കറൻസിയുടെ 86 ശതമാനം അസാധുവായതോടെ അത്രയും പണം സർക്കാരിന്റെ കയ്യിലായി; മോദിയുടെ കറൻസി ' സർജിക്കൽ സ്‌ടൈക്ക്' സർക്കാരിനുണ്ടാക്കുന്നത് 3 ലക്ഷം കോടി രൂപയുടെ നേട്ടം; ഈ പണം കൊണ്ട് മോദി തീർക്കാൻ ഒരുങ്ങുന്നത് കോൺഗ്രസ് സർക്കാരിന്റ കാലത്തെ ബാധ്യത
മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിലവിലുള്ള കറൻസികൾ നിരോധിച്ചുകൊണ്ട് നരേന്ദ്ര മോദി നടത്തിയ സാമ്പത്തിക വിപ്‌ളവം രാജ്യത്തിന് ഏതാണ്ട് മൂന്നുലക്ഷം കോടിരൂപയുടെ നേട്ടം ആദ്യഘട്ടത്തിൽതന്നെ നേടിക്കൊടുക്കുമെന്ന് റിപ്പോർട്ട്. കള്ളപ്പണത്തിന് തടയിടാനും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും വ്യാജകറൻസി പാടെ ഇല്ലാതാക്കാനും ലക്ഷ്യമിട്ട് പൊടുന്നനെ നടത്തിയ 'സർജിക്കൽ സ്‌ട്രൈക്ക്' എന്തിനായിരുന്നെന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്തവരുന്നത്.
ഇതോടൊപ്പം ഒരു വലിയ വിമർശനവും മോദി സർക്കാരിനെതിരെ ഉയരുന്നുണ്ട്. കിട്ടാക്കടംകൊണ്ട് വട്ടംതിരിയുന്ന കമേഴ്‌സ്യൽ ബാങ്കുകളേയും പൊതുമേഖലാ ബാങ്കുകളേയും തൽക്കാലം രക്ഷിക്കാനായിരുന്നു മോദിയുടെ ഈ അപ്രഖ്യാപിത നീക്കമെന്നും അല്ലാതെ കള്ളപ്പണം ഇല്ലാതാക്കൽ അജണ്ട വെറും പറച്ചിൽ മാത്രമാണെന്നുമുള്ള വാദവും ചർച്ചകളിൽ സജീവമാകുന്നുണ്ട്.
ഐസ്‌ലാൻഡ് എന്ന ചെറുരാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉതപാദനത്തിന്റെ മൂന്നുമടങ്ങുവരുന്ന തുകയാണ് ഒറ്റയടിക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകുന്നത്. മുംബൈ ആസ്ഥാനമായ ബ്രോക്കറേജ് സ്ഥാപനമായ എഡ്ൽവീസ് സെക്യൂരിറ്റീസ് ആണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇന്ത്യൻ ബജറ്റിനോട് 45 ബില്യൺ ഡോളർ (ഏതാണ്ട് മൂന്നു ലക്ഷം കോടി രൂപ) കൂട്ടിച്ചേർക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രവചനം.
രാജ്യത്തെ മൊത്തം കറൻസി തുകയുടെ 86 ശതമാനംവരും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ. ശേഷിക്കുന്ന തുച്ഛമായ തുക മാത്രമാണ് മറ്റു കറൻസികളിൽ വ്യവഹരിക്കുന്നത്. ഈ സാഹചര്യത്തിൽ മോദിയുടെ നീക്കം കള്ളപ്പണം കറൻസിയായി സൂക്ഷിക്കുകയും ദൈനംദിന കച്ചവടങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് വൻ തിരിച്ചടിയാകുമെന്നാണ് സാമ്പത്തികവിദഗ്ധരിൽ ഭൂരിഭാഗത്തിന്റെയും വിലയിരുത്തൽ. പക്ഷേ മൂന്നുലക്ഷം കോടിയല്ല മറിച്ച് നാലര ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഇന്ത്യക്കുണ്ടാവുകയെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ പ്രവചനം.
