ആഗോള മാർക്കറ്റിൽ വെള്ളി-കൃത്രിമ രത്ന ആഭരണ വിൽപ്പന തകൃതി; സ്വർണം കണികാണാൻ ഇല്ല; കേരളത്തെ കാത്തിരിക്കുന്നത് വൻ സ്വർണ്ണക്കെണിയെന്ന് മലയാളികൾക്ക് മനസ്സിലായി; കച്ചവടവും വിലയും താഴ്ന്ന നിലയിൽ; മഞ്ഞലോഹത്തിന്റെ കാലം കഴിഞ്ഞോ?
കെ ആർ ഷൈജുമോൻ
ലണ്ടൻ: സ്വർണ്ണത്തിന്റെ ലോക വിപണി നിയന്ത്രിക്കുന്നത് ലണ്ടനിൽ നിന്നാണ്. എന്നിട്ടും ബ്രിട്ടീഷുകർ ഏറ്റവും അധികം പണം ചെലവിടുന്ന ക്രിസ്തുമസ് ഷോപ്പിങ് രംഗത്ത് സ്വർണം വാങ്ങാൻ ആളില്ല. കൃത്രിമ രത്നം എന്നറിയപ്പെടുന്ന ക്രിസ്റ്റലും വെള്ളിയും ഒക്കെ ചേർത്ത ആഭരണ വിപണി ബ്രിട്ടീഷ് ജനതയെ കീഴ്പ്പെടുത്തുമ്പോൾ സ്വർണം വാങ്ങാൻ പേരിനു പോലും ആളില്ല എന്നതാണ് വസ്തുത. അതേ സമയം മലയാളികൾ ആഭരണമായി അധികം ഉപയോഗിക്കാത്ത വെള്ളിക്കു ബ്രിട്ടണിൽ ആവശ്യക്കാർ ഏറെ. ക്രിസ്തുമസ് വിപണി വെള്ളി, ക്രിസ്റ്റൽ ആഭരണ വിൽപ്പനയിൽ തകർപ്പൻ കൊയ്ത്താണ് നടത്തുന്നത്. ചില വിൽപ്പന ശ്യംഖലകൾ 80% വരെ വിലക്കുറവ് പ്രഖ്യാപിച്ചാണ് ആളെ പിടിക്കുന്നത്.
ഈ വൈരുധ്യം നിറഞ്ഞ വിപണിസത്യം തെളിയിക്കുന്നത് കാലങ്ങളായി മലയാളി സ്വർണ്ണ വിൽപ്പനക്കാരുടെ പരസ്യത്തിൽ മയങ്ങി സ്വയം കബളിപ്പിക്കപ്പെടുക ആണെന്നും പൊങ്ങച്ച സംസ്ക്കാരത്തിന്റെ ഭാഗമായി സ്വർണം മാറിയതും തന്നെയാണ്. സ്വർണം കേരളത്തിൽ ഏറെ ജനപ്രിയമാകാൻ കാരണം അതിന്റെ റീ സെയിൽ വാല്യുവും നിക്ഷേപം എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടതുമാണ്. കൂടാതെ ഗൾഫ് മലയാളി സാന്നിധ്യം വഴി പുതുപ്പണക്കാരുടെ അടയാളമായി സ്വർണം അവരോധിക്കപ്പെട്ടതും കടം വാങ്ങിയും ഇല്ലാത്ത പണമുണ്ടാക്കി വിവാഹ വേളയിലും മറ്റും വധുവിനെ സ്വർണ്ണത്തിൽ മുക്കിയെടുക്കാൻ ഒരു വിഭാഗം തയ്യാറായതും ലോക പ്രസിദ്ധമായ നാഷണൽ ജിയോഗ്രഫി ചാനലിനെ പോലും കേരളത്തിലെ സ്വർണ്ണ വിൽപ്പന തരംഗത്തിന്റെ രഹസ്യം കണ്ടെത്താൻ കൊച്ചിയിൽ എത്തിച്ചു. എന്നാൽ ഈ സാഹചര്യം ഒക്കെ മാറുക ആണെന്ന് ഇപ്പോൾ സ്വർണ്ണത്തിന്റെ വിൽപ്പന ഇടിവ് സാക്ഷ്യപ്പെടുത്തുന്നു.
