നിർമ്മലാ സീതാരമന്റെ നയതന്ത്രം ഫലിച്ചു; മോദി സർക്കാരിന് കോളടിച്ചു: സാമ്പത്തിക ഉത്തേജക നടപടികൾക്ക് ആശ്വാസവുമായി റിസർവ് ബാങ്കും; ഈ സാമ്പത്തിക വർഷം കരുതൽ ധന ശേഖരത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് ആർബിഐ കൈമാറുക 1.76 ലക്ഷം കോടി രൂപ; കേന്ദ്ര ബാങ്ക് അംഗീകരിക്കുന്നത് കരുതൽ ധന ശേഖരം മൂന്ന് മുതൽ അഞ്ച് വർഷം കൊണ്ട് സർക്കാരിന് കൈമാറണമെന്ന ശുപാർശ; റിസർവ്വ് ആയി കരുതുന്ന ഒൻപത് ലക്ഷം കോടി രൂപയും ഖജനാവിലേക്ക്; സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ പുതുമാർഗ്ഗം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സർക്കാരിന്റെ സാമ്പത്തിക ഉത്തേജക നടപടികൾക്ക് ആശ്വാസവുമായി റിസർവ് ബാങ്ക്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറും. ബിമൽ ജലാൻ സമിതി നിർദ്ദേശം ആർബിഐ സെൻട്രൽ ബോർഡ് അംഗീകരിച്ചു. ഇതോടെ മാർച്ചിനകം കേന്ദ്രസർക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക റിസർവ് ബാങ്കിൽ നിന്ന് ലഭിക്കും. ആർബിഐയുടെ അധിക കരുതൽ ധനശേഖരം കേന്ദ്ര സർക്കാരിന് ഘട്ടംഘട്ടമായി 3-5 വർഷം കൊണ്ട് കൈമാറണമെന്നാണ് ബിമൽ ജലാൽ സമിതിയുടെ റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക മൂലധന ഘടന വിലയിരുത്താൻ നിയമിച്ച ആറംഗ സമിതിയാണ് ഇത്. കരുതൽ ധനം കൈമാറുന്നതിൽ നേരത്തെ ഗവർണറായിരുന്ന ഊർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.
കേന്ദ്ര ബാങ്കിന് ഒൻപത് ലക്ഷം കോടി രൂപയോളം അധിക മൂലധന ശേഖരമുണ്ടെന്നാണ് കണക്ക്. അധിക കരുതൽ ധനം സർക്കാരിന് ലഭ്യമാകുന്നതോടെ പൊതുഖജനാവിലേക്ക് പണമെത്തുകയും ഇത് ധനകമ്മി ലക്ഷ്യങ്ങൾ നിറവേറ്റാൻ സർക്കാരിനെ സഹായിക്കുകയും ചെയ്യും. നടപ്പു സാമ്പത്തിക വർഷം 3.3 ശതമാനമാണ് സർക്കാരിന്റെ ധനകമ്മി ലക്ഷ്യമിടൽ. കരുതൽ ധനശേഖരത്തിനു പുറമെ റിസർവ് ബാങ്കിൽ നിന്ന് ഈ സാമ്പത്തിക വർഷം 90,000 കോടിയുടെ ലാഭവിഹിതവും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. മുൻ സാമ്പത്തിക വർഷം ലാഭവിഹിതമായി 68,000 കോടി രൂപയാണ് ആർബിഐ കൈമാറിയിരുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഇടപെടലുകളും സർക്കാരിന് അനുകൂല തീരുമാനം എടുക്കാൻ ആർബിഐയെ പ്രേരിപ്പിച്ചിരുന്നു. ഇതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണ്ടും കരുത്ത് കാട്ടുമെന്നണ് സൂചന. അടിസ്ഥാന വികസനത്തിനും തൊഴിലില്ലായ്മ ഇല്ലായ്മ ചെയ്യാനും മോദി സർക്കാരിന് പദ്ധതികൾ കൂടുതലായി ആവിഷ്കരിക്കാൻ കഴിയും.
