ചൈനയിൽ നിരവധിപേർ വീടുകളിൽ നിന്നും കുടിയിറക്കപ്പെടുന്നു; ജോലി കഴിഞ്ഞ് തിരികെ എത്തുമ്പോൾ കാണുന്നത് വീടിനുള്ളിൽ പുതിയ താമസക്കാർ; മുട്ടത്തോട് എന്നർത്ഥം വരുന്ന ഒരു ചൈനീസ് സ്റ്റാർട്ട് അപിന്റെ തകർച്ചയിൽ തെരുവിലായത് ആയിരങ്ങൾ; മറ്റൊരു ചൈനീസ് ദുരന്തകഥ കൂടി
മറുനാടൻ മലയാളി ബ്യൂറോ
ഏതൊരു രാജ്യത്തിന്റെയും നിലനിൽപ് ആ രാജ്യത്തെ യുവതയിലാണ്. അശാന്തമായ യൗവ്വനം, ശത്രുക്കളേക്കാൾ ഭയക്കേണ്ടതാണ്. ചൈന എന്നും പിന്തുടർന്നിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ യുദ്ധവിദഗ്ദനും തത്വചിന്തകനുമായ സൺ ത്സുവിന്റെ വാക്കുകളാണിത്. ഇന്ന് ചൈന അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നവും ചൈനയുടെ അശാന്ത യൗവ്വനം തന്നെയാണ്. പഠനത്തിനും മറ്റുമായി പാശ്ചാത്യ രാജ്യങ്ങളിലെത്തി ജീവിതം അനുഭവിച്ചറിഞ്ഞ യുവാക്കൾ ഇന്ന് സ്വാതന്ത്ര്യത്തിനായി ദാഹിക്കുകയാണ്. എന്നാൽ കരാളമുഷ്ടിയാൽ എല്ലാ മുന്നേറ്റങ്ങളും തച്ചുതകർക്കാൻ ശ്രമിക്കുകയുമാണ്.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആലിബാബയുടെ ഉടമ ജാക്ക് മായുടെ തിരോധാനം. പിതിയ ആശയങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞതിൽ പിന്നെ അദ്ദേഹത്തെ കുറിച്ച് യാതോരു വിവരവുമില്ല. ആലിബാബയെ പോലെവലിയൊരു അന്താരാഷ്ട്ര കോർപ്പറേറ്റിന്റെ അധിപന്റെ അവസ്ഥ ഇതാണെങ്കിൽ, തികച്ചും സാധാരണക്കാരായവരുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു.
അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യ ബോധം നൽകുന്ന വേദനയ്ക്ക് പുറമേയാണ് കോവിഡ് വിതച്ച നാശനഷ്ടങ്ങൾ. ദുരന്തത്തിന്റെ പൂർണ്ണചിത്രം ഇരുമ്പുമറയ്ക്ക് പുറത്തേക്ക് പൂർണ്ണമായും എത്തിയിട്ടില്ലെങ്കിലും അത് ജനങ്ങൾക്കിടയിൽ കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വുഹാൻ ഡയറി പോലുള്ള നിരവധി പുസ്തകങ്ങളിലൂടെയും ഒറ്റപ്പെട്ട ലേഖനങ്ങളിലൂടെയും ലോകം അറിഞ്ഞു കഴിഞ്ഞു. അതിനിടയിലാണ് ആയിരക്കണക്കിന് യുവാക്കൾ വീട് നഷ്ടപ്പെട്ട് തെരുവിലാകുന്നത്.
ബെയ്ജിംഗിലെ ഷിയോവുയേയും അയാളുടെ ഭാര്യയും ഒരു ദിവസം ജോലി കഴിഞ്ഞ് അവരുടെ വാടക വീട്ടിലെത്തുമ്പോൾ കാണുന്നത് ഒരു പുരുഷനും സ്ത്രീയും കൂടി അവരുടെ വീടിന്റെ പൂട്ട് പൊളിച്ച് മറ്റൊരു പൂട്ടിടുന്നതാണ്. അവർ ആ വിടിന്റെ ഉടമസ്ഥരായിരുന്നു. മാസങ്ങളായി ഷിയാവു വാടക തന്നിട്ടില്ല എന്നതാണ് അതിന് കാരണമായി വീട്ടുടമസ്ഥൻ പറഞ്ഞത്. എന്നാൽ, ഓരോ തവണയും ആറു മാസത്തെ വാടക മുൻകൂറായി നൽകുന്ന ഷിയാവുയേയ്ക്ക് അതൊരു ഞെട്ടലായിരുന്നു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ വാടക നൽകാത്തതിന്റെ പേരിൽ ആയിരക്കണക്കിന് ആളുകളേയാണ് ചൈനയിലെ വിവിധ നഗരങ്ങളിൽ കുടിയൊഴിച്ചത്. ഇവരിൽ അധികവും ഗ്രാമങ്ങളിൽ നിന്നും നല്ലൊരു ഭാവി ആഗ്രഹിച്ച് നഗരങ്ങളിൽ കുടിയേറിയ ചെറുപ്പക്കാരായിരുന്നു. കടുത്ത ശൈത്യത്തിന് നടുവിൽ ഇവരിൽ മിക്കവരും തെരുവുകളിലേക്കിറങ്ങാൻ നിർബന്ധിതരായി. അതിനിടയിൽ വീട്ടിൽ നിന്നും കുടിയിറക്കപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. അതേസമയം വീട്ടുടമസ്ഥരും തങ്ങൾക്ക് നിരവധി മാസങ്ങളിലെ വാടക ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെടുന്നു.
