ശ്വാസം മുട്ടിച്ചിരുന്ന ജിഎസ്ടി കുരുക്കിൽ നിന്നും പൊതുജനത്തിന് അൽപം 'ആശ്വാസം'; നാൽപത് ഉൽപന്നങ്ങളുടെ ജിഎസ്ടി തുക വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ; ഏഴ് ഉൽപന്നങ്ങളുടെ 28 ശതമാനം നികുതി എന്നത് ഇനി 18 മാത്രം; 18 ശതമാനം നികുതി അടയ്ക്കേണ്ട 33 ഉൽപന്നങ്ങൾക്ക് നികുതി 12 ശതമാനവും അഞ്ച് ശതമാനവും; പ്രളയ സെസിൽ തീരുമാനമായില്ല; ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി സർക്കാർ ജനത്തിന്റെ ഭാരം കുറയ്ക്കുന്നുവോ ? രാഷ്ട്രീയ തന്ത്രമെന്നാരോപിച്ച് കോൺഗ്രസ്
മറുനാടൻ ഡെസ്ക്
ഡൽഹി: നാൽപത് ഉൽപന്നങ്ങളുടെ ജിഎസ്ടി തുക വെട്ടിക്കുറച്ചു. ഇതിൽ ഏഴ് ഉൽപന്നങ്ങളുടെ 28 ശതമാനം എന്ന നികുതി തുക 18 ശതമാനമായി കുറച്ചു. മാത്രമല്ല 33 ഉൽപന്നങ്ങൾക്ക് നികുതി ശതമാനം പന്ത്രണ്ടും അഞ്ചുമായി താഴ്ന്നു. ഇതോടെ കേന്ദ്ര സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന തന്ത്രമാണോ എന്നതാണ് ഇപ്പോൾ പൊതു സമൂഹത്തിൽ നിന്നും ഉയരുന്ന ചോദ്യം.
ഡൽഹിയിൽ ചേർന്ന ജി എസ് ടി കൗൺസിൽ യോഗലാണ് ജി എസ് ടി നിരക്ക് കുറക്കാൻ തീരുമാനിച്ചത്. നിത്യോപയോഗ സാധനങ്ങളുടെ നിരക്കാണ് കുറച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
ഏഴ് ഉൽപന്നങ്ങളുടെ നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമാക്കി കുറച്ചു. 18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉൽപന്നങ്ങളുടെ ജിഎസ്ടി 12%, 5% ആയും ചുരുക്കി. ചെരുപ്പിനു രണ്ടു നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമായി ഏകീകരിച്ചു. ശീതികരിച്ച പച്ചക്കറിയുടെ നികുതി ഒഴിവാക്കി.
അതേസമയം, പ്രളയത്തെ തുടർന്നു കേരളത്തിനായി സെസ് ഏർപ്പെടുത്തുന്നതിൽ കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. എല്ലാ സംസ്ഥാനങ്ങളും തീരുമാനമറിയിക്കാത്തതിനെ തുടർന്നാണിത്. അടുത്ത യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
99% ഉൽപന്നങ്ങൾക്കും 18 ശതമാനത്തിൽ താഴെ നികുതി എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജിഎസ്ടി ഘടന വീണ്ടും ലളിതമാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്.28 ശതമാനത്തിൽ നിന്നു 18 ശതമാനമാക്കിയവ: ഉപയോഗിച്ച ടയർ, ലിഥിയം ബാറ്ററികൾ, വിസിആർ, ടിവി(32 ഇഞ്ച് വരെയുള്ളത്), ബില്യാർഡ്സ് ആൻഡ് സ്നൂക്കേർസ്
ആദ്യം അറിയിച്ചത് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില കുറയുമെന്ന്
രാജ്യത്തെ പുത്തൻ നികുതി സമ്പ്രദായമായ ചരക്ക് സേവന നികുതി നിലവിൽ വന്ന് ഒരു വർഷം പിന്നിടുമ്പോൾ ഇപ്പോൾ ഈടാക്കുന്ന നികുതി നിരക്ക് കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളായ എസി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ഡിജിറ്റൽ ക്യാമറ, വീഡിയോ ഗെയിം എന്നിവയുടെ നിരക്ക് കുറച്ചാണ് കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ആശ്വാസം പകരാൻ ഒരുങ്ങുന്നത്. ഇവയടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ഇപ്പോൾ നികുതി നിരക്ക് 28 ശതമാനമാണ്.
