സാമ്പത്തിക കൊടുങ്കാറ്റിൽ ചായാൻ തയ്യാറെടുത്തു ഇന്ത്യൻ വിനിമയ നിരക്ക്; പൗണ്ടിന് വില 98ന് മുകളിൽ; ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്കു വായ്പുണ്ണ് എന്ന പോലെ വിദേശ മലയാളികൾക്ക് നാട്ടിലേക്കയ്ക്കാൻ പണം കയ്യിൽ ഇല്ലാത്ത നില; കോവിഡ് തകർത്ത ലോക വിപണിയിൽ ഇന്ത്യയ്ക്ക് പ്രവാസി വരുമാനത്തിൽ നഷ്ടമായത് 9 ശതമാനം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കോവിഡിന്റെ ഒന്നാം പിറന്നാൾ ലോകമെങ്ങും ആചരിച്ചതിന്റെ പിന്നാലെ അതുണ്ടാക്കിയ സാമ്പത്തിക പൊല്ലാപ്പുകളെ കുറിച്ച് വെളിപ്പെടുത്തലുകൾ എത്തിത്തുടങ്ങി. കോവിഡ് അതിന്റെ രൂക്ഷത വെളിപ്പെടുത്തിയപ്പോൾ മുതൽ ഇന്ത്യയിലും കേരളത്തിലും ഏറെ ആശങ്കയോടെ നോക്കിയിരുന്ന പ്രവാസി പണവരവിനെ കുറിച്ചുള്ള ഭയാശങ്കയും ഏറെക്കുറെ വ്യക്തമായ കണക്കുകളോടെ പുറത്തു വന്നിരിക്കുകയാണ്.
ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ ഇന്ത്യക്കു ആകെ പ്രവാസി വിദേശ വരുമാന നഷ്ടം 9 ശതമാനമാണ്. കേരളത്തിന്റെ നഷ്ടം സ്വാഭാവികമായും ഇതിലും കൂടുതലായിരിക്കും. ലോക സാമ്പത്തിക വിപണി ഒന്നാകെ ആടി ഉലയുമ്പോൾ ആ കാറ്റിനൊപ്പം ചാഞ്ഞു നില്ക്കാൻ വിപണിയെ അനുവദിക്കുകയാണ് റിസർവ് ബാങ്ക് നയം എന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു. രൂപയെ ആഗോള വിനിമയ വിപണിയിൽ കെട്ടിയിടാതെ നോക്കുന്ന നയത്തിന്റെ ഫലമായി കഴിഞ്ഞ ഏതാനും ദിവസമായി പ്രധാന നാണയങ്ങളായ ഡോളറിനും പൗണ്ടിനും എതിരായ വില്പനയിൽ ക്ഷീണം പ്രകടമാണ്. ഇന്നലെ വിപണി അവസാനിക്കുമ്പോൾ രൂപയുടെ പൗണ്ടുമായുള്ള വിനിമയ നിരക്ക് 98.67 എന്ന നിലയിലാണ്. ഡോളർ വിലയാകട്ടെ 73.91 ആയി ഉയർന്നിരിക്കുന്നു. യൂറോയും ഇന്ത്യയിൽ കരുത്തുകാട്ടുന്നുണ്ട്, ഒരു യൂറോ ലഭിക്കാൻ 88 രൂപയാണ് ഇന്നലെ നൽകേണ്ടി വന്നത്. ഈ നില തുടർന്നാൽ വരും ദിനങ്ങളിൽ കേന്ദ്ര ബാങ്ക് ഇടപെടലുകൾ നടത്താനും ഇടയുണ്ട്.
