മന്മോഹൻ സിംഗായിരുന്നു ശരി എന്നു ഇന്ത്യൻ ജനത ഒരുമിച്ചു പറയാൻ ഇനി അധിക കാലം വേണ്ട; മോദി ഭരണത്തിന്റെ ഏറ്റവും വലിയ പരാജയം സാമ്പത്തികാവസ്ഥ കുത്തുപാള എടുപ്പിച്ചു എന്നുതന്നെ; പണ്ടേ ദുർബലമായിരുന്ന ജിഡിപി കോവിഡ് കാലം കൂടിയായപ്പോൾ സമ്പൂർണ്ണ കൂപ്പുകുത്തൽ; രാജ്യത്തെ ജിഡിപിയിൽ 23.9 ശതമാനം റെക്കോർഡ് ഇടിവ് ഉണ്ടായത് സർക്കാർ പാക്കേജുകൾ ഒന്നും ഫലം കണ്ടില്ലെന്ന വ്യക്തമായ സൂചന; രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിൽ നിന്നും എങ്ങനെ കരകയറും?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ നരേന്ദ്ര മോദി സർക്കാർ തീർത്തും അവതാളത്തിലാക്കി എന്നു ആവർത്തിച്ചു വ്യക്തമാക്കിയത് മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗാണ്. നോട്ടു നിരോധന വേളയിൽ അദ്ദേഹം പറഞ്ഞത് ഇത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തർക്കുന്ന സംഘടിതമായ കൊള്ളയാണ് ഇതെന്നായിരുന്നു. ജിഡിപിയുടെ തകർച്ചക്കും ഇത് ഇടയാക്കുമെന്ന് മന്മോഹൻ സിങ് വ്യക്തമാക്കിയിരുന്നു. അന്ന് പാർലമെന്റിൽ നടത്തിയ ആ പ്രസംഗത്തെ പരിഹസിക്കാനാണ് മോദിയും കൂട്ടരും ശ്രമം നടത്തിയത്. എന്നാൽ, എത്ര പരിഹസിക്കുമ്പോഴും അദ്ദേഹം പറഞ്ഞ യാഥാർത്ഥ്യം അവിടെ തന്നെ കിടന്നു. പിന്നിട് തുടർച്ചയായി രാജ്യത്തിന്റെ സാമ്പത്തിക രംഗം തകരുന്ന കാഴ്ച്ചയാണ് നാം കണ്ടത്. ഇപ്പോൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിൽ (ജിഡിപി) റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയപ്പോൾ പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്നത് നരേന്ദ്ര മോദിയാണ്. ധനമന്ത്രി സ്ഥാനത്ത് നിർമ്മല സീതാരാമൻ എന്ന നേതാവും. 23.9 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലാണ് ഇടിവ്. പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് ഇടിവ് സൂചിപ്പിക്കുന്നത്. 1996 മുതൽ ത്രൈമാസ ജിഡിപി കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
കടുത്ത സാമ്പത്തിക മാന്ദ്യമാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഞ്ച് ശതമാനം വളർച്ചനേടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ, ജിഡിപി വളർച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു. കൊറോണ വ്യാപനത്തെത്തുടർന്ന് ഫാക്ടറികളുൾപ്പെടെയുള്ള സ്ഥാപനങ്ങൾ പൂട്ടിപ്പോയി. ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ജോലി നഷ്ടമായത്.
രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞതിൽ സർക്കാരിനെ വിമർശിച്ച് കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം വരാൻ പോകുന്നുവെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ അവഗണിച്ചെന്ന് മുൻ ധനകാര്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം കുറ്റപ്പെടുത്തി. എന്നാൽ വീഴ്ച ഉണ്ടായെന്ന് സർക്കാർ സമ്മതിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജിഡിപി നിരക്ക് 23.9% ഇടിഞ്ഞതായാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്ക്. കൊവിഡിനെ തുടർന്നുള്ള ലോക്ഡൗൺ ആദ്യ പാദത്തിലെ സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. അടുത്തപാദത്തിലും തിരിച്ചടി ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമാനകലയളവിനെ അപേക്ഷിച്ച് വൻ ഇടിവാണ് ഇന്ത്യൻ ജിഡിപിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ലോക്ക്ഡൗണുകൾക്കിടയിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്ത് പരിമിതമായ സാമ്പത്തിക പ്രവർത്തനങ്ങൾ മാത്രമാണ് നടന്നതെന്നും അതുകൊണ്ടാണ് തകർച്ചക്ക് കാരണമെന്നും എൻഎസ്ഒ റിപ്പോർട്ട് സൂചിപ്പിക്കുന്നു. നേരത്തെ 2019-20 ജൂൺ പാദത്തിൽ 5.2 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും മാത്രമാണ് വളർച്ച രേഖപ്പെടുത്തിയത്. ഭേദപ്പെട്ട മൺസൂണാണ് കാർഷിക മേഖലയുടെ വളർച്ചക്ക് കാരണം.