ചൊവ്വാഴ്ച രാത്രിയാണ് അതീവ രഹസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സുപ്രധാന തീരുമാനം അറിയിച്ചത്. വൈകീട്ട് ഏഴുമണിയോടെ ക്യാബിനറ്റ് മീറ്റിങ് വിളിച്ചപ്പോൾ എത്തിയ മന്ത്രിമാരിൽ ചില സീനിയർ മന്ത്രിമാർക്കുമാത്രമേ ഇതേപ്പറ്റി അറിവുണ്ടായിരുന്നുള്ളു. ക്യാബിനറ്റ് മീറ്റിംഗിനെത്തിയ മന്ത്രിമാരെ പോലും പുറത്തുവിടാതെ പിടിച്ചിരുത്തിയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോയത്. ക്യാബിനറ്റ് മീറ്റിംഗിൽ ഈ അനൗൺസ്‌മെന്റിന്റെ കാര്യം വെളിപ്പെടുത്തിയ ശേഷം രാഷ്ട്രപതിയെ മാത്രം ഇക്കാര്യം അറിയിക്കുകയും പിന്നീട് രാഷ്ട്രത്തോട് വിവരം പ്രഖ്യാപിക്കുകയുമായിരുന്നു. ക്യാബിനറ്റ് മീറ്റിംഗിനെത്തിയ റിസർവ് ബാങ്ക് പ്രതിനിധികൾ അടക്കമുള്ള ഉദ്യോഗസ്ഥരോട് മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന നിർദ്ദേശം നേരത്തേ നൽകിയിരുന്നു.
രാജ്യത്ത് ഓടിക്കളിക്കുന്നത് നാലായിരം കോടിയിലേറെ രൂപയുടെ വ്യാജനോട്ടുകൾ
ഇതോടെ മന്ത്രിമാരുൾപ്പെടെ ആരിൽനിന്നും വിവരം ചോരാതിരിക്കാൻ മുൻകരുതലെടുത്ത ശേഷമായിരുന്നു തീരുമാനത്തിന്റെ പ്രഖ്യാപനം. 17.8 ലക്ഷം കോടിയുടെ കറൻസിയാണ് രാജ്യത്ത് സർക്കുലേറ്റ് ചെയ്യപ്പെടുന്നതെന്നാണ് കണക്ക്. ഇതിന്റെ 86 ശതമാനം പിൻവലിച്ച് പകരം പുതിയത് നൽകുകയെന്ന വലിയ ഉത്തരവാദിത്തമാണ് സർക്കാർ ഏറ്റെടുത്തത്. അതിനാൽത്തന്നെ ഇത്രയും തുക മാർക്കറ്റിൽ നിന്ന് പിൻവലിച്ച് പകരം പുതിയത് നൽകുമ്പോൾ സമയമെടുക്കുന്നതും സർക്കാരിന് വലിയ ഗുണംചെയ്യും. അമ്പതുദിവസത്തെ പ്രക്രിയയിലൂടെയാണ് പിൻവലിച്ച കറൻസിയുടെ പുനഃസ്ഥാപനം ഉദ്ദേശിക്കുന്നത്. ഇതിൽ എത്രമടങ്ങ് കള്ളപ്പണമാണെന്നതിന്റെ ചിത്രം പൂർണമായും വ്യക്തമാകണമെങ്കിൽ ഡിസംബർ 30 വരെ കാത്തിരിക്കേണ്ടിവരും.
രാജ്യത്ത് സമാന്തര സമ്പദ് വ്യവസ്ഥയായി വളർന്നുവരികയായിരുന്നു കള്ളനോട്ടിന്റെ ആധിക്യം. പാക്കിസ്ഥാനിൽ നിന്ന് ബംഗഌദേശ് വഴി ഇന്ത്യയിലേക്ക് കടത്തുമ്പോൾ 2014ൽ പിടികൂടിയത് മാത്രം 1.79 ലക്ഷം രൂപയുടെ വ്യാജനോട്ടുകളായിരുന്നു. കഴിഞ്ഞവർഷം ഇങ്ങനെ പിടിയിലായതാകട്ടെ 2.6 ലക്ഷം രൂപയുടെ വ്യാജനോട്ടുകളും. ഈവർഷം ഓഗസ്റ്റ് വരെ മാത്രം 1.15 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. പിടികൂടിയതിന്റെ എത്രയോ ഇരട്ടി നോട്ടുകൾ പാക്കിസ്ഥാൻ ഇന്ത്യയിലെത്തിക്കുന്നുണ്ട്. ഇത്തരത്തിൽ രാജ്യത്ത് ഏതാണ്ട് 4,000 കോടി രൂപയുടെ വ്യാജ നോട്ടുകൾ രാജ്യത്ത് കൈമാറ്റം ചെയ്യപ്പെടുന്നതായും ഇതിൽ വർഷംതോറും 70 കോടി രൂപയുടെ കള്ളനോട്ട് സമ്പദ് വ്യവസ്ഥയുടെ ഭാഗമായി മാറുന്നതായും ആണ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുള്ളത്.