ഡാൻകേ അഥവാ മുട്ടത്തോട്
ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ ചൈനയിൽ അധിവേഗം വളർന്നു വന്ന ഒരു സ്റ്റാർട്ട് അപ് കമ്പനിയായിരുന്നു. ഡാൻകേ അപ്പാർട്ട്മെന്റ് എന്ന ആപ്പ് ആയിരുന്നു കമ്പനിയുടെ മുഖമുദ്ര. മുട്ടത്തോട് എന്നർത്ഥം വരുന്ന ഡാൻകേ എന്ന പദം സൂചിപ്പിച്ചിരുന്നത് സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരിടം എന്നതിനെയായിരുന്നു. ഇവർ, ചൈനയിലെ പല കെട്ടിടമുടമകളിൽ നിന്നും കെട്ടിടങ്ങൾ മൊത്തമായി വാടകയ്ക്ക് എടുത്ത്, അത് ചെറിയ യൂണിറ്റുകളായി തിരിച്ച് താരതമ്യേന കുറഞ്ഞ വാടകയ്ക്ക് നൽകുന്ന ബിസിനസ്സിലായിരുന്നു.
2015 ൽ ഇത് പുറത്തിറങ്ങിയ ഉടനെ തന്നെ ചൈനയിലെ ചെറുപ്പക്കാർക്കിടയിൽ വളരെയധികം പ്രചാരം നേടി. ചൈനയിലെ നഗരവത്ക്കരണം അതിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തിയ ഈ സമയത്ത് ആയിരക്കണക്കിന് ആളുകളാണ് മെച്ചപ്പെട്ട തൊഴിൽ തേടി നഗരങ്ങളിലേക്ക് വന്നുകൊണ്ടിരുന്നത്. ഇത്തരക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന കിടപ്പാടങ്ങൾ സൗകര്യപ്രദമായ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ അവർ കൂടുതലായി ഈ ആപ്പിനെ ആശ്രയിക്കാൻ തുടങ്ങി.
ഡാൻകെയുടെ വളർച്ച
മുൻപ് സൂചിപ്പിച്ചതുപോലെ 2013 ന് ശേഷം ഗ്രാമങ്ങളിൽ നിന്നും ചെറുപ്പക്കാരുടെ ഒഴുക്ക് നഗരങ്ങളിലേക്ക് വൻ തോതിൽ തന്നെനടന്നു. ഓരോ വർഷവും ആയിരക്കണക്കിന് ചെറുപ്പക്കാരായിരുന്നു ഇങ്ങനെ വന്നുകൊണ്ടിരുന്നത്. മാത്രമല്ല, കൂടുതൽ മെച്ചപ്പെട്ട ജോലിക്കും ജീവിത സൗകര്യങ്ങൾക്കുമൊക്കെയായി ഒരു നഗരം വിട്ട് മറ്റൊന്നിൽ ചേക്കേറുന്നവരുടെ എണ്ണം കാര്യമായി വർദ്ധിക്കുകയും ചെയ്തു. എന്നാൽ മഹാനഗരങ്ങളിലെ വാടക പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.
