സ്വർണവില ഇടിയുന്നതിന്റെ നഷ്ടം നികത്താൻ കൊള്ളപ്പലിശ; സ്വർണപ്പണയ വായ്പാ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് പലിശ മൂന്നിരട്ടി കൂട്ടി; പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് തടയാൻ ആരുമില്ല
പാലക്കാട്: സ്വർണത്തിന്റെ വില ഇടിയാൻ തുടങ്ങിയതോടെ സ്വകാര്യപണയവായ്പാസ്ഥാപനങ്ങൾ വൻതോതിൽ പലിശ ഉയർത്തി. സർക്കാരിന്റെയും റിസർവ്വ് ബാങ്കിന്റേയും എല്ലാ മാനദണ്ഡങ്ങളേയും കാറ്റിൽ പറത്തിയാണ് വൻകിട പണയവായ്പാ സ്ഥാപനങ്ങൾ പലിശ മൂന്നിരട്ടിയോളം കൂട്ടിയത്. സ്വർണവില കുറഞ്ഞപ്പോൾ ഉണ്ടായ നഷ്ടം പരിഹരിക്കാനാണ് നേരത്തെ ആഭരണങ്ങൾ പണയംവച്ചവരുടേയും പലിശ മുന്നറിയിപ്പില്ലാതെ കൂട്ടിയത്. ഇതനുസരിച്ച് കഴിഞ്ഞ മാസം 600 രൂപ പലിശ അടച്ചവർക്ക് ഈ മാസം അടയ്ക്കേണ്ടി വന്നത് രണ്ടായിരത്തോളം രൂപയാണ്.
സ്വർണപ്പണയ വായ്പ പരമാവധി 16 ശതമാനം എന്നിരിക്കെ പല സ്ഥാപനങ്ങളും 30 ശതമാനത്തിൽ അധികമാണ് പലിശ ഈടാക്കുന്നത്. പലിശ ഇത്ര ശതമാനം ഈടാക്കിയെന്നത് ഇവർ നൽകുന്ന രസീതിൽ കാണിക്കാറില്ല. വൻകിട പണയസ്ഥാപനങ്ങൾതന്നെ കൈകൊണ്ട് എഴുതിയ എസ്റ്റിമേറ്റ് മാത്രമാണ് പണയക്കാർക്ക് നൽകാറുള്ളത്. പലിശ കണക്കാക്കുന്നത് പണയ കാലാവധിയുടെ പേരിലാണ് എന്നു പറയുമെങ്കിലും എല്ലാ നികുതികളും ചേർത്ത് പണയാഭരണം തിരിച്ചെടുക്കുമ്പോൾ പലിശ 30 ശതമാനത്തോളമായിട്ടുണ്ടാകും. ഉയർന്ന പലിശ വാങ്ങുന്നതിന്റെ പേരിൽ നിയമ നടപടികളിൽനിന്നു രക്ഷപ്പെടാൻ തൃശൂർ ജില്ലാ ആസ്ഥാനമായി ഇന്ത്യയിലെമ്പാടും ബ്രാഞ്ചുകളുള്ള ഒരു വൻകിട പണയവായ്പാസ്ഥാപനം തമിഴ്നാട് രജിസ്ട്രേഷനിലാണ് പ്രവർത്തിക്കുന്നത്.
സ്വർണവില കൂടിയ സമയത്ത് വൻകിട പണയവായ്പാ സ്ഥാപനങ്ങൾ സ്വർണവിലയുടെ 90 ശതമാനത്തോളം വായ്പയായി നൽകിയിരുന്നു. പലിശ മാസത്തിൽ കൃത്യമായ ദിവസം അടച്ചില്ലെങ്കിൽ കൂട്ടുപലിശയും പിഴയും ചുമത്തുന്നവിധത്തിലായിരുന്നു ഇങ്ങനെ പണയവായ്പ നൽകിയിരുന്നത്. പണയ കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കാൻ ചെല്ലുമ്പോൾ ഉയർന്ന പലിശയും കൂട്ടുപലിശയും എല്ലാം ചേർത്ത് വൻതുകയായിട്ടുണ്ടാകും. പിന്നീട് ആ സ്വർണം എടുത്തുവിറ്റാലും പണയത്തുക പോലും അടയ്ക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നതുകൊണ്ട് ഭൂരിഭാഗം പേരും പണയമുതൽ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരം വൻകിട സ്ഥാപനത്തിൽ പണയം വെയ്ക്കുന്ന സാധാരണക്കാരിൽ 70 ശതമാനത്തിനും പണയവസ്തു തിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകാറ്.
