ഇരുന്നൂറ് പവനും ലക്ഷ്വറി കാറും സ്ത്രീധനമെന്ന യുവാക്കളുടെ സ്വപ്നം പൂവണിയാൻ ബുദ്ധിമുട്ടാകും; ജൂവലറി പരസ്യ മോഡലിനെപ്പോലെ വിവാഹപ്പന്തലിൽ ഒരുങ്ങിയെത്തുന്ന വധുവും ഇനി ഓർമ്മ; ഇന്ത്യ ഒട്ടുക്ക് ഷോറൂമുകൾ തുറന്ന കേരളത്തിലെ ജുവലറി മുതലാളിമാർക്ക് കനത്ത തിരിച്ചടി; 'വീട്ടിൽ സ്വർണം വച്ചിട്ടെന്തിന്'.. എന്ന മോഹൻലാൽ ഡയലോഗ് മോദിയുടെ ഹൃദയത്തിൽ കൊണ്ടപ്പോൾ പണി കിട്ടിയവർ നിരവധി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇൻകംടാക്സ് നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് കഴിഞ്ഞദിവസം ലോക്സഭയിൽ അവതരിപ്പിച്ച നിയമഭേദഗതി കള്ളപ്പണം സ്വർണമാക്കി സൂക്ഷിക്കുന്നവരെ കുടുക്കാൻ ഉദ്ദേശിച്ചുതന്നെയെന്ന് വ്യക്തമായതോടെ കറൻസി നിരോധനത്തിന് പിന്നാലെ രാജ്യത്താകെ ഇൻകംടാക്സ്-എൻഫോഴ്സ്മെന്റ് പരിശോധന ആരംഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ലോകത്തുതന്നെ സ്വർണ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്താണ് രാജ്യം. ഏതാണ്ട് ആയിരം മെട്രിക് ടണ്ണാണ് രാജ്യത്തെ ഉപഭോഗം.
ഇതിൽ വലിയൊരു ശതമാനം കള്ളപ്പണം വെളുപ്പിക്കാനാണ് കാലാകാലമായി ഉപയോഗിക്കുന്നതെന്ന് വ്യക്തവുമാണെങ്കിലും ഇതുവരെ സ്വർണത്തിന്റെ ഉപയോഗത്തിന് കാര്യമായ നിയന്ത്രണമൊന്നും കൊണ്ടുവന്നിരുന്നില്ല. പക്ഷേ, ഇനി കളി മാറുമെന്നു തന്നെയാണ് നവംബർ 29ന് ലോക്സഭയിൽ മോദി സർക്കാർ അവതരിപ്പിച്ച് പാസാക്കിയെടുത്ത നിർദിഷ്ട ടാക്സേഷൻ നിയമം (രണ്ടാം ഭേദഗതി) ബിൽ, 2016ലെ ഉള്ളടക്കം സൂചിപ്പിക്കുന്നത്. ബില്ലിനെ പറ്റി പ്രചരിക്കുന്ന ഊഹാപോഹങ്ങളെ ഭയക്കേണ്ടതില്ലെന്ന് ഇന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അനധികൃതമായി സ്വർണം കൈവശംവയ്ക്കുന്നവരെ പിടികൂടുകയെന്ന ലക്ഷ്യംതന്നെയാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.
1961ലെ ഇൻകംടാക്സ് നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ഉറവിടം വ്യക്തമാക്കാതെ കൈവശംവച്ചിട്ടുള്ള സ്വത്തിന് ടാക്സ് ഈടാക്കാനുള്ള വകുപ്പ് ശക്തിപ്പെടുത്തുന്നതാണ് ഭേദഗതി. ഇതുപ്രകാരം ഇത്തരത്തിലുള്ള സ്വത്ത്, അത് സ്വർണമോ മറ്റെന്തെങ്കിലുമോ ആണെങ്കിലും അതിന്റെ മൂല്യത്തിന്റെ 60 ശതമാനം നികുതിയും കൂടാതെ 25 ശതമാനം സർചാർജും ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
നികുതി വെട്ടിപ്പുകാർ കള്ളപ്പണം ബിസിനസിൽ നിന്ന് കിട്ടിയ പണമാണെന്നും മറ്റു സോഴ്സുകളിൽ നിന്ന് കിട്ടിയതാണെന്നുമെല്ലാം പറഞ്ഞ് ഒളിപ്പിക്കാൻ ശ്രമിക്കുന്നത് തടയാനാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇത്തരത്തിൽ സ്വത്ത് പരിശോധിക്കുന്ന ഉദ്യോഗസ്ഥന് അത് അനധികൃതമാണെന്ന് കണ്ടെത്തിയാൽ കണ്ടുകെട്ടാനും പിന്നീട് കൃത്യമായ വിവരങ്ങൾ നൽകി നിയമപരമായി നേടിയ പണം കൊണ്ട് സമ്പാദിച്ചതാണെന്ന് ബോധ്യപ്പെടുത്തിയാൽ തിരിച്ചുനൽകാനും അധികാരം നൽകുന്നതാണ് വ്യവസ്ഥകൾ. ഇതോടൊപ്പമാണ് സ്വർണത്തിന്റെ കാര്യത്തിലും വിശദീകരണം നൽകിയിട്ടുള്ളത്.
