ഹിൻഡെൻബർഗ് റിപ്പോർട്ട് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് അദാനി അനുകൂലികൾ പറയുമ്പോഴും, സംഗതി ഗൗരവമായി കണ്ട് സെബി; കഴിഞ്ഞ ഒരുവർഷത്തിനിടെ, അദാനി ഗ്രൂപ്പ് നടത്തിയ വിദേശ ഇടപാടുകൾ പരിശോധിക്കുന്നു; മൗറീഷ്യസ്, യു.എ.ഇ, കരീബിയൻ രാജ്യങ്ങളിലെ ഷെൽ കമ്പനികൾ വഴി വിപണിയിൽ കൃത്രിമം കാട്ടി എന്ന ഹിൻഡെൻബർഗ് റിപ്പോർട്ടോടെ സെബി പിടിമുറുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കളി തുടങ്ങിയപ്പോൾ തന്നെ അദാനിയുടെ ഓഹരികൾക്ക് വല്ലാതെ വീണുപരിക്ക് പറ്റി. ഷോർട്ട് സെല്ലറായ ഹിൻഡെൻബർഗിന്റെ ഗവേഷണ റിപ്പോർട്ട് അദാനി കമ്പനികളുടെ ഓഹരി മൂല്യത്തിന് സാരമായ പരിക്കേൽപ്പിച്ച് കൊണ്ട് നിക്ഷേപകരുടെ കീശയിൽ കൈയിട്ട് വാരിയിരിക്കുകയാണ്.
എതിരാളി ശക്തനോ? ആരോപണങ്ങൾ ഇങ്ങനെ
കോർപറേറ്റ് രംഗത്തെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്ന നിക്ഷേപ-ഗവേഷണ സ്ഥാപനമാണ് ഹിൻഡെൻബർഗ്. നാഥാൻ ആൻഡേഴ്സണാണ് സ്ഥാപകൻ. ഷോർട്ട് സെല്ലിങ് നിക്ഷേപ രീതിക്കാണ് കമ്പനി പ്രാധാന്യം നൽകുന്നത്. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. 12000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പറയുന്നു.
അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോർപ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നാണ് ഹിൻഡെൻബർഗിന്റെ ആരോപണം. അദാനി എന്റർപ്രൈസസിന് എട്ടു വർഷത്തിനിടെ അഞ്ച് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്. വിപണിയിൽ വലിയ രീതിയിൽ കൃത്രിമം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മൗറീഷ്യസ്, യു.എ.ഇ., കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെൽ കമ്പനികൾ വഴിയാണ് വിപണിയിൽ കൃത്രിമം നടത്തുന്നതെന്നാണ് ആരോപണം. 129 പേജുള്ള റിപ്പോർട്ട് തങ്ങളുടെ രണ്ടു വർഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നാണ് ഹിൻഡെൻബർഗ് അവകാശപ്പെടുന്നത്. അദാനി ഗ്രൂപ്പ് ഏതുതരത്തിലുള്ള നിയമനടപടി സ്വീകരിച്ചാലും അതിനെ സ്വാഗതം ചെയ്യുന്നതായി ഹിൻഡെൻബർഗ് പ്രസ്താവനയിൽ പറഞ്ഞു. 'അദാനി ഗൗരവമായിട്ടാണ് നിയമനടപടിയെ കുറിച്ച് പറയുന്നതെങ്കിൽ ഞങ്ങൾ പ്രവർത്തിക്കുന്ന യുഎസിലും കേസ് ഫയൽ ചെയ്യണം. നിയമ നടപടികൾക്കാവശ്യമായ നിരവധി രേഖകൾ ഞങ്ങളുടെ പക്കലുണ്ട്', ഹിൻഡെൻബർഗ് അറിയിച്ചു.
ഹിൻഡെൻബർഗ് പറയുന്നത് വിശ്വസിക്കാമോ?