ഇത്രയും കള്ളനോട്ടിന്റെ കാര്യമാണെങ്കിൽ കള്ളപ്പണത്തിന്റെ കാര്യം മറ്റൊരു രീതിയിലാണ്. വൻകിട കള്ളപ്പണക്കാരെ പിടികൂടാൻ മോദിയുടെ ഈ ബുദ്ധി പോരെന്നും അവരുടെ പണം രാജ്യത്തിന് പുറത്തും സ്വർണ രൂപത്തിലും സുരക്ഷിതമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ചെറുകിട നികുതിവെട്ടിപ്പുകാർക്ക് ഇപ്പോഴത്തെ നീക്കത്തിൽ പിടിവീഴുകയോ അവർ വൻ സാമ്പത്തിക പ്രതിസന്ധിയിൽ ആവുകയോ ചെയ്‌തേക്കാം. കുഴൽപ്പണം, ഹവാല തുടങ്ങിയ ഇടപാടുകാർക്കാണ് വൻ തിരിച്ചടിയാകുക.
ചെറുകിട വാതുവയ്പുകാർക്കും കറൻസിയായി ഈ ആവശ്യങ്ങൾക്കുവേണ്ടി കൈവശംവച്ചിരുന്ന വൻതുകകൾക്കും ഇതോടെ വെളിച്ചംകാണാനാകാത്ത സ്ഥിതിയാകും. ഇതിന്റെ കണക്കാണ് ആദ്യം പറഞ്ഞതുപോലെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകാവുന്ന മൂന്നുലക്ഷം കോടി രൂപയുടേത്. ഇതിൽ പലതും വെളുപ്പിക്കാൻ ശ്രമിച്ചാലും നികുതിയായും ഫൈനായും ഖജനാവിന് ന്യായമായും ചെന്നുചേരേണ്ട തുക ലഭിക്കുകയും ചെയ്യും. ഇത്തരത്തിൽ കുറച്ചെങ്കിലും കള്ളപ്പണം ബാങ്കുകളിൽ എത്തുമെന്ന പ്രതീക്ഷയും കേന്ദ്രസർക്കാരിനുണ്ട്.
സേവിങ്‌സ് അക്കൗണ്ടുകൾക്കു പുറമെ കറന്റ് അക്കൗണ്ടുകളിലും ഡിസംബർ 30 വരെയുള്ള അമ്പത് ദിവസങ്ങളിലും കർശന നിരീക്ഷണമുണ്ടാകും. അതായത് കമ്പനികളുടെ പേരിലും അധിക ലാഭമുണ്ടാക്കിയെന്നോ അധിക വിറ്റുവരവുണ്ടായെന്നോ പറഞ്ഞ് പൊടുന്നനെ ലാഭം ഉയർത്തിക്കാട്ടി പൂഴ്‌ത്തിവച്ച തുക പൊടുന്നനെ ബാങ്കുകളിൽ എത്തിക്കാനാവില്ലെന്ന് ചുരുക്കം. ഇത്തരത്തിൽ 2.5 ലക്ഷത്തിൽ കൂടുതൽ തുക ഒറ്റയടിക്ക് ബാങ്കിൽ വിനിമയത്തിനെത്തിയാൽ വ്യക്തമായ ഉറവിടം കാണിക്കാൻ ഇടപാടുകാരൻ ബാധ്യസ്ഥനായിരിക്കും. ഈ 50 ദിവസ കാലയളവിൽ കുടുതൽ തുകകൾ എത്തുന്നതും പോകുന്നതുമായ അക്കൗണ്ടുകളും കർശനമായി നിരീക്ഷിക്കപ്പെടും.
മോദിയും റിസർവ് ബാങ്കും ശ്രമിക്കുന്നത് ബാങ്കുകളെ രക്ഷിക്കാനോ?