മൊത്തം ആസ്തിയുടെ 28 ശതമാനമാണ് ആർബിഐയുടെ കരുതൽ ധനശേഖര അനുപാതം. ഇത് 14 ശതമാനമെന്ന ആഗോള ശരാശരിയേക്കാൾ കൂടുതലാണെന്നും അതിനാൽ അധികമുള്ള തുക സർക്കാരിന് നൽകണമെന്നുമാണ്് ധനകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം. ആർബിഐ നിലനിർത്തേണ്ട അധിക കരുതൽ ധനശേഖരാനുപാതം സംബന്ധിച്ച് ഇതിനു മുൻപ് വി സുബ്രഹ്മണ്യം (1997), ഉഷ തോറാത്ത് (2004), വൈ എച്ച് മാലേഗം (2013) എന്നീ മൂന്നു സമിതികൾ പഠനം നടത്തിയിട്ടുണ്ട്. ഇതിൽ സുബ്രഹ്മണ്യം സമിതി 12 ഉം തോറാത്ത് സമിതി 18 ശതമാനവും കരുതൽ ശേഖരമാണ് ശുപാർശ ചെയ്തത്. തോറാത്ത് സമിതിയുടെ ശുപാർശകൾ അംഗീകരിക്കാത്ത ആർബിഐ ബോർഡ് സുബ്രഹ്മണ്യം സമിതിയുടെ നിർദ്ദേശങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നു.
രാജ്യത്തെ സമ്പദ്വ്യവസ്ഥ നേരിടുന്ന ഗുരുതരമായ പ്രതിസന്ധി സമീപഭാവിയിൽ സംഭവിച്ചേയ്ക്കാവുന്ന സാമ്പത്തികമാന്ദ്യത്തിന്റെ സൂചനയെന്ന് സാമ്പത്തിക വിദഗ്ദ്ധർ. 2006ലെ ആഗോളസാമ്പത്തികമാന്ദ്യത്തെ അതിജീവിച്ച ഇന്ത്യയ്ക്ക് ഇത്തവണ അതിന് സാധ്യമാകുമോ എന്ന ചർച്ചയും സജീവമാണ്. തന്ത്രപ്രധാനമായ മേഖലകളിലെല്ലാം തുടർച്ചയായ ഓരോ പാദത്തിലും തളർച്ചയാണ് നേരിടുന്നത്. കാറുകൾ, ഇരുചക്രവാഹനങ്ങൾ, ട്രാക്ടറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞു. ട്രാക്ടറുകളുടെ വിൽപ്പനയിലുണ്ടായ കുറവ് കാർഷിക മേഖലയിലെ പ്രതിസന്ധിയാണ് സൂചിപ്പിക്കുന്നത്. തൊഴിൽ മേഖലയിലെ പ്രതിസന്ധിയാണ് ഏറ്റവും രൂക്ഷമായി തുടരുന്നത്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്നും പണം കിട്ടുന്നത് മോദി സർക്കാരിന് പുതിയ ഊർജ്ജമാകും. കരുതൽ ധനശേഖരത്തിന്റെ സിംഹഭാഗവും ഉപയോഗിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് നൽകാനാണ് മോദി സർക്കാരിന്റെ നീക്കം.
ആർബിഐക്ക് മൂന്ന് ട്രില്യൺ കരുതൽ ധനത്തിന്റെ ആസ്തിയുണ്ടെന്നായിരുന്നു ബിമൽ ജലാൽ സമിതിയുടെ കണ്ടെത്തൽ. ജിഡിപി നിരക്ക് 1.5 ശതമാനത്തിന്റെ കരുതൽധന വർധനവാണ് ആർബിഐക്കുള്ളത്. ആർബിഐയുടെ കരുതൽ ധനത്തിന്റെ പങ്ക് പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നൽകണമെന്നാണ് സർക്കാറിന്റെ പക്ഷം. ആർബിഐയുടെ അധിക കരുതൽ മൂലവധനം ബജറ്റ് ലക്ഷ്യങ്ങൾക്കുള്ളതാണെന്നാണ് സർക്കാർ പറയുന്നത്. അതേസമയം കുറഞ്ഞ മൂലധന ക്രമം സ്വീകരിക്കണമെന്ന വാദമാണ് സാമ്പത്തിക വിദഗ്ദ്ധർ മുന്നോട്ട് വച്ചത്്. ഈ സാഹചര്യത്തിൽ മൂലധനക്രമം 6.25 ശതമാനത്തിൽ നിന്ന് 3.25 ശതമാനമായി കുറക്കാൻ സാധിക്കാൻ പറ്റിയാൽ കേന്ദ്ര ബാങ്കിന് കരുതൽ ധനം 1.3 ട്രില്യൺ അധിക ആസ്തി ഉണ്ടാക്കാൻ പറ്റുമെന്നാണ് വിലയിരുത്തൽ.