അതിനിടെ രൂപയ്ക്കു വിലയിടിവ് ഉണ്ടാകുമ്പോൾ പണം അയച്ചു മുതലെടുപ്പ് നടത്താറുള്ള പ്രവാസി സമൂഹം ഇത്തവണ ആകെ പ്രയാസത്തിലാണ്. പ്രധാനമായും നിക്ഷേപം നടത്താൻ ആഗ്രഹിച്ചിരുന്നവർക്കാണ് കോവിഡിന് ശേഷമുള്ള ഇന്ത്യൻ വിപണിയുടെ ഗതി എന്താകും എന്ന ആവലാതിയിൽ പണം അയക്കാൻ മടി. ആശ്രിതർക്ക് വേണ്ടി നൽകുന്ന മാസം തോറും ഉള്ള സഹായധനം ഇതുവരെ പ്രവാസി സമൂഹം കാര്യമായ മുടക്കം കൂടാതെ നൽകുന്നുണ്ട് എന്നതാണ് വലിയ അന്തരം ഇല്ലാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗൾഫിലും മറ്റും ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടവും മറ്റും സംഭവിച്ചെങ്കിലും മിക്കവരും കടം വാങ്ങിയും മറ്റും പണം നാട്ടിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ്.ഇന്ത്യൻ പ്രവാസികളിൽ മറ്റു രാജ്യങ്ങളിൽ ഉള്ളവരിൽ നല്ല പങ്കും പ്രൊഫഷണലുകൾ ആയതിനാൽ ജോലി നഷ്ടം ഒരു പരിധി വരെ പിടിച്ചു നിർത്താൻ സാധിക്കുന്നുമുണ്ട്. കോവിഡിൽ തകർന്ന ജനത്തെ കരകയറ്റാൻ ഇന്ത്യൻ പ്രവാസി സമൂഹം കഷ്ടത മറന്നും പണം അയച്ചത് വഴിയാണ് ലോക വിപണിയെ പിടിച്ചു കുലുക്കിയ കോവിഡ് പ്രതിസന്ധി അതേവിധം ഇന്ത്യയിലേക്കുള്ള പണവരവിനെ ബാധിക്കാത്തതു എന്നും വ്യക്തം.
പ്രവാസികൾ ഓരോ രാജ്യത്തേക്കും അയക്കുന്ന പണത്തിൽ ഇപ്പോഴും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തു നില്കുന്നതെന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു. ആദ്യ അഞ്ചു രാജ്യങ്ങളിൽ ഇന്ത്യക്കു പിന്നാലെ ചൈന, മെക്സിക്കോ, ഫിലിപ്പീൻസ്, ഈജിപ്ത് എന്നിവയും കടന്നു വരുന്നു. കോവിഡ് മഹാമാരി ഈ നിലയിൽ തന്നെ തുടർന്നാൽ അടുത്ത വർഷവും ലോക പ്രവാസി സമൂഹത്തിനു സ്വന്തം രാജ്യത്തേക്ക് കൂടുതൽ പണം അയക്കാൻ സാധികാത്ത സ്ഥിതി വിശേഷം ആയിരിക്കും എന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ അവസ്ഥ പല രാജ്യങ്ങളിലും പ്രവാസി സമൂഹത്തെ ആശ്രയിച്ചു കഴിയുന്ന പ്രിയപ്പെട്ടവരുടെ ജീവിതം ദുരിതമാക്കി മാറ്റുമെന്നും ലോകബാങ്ക് വിദഗ്ധ മമത മൂർത്തി പറയുന്നു.
പ്രവാസികൾക്ക് താങ്ങായി നിന്നിരുന്ന ശക്തമായ സാമ്പത്തിക ഘടകങ്ങൾ ഒക്കെ കോവിഡിൽ പ്രതിസന്ധി നേരിടുകയാണ് എന്നാണ് ലോകബാങ്ക് വിലയിരുത്തൽ. അമേരിക്കൻ സമ്പദ് രംഗവും ഇടർച്ചയിലാണ്. ഓയിൽ വിപണി തകർച്ച നേരിടുമെന്ന് ഏറെക്കുറെ ഉറപ്പാവുകയാണ്. പല വൻശക്തികളും പിടിച്ചു നില്ക്കാൻ പ്രയാസപ്പെടുന്നു. ഇതിന്റെയെല്ലാം അനന്തരഫലം അടുത്ത വർഷം കൂടുതൽ ശക്തമായി പ്രതിഫലിക്കും. ഇതനുസരിച്ചു ലോകത്തിന്റെ ഓരോ ഭാഗത്തും ഉണ്ടാകുന്ന സാമ്പത്തിക വ്യതിയാനം ലോകബാങ്ക് പറയുന്നത് ഇപ്രകാരമാണ്, യൂറോപ് 16 ശതമാനം, സെൻട്രൽ ഏഷ്യ എട്ടു ശതമാനം, ഈസ്റ്റ് ഏഷ്യ 11, പസഫിക് 4. മിഡിൽ ഈസ്റ്റ് , നോർത്ത് ആഫ്രിക്ക, കരീബിയൻ എട്ടു വീതം, സബ് സഹാറൻ ആഫ്രിക്ക 9, സൗത്ത് ഏഷ്യ നാലു , ലാറ്റിൻ അമേരിക്ക 0.2 ശതമാനം എന്ന നിലയിലാകും സാമ്പത്തിക ഇടർച്ച അനുഭവപ്പെടുക .