നികുതി 18 ശതമാനമോ അതിൽ താഴെയോ ആക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. മിക്ക ഉത്പന്നങ്ങളെയും 18 ശതമാനം നികുതി നിരക്കിന് താഴെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കേന്ദ്രം നികുതി നിരക്ക് കുറയ്ക്കാനൊരുങ്ങുന്നത്. വാട്ടർ ഹീറ്റർ, പെയിന്റുകൾ, പെർഫ്യൂമുകൾ, ട്രാക്ടറുകൾ, വാഹനങ്ങളുടെ ഘടകങ്ങൾ, വാക്വം ക്ലീനറുകൾ, ഹെയർ ക്ലിപ്പുകൾ, ഷേവറുകൾ, സിമന്റ്, പുട്ടി, വാർണിഷ്, മാർബിൾ തുടങ്ങിയവയ്ക്കും വിലകുറയുമെന്നാണ് വിവരം. പരമാവധി ഉതപന്നങ്ങളെ ഭാവിയിൽ 15 ശതമാനം നികുതി നിരക്കിൽ എത്തിക്കുമെന്നാണ് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞിരുന്നത്.
ആഡംബര വാഹനങ്ങൾ, ഉല്ലാസ നൗകകൾ, സ്വകാര്യ വിമാനങ്ങൾ, സിഗരറ്റ്, പാന്‍മസാല, പുകയില ഉത്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയ്ക്ക് നിലവിലുള്ള 28 ശതമാനം തുടരും. 99 ശതമാനം വസ്തുക്കളുടെയും നികുതി നിരക്ക് പരമാവധി 18 ശതമാനത്തിൽ പരിമിതപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെ നികുതി കുറയുമെന്ന സൂചനകൾ പുറത്ത് വന്നിരുന്നു.
നാഴിക കല്ല് സൃഷ്ടിച്ച് ജിഎസ്ടിയുടെ വരവ്
2017 ജൂൺ 30 എന്ന ദിനത്തിലെ രാത്രി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനം പോലെ ഓർക്കേണ്ട ഒരു നാഴിക കല്ലാണ് സമ്മാനിച്ചത്. ലോക സാമ്പത്തിക ശക്തികളിൽ മോശമല്ലാത്ത സ്ഥാനമുള്ള ഇന്ത്യയിൽ ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുക എന്ന ലക്ഷ്യം നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ രാത്രി. പ്രതിക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ മറികടന്ന് ആരവങ്ങളുമായി മോദി സർക്കാർ ജിഎസ്ടി കൊണ്ടു വന്നത് ഏറെ പ്രതീക്ഷകളോടെയാണ്.
എന്നാൽ അത് ലക്ഷ്യം കണ്ടോ ഇല്ലയോ എന്നാണ് പൊതുജനങ്ങളിൽ നിന്നും ഇപ്പോൾ ചോദ്യമുയരുന്നത്. ലോകത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഏറെ നൂലാമാലകളുള്ള നികുതി സമ്പദ്രായമാണ് ഇന്ത്യയിൽ നേരത്തെ നില നിന്നിരുന്നത്. സംസ്ഥാനത്തിനും കേന്ദ്രത്തിനും വെവ്വേറെ നികുതി. നികുതി അടയ്ക്കുന്നവരേക്കാൾ നികുതിക്ക് പുറത്ത് നിന്നും കാര്യങ്ങൾ നിയന്ത്രിക്കുന്ന വലിയൊരു വിഭാഗം വേറെ. നിമിഷ നേരം കൊണ്ട് അവശ്യ സാധനങ്ങൾക്ക് നിയന്ത്രണാതീതമായി വില കയറുന്നു.
