന്ത്യ പിന്മാറി. ഇന്നത്തെ വെർച്വൽ ഒപ്പുവയ്ക്കലിൽ ശ്രദ്ധേയമായ അസാന്നിധ്യവും ഇന്ത്യയുടേതാണ്. നിരവധി ആശങ്കകൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഇന്ത്യ പിന്മാറിയത്. ഇവ പരിഹരിക്കപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഇന്ത്യയ്ക്കും കരാറിൽ പങ്കാളിയാകാം.
അനിയന്ത്രിതമായ ഇറക്കുമതിയിൽ നിന്ന് ആഭ്യന്തര വിപണിയെ പരിരക്ഷിക്കാൻ വ്യവസ്ഥകളില്ലെന്നതാണ് ഇന്ത്യ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്. ഇതുമൂലം ചൈനയിൽനിന്നുള്ള വിലയും നിലവാരവും കുറഞ്ഞ ഉത്പന്നങ്ങൾ വിലകുറഞ്ഞ ഉത്പന്നങ്ങൾ വിപണിയിലേക്ക് ഒഴുകും. ഉത്പന്നങ്ങളുടെ തീരുവ പരിധിയില്ലാതെ കുറയ്ക്കുന്നതും പൂർണമായി ഒഴിവാക്കുന്നതും ആഭ്യന്തര വിപണിക്കു വലിയ തകർച്ചയുണ്ടാക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
വിശാലമായ ഇന്ത്യൻ വിപണി തുറന്നുകൊടുക്കുമ്പോൾ രാജ്യത്തെ വ്യാപാരികളും കർഷകരുമടങ്ങുന്ന പൊതുസമൂഹത്തിനു തുല്യമായ പ്രയോജനമുണ്ടാകണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. ഇത് അംഗീകരിക്കാനാവില്ലെങ്കിൽ കരാറിനില്ലെന്നു ചൂണ്ടിക്കാട്ടി പിന്മാറുകയായിരുന്നു ഇന്ത്യ.
മിക്ക ആർസിഇപി രാജ്യങ്ങളുമായും ഇന്ത്യയ്ക്കു പ്രത്യേക ഉഭയകക്ഷി സ്വതന്ത്ര വ്യാപാരക്കരാറുകൾ ഉള്ളതിനാലും ലോകത്തിലെ തന്നെ വലിയ വിപണികളിലൊന്നായതിനാലും കരാറിൽ നിന്നു വിട്ടുനിന്നാലും ഇന്ത്യയ്ക്കു പിടിച്ചുനിൽക്കാനാവുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