ചൈനയെ മറികടന്നു ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി വർദ്ധിച്ചതതാണ് ആഗോള തലത്തിൽ തന്നെ സ്വർണ്ണ വില കുതിച്ചുയരാൻ കാരണമായത്. എന്നാൽ പ്രണബ് മുഖർജി ധനമന്ത്രി ആയ കാലം മുതൽ ഇക്കാര്യത്തിൽ തടയിടാൻ കേന്ദ്ര സർക്കാർ കാണിച്ച താൽപ്പര്യമാണ് ഇപ്പോൾ സ്വർണ്ണ വിലയിടിവിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി മാറുന്നത്. സ്വർണ്ണ ഇറക്കുമതിക്ക് നികുതി വർദ്ധിപ്പിക്കുന്ന നയം ഏർപ്പെടുത്തിയപ്പോൾ തുടക്കത്തിൽ സോണിയ ഗാന്ധിയെ സ്വാധീനിച്ചു സ്വർണ്ണ ലോബിക്ക് തടയാൻ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് യുപിഎ സർക്കാരിന്റെ കാലം മുതൽ തന്നെ സ്വർണ്ണ ഇറക്കുമതിയിൽ നികുതി ഏർപ്പെടുത്തിയത് ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതിയിൽ കുറവ് ഉണ്ടാക്കിയത് ആഗോള തലത്തിൽ തന്നെ വിലയിടിവിന് കാരണമായി മാറുകയാണ്. ഇറക്കുമതിക്കായി ഇന്ത്യ വലിയ തോതിൽ ഡോളർ ചെലവിടേണ്ടി വരുന്നത് സാമ്പത്തിക രംഗത്തിന് ആഘാതം സൃഷ്ടിക്കും എന്ന പ്രണബിന്റെ കണ്ടെത്തൽ ശരി വയ്ക്കുന്ന സൂചനയാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്. കഴിഞ്ഞ 3 വർഷത്തെ താഴ്ന്ന നിലയിൽ വില എത്തിയിട്ടും ഇറക്കുമതിയിൽ 36% കുറവുണ്ടായത് ആവശ്യക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവാണ് കാണിക്കുന്നത്. ഈ വർഷം ഇതുവരെ 3. 53 ബില്ല്യൺ ഡോളറിനുള്ള സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്തതായി ഇക്കഴിഞ്ഞ ചൊവാഴ്ച വാണിജ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ കാണിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്തും 5. 57 ബില്ല്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തിരുന്നു.
എന്നാൽ, സാധാരണ സ്വർണ്ണ വില ഇടിയുമ്പോൾ കാണപ്പെടുന്ന തിരക്ക് ഇപ്പോൾ കേരളത്തിലെ സ്വർണ്ണ വിപണിയിൽ ഇല്ലെന്നു മാത്രമല്ല അനുദിനം വിൽപ്പനയും വിലയും ഇടിയുകയാണ്. ഇപ്പോൾ മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വർണ്ണ വിൽപ്പന. ഇന്നലെ ഒരു പവൻ സ്വർണം കൊച്ചി വിപണിയിൽ വിറ്റത് വെറും 19080 രൂപ നിരക്കിലാണ്. 2012 സെപ്റ്റംബറിൽ 25000 രൂപയിലെക്കെത്തിയ സ്വർണ്ണ വില ഇപ്പോൾ ഒരു പവന് 6000 രൂപയുടെ ഇടിവ് ഉണ്ടാക്കിയത് വിപണിയെ സംബന്ധിച്ച് അവിശ്വസനീയമായി മാറുകയാണ്. ഒരിക്കലും വില ഇടിയില്ല എന്ന് കരുതപ്പെട്ടിരുന്ന ഒരു ഉൽപ്പന്നം ക്രമേണ ആവശ്യക്കാർ കുറഞ്ഞു തുടങ്ങുന്ന സാഹചര്യം ഉണ്ടായതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് തന്നെ പ്രതിഫലം സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. ഈ നിലയ്ക്ക് സ്വർണ്ണത്തെ വിശ്വസിക്കാൻ കൊള്ളില്ല എന്ന ധാരണ വിപണിയിൽ സാവധാനം രൂപപ്പെടുകയാണ്. സ്വർണം എന്നും ഉയരങ്ങൾ താണ്ടും എന്ന അമിത ആത്മവിശ്വാസം ആണ് ഏതാനും വർഷം കൊണ്ട് കേരളത്തിൽ സൃഷ്ടിക്കപ്പെട്ടതും കൂണുകൾ പോലെ ജ്വവല്ലറികളും സ്വർണ്ണ മാളുകളും പ്രത്യക്ഷപ്പെടാൻ കാരണമായതും.
എന്നാൽ അനിവാര്യമായ വിലയിടവ് എത്തിയതോടെ, ഒട്ടും പ്രതീക്ഷിതം അല്ലാത്ത ഈ സാഹചര്യം എങ്ങനെ തരണം ചെയ്യും എന്ന കാര്യത്തിൽ ജ്വവല്ലറി ഉടമകൾക്കും വലിയ നിശ്ചയം ഇല്ല. പക്ഷെ പ്രതിസന്ധി നിവാരണ പാക്കേജ് എന്ന നിലയിൽ പരസ്യ രംഗത്ത് നിന്ന് സ്വർണ്ണ കടകൾ ഏറെക്കുറെ പിന്മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വളരെ മിതമായ നിലയിൽ മാത്രം പ്രിന്റ് മാദ്ധ്യമങ്ങളിൽ സ്വർണ്ണ വിൽപ്പന പരസ്യം പ്രത്യക്ഷപ്പെടുമ്പോൾ പുതിയ ട്രെന്റ് എന്ന നിലയിൽ വജ്ര ആഭരണ പരസ്യം കൂടുകയാണ്.
