സ്വർണ്ണത്തിന്റെ നീക്കം തൽസമയം അറിയാൻ ഇ-ബിൽ; കടത്തു മുതൽ പിടിക്കുന്ന ഉദ്യോഗസ്ഥർക്ക് പത്ത് ഗ്രാമിന് പാരിതോഷികം 1500 രൂപ; രഹസ്യ വിവരം നൽകുന്നവർക്കു പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ 20% നൽകും; നികുതിയും പിഴയും ഈടാക്കി വിട്ടാലും ഇൻഫോർമർക്ക് സമ്മാനം ഉറപ്പ്; സ്വർണം പിടിക്കാൻ ഇനി ജി എസ് ടിയും; കടത്തിന് കേന്ദ്രമായി കേരളം മാറിയെന്ന തിരിച്ചറിവിൽ സർക്കാർ ഇടപെടൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സ്വർണ്ണ കടത്തിൽ ഒടുവിൽ പിണറായി സർക്കാരിനും കാര്യങ്ങൾ തിരിച്ചറിഞ്ഞു. സ്വർണ്ണ കള്ളക്കടത്ത് തടയാൻ ഇനി ജിഎസ് ടി വകുപ്പ് സജീവമായി ഇടപെടും. സ്വർണം പിടികൂടുന്ന ഉദ്യോഗസ്ഥർക്കും വിവരം നൽകുന്നവർക്കും കസ്റ്റംസ് ചെയ്യുന്നതുപോലെ ജിഎസ്ടി വകുപ്പ് പാരിതോഷികം നൽകുമെന്നു മന്ത്രി ടി.എം. തോമസ് ഐസക് അറിയിച്ചു. സ്വർണ്ണ കടത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞാണ് ഇ വേ ബിൽ നടപ്പാക്കുന്നത്. സ്വർണക്കടകളിൽനിന്നു സ്വർണം വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇവേ ബിൽ ബാധകമല്ല.
ഉൽപാദകനിൽ നിന്നു വിൽപനക്കാരൻ വരെയുള്ള ചരക്കു നീക്കം നിരീക്ഷിക്കാനാണ് തീരുമാനം. ഇതിന് വേണ്ടിയാണ് സ്വർണ്ണത്തിനും ഇ-വേ ബിൽ കൊണ്ടു വരുന്നത്. 50,000 രൂപയ്ക്കു മേൽ മൂല്യമുള്ളവയ്ക്കാണു ഇ-വേ ബിൽ വേണ്ടത്. ഉൽപന്നം കയറ്റി അയയ്ക്കുന്ന ആൾ ജിഎസ്ടി ഓൺലൈൻ ശൃംഖലയിൽ ബിൽ തയാറാക്കണം. അയാൾക്കു കഴിഞ്ഞില്ലെങ്കിൽ വാങ്ങുന്ന ആളിനോ ചരക്കു കടത്തുന്ന ആളിനോ ബിൽ തയാറാക്കാം. വഴിയിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഓൺലൈനായി ബിൽ പരിശോധിക്കാനാകും. ചരക്കു നീക്കത്തെക്കുറിച്ചുള്ള പൂർണ വിവരം ജിഎസ്ടി ശൃംഖലയിൽ നിന്നു സർക്കാരിനു ലഭിക്കുകയും ചെയ്യും. ജൂവലറിയിൽ നിന്നു സ്വർണാഭരണവും സ്വർണവും വാങ്ങുന്നവർ അവിടെ നിന്നു കിട്ടുന്ന ജിഎസ്ടി രേഖപ്പെടുത്തിയ ബിൽ മാത്രം സൂക്ഷിച്ചാൽ മതി.
സ്വർണക്കള്ളക്കടത്തു തടയുന്നതിന്റെ ഭാഗമായി കേരളത്തിലേക്കും കേരളത്തിനുള്ളിലും സ്വർണവ്യാപാരികൾ സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നിർബന്ധമാക്കുമ്പോൾ കടത്തും കണ്ടെത്താനാകും. ജിഎസ്ടി കൗൺസിൽ നിയോഗിച്ച മന്ത്രിമാരുടെ ഉപസമിതി യോഗത്തിലാണു കേരളത്തിൽ മാത്രമായി ഇ-വേ ബിൽ നടപ്പാക്കുന്നതിന് അംഗീകാരം നൽകിയത്. രാജ്യമാകെ ഇ-വേ ബിൽ വേണമെന്ന ആവശ്യമാണു യോഗത്തിൽ കേരളം ഉയർത്തിയതെങ്കിലും മറ്റ് സംസ്ഥാനങ്ങൾ യോജിച്ചില്ല. എന്നാൽ, കേരളം നടപ്പാക്കുന്നതിനെ അവർ അംഗീകരിക്കുകയും ചെയ്തു. വിജ്ഞാപനമിറക്കുന്ന മുറയ്ക്കു മാറ്റം പ്രാബല്യത്തിലാകും.