ഫോറൻസിക് ഷോട്ട് സെല്ലേഴ്സ് പറയുന്നത് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. അവർ പറയുന്നത് ശരിയായ ബോധ്യത്തിലാണെങ്കിൽ, കള്ളത്തരം കാണിക്കുന്ന കമ്പനികളെ ആദ്യം പിടിക്കുന്നതും ഷോട്ട് സെല്ലേഴ്സ് ആയിരിക്കും. ഈ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിലെ എന്റോൺ കുംഭകോണമായാലും, സമീപ പതിറ്റാണ്ടിലെ വയർ കാർഡ് കുംഭകോണമായാവും ഷോട്ട് സെല്ലേഴ്സോ, അന്വേഷണാത്മക മാധ്യമ പ്രവർത്തകരോ ആണ് ആദ്യം അക്കാര്യം നാട്ടുകാരോട് വിളിച്ചുകൂവിയത്. തട്ടിപ്പുകണ്ടുപിടിക്കുന്നതിലും നിലപാട് സ്വീകരിക്കുന്നതിലും, ഷോട്ട് സെല്ലർമാർ മറ്റുള്ളവരേക്കാൾ ഒരുവർഷമെങ്കിലും മുന്നിലായിരിക്കും. നിക്ഷേപകരും, വിപണിയെ നിയന്ത്രിക്കുന്നവരും ഒക്കെ ചിലപ്പോൾ വളരെ വൈകിയാവും കാര്യങ്ങൾ അറിയുക.
ഷോട്ട് സെല്ലേഴ്സ സാധാരണയായി രണ്ടുതരക്കാരാണ്. ഒരു കമ്പനിയുടെ ഓഹരിക്ക് അമിത മൂല്യമുണ്ടന്ന് വിലയിരുത്തി ഷോട്ട് സെല്ലിങ് നടത്തുന്നവർ. രണ്ടാമത്തെ കൂട്ടർ, മാസങ്ങളോ, വർഷങ്ങളോ ഒരു കമ്പനിയെ കുറിച്ച് ഫോറൻസിക് ഗവേഷണം നടത്തി ഒരു നിലപാട് സ്വീകരിച്ച് പൊതുജനങ്ങളെ അറിയിക്കുന്നു. ഹിൻഡെൻബർഗ് രണ്ടാമത്തെ തരക്കാരാണ്. മറ്റുചില പ്രശസ്ത ഷോട്ട് സെല്ലേഴ്സ് മഡി വാട്ടേഴ്സ്, സിട്രൺ റിസർച്ച്, കൈനിക്കോസ് അസേസിയേറ്റ്സ് എന്നിവയാണ്.
എളുപ്പത്തിൽ പണമുണ്ടാക്കി ഓടി പോകുന്നവരല്ല ഇത്തരം ഷോട്ട് സെല്ലേഴ്സ്. ദീർഘനാളത്തെ ഗവേഷണഫലമായി അവർ നിഗമനങ്ങളിൽ എത്തുകയാണ്.
ഷോട്ട് സെല്ലേഴ്സിന് വിരുദ്ധ താൽപര്യങ്ങളോ?
