ഹൗസിങ് ലോണിന്റെ നികുതി ഇളവ് ഒന്നര ലക്ഷം കൂടി ഉയർത്തിയതോടെ 10 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതി അടയ്ക്കേണ്ട; സമ്പന്നരുടെ നികുതി ബാധ്യത ഉയരുമ്പോൾ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന റിബേറ്റ് അടക്കമുള്ള പരിഷ്ക്കാരങ്ങൾ: നിർമ്മല സീതാരാമന്റെ ബജറ്റ് രാജ്യത്തെ ഇടത്തരക്കാരുടെ നികുതി ബാധ്യത ഇല്ലാതാക്കുന്നത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ആദായ നികുതി ഘടനയിൽ കാര്യമായ മാറ്റങ്ങൾ ഇല്ലതെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച രണ്ടാം മോദി സർക്കാറിന്റെ ബജറ്റ്. രാജ്യത്തെ ഇടനിലക്കാരെ ലക്ഷ്യമിട്ടു കൊണ്ടുള്ള ബജറ്റിൽ അഞ്ച് ലക്ഷം വരെയുള്ളവർക്ക് നികുതി അടയ്ക്കേണ്ടെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇക്കാര്യത്തിൽ മുൻ ബജറ്റിലെ കാര്യങ്ങൽ അതേപടി നിലനിർത്തുകയാണ് നിർമ്മല ചെയ്തത്. അഞ്ചു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ ആദായനികുതി അടയ്ക്കേണ്ടതില്ലെന്ന അവസ്ഥ തുടരുമ്പോൾ തന്നെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴും ഭവന വായ്പയിലും നികുതി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടിയാകുമ്പോൾ പത്ത് ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതി അടയ്ക്കേണ്ട എന്ന അവസ്ഥ വരും. മറിച്ച് വായ്പ്പ അടക്കുന്നതിനൊപ്പം റിബേറ്റ് ലഭിക്കുകയും ചെയ്യുന്നതാണ് പരിഷ്ക്കാരങ്ങൾ.
2020 മാർച്ച് വരെയുള്ള ഭവനവായ്പകൾക്ക് ഒന്നരലക്ഷത്തിന്റെ കൂടി ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ ആകെ ഇളവ് മൂന്നരലക്ഷം രൂപയാവും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ആദായനികുതി ഇളവ്. അതേസമയം രണ്ട് കോടി മുതൽ 5 കോടി വരെ വരുമാനക്കാർമുള്ള സമ്പന്നരിൽ നിന്നും അഞ്ച് ശതമാനം സർചാർജ്ജ് ഈടാക്കാനാണ് തീരുമാനം. അഞ്ച് കോടിയിൽ അധികം വരുമാനം ഉള്ളവരിൽ നിന്നും ഏഴ് ശതമാനം സർചാർജ്ജും ഈടാക്കും. സമ്പന്നർക്ക് അധിക നികുതി ഭാരം ചുമത്തി സാധാരണക്കാർക്ക് നികുതി ഇളവു നൽകുന്നതാണ് നിർമലയുടെ ബജറ്റിലെ തീരുമാനങ്ങൾ. അതേസമയം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുള്ള നികുതിയിൽ ആശ്വാസം നൽകാനും മോദി സർക്കാർ തയ്യാറായി. 400 കോടി വരെ വരുമാനമുള്ള സ്ഥാപനങ്ങൾ 25% കോർപറേറ്റ് നികുതി അടച്ചാൽ മതി. നേരത്തെ കോർപ്പറേറ്റ് നികുതിയുടെ പരിധി 250 കോടി രൂപയായിരുന്നു.
പാൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ ഉപയോഗിച്ച് നികുതി റിട്ടേൺ നൽകാമെന്ന പുതുരീതിയും അവലംബിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. അതേസമയം അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് നികുതി നൽകേണ്ട അവസ്ഥയുണ്ട്. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപയിലധികം പിൻവലിച്ചാൽ 2 ശതമാനം ടിഡിഎസ് നൽകേണ്ട അവസ്ഥയാണുള്ളത്. നികുതി സംബന്ധിച്ച ഇടപാടുകൾ ഇലക്ട്രോണിക് രീതിയിലാക്കുന്നത് നികുതി ചോർച്ച തടയാനും ഉപകരിക്കും. പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ഏർപ്പെടുത്തുന്നതോടെ ലീറ്ററിന് രണ്ടു രൂപ കൂടുന്ന സ്ഥിതിയുണ്ടാകും. ഇത് സാധാരണക്കാർ അടക്കം സമൂഹത്തിലുള്ള എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന തീരുമാനമാണ്.
പത്ത് ലക്ഷം വരുമാനമുള്ളവർക്ക് നികുതി ഇളവുകൾ എങ്ങനെ നേടാം?
