ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലെന്ന് റിപ്പോർട്ട്; ജിഡിപിയിൽ 27 ശതമാനവും സംഭവാന ചെയ്തത് കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ; മഹാരാഷ്ട്രയും ഗുജറാത്തും നേരിടുന്നത് കടുത്ത വെല്ലുവിളി; കോവിഡുകാലത്ത് കേരളത്തിന് കരുത്തായി പഠന റിപ്പോർട്ട്; അപ്പോഴും സംസ്ഥാന ഖജനാവിൽ ഒന്നുമില്ലെന്നത് യാഥാർത്ഥ്യം; കടമെടുത്ത് ശമ്പളം കൊടുക്കുന്ന സംസ്ഥാനം രാജ്യത്തിന്റെ പ്രതീക്ഷയായി മാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: സാമ്പത്തികമായി കരകയറാൻ ഇന്ത്യ കോവിഡുകാലത്ത് ശ്രമിക്കുമ്പോൾ കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾ ഇന്ത്യയ്ക്കു പ്രതീക്ഷ പകരുന്നു. ആഗോള ധനകാര്യ സ്ഥാപനമായ എലാറ സെക്യൂരിറ്റീസിന്റെ പഠനത്തിലാണ് കേരളം, പഞ്ചാബ്, തമിഴ്നാട്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളുടെ കാര്യം പറഞ്ഞിരിക്കുന്നത്.
ഈ സംസ്ഥാനങ്ങളിൽ ജനജീവിതം പതിയെപ്പതിയെ സാധാരണനിലയിലേക്ക് എത്തുകയാണ്. ഊർജ ഉപയോഗം, ഗതാഗതം, മൊത്തവ്യാപാര കേന്ദ്രങ്ങളിലെത്തുന്ന കാർഷിക വിളകൾ തുടങ്ങിയവ വിലയിരുത്തിയും ഗൂഗിളിന്റെ മൊബിലിറ്റി ഡേറ്റ വിലയിരുത്തിയുമാണ് ഈ നിഗമനം. ഈ അഞ്ച് സംസ്ഥാനങ്ങളും ചേർന്ന് ഇന്ത്യയുടെ ജിഡിപിയിൽ 27% സംഭാവനയാണ് നൽകുന്നത്. സമ്പദ്വ്യവസ്ഥയെ പുനരജ്ജീവിപ്പിച്ച് പതിയെ മുന്നോട്ടുപോകാൻ ഇവർ ശ്രമിക്കുന്നുണ്ടെന്ന് എലാറ സെക്യൂരിറ്റീസ് വ്യക്തമാക്കുന്നു. കോവിഡ്19 മഹാമാരിയെ പ്രതിരോധിക്കാൻ ശക്തമായ നടപടികളെടുത്തെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനാകാതെ വ്യവസായ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഗുജറാത്തിലും സമ്പദ്വ്യവസ്ഥ താഴെപ്പോയി എന്നതാണ് വസ്തുത.
ജൂൺ 8 മുതൽ ഘട്ടംഘട്ടമായി ലോക്ഡൗൺ പിൻവലിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി വൈറസ് നിയന്ത്രണവിധേയമായ സ്ഥലങ്ങളിൽ ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ തുറക്കും. സമ്പദ്വ്യവസ്ഥയ്ക്ക് ഏറ്റവും മികച്ച ഉത്തേജനമായി ഇന്ത്യയ്ക്കു നൽകാനാകുക സാധാരണ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുകയെന്നതാണെന്ന് ഗരിമ കപൂർ പറയുന്നു. രാജ്യത്ത് പ്രവർത്തനങ്ങളിൽ പുരോഗതി കാണുന്നുണ്ടെങ്കിലും അത് ഒറ്റപ്പെട്ടതോതിലാണ്. ഊർജ ആവശ്യത്തിന്റെ കാര്യത്തിൽ പുരോഗതി കാട്ടിയിരിക്കുന്നത് പഞ്ചാബും ഹരിയാനയുമാണ്. കൃഷിയിടങ്ങളിൽനിന്നുള്ള ആവശ്യമാണിതെന്നാണ് വ്യക്തമാകുന്നതെന്നു പഠനത്തിൽ പറയുന്നു. ഡൽഹിയിലും ഊർജ ആവശ്യം വർധിച്ചുവരുന്നുണ്ട്. ചലനക്ഷമതയും വർധിച്ചിട്ടുണ്ട്. 'പുതിയ ജീവിതരീതി'യോട് താദാത്മ്യം പ്രാപിക്കാൻ ആളുകളുടെ ഉപഭോഗ രീതിയും മാറിയിട്ടുണ്ടെന്ന് ഗൂഗിൾ സേർച്ച് ട്രെൻഡുകൾ സൂചിപ്പിക്കുന്നു.