ഇതോടൊപ്പമാണ് ഒരാൾക്ക് കൈവശംവയ്ക്കാവുന്ന സ്വർണത്തിന്റെ പരിധിയും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നത്. വിവാഹിതയായ സ്ത്രീയ്ക്ക് 500 ഗ്രാം, അവിവാഹിതയ്ക്ക് 250 ഗ്രാം, പുരുഷന് നൂറു ഗ്രാം എന്നിങ്ങനെ സ്വർണം കൈവശം വയ്ക്കുന്നതിന് അനുവാദമുണ്ടാകും. ഇതിൽ കൂടുതൽ സ്വർണം പരിശോധനയ്ക്കിടെ കണ്ടെത്തിയാൽ അതിന് വ്യക്തമായ ഉറവിടം കാണിക്കേണ്ടിവരും.
ഈ പരിധി പ്രകാരമുള്ള സ്വർണം കൈവശംവച്ചാൽ ചോദ്യമൊന്നും ഉണ്ടാകില്ലെന്നും അല്ലെങ്കിൽ അത് പിടിച്ചെടുക്കുമെന്നും ഇതോടെ വ്യക്തമാകുന്നു. പക്ഷേ, ഇത്തരത്തിൽ ഉള്ള അധിക സ്വർണം നിങ്ങൾ നിയമപ്രകാരം സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയതാണെങ്കിലും ടാക്സ് നൽകേണ്ടതില്ലാത്ത കാർഷികവൃത്തിയിലെ ലാഭത്തിൽ നിന്ന് വാങ്ങിയതാണെങ്കിലും പരമ്പരാഗതമായി ലഭിച്ചതാണെങ്കിലും അത് അന്വേഷണ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ വിട്ടുകിട്ടും. അല്ലെങ്കിൽ മേൽപ്പറഞ്ഞതുപോലെ നിയമഭേദഗതി പ്രകാരമുള്ള 85ശതമാനം നികുതിയും സർചാർജും അടയ്ക്കേണ്ടിവരും.
പക്ഷേ, പുതിയ ടാക്സ് ഭേദഗതി ബില്ലിലെ നിർദേശങ്ങൾ പുറത്തുവന്നതോടെ വിഷയം വലിയ ചർച്ചയായി മാറിയിട്ടുണ്ട്. അനുവദിച്ച പരിധിക്കു പുറത്ത് സ്വർണം കണ്ടാൽ അത് പഴയ സ്വർണം ഉരുക്കി പുതിയതു പണിതതാണെങ്കിൽ അതിന് എങ്ങനെ ഉറവിടം വെളിപ്പെടുത്താനാകുമെന്നും മറ്റുമുള്ള സംശയങ്ങളാണ് ഉയരുന്നത്. ഇനിയങ്ങോട്ട് വിവാഹവുമായി ബന്ധപ്പെട്ടും മറ്റും നൂറും ഇരുന്നൂറും അതിനുമേലും സ്വർണം വാങ്ങിക്കൂട്ടുന്നവർക്ക് അതിന് കഴിയില്ലെന്നുള്ളതും ചർച്ചയായിക്കഴിഞ്ഞു. വിവാഹവേളകളിൽ ദേഹം മൂടുന്നവിധത്തിൽ ആഭരണമണിഞ്ഞ വധുവിനെ ഇനി കാണാനാവില്ലെന്നും ഇരുന്നൂറു പവനും ലക്ഷ്വറി കാറും സ്ത്രീധനമെന്ന കാര്യമെല്ലാം ഇനി പഴങ്കഥകളാണെന്നും സോഷ്യൽ മീഡിയയിൽ പുതിയ നിയമ ഭേദഗതിയെപ്പറ്റി അഭിപ്രായങ്ങൾ ഉയർന്നു തുടങ്ങി.
പരമ്പരാഗതമായി കിട്ടിയ സ്വർണം ഉരുക്കി പുതിയ മോഡൽ ആഭരണം തീർക്കുന്നവർക്കാണ്, അവർ നിയമപ്രകാരം തന്നെയാണ് സ്വർണം കൈവശം വയ്ക്കുന്നതെങ്കിൽ കൂടി ഈ നിയമഭേദഗതി ഏറെ ദോഷകരമായി ബാധിക്കുകയെന്നതാണ് ഒരു വസ്തുത. പഴയ ആഭരണങ്ങൾ നൽകി പുതിയത് വാങ്ങുന്നതും എല്ലാവരുടേയും ശീലമാണ്. ഇതെല്ലാം എങ്ങനെ തെളിയിക്കുമെന്നതും ചർച്ചയായിക്കഴിഞ്ഞു. മാത്രമല്ല, ഇക്കാലമത്രയും ബില്ലുകൾ വാങ്ങി ജൂവലറിയിൽ നിന്ന് സ്വർണം വാങ്ങുന്ന ശീലവും ആർക്കുമില്ലായിരുന്നു.
ഇത്തരത്തിൽ നിക്ഷേപം എന്ന നിലയിൽ, ജോലിയിലൂടെ ടാക്സ് അടച്ച് നേടിയ പണത്തിൽ നിന്ന് മിച്ചംപിടിച്ച് വാങ്ങിയ സ്വർണമാണെങ്കിലും അതിന് കണക്കുകാണിക്കാൻ പലരും ബുദ്ധിമുട്ടുമെന്നതാണ് വസ്തുത. ഇത്തരം കാര്യങ്ങളിൽ ധനമന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ലെന്ന് മാത്രമല്ല, പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്റെ ഔചിത്യത്തിന് കാര്യങ്ങൾ വിടുമെന്ന സൂചനകളാണ് നൽകിയിട്ടുള്ളത്. ഇത് അഴിമതിക്കു വഴിവയ്ക്കുമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
പുതിയ ഭേദഗതി വരുന്നതോടെ ഏറ്റവുമധികം പണികിട്ടുന്നത് രാജ്യത്താകെ, പ്രത്യേകിച്ചും കേരളത്തിൽ മുക്കിലും മൂലയിലും ബ്രാഞ്ചുകൾ തുടങ്ങിയ ജൂവലറിക്കാർക്കു കൂടിയാണ്. വലിയ തുകകൾക്ക് സ്വർണവിൽപന നടത്തുമ്പോൾ അതിന് കൃത്യമായ ബിൽ നൽകണമെന്ന് വ്യവസ്ഥ നേരത്തേ ഉണ്ടായിരുന്നെങ്കിലും ഇത്രയും കാലം മിക്ക ജൂവലറികളും അതിന് തയ്യാറായിരുന്നില്ല. ബിൽ ഇല്ലാതെ വാങ്ങിയാൽ തുക കുറച്ചുതരാമെന്ന് വ്യക്തമാക്കിയായിരുന്നു മിക്കയിടത്തും സ്വർണക്കച്ചവടം.
അടുത്തകാലത്താണ് ബിൽ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതരത്തിൽ ജൂവലറികൾ പരസ്യംപോലും നൽകിത്തുടങ്ങിയത്. കേന്ദ്രസർക്കാർ പിടിമുറുക്കുന്നുവെന്ന് വ്യക്തമായതോടെയാണ് ബിൽ നൽകൽ പ്രവണത തുടങ്ങിയത്. ഇത്തരത്തിൽ ബിൽ ഇല്ലാതെ സ്വർണം വാങ്ങിക്കൂട്ടിയവരും വിറ്റ ജൂവലറികളും കുടുങ്ങാനുള്ള സാധ്യതയാണ് പുതിയ നിയമഭേദഗതിയിലൂടെ തെളിയുന്നത്.
കറൻസി നിരോധനം നരേന്ദ്ര മോദി പ്രഖ്യാപിച്ച ദിവസം രാത്രി രാജ്യത്ത് പല കേന്ദ്രങ്ങളിലും ജൂവലറികൾ പാതിരാവരെ തുറന്നുവയ്ക്കുകയും കള്ളപ്പണം വാങ്ങി സ്വർണം കിലോക്കണക്കിന് വിൽക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂവലറികളിൽ പരിശോധന കർശനമാക്കുകയും കറൻസി നിരോധനം നടപ്പിലായതിന്റെ നാലുദിവസം മുൻപത്തേയും പിന്നീടുള്ള നാലുദിവസത്തേയും കണക്കുകൾ ഹാജരാക്കാനും കൈവശമുള്ള സ്വർണ സ്റ്റോക്ക് എത്രയെന്ന് വ്യക്തമാക്കാനും എക്സൈസ് ഇന്റലിജൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കള്ളപ്പണം സ്വർണത്തിന്റെ രൂപത്തിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നവരെ പിടികൂടാനാണ് കേന്ദ്രസർക്കാർ പുതിയ നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് വ്യക്തമാവുകയാണ്.
Stories you may Like
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- മറുനാടൻ പ്രതിനിധി പീയൂഷിന് നേരേ ഭീഷണിയും കയ്യേറ്റശ്രമവും
- കാപ്പയിൽ അറസ്റ്റിലായ തട്ടിപ്പുകാരി പൂമ്പാറ്റ സിനിയുടെ കഥ
- കണ്ണൂരിൽ പിടിയിലായത് വ്യജ സ്വർണം നൽകി തട്ടിപ്പു നടത്തുന്ന വൻ റാക്കറ്റിലെ കണ്ണികൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