രാജ്യത്തിന്റെ മൊത്ത മൂല്യവർദ്ധനവ് (ജിവിഎ) 22.8 ശതമാനവും ഉൽപ്പാദനം 39.3 ശതമാനവും ഖനനം 23.3 ശതമാനവും കുറഞ്ഞു. മൊത്ത സ്ഥിര മൂലധന രൂപീകരണം (ജിഎഫ്സിഎഫ്) 52.9 ശതമാനം ചുരുങ്ങി, വൈദ്യുതി ഏഴ് ശതമാനം, നിർമ്മാണ പ്രവർത്തനങ്ങൾ 50.3 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ബ്ലൂംബെർഗ് നടത്തിയ സർവേയിലെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയുടെ ജിഡിപി 18 ശതമാനം കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇക്കോവ്രാപ് റിപ്പോർട്ടിൽ രാജ്യത്തിന്റെ ജിഡിപി ആദ്യ പാദത്തിൽ 16.5 ശതമാനം ചുരുങ്ങുമെന്ന് വിലയിരുത്തിയിരുന്നു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശം തകർച്ചായാണ് ജൂണിൽ അവസാനിച്ച പാദത്തിലേതെന്ന് ജിഡിപി കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമായും കോവിഡ് -19 വ്യാപിച്ചതിനെത്തുടർന്ന് മിക്ക ഉൽപാദന, സേവന മേഖലകളും പൂർണമായും പൂട്ടാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത് തടയാനായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ അവശ്യ സേവനങ്ങളായ ഭക്ഷ്യവസ്തുക്കളും മരുന്നുകളും മാത്രമേ ഈ കാലയളവിൽ അനുവദിച്ചിരുന്നുള്ളൂ. ഇത് രാജ്യത്തെ സാമ്പത്തിക നിലയെ സാരമായി ബാധിച്ചു.
മറ്റ് ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ വൻ സാമ്പത്തിക തകർച്ചയെ നേരിടാൻ പോകുന്നു എന്ന കൃത്യമായ സൂചനയാണ് ജിഡിപിയിലെ ഇടിവ് സൂചിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ആഗോള വ്യാപകമായി സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നതും വരും നാളുകളിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഇതിൽ നിന്നും എന്നു കരകയറും എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ആർക്കുംസാ സാധിക്കുന്നില്ലെന്നതാണ് വാസ്തവം.
മൊത്ത ആഭ്യന്തര ഉൽപ്പന്നം (ജിഡിപി) എന്താണ്?
ഒരു നിശ്ചിത കാലയളവിൽ ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഉൽപാദിപ്പിക്കുന്ന എല്ലാ ഫിനിഷ്ഡ് ചരക്കുകളുടെയും സേവനങ്ങളുടെയും പണ മൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അളക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് മൊത്ത ആഭ്യന്തര ഉത്പാദനം. രാജ്യത്തെ എല്ലാ ആളുകളും കമ്പനികളും ഉൽപാദിപ്പിക്കുന്ന എല്ലാറ്റിന്റെയും ആകെ മൂല്യമാണ് ജിഡിപി. ജിഡിപിയിൽ എല്ലാ സ്വകാര്യ, പൊതു ഉപഭോഗം, നിക്ഷേപം, സർക്കാർ വിഹിതം, സ്വകാര്യ ഇൻവെന്ററികൾ, പണമടച്ചുള്ള നിർമ്മാണ ചെലവ്, വ്യാപാരത്തിന്റെ വിദേശ ബാലൻസ് എന്നിവ ഉൾപ്പെടുന്നു.
ലളിതമായി പറഞ്ഞാൽ, ജിഡിപി ഒരു രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനത്തിന്റെ വിശാലമായ അളവുകോലാണ്. ജിഡിപിയെ മൊത്ത ദേശീയ ഉൽപ്പന്നവുമായി (ജിഎൻപി) വിരുദ്ധമാക്കാം, ഇത് വിദേശത്ത് താമസിക്കുന്നവർ ഉൾപ്പെടെ ഒരു സമ്പദ്വ്യവസ്ഥയുടെ പൗരന്മാരുടെ മൊത്തത്തിലുള്ള ഉൽപാദനത്തെ കണക്കാക്കുന്നു, അതേസമയം വിദേശികളുടെ ആഭ്യന്തര ഉൽപാദനം ഒഴിവാക്കപ്പെടുന്നു. ജിഡിപി സാധാരണയായി വാർഷിക അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത് എങ്കിലും, ത്രൈമാസ അടിസ്ഥാനത്തിലും ഇത് കണക്കാക്കാം.
ജിഡിപിക്കുള്ള ഫോർമുല ജിഡിപിയുടെ ഘടകങ്ങൾ ഇവയാണ്: വ്യക്തിഗത ഉപഭോഗ ചെലവുകൾ + ബിസിനസ് നിക്ഷേപവും സർക്കാർ ചെലവുകളും (കയറ്റുമതി മൈനസ് ഇറക്കുമതി). അത് അർത്ഥമാക്കുന്നത്: C + I + G + (X-M). ജിഡിപിയുടെ തരങ്ങൾ ഒരു രാജ്യത്തിന്റെ ജിഡിപി അളക്കാൻ നിരവധി മാർഗങ്ങളുണ്ട്. എല്ലാ വ്യത്യസ്ത തരങ്ങളും അവ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും അറിയേണ്ടത് പ്രധാനമാണ്. നാമമാത്ര ജിഡിപി വിലക്കയറ്റം ഉൾപ്പെടുന്ന അസംസ്കൃത അളവാണ് നാമമാത്ര ജിഡിപി. ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് നാമമാത്ര ജിഡിപി ത്രൈമാസമായി കണക്കാക്കുന്നു. അപ്ഡേറ്റ് ചെയ്ത ഡാറ്റ ലഭിക്കുന്നതിനാൽ ഇത് ഓരോ മാസവും ത്രൈമാസ എസ്റ്റിമേറ്റ് പരിഷ്കരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്