45 ലക്ഷം വരെ ഭവന വായ്പ്പ എടുത്തവർക്കായാണ് 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെ 3.5 ലക്ഷം വരെ മൊത്തം നികുതി ഇളവ് ഒരു ഇടത്തരക്കാരന് ലഭ്യമാകും. നേരത്തെ 2.5 ലക്ഷം വരെ പലിശയിൽ ഇളവ് നിലനിൽക്കുന്നതായിരുന്നു. വാഹന വായ്പ്പ, മെഡിക്കൽ ഇൻഷുറൻസ്, തുടങ്ങി മറ്റു ചെലവ്ക്കെല്ലാമായി 1.5 ലക്ഷം രൂപയുടെ ഇളവും നിലവിലുണ്ട്. ഇത് കൂടാതെ ഭവന വായ്പ്പയുടെ മൂലധനത്തിൽ നിന്നും ഇളവു ലഭിക്കും. ഈ പണം അടച്ച ശേഷം റിബേറ്റായാണ് പണം നിങ്ങൾക്ക് ലഭിക്കുക. ഇങ്ങനെ പത്ത് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് കൃത്യമായി ടിഡിഎസ് അടച്ചാൽ പണം നികുതി അടയ്ക്കാതിരിക്കാം. ഇത് കൂടാതെ 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് ഇലക്ട്രോണിക് വാഹനങ്ങൾ ലോണെടുത്തു വാങ്ങുമ്പോൾ ലഭിക്കും എന്ന അവസരം കൂടി ഈ ബജറ്റിൽ വന്നിട്ടുണ്ട്.
അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനം ഉള്ളവർക്ക് റിബേറ്റിന് വിധേയമായി ആദായ നികുതി ഇളവ് പ്രഖ്യാപിച്ചത് ഫെബ്രുവരിന് ഒന്നിന് പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിലായിരുന്നു. അന്ന് മധ്യവർഗ്ഗത്തിനുള്ള സമമാനമായി വിലയിരുത്തപ്പെട്ടിരുന്നു ഇത്. അന്നത്തെ ആദായ നികുതി സ്ലാബ് നിലനിർത്തുകയാണ് നിർമ്മലയുടെ ബജറ്റും. നിലവിലെ നികുതി ഘടന അനുസരിച്ച് 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് വരുമാനത്തിന് അഞ്ചു ശതമാനം നികുതി കണക്കാക്കും. എങ്കിലും ഈടാക്കില്ല. ഇത് റിബേറ്റായി തിരികെ നൽകും.
റിബേറ്റ് ലഭിക്കാൻ ഇൻകംടാക്സ് റിട്ടേണ്ട നിർബന്ധമായും ഫയൽ ചെയ്യണം. അതായത് ഭവനവായ്പാ പലിശ, കുട്ടികളുടെ വിദ്യാഭ്യാസ വായ്പ പലിശ, ആരോഗ്യ ഇൻഷ്വറൻസ് എന്നിവയ്ക്ക് നിലവിലുള്ള ഇളവുകൾ കൂടി കണക്കാക്കിയാൽ പത്ത് ലക്ഷം രൂപയോളം വരുമാനം ഉള്ളവരിൽ വലിയൊരു വിഭാഗവും നികുതി ഇളവിന് അർഹരാകും. ബാങ്ക്, പോസ്റ്റോഫീസ് തുടങ്ങിയ ഇടങ്ങളിലെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയുടെ മുകളിൽ ഈടാക്കുന്ന നികുതിക്കും ഇളവുണ്ട്. ഇതുവരെ 10,000 രൂപയ്ക്ക് മേൽ ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകണമായിരുന്നു. എന്നാൽ ഇനി 40,000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന പലിശയ്ക്ക് മാത്രം നികുതി നൽകിയാൽ മതി. ഇതോടൊപ്പം പ്രതിവർഷം 2,40,000 രൂപ വീട്ടുവാടക നൽകുന്നവരേയും നികുതിയിൽ നിന്ന് ഒഴിവാക്കി. ഇതെല്ലാം ടിഡിഎസ് അഥവാ ഉറവിട നികുതിയായി ആണ് ഈടാക്കിയിരുന്നത്.
അഞ്ചുലക്ഷം രൂപവരെ നികുതിയില്ല എന്ന് പറയുമ്പോഴും നേരത്തേ ഉള്ള സ്ലാബിന് മാറ്റമില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത് നേരത്തെയുള്ള രണ്ടര ലക്ഷം രൂപയുടെ സ്ളാബ് തുടരും. ഇതിനാണ് അടിസ്ഥാന ഇളവ് ഉള്ളത്. ഇതിന് മുകളിൽ അഞ്ചുലക്ഷംവരെ വരുമാനം ഉള്ളവർക്ക് 87 എ സെക്ഷൻ പ്രകാരമാണ് ഇപ്പോൾ റിബേറ്റ് നൽകുക. അതായത് നേരത്തേ ഈ വിഭാഗത്തിന് നൽകിയിരുന്നത് 2,500 രൂപയുടെ റിബേറ്റ് ആയിരുന്നെങ്കിൽ അത് ഈ ബജറ്റിൽ 12,500 രൂപയാക്കി ഉയർത്തി. ഇതോടെയാണ് നികുതി നൽകേണ്ടതില്ലാത്ത സാഹചര്യമുണ്ടാകും. അതായത് 2.5 ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയ്ക്കുള്ളവർക്ക് ബേസിക് എക്സംപ്ഷൻ 2.5 ലക്ഷമായി തുടരുമ്പോൾ തന്നെ റിട്ടേൺ ഫയൽ ചെയ്ത് റിബേറ്റ് നേടാനാകും എന്ന സാഹചര്യമുണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