ലാഭത്തിൽനിന്ന് 50,000 കോടി രൂപ റിസർവ് ബാങ്ക് മുമ്പ് കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. ഇതിനുപുറമേ കരുതൽധനത്തിൽനിന്ന് കൂടുതൽ പണം നൽകാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതടക്കമുള്ള ആവശ്യങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ചതുകൊണ്ടാണ് ഉർജിത് പട്ടേലിന് ആർ.ബി.ഐ. ഗവർണർസ്ഥാനം രാജിവെക്കേണ്ടിവന്നത്. പിന്നീട് ശക്തികാന്ത ദാസ് പുതിയ ഗവർണറായി സ്ഥാനമേറ്റതോടെയാണ് പണത്തിനായുള്ള സമ്മർദം കേന്ദ്രം ശക്തിപ്പെടുത്തിയത്. റിസർവ് ബാങ്ക് നിയമത്തിന്റെ 47-ാം വകുപ്പിൽ ലാഭത്തിന്റെ ഒരു വിഹിതമാണ് ഓരോ വർഷവും കേന്ദ്രസർക്കാരിന് കൈമാറാൻ നിഷ്കർഷിക്കുന്നത്. എന്നാൽ, ചെലവുകഴിച്ചുള്ള മുഴുവൻ മിച്ചവും കേന്ദ്രത്തിന് നൽകുകയാണ് പൊതുവേ ആർ.ബി.ഐ. ചെയ്യുന്നത്.
നോട്ടുനിരോധനം കാരണമുള്ള അധികച്ചെലവുകാരണം ലാഭം കുറഞ്ഞതുകൊണ്ട് 2016-17 സാമ്പത്തികവർഷത്തെ ലാഭവിഹിതമായി 30,659 കോടി രൂപയേ നൽകിയിട്ടുള്ളൂ. 2018-19 സാമ്പത്തികവർഷത്തെ ലാഭവിഹിതമായാണ് 50,000 രൂപ നൽകിയത്. ചരക്ക്-സേവന നികുതിയിൽനിന്നുള്ള വരുമാനം ലക്ഷ്യത്തിലും താഴെപ്പോയതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തിവിൽപ്പനയിൽനിന്ന് ഉദ്ദേശിച്ച തുക കിട്ടാത്തതുമാണ് കൂടുതൽ പണത്തിന് ആർ.ബി.ഐ.യെ സമീപിക്കാൻ കേന്ദ്രത്തെ നിർബന്ധിതരാക്കിയത്. രാജ്യത്തെ പാവപ്പെട്ടവർക്കെല്ലാം നിശ്ചിതതുക മാസവരുമാനമായി അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്. കർഷകർക്ക് ഭൂവിസ്തൃതിയനുസരിച്ച് സഹായധനം നൽകാനും ആലോചനയുണ്ട്. ഇവ നടപ്പാക്കണമെങ്കിൽ ആർ.ബി.ഐ.യിൽനിന്ന് പണം കിട്ടിയേ തീരൂവെന്ന് തെരഞ്ഞെടുപ്പിന് മുമ്പും ആർബിഐയോടെ കേന്ദ്രം നിർദ്ദേശം വച്ചിരുന്നു.
ശക്തികാന്ത ദാസ് ഗവർണറായതോടെ കേന്ദ്രനിർദ്ദേശത്തിന് ആർ.ബി.ഐ. ഉടൻ വഴങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, മിച്ചധനം ചെലവഴിക്കുന്ന കാര്യത്തിൽ മാർഗരേഖ ആവിഷ്കരിക്കുന്നതിന് സമിതിയെ നിയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. മുൻ ആർ.ബി.ഐ. ഗവർണർ ബിമൽ ജലാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇങ്ങനെയാണ് രൂപം കൊണ്ടത്. ഈ സമിതിയും പണം കൈമാറാനായിരുന്നു ശുപാർശ ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