കോവിഡ് മൂലം പണം കൈമാറാൻ ഉള്ള പ്രയാസത്തിൽ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും കള്ളപ്പണ വിപണി പ്രയാസത്തിൽ ആണെന്നും റിപ്പോർട്ട് തുടരുന്നു. ഏറെക്കുറെ ബാങ്കിങ് ചാനലിലൂടെ പണം കൈമാറ്റം ചെയ്യപ്പെടുന്ന രീതി ഇരു രാജ്യങ്ങളിലെയും സർക്കാരുകൾക്ക് ഗുണമായി മാറും. ഇതോടൊപ്പം ഓരോ രാജ്യങ്ങളിലും കുടിയേറ്റക്കാരുടെ എണ്ണം ഇടിയുന്നതിന്റെ സൂചനയും പ്രകടമാണ്. മിക്ക രാജ്യങ്ങളിലും കുടിയേറിയവർ മടങ്ങി എത്തുന്ന ട്രെൻഡ് ആഗോള തലത്തിൽ തന്നെ പ്രകടമായിക്കഴിഞ്ഞു. ഇതും ഭാവിയിൽ വിദേശ വരുമാനത്തെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കു പ്രതിസന്ധി ഉയർത്തും.
കേരളമാകും ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന ആദ്യ സ്ഥലം. കാരണം ഗൾഫ് മലയാളികൾ കൂട്ടത്തോടെ മടങ്ങുന്ന ട്രെന്റ് വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകാനിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തേക്കുള്ള പണവരവിലും ശക്തമായ ഇടിവുണ്ടാകും. കേരളത്തിൽ പല പട്ടണങ്ങളിലും ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് ഗൾഫ് വരുമാനത്തെയാണ്. ഇവിടെയൊക്കെ ജീവിതം ഇരുൾ പരക്കാൻ പ്രവാസികളുടെ മടക്ക വരവ് പ്രധാന കാരണമാക്കും എന്നുറപ്പാണ്. എന്നാൽ ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെ ഭരണ നേതൃത്വങ്ങൾ ഇനിയും മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്നതാണ് യാഥാർഥ്യം. ഈ വിപത്തിനെ പറ്റി ഒട്ടേറെ സൂചനകൾ ഇതിനകം വാർത്തകളായി വന്നുകഴിഞ്ഞിട്ടും അതിന്റെ രൂക്ഷത വേണ്ട വിധം ഭരണകർത്താക്കൾക്ക് ബോധ്യപ്പെട്ടിട്ടില്ല എന്നതാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
മലപ്പുറത്തെ വെന്നിയൂർ പോലെയുള്ള സ്ഥലങ്ങൾ ഇതിനു കൃത്യമായ തെളിവായി മാറുകയാണ്. പാതി പണി തീർന്ന നിലയിൽ ഇവിടെ കാണുന്ന വീടുകൾ മടങ്ങി വന്നുകൊണ്ടിരിക്കുന്ന ഓരോ പ്രവാസിയുടെയും ജീവിത ദുരിതത്തിന്റെ നേർക്കാഴ്ച കൂടിയാണ് സമ്മാനിക്കുന്നത്. പല കുടുംബങ്ങളും അരനൂറ്റാണ്ടോളമായി ഗൾഫ് പണത്തെ ആശ്രയിച്ചു കഴിയുന്നവരുമാണ്. തങ്ങളുടെ സ്വാപ്നഭൂമിക കൺമുന്നിൽ ഇല്ലാതാകുന്ന കാഴ്ചയാണ് ഇപ്പോൾ ഓരോ ഗൾഫ് പ്രവാസിയും പങ്കിടുന്ന പ്രധാന വിശേഷം.
വീടുകളിൽ പങ്കിടുന്ന വിശേഷങ്ങളിൽ പലരും ഗൾഫ് പ്രതിസന്ധി മറച്ചു വയ്ക്കാൻ ശ്രമിക്കുന്നുണ്ടെകിലും എത്തുന്ന പണത്തിൽ ഉള്ള വലിയ കുറവ് കാര്യങ്ങൾ നേരായ വഴിയേ അല്ല പോകുന്നത് എന്ന് നാട്ടിലുള്ളവർക്കും വ്യക്തമായ ധാരണ നൽകിക്കഴിഞ്ഞു..ഇനിയെന്ത് എന്ന ചോദ്യം ഓരോ കുടുംബത്തിലും എത്താനിരിക്കുകയാണ്. അത് വെന്നിയൂർ പോലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒതുങ്ങില്ല, ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളിലേക്കാണ് ഗൾഫിന്റെ പതനം ജീവിത സ്വപ്നങ്ങൾക്ക് മേൽ ആഘതമായി എത്താനിരിക്കുന്നത്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്