ഇവിടെയാണ് ഡാൻകെ കുറഞ്ഞ വാടകയ്ക്ക് താമസമൊരുക്കി ബിസിനസ്സ് രംഗത്തേക്ക് കടന്നു വരുന്നത്. വാടക കുറവാണെന്നു മാത്രമല്ല, ഒരു വർഷത്തേയോ ആറു മാസത്തേയോ വാടക ഒന്നിച്ച് മുൻകൂറായി അടച്ചാൽ ആകർഷകമായ കിഴിവും കമ്പനി വാഗ്ദാനം നൽകിയിരുന്നു. ഇതിനായി, കമ്പനിക്ക് പങ്കാളിത്തമുള്ള ബാങ്കുകൾ വായ്പ നൽകാനും തയ്യാറായി മുന്നോട്ട് വന്നു. ഇതും യുവാക്കൾക്ക് അനുഗ്രഹമായി. ഓൺലൈൻ വഴി മാത്രം വായ്പ നൽകുന്ന വി ബാങ്കിൽ നിന്നുമാത്രം ം1,60,000 പേരാണ് മുൻകൂറായി വാടക നൽകുവാനായി വായ്പ എടുത്തത് എന്നറിയുമ്പോഴാണ് എത്രയധികം പേർ ഈ കമ്പനി നൽകുന്ന സൗകര്യം ഉപയോഗിച്ചു മനസ്സിലാക്കാൻ കഴിയുന്നത്.
ഇങ്ങനെ പരോക്ഷമായ വായ്പയിലൂടെ തങ്ങളുടെ മൂലധനം വർദ്ധിപ്പിച്ച കമ്പനി അഞ്ച് വർഷങ്ങൾക്കൊണ്ട് ചൈനയിലെ 13 വൻനഗരങ്ങളിൽ തങ്ങളുടെ സ്ഥാനമുറപ്പിച്ചു. ആരംഭത്തിൽ 2,400 അപ്പാർട്ടുമെന്റുകളാണ് കമ്പനി ഇത്തരത്തിൽ വാടകയ്ക്ക് നൽകിയിരുന്നതെങ്കിൽ 2020 ജനുവരി ആകുമ്പോഴേക്കും 4,15,000 അപ്പാർട്ടുമെന്റുകൾ കമ്പനി നൽകിക്കഴിഞ്ഞു. മാത്രമല്ല, ന്യുയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ റെജിസ്റ്റർ ചെയ്ത കമ്പനി 149 മില്ല്യൺ യു എസ് ഡോളറിന്റെ മൂലധന സമാഹരണം നടത്തുകയും ചെയ്തു.
മുട്ടത്തോട് തകരുന്നു
കഴിഞ്ഞ നവംബറോടെയാണ് ഡാൻകെയെ കുറിച്ചുള്ള അപ്രിയ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയത്. ട്വിറ്ററിന് സമാനമായ വീബോ എന്ന സമൂഹമാധ്യമത്തിലൂടെയായിരുന്നു ആദ്യ വാർത്തകൾ പുറത്തുവന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും പുറത്തുവന്ന ഒറ്റപ്പെട്ട സംഭവങ്ങ്ളിൽ, വാടക നൽകാത്തതിന് വീട്ടുടമസ്ഥർ വാടകക്കാരെ ഇറക്കിവിട്ട കഥകളായിരുന്നു അധികവും. ഈ ബെയ്ജിങ് ആസ്ഥാനമായുള്ള കമ്പനി കരാർ പ്രകാരമുള്ള വാടക നൽകുന്നില്ലെന്ന ചില വീട്ടുടമസ്ഥരുടെ പരാതികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
വാടകയ്ക്ക് താമസിക്കുന്നവരിൽ മിക്കവരും ഒരു വർഷത്തേയോ ആറു മാസത്തേയോ ഒക്കെ വാടക മുൻകൂറായി നൽകിയ ശേഷമാണ് വാടക നൽകിയില്ലെന്നതിന്റെ പേരിൽ പുറത്താക്കപ്പെടുന്നത്. അതേസമയം, ഇവരിൽ നിന്നും പിരിച്ച വാടക, കമ്പനി വീട്ടുടമസ്ഥർക്ക് നൽകുന്നുമില്ല. ഇത്തരത്തിൽ പുറത്താക്കപ്പെട്ട യുവതി തന്റെ ദുരനുഭവം പങ്കുവച്ചുകൊണ്ട് വീബോയിൽ എത്തിയിരുന്നു. തന്റെ സാധനങ്ങളെല്ലാം വീട്ടുടമസ്ഥൻ വലിച്ച് പുറത്തിട്ട്, വീട് അടച്ചുപൂട്ടുകയായിരുന്നു എന്നാണവർ പറഞ്ഞത്.