ബാർബർഷോപ്പ് സേവനങ്ങൾ, എസി, വിമാന യാത്ര, ബൈക്ക്, വാക്വം ക്ലീനറുകൾ, വാഷിങ് മെഷീനുകൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതലെന്നാണ് വിലയിരുത്തൽ. ലോക്ഡൗൺ ആദ്യം പ്രഖ്യാപിച്ചതിനുപിന്നാലെ ആദ്യം ആളുകൾ വാങ്ങാനോടിയത് മരുന്നുകളും വീട്ടിലേക്കുള്ള പലചരക്കുകളും ലിക്വിഡ് സോപ്പുകളുമാണ്. എന്നാൽ ഇയർഫോണുകൾ, ഹെയർ ഓയിൽ, ലാപ്ടോപ്, മൊബൈൽ ഫോൺ, ജൂവലറി, മോപ്പുകൾ, കളിപ്പാട്ടങ്ങൾ, മൈക്രോവേവ് ഒവനുകൾ തുടങ്ങിയവയും ആളുകൾ തിരയുന്നുണ്ടായിരുന്നു. വരുന്ന മാസങ്ങളിൽ ഈ വക സാധനങ്ങൾ ആളുകൾ കൂടുതലായി വാങ്ങാൻ സാധ്യയുണ്ടെന്നാണ് വിലയിരുത്തുന്നതെന്നും ഗരിമ കപൂർ കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തെതുടർന്ന് ലോകത്തെ ഏറ്റവുംനീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഇന്ത്യയിൽ സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 27ശതമാനം സംഭവാനചെയ്ത് കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളാണെന്നതാണ് വസ്തുത. കേരളത്തിനുപുറമെ, പഞ്ചാബ്, തമിഴ്നാട്, ഹരിയാണ, കർണാടക എന്നിവിടങ്ങളിലാണ് ഉണർവ് പ്രകടമായത്. വൻകിട വ്യവസായ ശാലകൾ പ്രവർത്തിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ കോവിഡ് വ്യാപനംമൂലം ഇപ്പോഴും കടുത്ത നിയന്ത്രണത്തിൽ തുടരുകയാണ്. ഇതാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ഉണർവ്വിന് കാരണം.
അതിനിടെ ഈ മാസം ശമ്പളവും പെൻഷനും നൽകാൻ 1500 കോടി രൂപ കേരള സർക്കാർ കടമെടുത്തു എന്നതാണ് വസ്തുത. റിസർവ് ബാങ്ക് ഇന്നലെ നടത്തിയ കടപ്പത്ര ലേലത്തിൽ 1000 കോടി രൂപ 6.55% പലിശയ്ക്കും 500 കോടി രൂപ 5.44% പലിശയ്ക്കുമാണു ലഭിച്ചത്. 1000 കോടി 10 വർഷം കൊണ്ടും 500 കോടി 4 വർഷം കൊണ്ടും തിരിച്ചടയ്ക്കണം. 2 മാസത്തിനിടെയുള്ള അഞ്ചാം കടമെടുപ്പാണിത്. ഇതോടെ ഈ സാമ്പത്തിക വർഷത്തെ ആകെ വായ്പ 10,430 കോടി രൂപയായി. 45,217 കോടിയാണ് ഈ വർഷം കടമെടുക്കാൻ അനുവാദമുള്ളത്. ഇതിനിടെയാണ് ഉണർവ്വിന്റെ വാർത്തയുമെത്തുന്നത്. ഏതായാലും കേരളത്തിന്റെ ഖജനാവ് കാലിയാണെന്നതാണ് വസ്തുത.
അതേസമയം, ഏപ്രിൽ മാസത്തെ ഐജിഎസ്ടി വിഹിതമായി വെറും 335 കോടി രൂപ കഴിഞ്ഞയാഴ്ച സംസ്ഥാനത്തിനു കേന്ദ്രം കൈമാറി. ലോക്ഡൗൺ കാരണം വ്യാപാരമേഖല അടഞ്ഞുകിടന്നതോടെയാണു സാധാരണ 8001000 കോടി കിട്ടുന്ന ഐജിഎസ്ടി വിഹിതം 335 കോടിയിലേക്കു കൂപ്പുകുത്തിയത്. ജിഎസ്ടി നഷ്ടപരിഹാരത്തുകയായി 3000 കോടിയോളം രൂപ സംസ്ഥാനത്തിനു കിട്ടാനുണ്ട്. 2019 നവംബർ വരെയുള്ള നഷ്ടപരിഹാരമേ ലഭിച്ചിട്ടുള്ളൂ.
Stories you may Like
- 'അരി ചാമ്പാൻ അരിക്കൊമ്പൻ; കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ', വിമർശിച്ച് സുധാകരൻ
- നോക്കുകൂലി വാങ്ങുന്നയാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ തന്നെയുണ്ട്
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- തലയ്ക്കടിയേറ്റു കോൺഗ്രസ് പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നു പ്രതികൾക്ക് ജാമ്യമില്ല
- ഇടതന്മാർ ദുർഭൂതമാക്കിയ ക്യാപിറ്റലിസത്തിന്റെ കഥ!
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