സർക്കാരിന്റെ പുതിയ കറൻസി നിരോധത്തിനെ അനുമോദിച്ചുകൊണ്ട നിരവധി പേർ രംഗത്തെത്തുമ്പോഴും വലിയൊരു വിമർശനവും അതിനെതിരെ സജീവമാണ്. രാജ്യത്തെ ബാങ്കുകൾ നേരിടുന്ന വൻ സാമ്പത്തിക ദുരന്തത്തിൽ നിന്ന് അവരെ രക്ഷിക്കാനായി മോദിയും റിസർവ് ബാങ്കും നടത്തിയ തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നും അല്ലാതെ കള്ളപ്പണം പിടിക്കലല്ല ഉദ്ദേശ്യമെന്നും ആണ് വാദം. 2013ൽ കഴിഞ്ഞ യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ഇന്ത്യൻ രൂപയുടെ വില അമേരിക്കൻ ഡോളറിനെതിരെ വളരെ വലിയ തോതിൽ ഇടിഞ്ഞിരുന്നു. ഇത് പിടിച്ചുനിർത്താൻ മന്മോഹൻ സർക്കാർ ആവുന്നതെല്ലാം ചെയ്യാൻ ശ്രമിച്ചെങ്കിലും ഒരു രക്ഷയുമുണ്ടായില്ല. ഒടുവിൽ അന്ന് റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനാണ് ഉപായം നിർദ്ദേശിച്ചത്.
പ്രവാസികളിൽ നിന്ന് വൻ പലിശ നൽകി നിക്ഷേപം സ്വീകരിക്കുക. ഇത്തരത്തിൽ വിദേശനാണ്യം ഇന്ത്യയിലെത്തുന്നത് രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ സഹായകമാകും. അത്തരത്തിൽ അന്ന് സഹായമായത് പ്രവാസികളുടെ പണമാണ്. 18 ശതമാനം പരിശ നൽകി നിക്ഷേപ സമാഹരണ യജ്ഞത്തിലടെ ഫോറിൻ കറൻസി നോൺ റസിഡന്റ് ഡെപ്പോസിറ്റ് സ്വീകരിച്ചുകൊണ്ട് രണ്ടുലക്ഷം കോടി രൂപയാണ് (26 ബില്യൺ ഡോളർ) അന്ന് സമാഹരിച്ചത്. രൂപയുടെ മൂല്യം 70 രൂപവരെ ഇടിഞ്ഞെങ്കിലും ഈ നടപടിയോടെ അതിനെ പിടിച്ചുനിൽക്കാൻ രാജ്യത്തിന് കഴിഞ്ഞു. മൂന്നുവർഷം കാലാവധിക്ക് അന്ന് വാങ്ങിയ പണം ഈവർഷം ഡിസംബർ 31നകം വിദേശ ഇന്ത്യക്കാർ പിൻവലിക്കും. ഇത് ഇന്ത്യ ഈ വരുന്ന അമ്പതു ദിവസങ്ങളിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്.
'2013ൽ നമ്മുടെ ആർ ത്രീ നമ്മുടെ സാമ്പത്തിക സംവിധാനത്തിൽ ഒരു ടൈംബോംബ് വച്ചിട്ടുണ്ട്. 2016 ഡിസംബറിലേക്കാണ് അതിലെ സമയം ക്രമീകരിച്ചിട്ടുള്ളത്. അപ്പോൾ ബാങ്കുകൾ വിദേശ നാണ്യമായി 2,400 കോടി ഡോളർ തിരികെ നൽകണം.' - ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമിയുടെ ഇക്കഴിഞ്ഞ ജൂൺ എട്ടിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. - ആർ ത്രീ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് താൻ ശത്രുസ്ഥാനത്ത് കാണുന്ന മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെയാണ്. ഇരുവരും തമ്മിലുള്ള ശത്രുതയുടെ പുറത്താണ് സുബ്രഹ്മണ്യൻ സ്വാമി ഇക്കാര്യം തുറന്നടിച്ചതെങ്കിലും ആ ടൈംബോബ് പൊട്ടുന്നതിന് മുമ്പ് ബാങ്കുകളെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണ് മോദി ഇപ്പോൾ കറൻസി നിരോധനം കൊണ്ടുവന്നതെന്ന വാദമാണ് ഉയരുന്നത്.