എന്നാൽ ഉയർന്ന വില മൂലം സ്വർണ്ണത്തോട് മലയാളി കാട്ടിയ ആർത്തി വജ്രത്തോട് കാണിക്കാൻ സാധ്യത ഇല്ല എന്നതിനാൽ കരുതലോടെ ആണ് വ്യാപാരികളും നീങ്ങുന്നത്. മാറുന്ന ട്രെന്റ് എന്ന നിലയിൽ വിവാഹ വേദികളിൽ നിന്ന് സ്വർണം അപ്രത്യക്ഷമായാൽ കനത്ത തിരിച്ചടി ആകും ഈ രംഗം നേരിടുക. ഇയ്യിടെ പ്രമുഖ വ്യവസായി രവി പിള്ള കോടികൾ പൊടിച്ചു നടത്തിയ മകളുടെ വിവാഹം മുതൽ യുവ തലമുറയുടെ അഭിരുചി വരെ സ്വർണ്ണ വിപണിക്ക് നൽകുന്ന തിരിച്ചടി ചെറുതല്ല. രവി പിള്ള മകളെ അണിയിച്ച രത്ന ആഭരണങ്ങളുടെ മൂല്യം എത്രയെന്നു ഇനിയും പുറത്തു വന്നിട്ടില്ലെങ്കിലും ഇൻഷുറൻസ് കമ്പനികൾ പോലും മുഖം തിരിക്കുന്ന മൂല്യം ഉള്ള ആഭരണങ്ങളാണ് രവി പിള്ള മകൾക്ക് സമ്മാനിച്ചതെന്ന് വിപണിയിലെ പിന്നാമ്പുറ സംസാരം. ഈ സാഹചര്യത്തിൽ പഴയത് പോലെ വധുവിനെ സ്വർണ്ണത്തിൽ പൊതിഞ്ഞു വിവാഹ വേദിയിൽ എത്തിക്കുന്നത് പണക്കാർക്ക് കുറച്ചിൽ ആകുന്ന സാമൂഹ്യ സാഹചര്യം ഉടലെടുത്തു തുടങ്ങിയതും കേരളത്തിലെ സ്വർണ്ണ വിപണിക്ക് ആഘാതം സൃഷ്ടിക്കുകയാണ്.
വജ്രം ആയാൽ രവി പിള്ള നടത്തിയത് പോലുള്ള ബ്രൈഡൽ ഷോക്കേസിങ്ങ് നടത്താൻ കെൽപ്പുള്ളവർ കേരളത്തിൽ അധികം പേരില്ലെന്നിരിക്കെ പേരിനൊരു വജ്രം അണിയിച്ചു വധു വേദിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്ന ട്രെന്റ് സാവധാനം വേര് പിടിക്കുകയാണ്. ഇക്കൂട്ടത്തിൽ ടീനേജ് പിന്നിടുന്ന പെൺകുട്ടികൾ മുതൽ പ്രായം ആയവർ വരെ ട്രെന്റി ആഭരണം എന്ന നിലയിൽ ക്രിസ്റ്റലുകൾക്കും പ്ലാസ്റ്റിക്, മുത്ത്, ക്ലേ തുടങ്ങിയ വിപണിയുടെ ഇഷ്ടം കണ്ടെത്തിയതും സ്വർണ്ണത്തെ പിന്നോട്ടോടിക്കുന്നതിൽ പ്രധാന കാരണമായി. വിലക്കുറവും ഫാഷൻ എന്ന നിലയിൽ വസ്ത്രത്തിന് ചേരുന്ന തരത്തിൽ മാറി മാറി ഉപയോഗിക്കാൻ കഴിയുന്നതും മലയാളിയുടെ സ്വർണ്ണ ഭ്രമത്തിന് കടിഞ്ഞാൺ ഇടാൻ കാരണമാകുകയാണ്.
സ്വർണ്ണ വിൽപ്പന ശാലകൾ പണിക്കൂലി എന്ന പേരിൽ ഓരോ പവൻ സ്വർണം വാങ്ങുമ്പോൾ 30 ശതമാനത്തിലേറെ പണം ഈടാക്കുന്നതും ആഭരണം വിൽക്കുമ്പോൾ ഈ പണം ഒന്നാകെ ഉപയോക്താവിന് നഷ്ടമാകുന്നതും ചേർന്ന വിൽപ്പനക്കാരുടെ ചതിക്കുഴി സോഷ്യൽ മീഡിയ വഴിയായും മറ്റും ഉപയോക്താവ് തിരിച്ചറിഞ്ഞു തുടങ്ങിയതും സ്വർണ്ണ ആഭരണ വിപണിക്ക് സൃഷ്ടിച്ച ആഘാതം ചെറുതല്ല. സമീപ ഭാവിയിൽ തന്നെ സ്വർണ്ണ ആഭരണം മിതമായ തോതിൽ മാത്രം വാങ്ങുന്ന ശീലത്തിലേക്ക് മലയാളി മാറുന്ന ട്രെന്റ് ആരംഭിക്കും എന്നാണ് സ്വർണ്ണത്തിന്റെ വിലക്കുറവിൽ പോലും ആവശ്യക്കാർ ഇല്ലാത്ത വിപണി നൽകുന്ന പ്രധാന സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്