സംസ്ഥാനം ജിഎസ്ടി നിയമത്തിനു വിധേയമായി ചട്ടം തയാറാക്കും. നിലവിൽ സ്വർണം പിടിച്ചാൽ 3% നികുതിയും അത്രയും തുക പിഴയും വാങ്ങി കടത്തുകാർക്കു തന്നെ വിട്ടുകൊടുക്കുന്നുണ്ട്. എന്നാൽ, കള്ളക്കടത്തു സ്വർണം സർക്കാരിനു പിടിച്ചെടുത്തു ലേലം ചെയ്യാമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി അനുസരിച്ച് കേരളത്തിലും ഇതു നടപ്പാക്കാനാണ് തീരുമാനം. ഇതിന് കഴിയുമെന്ന നിയമോപദേശം ധന വകുപ്പിന് ലഭിച്ചിട്ടുണ്ട്. രഹസ്യ വിവരം നൽകുന്നവർക്കു പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ 20% നൽകും. നികുതിയും പിഴയും ഈടാക്കി വിട്ടുകൊടുക്കുകയാണെങ്കിൽ നികുതിയുടെ 20% വിവരം നൽകുന്നയാൾക്കു പാരിതോഷികം നൽകും. 10 ഗ്രാമിന് 1500 രൂപ എന്ന പരിധി വച്ച് ഉദ്യോഗസ്ഥർക്കും പാരിതോഷികം നൽകും. പാരിതോഷികം നൽകാൻ 5 കോടി രൂപ മാ്റ്റി വയ്ക്കും.
കഴിഞ്ഞ വർഷം 110 കോടിയുടെ സ്വർണം സംസ്ഥാനത്ത് നികുതി ഉദ്യോഗസ്ഥർ പിടികൂടി. വിമാനത്താവളത്തിൽ കസ്റ്റംസ് നികുതി അടച്ച് പുറത്തു കൊണ്ടുവരുന്ന സ്വർണം വിൽക്കുമ്പോൾ ജിഎസ്ടി നൽകണം.കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്ത് സ്വർണക്കള്ളക്കടത്തിൽ വൻ വർധനയുണ്ടായെന്നും ആകെ കള്ളക്കടത്തിന്റെ 15% കേരളത്തിലേക്കാണെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. കസ്റ്റംസിന്റെ കണക്ക് പ്രകാരം 2014-15ൽ 890 കിലോയും 15-16 ൽ 863 കിലോയും 16-17 ൽ 600 കിലോയും പിടികൂടി. എന്നാൽ, 17-18 ൽ 1282 കിലോയും 18-19 ൽ 1440 കിലോയും 19-20 ൽ കഴിഞ്ഞ ഡിസംബർ വരെ 1028 കിലോയും പിടികൂടി- മന്ത്രി പറഞ്ഞു.
കേരളത്തിൽ ഇവേ ബിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ ധനവകുപ്പ് വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്വർണം അനധികൃതമായി പിടിച്ചുകഴിഞ്ഞാൽ ഇതുവരെ സെക്ഷൻ 129 പ്രകാരമാണ് നടപടി എടുത്തിരുന്നത്. മൂന്ന് ശതമാനം നികുതിയും തുല്യമായ പിഴയും അടക്കാൻ തയ്യാറായാൽ അവർക്ക് ആ സ്വർണം വിട്ടുകൊടുക്കുന്ന രീതിയായിരുന്നു അത്. ഇത് പൂർണ്ണമായും മാറും. നികുതി വെട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വർണം കൊണ്ടുവരിക. കണക്കിൽപ്പെടാത്ത സ്വർണം കണ്ടെത്തുക. നികുതി ബാധ്യതയുള്ള രജിസ്ട്രേഷനില്ലാതെ സ്വർണം വിതരണം ചെയ്യുക എന്നിവ ഇനി നടന്നാൽ സ്വർണം കണ്ടുകെട്ടും. സ്വർണ്ണ നികുതി നടത്തിപ്പിൽ വളരെ പ്രധാനപ്പെട്ട മാറ്റമാണിതെന്നും മന്ത്രി അറിയിച്ചു.
'രാജ്യത്ത് ചരക്ക് കടത്തിന് ഒരു രേഖയും ആവശ്യമില്ലാത്തത് സ്വർണത്തിനാണ്. കസ്റ്റംസ് കടമ്പ കടന്നു കഴിഞ്ഞാൽ സ്വർണം എവിടെ കൊണ്ടുപോകുന്നതിനും ഒരു രേഖയും ആവശ്യമില്ല. അത് വലിയ നികുതിവെട്ടിപ്പിന് ഇടനൽകുന്നുണ്ട്. കള്ളക്കടത്തിനേയും പ്രോത്സാഹിപ്പിക്കുന്നു' ഐസക് പറഞ്ഞു. രാജ്യത്തേക്ക് വലിയ തോതിൽ സ്വർണ്ണക്കള്ളക്കടത്ത് നടക്കുന്നതായി യോഗം വിലയിരുത്തി. കസ്റ്റംസ് പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ അളവ് കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയായി. ഈ സാഹചര്യത്തിലാണ് കേരളം ഇ-വേ ബിൽ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഗുജറാത്ത്,ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഇതിനോട് യോജിപ്പില്ല.
അവരുടെ സ്വർണ-രത്ന വ്യവസയാത്തിന് പൂർണ്ണ രഹസ്യാത്മകത ആവശ്യമാണെന്നാണ് പറയുന്നത്. ഇതേ തുടർന്ന് കേരളം ഒരു നിർദ്ദേശം കൊണ്ടുവന്നു. ഓരോ സംസ്ഥാനത്തിനും ആ സംസ്ഥാനത്തിനുള്ളിലുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കാമെന്നത്. അത് മന്ത്രിമാരുടെ ഉപസമിതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇതിന്റെ ചട്ടങ്ങൾക്ക് അടുത്ത യോഗത്തിൽ തീരുമാനമാകും. ഇ-ഇൻവോയിസിങ് വേണമെന്നാണ് മറ്റൊരു ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- ഇഡി നയതന്ത്ര ചാനലിൽ സ്വർണം എത്തിച്ചവരെ അടിമുടി പൂട്ടുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