നേരത്തേ പരാമർശിച്ച ഷിയോവുയേ താരതമ്യേന ഭാഗ്യംചെയ്ത വ്യക്തിയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരായൈരുന്ന അയാൾക്കുംഭാര്യയ്ക്കുംകാര്യമായ സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാതിരുന്നതിനാൽ, വീട്ടുടമസ്ഥനുമായി പുതിയൊരു കരാർ ഉണ്ടാക്കി വാടക നൽകി അതേ വീട്ടിൽ താമസിക്കാൻ സാധിച്ചു. എന്നാൽ, പലരുടെയും അവസ്ഥ അതായിരുന്നില്ല.
തുടക്കക്കാർക്ക് താരതമ്യേന കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന ചൈനയിൽ, വായ്പ എടുത്ത് ഒരുവർഷത്തെ വരെ വാടക മുൻകൂറായി നൽകിയവർക്ക് വായ്പ തിരിച്ചടക്കലും വീണ്ടും വാടകകൊടുക്കലുമൊക്കെ ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കടുത്ത ശൈത്യത്തിൽ നിന്നും രക്ഷപ്പെടാൻ ഫാസ്റ്റ് ഫുഡ് സെന്ററിന്റെ വരാന്തയിലും മറ്റും ഉറങ്ങുന്നവരുടെ കഥകൾ പരക്കാൻ തുടങ്ങിയതോടെ ജനരോഷം ഇരമ്പി. ഇതിനിടയിൽ ഇത്തരത്തിൽ പുറത്താക്കപ്പെട്ട ഒരു വ്യക്തി, അപ്പർട്ട്മെന്റിന് തീ കൊളുത്തി അവിടെനിന്നും ചാടി മരിക്കുകയും ചെയ്തു.
ഡാൻകെയുടെ തകർച്ചക്ക് പിന്നിൽ
വായ്പയിൽ ഊന്നിയുള്ള മൂലധന സമാഹരണമായിരുന്നു കമ്പനിയുടെ തകർച്ച്ക്ക് പ്രധാന കാരണം എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ചൈനയിലെ സാധാരണക്കാരായ ചെറുപ്പക്കാർ സ്മാർട്ട് ഫോൺ ഉപയോഗത്തിലും ഓൺലൈൻ ഇടപാടുകളിലുമൊക്കെ സമർത്ഥരായിരുന്നു എങ്കിലും അവർക്ക് സാമ്പത്തികശാസ്ത്രത്തിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നും അവർ വിലയിരുത്തുന്നു. കരുതൽ മൂലധനം ഇല്ലാതെ, പരോക്ഷ വായ്പയിലൂടെ ലഭിച്ച പണം മുഴുവൻ ബിസിനസ്സ് വ്യാപനത്തിനായി മുതൽ മുടക്കുകയായിരുന്നു കമ്പനി.
അതിനിടയിലാണ് വില്ലൻ കൊറോണയുടെ രൂപത്തിലെത്തുന്നത്. കോവിഡ് ചൈനയുടേ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ തിരിച്ചടി ഇവിടെയും തൊഴിൽ നഷ്ടങ്ങൾക്ക് വഴിയൊരുക്കി എന്നുമാത്രമല്ല, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ട്ക്കപ്പെടാതെയും ആയി. ഇത് ഡാൻകേയുടെ സ്വാഭാവിക പോണമൊഴുക്കിനെ തടസ്സപ്പെടുത്തി.. ഇതാണ് കമ്പനി തകരുവാൻ കാരണമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ, ഈ കമ്പനിയുടെ തകർച്ച സാമ്പത്തിക രംഗത്തേക്കാൾ അധികം വിപരീതമായി ബാധിച്ചത് സാമൂഹ്യ രംഗത്തെയായിരുന്നു.
ചൈനീസ് സർക്കാർ ഡാൻകെയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അത് എങ്ങുമെത്തിയിട്ടില്ല. സാമ്പത്തിക നഷ്ടത്തോടൊപ്പം തലചായ്ക്കൻ ഉണ്ടായിരുന്ന ഒരിടം കൂടി നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നടപടി ഉണ്ടായിട്ടില്ല. ഇത്നിസ്സഹായരായ ലക്ഷക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്.അതേസമയം ഡാൻകെ, അവർ സാമ്പത്തികമായി തകർന്നു എന്ന വാർത്ത വെറും കെട്ടുകഥയാണെന്ന് പറഞ്ഞ് നിഷേധിക്കുകയാണ്. അപ്പോഴും, നൽകേണ്ട വാടക കുടിശ്ശിക എപ്പോൾ നൽകുമെന്നോ, അതിന്റെ പേരിൽ പുറത്താക്കപ്പെട്ടവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നോ ഉള്ളതിനെ കുറിച്ച് കമ്പനി വ്യക്തമായ ഒരു ഉത്തരം നൽകുന്നുമില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്