ഇതിനൊക്കെ പുറമേ കച്ചവടക്കാർക്കും കച്ചവടം ആരംഭിക്കാൻ ശ്രമിക്കുന്നവർക്കും മലവെള്ളപ്പാച്ചിൽ പോലെ നികുതി തരുന്ന കഷ്ടകാലവും. രാജ്യത്തിന്റെ വ്യാപാര മേഖല നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരമെന്നവണ്ണം നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണമാണ് ജിഎസ്ടി. അതായത് ഒരു രാജ്യം ഒരു നികുതി. കശ്മീർ മുതൽ കന്യാകുമാരി വരെ നികുതി സമ്പ്രദായം ഒരേ കുടക്കീഴിലായി മാറുന്ന സാമ്പത്തിക പരിഷ്കരണം.
2017ൽ ജിഎസ്ടി നിലവിൽ വന്നതോടെ രാജ്യത്തെ 17 ൽ അധികം പരോക്ഷ നികുതികൾക്കാണ് ഗുഡ്ബൈ പറഞ്ഞത്. പിന്നെ നികുതിയുടെ രാജാക്കന്മാരായി വിലസാൻ തുടങ്ങിയത് സിജിഎസ്ജിയും എസ്ജിഎസ്ടിയുമാണ്. അതായത് കേന്ദ്ര ചരക്ക് സേവന നികുതിയും സംസ്ഥാന ചരക്ക് സേവന നികുതിയും. ഉൽപാദന മേഖലയേക്കാൾ ഉപഭോക്തൃ മേഖലയിൽ നിന്നും നികുതി പിരിക്കുന്നതിനാണ് പുതിയ പരിഷ്കരണം ഏറെ ശ്രദ്ധ ചെലുത്തിയത്.
കോൺഗ്രസ് ആശയം...നടപ്പിലാക്കിയത് മോദി
ജിഎസ്ടി എന്നത് കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ കൊണ്ടു വന്ന ആശയമാണെങ്കിലും നടപ്പിലാക്കിയത് മോദി സർക്കാരാണ്. എന്നാൽ ഇതിനെതിരെ വിമർശനമുയർത്തുന്നവർ പറയുന്ന ന്യായം എന്നാണെന്ന് വച്ചാൽ ശരിയായ മുൻകരുതലെടുത്തല്ല ജിഎസ്ടി നടപ്പിലാക്കിയത് എന്നാണ്. സാമ്പത്തികമായി അനുകൂല അന്തരീക്ഷം ഒരുക്കി മാറ്റം കൊണ്ടു വരേണ്ടതിന് പകരം തിടുക്കം കൂട്ടി നടപ്പിലാക്കുകയും വ്യാപാര മേഖലയെ ശരിക്കും പഠിക്കാതെയും ജനങ്ങളെ ജിഎസ്ടി എന്തെന്ന് മനസിലാക്കി കൊടുക്കാൻ സർക്കാരിന് സാധിച്ചില്ല.
ഇനി അവസാനമായി ചില കണക്ക് കൂടിനോക്കാം. രാജ്യത്ത് ഇതു വരെ പിരിച്ചെടുത്ത ഒരു ലക്ഷം കോടി ജിഎസ്ടി തുകയിൽ 16,464 കോടി രൂപ സിജിഎസ്ടിയും, 22,286 കോടി രൂപ എസ്ജിഎസ്ടിയും 26,908 കോടി രൂപ ഐജിഎസ്ടിയുമാണ്. സെസ് ആയി 955 കോടിയും ഇറക്കുമതി നികുതി അടക്കം 8000 കോടി പിരിച്ചെടുക്കുകയും ചെയ്തു. 44 ശതമാനം പിരിവ് രേഖപ്പെടുത്തി കേരളം ഒന്നാമതെത്തി. എന്നാൽ ഒരു സംഗതിയുണ്ട്. കൈയിൽ കാശുള്ളതുകൊണ്ടും മികച്ച ഉപഭോക്തൃ സംസ്കാരം ഉള്ളതുകൊണ്ടും മാത്രമാണ് കേരളത്തിന് ഈ നേട്ടം കൊയ്യാൻ സാധിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