ഓഹരിമൂല്യം ഇടിഞ്ഞാൽ, തീർച്ചയായും ഷോട്ട് സെല്ലർമാർ കാശുണ്ടാക്കും. ഒരു കമ്പനിയുടെ സ്റ്റോക്കിൽ നിലപാടുകൾ സ്വീകരിക്കുകയും, ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് വഴി അവർ നേട്ടമുണ്ടാക്കുന്നുണ്ട്. എന്നാൽ, ഇത് ഒരു ഫണ്ട് മാനേജർ ചെയ്യുന്നതിൽ നിന്നും വലിയ വ്യത്യാസമൊന്നും ഉള്ള കാര്യമൊന്നുമല്ല. അതുകൊണ്ട് തന്നെ ഷോട്ട് സെല്ലർമാർക്കെതിരെ വിരുദ്ധ താൽപര്യം എന്ന വാദം വിലപ്പോവില്ല. ഹിൻഡൻബർഗിന്റെ കാര്യത്തിൽ, ഇലക്രിക് വാഹന കമ്പനികളായ നിക്കോള, ലോഡ്സ്ഡൗൺ മോട്ടേഴ്സ് തുടങ്ങിയവയുടെ കാര്യത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ, വിജയകരമായ റിപ്പോർട്ടുകളുടെ ക്രെഡിറ്റ് അവകാശപ്പെടാം. ഇന്ത്യൻ കമ്പനിയായ ഇറോസ് ഇന്റർനാഷണലുമായി ബന്ധപ്പെട്ട റിപ്പോർട്ടും ശരിയാണെന്ന് വന്നു. എന്നാൽ, ബ്ലൂം എനർജിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ പാളിപ്പോവുകയും ചെയ്തു. അതുകൊണ്ട് തന്നെ നിക്ഷേപകർ മനസ്സിൽ കരുതേണ്ട കാര്യം ഷോട്ട് സെല്ലേഴ്സ് എല്ലായ്പ്പോഴും ശരിയാവണമെന്നില്ല. അതുകൊണ്ട് തന്നെ തീരുമാനം എടുക്കും മുമ്പ് പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് നന്നായി മനസ്സിരുത്തി പഠിക്കണം..
സെബി പിടിമുറുക്കുന്നു
അദാനി ഗ്രൂപ്പിന്റെ ഓഫ് ഷോർ ഫണ്ടുകളെ കുറിച്ച് സെബി അന്വേഷിച്ചുവരികയാണ്. ഹിൻഡൻബർഗിന്റെ റിപ്പോർട്ട് സെബി ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകൾ വരുന്നു. അദാനി ഗ്രൂപ്പിന്റെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരെ കുറിച്ച് പ്രാഥമികതല അന്വേഷണമാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നടത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ, അദാനി നടത്തിയ ഇടപാടുകൾ പരിശോധിച്ചുവരികയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇനി ഹിൻഡൻബർഗ് റിപ്പോർട്ട് കൂടി പഠിക്കും.
ഇന്ത്യയിലെ അംബുജ സിമന്റ്സിലും, എസിസി ലിമിറ്റഡിലും, സ്വിറ്റ്സർലണ്ട് കേന്ദ്രമായുള്ള ഹോൾസിം ലിമിറ്റഡിന്റെ ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സെബി പരിശോധന നടത്തിയിരുന്നു. ഇടപാടിന് ഉപയോഗിച്ച എസ്പിവി( ഓഫ്ഷോർ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) സെബി പരിശോധിക്കുകയായിരുന്നു. ഈ ഇടപാടിന്റെ ഫണ്ടിങ്ങിൽ 17 വിദേശ നിക്ഷേപ കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ കമ്പനികളെ കുറിച്ച് സെബി അദാനി ഗ്രൂപ്പിനോട് കഴിഞ്ഞ വർഷം വിശദീകരണം ചോദിക്കുകയും ചെയ്തു. ഈ വിശദീകരണം സെബി പരിശോധിച്ചുവരികയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
2021 ജൂണിൽ, മൂന്ന് വിദേശ നിക്ഷേപ കമ്പനികൾക്കെതിരെ നാഷനൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻ.എസ്.ഡി.എൽ) നടപടിയെടുത്തതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ തകർന്നടിഞ്ഞിരുന്നു. അദാനി പോർട്സ് (8.36 ശതമാനം ഇടിവ്), അദാനി എന്റർപ്രൈസസ് (6.26 ശതമാനം ഇടിവ്), അദാനി ടോട്ടൽ ഗ്യാസ് (5 ശതമാനം ഇടിവ്), അദാനി ട്രാൻസ്മിഷൻ (5 ശതമാനം ഇടിവ്), അദാനി പവർ (5 ശതമാനം ഇടിവ്), അദാനി ഗ്രീൻ എനർജി (4.13 ശതമാനം) ) എന്നിങ്ങനെയാണ് വിവിധ ഓഹരികൾക്ക് ഇന്ന് ഇടിവുണ്ടായത്. പിന്നീട് മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് പറഞ്ഞ് അദാനി എന്റർപ്രൈസസ് ഒരു പ്രസ്താവന ഇറക്കി.
''അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികൾ കൈവശമുള്ള ആൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവയുടെ മൂന്നു വിദേശ ഫണ്ടുകൾ എൻഎസ്ഡിഎൽ മരവിപ്പിച്ചുവെന്ന് ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാർത്തകൾ ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ഈ റിപ്പോർട്ടുകൾ പൂർണമായി തെറ്റാണ്, നിക്ഷേപ സമൂഹത്തെ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. ഇത് നിക്ഷേപകർക്ക് സാമ്പത്തിക മൂല്യത്തെ നികത്താനാവാത്തവിധം നഷ്ടപ്പെടുത്തുന്നു, ''അദാനി എന്റർപ്രൈസസ് അന്ന് പ്രസ്താവനയിൽ പറഞ്ഞു.
അക്കൗണ്ടുകൾ മരവിപ്പിച്ചത് മറ്റൊരു ക്രമക്കേട് കാരണമാണെന്നും അദാനി ഗ്രൂപ്പ് കമ്പനികളിലെ ഇവരുടെ നിക്ഷേപവുമായി അതിന് ബന്ധമൊന്നുമില്ല എന്നും എൻഎസ് ഡിഎൽ പിന്നീട് വ്യക്തമാക്കി. ഇതോടെ ഓഹരി വിലകൾ വർദ്ധിക്കുകയും ചെയ്തു. എന്തായാലും അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമം കാട്ടിയിട്ടുണ്ടോ എന്ന സെബിയുടെ 2020 ൽ ആരംഭിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്.
ഹിൻഡൻബർഗ് റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ല?
ഷോട്ട് സെല്ലർമാരും ആക്റ്റിവിസ്റ്റ് നിക്ഷേപകരും കമ്പനികളുമായി ഏറ്റുമുട്ടുന്നത് അമേരിക്കയിൽ പതിവാണ്. ബ്ലുചിപ്പ് കമ്പനികളായ ആപ്പിളും, ടെസ്ലയും ഒക്കം ഇങ്ങനെ ആക്രമണം നേരിട്ടിട്ടുണ്ട്. ഈ പരിപാടി ഇന്ത്യയിൽ അധികം കാണാറില്ല. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ല എന്നാണ് കോർപറേറ്റ് ഗവേണൻസ് സ്ഥാപനമായ ഇൻഗവേൺ പറയുന്നത്. അദാനി ഗ്രൂപ്പിന് എതിരായ പഴയ ആരോപണങ്ങളുടെ സംഗ്രഹം മാത്രമാണ് ഹിൻഡൻബർഗ് റിപ്പോർട്ടെന്ന് ഇൻഗവേൺ വിലയിരുത്തുന്നു.
ഈ റിപ്പോർട്ട് അദാനി ഗ്രൂപ്പിന് എതിരെ നടപടി ഒന്നും ക്ഷണിച്ചുവരുത്തില്ലെന്നും ഇൻഗവേൺ കരുതുന്നു. ഹിൻഡൻബർഗ് സെബിയുടെ മുമ്പാകെ പ്രത്യേക പരാതികൾ ഒന്നും നൽകിയിട്ടില്ല. വിപണിയിലെ ചൂഷണവുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളിലാണ് സാധാരണ സെബി നടപടി എടുക്കാറുള്ളത്. എന്തായാലും സെബി ഹിൻഡൻബർഗ് റിപ്പോർട്ട് പഠിക്കുന്നുണ്ടെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- 600 വർഷം മുമ്പ് നാടോടികളായി ഗുജറാത്തിൽ എത്തിയവർ; എണ്ണക്കച്ചവടത്തിലൂടെ പതുക്കെ പച്ചപിടിച്ചു; വിദ്യാഭ്യാസത്തിലുടെയും കഠിനാധ്വാനത്തിലൂടെയും ലോകമെങ്ങും ബിസിനസ് സംരംഭങ്ങൾ; സസ്യാഹാരികളും പാരമ്പര്യവാദികളും; നാടോടികളിൽ നിന്ന് കോടീശ്വരന്മാരിലേക്ക്; രാഹുൽ ഗാന്ധിയെ കുരുക്കിയ മോദി സമുദായത്തെ അറിയാം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ആഖിലിനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; ഖത്തറിൽ ഒരുമിച്ച് കഴിഞ്ഞപ്പോൾ വളരെ മാന്യൻ; നാട്ടിലെത്തിയപ്പോൾ സ്വഭാവം മാറി; മയക്കുമരുന്ന് ബലമായി നൽകി പീഡിപ്പിച്ചു; ആ ഷോക്കിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; എത്രയും വേഗം നാട്ടിലെത്തിക്കണം; കൂരാച്ചുണ്ടിലെ ആൺസുഹൃത്തിന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് റഷ്യൻ യുവതി
- പോരുവഴി മലനടയിലെ കെട്ടുകാഴ്ച കണ്ടു മടങ്ങിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാർ പാഞ്ഞു കയറി; പത്തനാപുരം സ്വദേശി മരിച്ചു; രണ്ടു പേർക്ക് പരുക്ക്; കാറിലുണ്ടായിരുന്നത് രണ്ടു വീതം സ്ത്രീകളും പുരുഷന്മാരും; ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ
- രാഹുലിനെ അയോഗ്യനാക്കിയ വിധിക്ക് എതിരെ ആദ്യം സമീപിക്കുക സെഷൻസ് കോടതിയെ; കേസിനായി മുതിർന്ന അഭിഭാഷകരുടെ പാനൽ; അപ്പീലിൽ തീരുമാനം വരും വരെ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരിക്കാനും നിയമനടപടി; ഒപ്പം രാജ്യവ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ്; ലക്ഷ്യമിടുന്നത് ചിട്ടയോടെ ഉള്ള പ്രതിപക്ഷ ഐക്യം
- ആ മണ്ടത്തരങ്ങളും കോപ്പിയടിച്ചത്....! വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും യുവജന കമ്മീഷൻ അധ്യക്ഷയുടെ പോസ്റ്റിലേക്ക് എത്തിയത് സുജിത് ത്രിപുര എന്ന പേജിൽ നിന്നും; മാർച്ച് 13ലെ പോസ്റ്റ് അടുത്ത ദിവസം ചിന്തയുടെ പേജിൽ; 'കീരവാണി' പോസ്റ്റിലും മോഷണം
- പതിമൂന്നുകാരി രോഗം ബാധിച്ച് മരിച്ചു; പോസ്റ്റുമോർട്ടത്തിൽ പീഡനം തെളിഞ്ഞു; ചെണ്ട കൊട്ടി പാട്ടിലാക്കി പീഡിപ്പിച്ച യുവാവ് ആറു മാസത്തിന് ശേഷം അറസ്റ്റിൽ
- സ്ത്രീകളുടെ അവകാശങ്ങളോട് കൂടുതൽ ദയയും അനുഭാവവും കാട്ടി; പത്തോളം ജഡ്ജിമാർക്ക് തൂക്ക് കയർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; മത നിയമങ്ങൾ ലംഘിച്ച സ്ത്രീകളെ ശിക്ഷിക്കാതിരുന്ന ജഡ്ജിമാരെ സൗദി തൂക്കിക്കൊന്നേക്കുമെന്ന് മാധ്യമങ്ങൾ
- അനുമോളുടെ മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ നഷ്ടപ്പെട്ടു; ഭർത്താവ് ബിജേഷ് 5000 രൂപയ്ക്ക് ഫോൺ വിറ്റിരുന്നതായി പൊലീസ്; ഭാര്യയെ കാണാനില്ലെന്ന് ബിജേഷ് പരാതി നൽകിയത് നിർമ്മാണ തൊഴിലാളിക്ക് ഫോൺ വിറ്റതിന് പിന്നാലെ; കാഞ്ചിയാർ കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്