അമ്പതുദിവസംകൊണ്ട് കുറേശ്ശയായി മാത്രമേ പഴയ കറൻസി മാറ്റി പുതിയത് നൽകേണ്ടിവരൂ എന്നതിനാലും ട്രാൻസാക്ഷന്റെ പരിധി കുറച്ചിരിക്കുന്നതിനാലും ജനങ്ങളുടെ കുറേയേറെ പണം അക്കൗണ്ടുകളിൽ തന്നെ കിടക്കുന്നത് ബാങ്കുകൾക്ക് നേട്ടമാകും. ഇതു ലക്ഷ്യമിട്ടാണ് ഇപ്പോൾ കറൻസി നിരോധിച്ചതെന്നും പറയപ്പെടുന്നു. കുറച്ചുകൂടി സുതാര്യമായി പറഞ്ഞാൽ ആയിരത്തിന്റേയും അഞ്ഞൂറിന്റെയും കറൻസി ഒറ്റയടിക്ക് ഇല്ലാതാക്കുക വഴി ജനങ്ങളെ താൽക്കാലികമായി ഒന്ന് 'പോക്കറ്റടിക്കുകയാണ്' സർക്കാർ ചെയ്തതെന്ന് പറയാം. കൈവശം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഒരു നോട്ടുമുതൽ ഒരുകെട്ട് നോട്ടുള്ളവനെ വരെ ഒറ്റയടിക്ക് സർക്കാർ ഇത്തരത്തിൽ പോക്കറ്റടിച്ചു.
ജനത്തിന്റെ കൈവശമുണ്ടായിരുന്നതും വിപണിയിൽ ഓടിക്കൊണ്ടിരുന്നതുമായ ആ പണമെല്ലാം ഒരു പ്രഖ്യാപനംകൊണ്ട ബാങ്കുകളുടെ കയ്യിലായി. ഇനി തിരിച്ചുതരുന്നതാകട്ടെ ഘട്ടം ഘട്ടമായി.. പതുക്കെയാണ്. അതായത് അമ്പതു ദിവസമെടുത്ത്. അപ്പോഴേക്കും ഈ പുറത്ത് ഓടുന്ന പണത്തിൽ നല്ലൊരു പങ്ക് കള്ളപ്പണമാണെന്നതിനാൽ ബാങ്കിലേക്ക് മാറാനായി വരില്ല. അത് സർക്കാരിന്റെ കൈവശം നിൽക്കുകയും ചെയ്യും. ഇതാണ് മോദി ചെയ്ത സർജിക്കൽ സ്‌ട്രൈക്ക്.
അതേസമയം, ഇത് രാജ്യത്തെ ബാങ്കുകളേയും സമ്പദ് വ്യവസ്ഥയെയും രക്ഷിക്കാനായതിനാൽ അതിനെ കുറുക്കുവഴി എന്ന നിലയിൽ വിലയിരുത്തേണ്ട കാര്യമില്ലെന്നും നല്ലൊരു സാമ്പത്തികതന്ത്രമായി കണ്ടാൽ മതിയെന്നുമാണ് ബിജെപി അനുകൂല ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. ബാങ്കുകളെ രക്ഷിക്കാനായിരുന്നെങ്കിൽ അക്കാര്യം പറഞ്ഞ് നിക്ഷേപം സ്വീകരിക്കുന്നതിന് പകരം സാധാരണക്കാരെ ഉൾപ്പെടെ വെട്ടിലാക്കി ഇത്തരമൊരു നീക്കം നടത്തിയതെന്തിനെന്ന ചോദ്യമാണ് മറുപക്ഷം ഉയർത്തുന്നത്.
പക്ഷേ, സത്യം ഇതിന്റെ മറുവശത്താണ്. മൂന്നുലക്ഷം കോടിയോളം രൂപയാണ് വിദേശ ഇന്ത്യക്കാരിൽ നിന്ന് വാങ്ങി 18 ശതമാനം പലിശയോടെ ഈ വരുന്ന ഡിസംബർ 31നകം തിരികെ നൽകേണ്ടത്. ഇപ്പോൾ മാർക്കറ്റിലോടുന്ന കള്ളപ്പണം തടയാനായാൽ തന്നെ രാജ്യത്തിന് ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ മൂന്നുലക്ഷം കോടി രൂപയോളമോ അതിലേറെയോ ലാഭിക്കാം. അപ്പോൾ മോദിയുടെ നീക്കത്തെ 'നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം' എന്ന മട്ടിൽ നോക്കിക്കണ്ടാൽ മതി. രണ്ടും രാജ്യത്തിന്റെ ഗുണത്തിന് വേണ്ടിയല്ലേ..
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