പിന്നീട് വായ്പാ സ്ഥാപനങ്ങളുടെ ബിനാമികൾ തന്നെ ലേലം നടത്തി സ്വർണം കൈവശപ്പെടുത്തുകയാണ് പതിവ്. ഈ വിധത്തിൽ ടൺ കണക്കിന് സ്വർണമാണ് വൻകിട പണയസ്ഥാപനങ്ങൾ കൈവശപ്പെടുത്തുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ വായ്പ ലഭിക്കണമെങ്കിൽ ചുരുങ്ങിയത് ഇരുപതു സ്ഥലങ്ങളിലെങ്കിലും ഒപ്പിട്ടു നൽകണം. ഈ ഒപ്പിട്ട കടലാസുകൾ എങ്ങനെ വേണമെങ്കിലും വായ്പാ സ്ഥാപനത്തിന് ഉപയോഗപ്പെടുത്താമെന്നിരിക്കെ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സാധാരണക്കാർക്ക് കഴിയാറില്ല. പണയ മുതലിന്റെ വിലയുടെ 90 ശതമാനം വായ്പ കൊടുക്കാമെന്നത് റിസർവ്വ് ബാങ്ക് ഇടപെട്ട് 60 ശതമാനമായി കുറച്ചു. ഇത് ഇത്തരം സ്ഥാപനങ്ങൾക്ക് തിരിച്ചടിയായെങ്കിലും ഈ ഉത്തരവിനെ മറികടന്നും പരമാവധി സ്വർണവായ്പ ഇവർ നൽകിവരുന്നു.
നേരത്തെ പാവപ്പെട്ടവർ മാത്രമായിരുന്നു അത്യാവശ്യത്തിന് സ്വർണം പണയംവച്ചിരുന്നത്. പിന്നീട് വൻകിട പണയവായ്പാ സ്ഥാപനങ്ങളും രംഗത്തുവന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. സൂപ്പർ താരങ്ങളെ അണിനിരത്തി പരസ്യങ്ങൾ നൽകി സ്വർണം പണയംവയ്ക്കുന്നത് മലയാളികളുടെ അഭിമാനമെന്നതുപോലെയാക്കി മാറ്റാൻ ഇവർക്ക് കഴിഞ്ഞു. ഇതോടെ സ്വർണപ്പണയ വായ്പയ്ക്കു മാത്രമായി നിരവധി പണയവായ്പാ സ്ഥാപനങ്ങളുയർന്നു, പൊതുമേഖലാ ബാങ്കുകൾ സ്വർണപ്പണയത്തിന് മുഖ്യസ്ഥാനം നൽകാനും തുടങ്ങി.
ഇപ്പോൾ സ്വർണനിരക്ക് കുറഞ്ഞതോടെ ഇത്തരം സ്ഥാപനങ്ങൾ പരിഭ്രാന്തിയിലായി.
പലിശനിരക്ക് ഉയർത്തി നഷ്ടം നികത്താൻ ശ്രമിക്കുന്നതുപോലെ പണയസ്വർണങ്ങൾ വൻതോതിൽ ലേലം നടത്താനുമുള്ള ഒരുക്കത്തിലാണ്. പുലർച്ച 6 മണി മുതൽ പണയമുതൽ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് ഇവരുടെ ഫോൺ വിളികൾ ഉപയോക്താക്കൾക്ക് എത്തുന്നുണ്ട്. കൂടാതെ നിയമനടപടി അറിയിച്ചുകൊണ്ടുള്ള നോട്ടീസുകളും സാധാരണക്കാരെ തേടിയെത്തുന്നുണ്ട്. പണയമുതൽ സ്ഥാപനത്തിന് ലാഭം കിട്ടാത്തവിധത്തിൽ ലേലത്തിൽ പോയാലും നഷ്ടവും പലിശയും എല്ലാം പണയംവച്ചവർ തിരിച്ചടയ്ക്കേണ്ട അവസ്ഥയുണ്ട്. വൻതോതിൽ പലിശ നൽകിയിട്ടും ഉപയോക്താക്കളെ വഞ്ചിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി വേണമെന്നയാവശ്യം ശക്തമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