എമിറേറ്റ്സോ ജെറ്റ് എയർവെയ്സോ ടാറ്റയോ എയർ ഇന്ത്യയുടെ ഉടമകളാകും; അമേരിക്കയിലേയും ബ്രിട്ടണിലേയും വൻകിട ബ്രാന്റുകൾ സ്വന്തമായി കച്ചവടത്തിനിറങ്ങും; എല്ലാ വിദേശ വിമാന കമ്പനികളും ഇന്ത്യൻ വിപണിയിൽ പരീക്ഷണത്തിന് ഇറങ്ങും; നേരിട്ടുള്ള വിദേശ നിക്ഷേപ കാര്യത്തിൽ ഇന്നലെ കേന്ദ്ര സർക്കാർ എടുത്ത നിയമം നമ്മളെ എങ്ങനെ ബാധിക്കും?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖല മാറ്റത്തിന്റെ പാതയിലാണ്. നേരത്തെ തന്നെ ഈ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുമതി കൊടുത്തിരുന്നു. അപ്പോഴും എയർ ഇന്ത്യയെ ഒഴിവാക്കി. പൂർണ്ണ ഇന്ത്യൻ കമ്പനിയായി എയർഇന്ത്യ എന്ന പൊതു മേഖലാ സ്ഥാപനത്തെ നിലനിർത്തി. എന്നാൽ അന്താരാഷ്ട്ര വെല്ലുവിളികളെ മറികടന്ന് മുന്നോട്ട് പറക്കാൻ എയർ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്ന് സർക്കാർ തിരിച്ചറിയുകയാണ്. അതൊണ്ട് തന്നെ വിദേശ നിക്ഷേപം എയർ ഇന്ത്യയിലും എത്തുകയാണ്. ഇതോടെ വമ്പൻ വിദേശ വിമാനക്കമ്പനികൾ എയർ ഇന്ത്യയിലും മുതൽമുടക്കാനെത്തും. എയർ ഇന്ത്യയിൽ 49 ശതമാനംവരെയുള്ള വിദേശനിക്ഷേപത്തിനും അനുമതിയായി.
അതായത് എയർ ഇന്ത്യയുടെ 51 ശതമാനം ഓഹരികൾ ഇന്ത്യയ്ക്ക്. ബാക്കി വിദേശത്തേക്കും. നിലവിൽ പൊതുമേഖലയിലാണ് എയർഇന്ത്യയുടെ നിൽപ്പ്. ഇത് ഏത് സമയത്തും പൂർണ്ണമായും സ്വകാര്യ വൽക്കരിക്കാൻ സർക്കാർ തയ്യാറായേക്കും. കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനാണ് ഇത്. ഇത്തരത്തിൽ ഒരു തീരുമാനമെടുത്ത് എയർ ഇന്ത്യയെ പൂർണ്ണമായും സ്വകാര്യ വൽക്കരിച്ചാൽ അതിന്റെ 51 ശതമാനം ഓഹരികൾ ഇന്ത്യൻ വ്യക്തികളിൽ നിലിർത്തും. ബാക്കി 49 ശതമാനം വിദേശിക്കും. ഇതാണ് കേന്ദ്ര സർക്കാരിന്റെ മനസ്സിലുള്ളത്. എയർ ഇന്ത്യയെ കണ്ണിട്ട് നിരവധി വിദേശ കമ്പനികൾ രംഗത്തുണ്ടെന്ന് മോദി സർക്കാർ തിരിച്ചറിയുന്നു. എമറൈറ്റ്സും ജെറ്റും ടാറ്റയുമെല്ലാം എയർ ഇന്ത്യാ ഓഹരിയിൽ കണ്ണുള്ളവരാണ്. വലിയ സാമ്പത്തിക ബാധ്യത നിലവിൽ എയർ ഇന്ത്യക്കുണ്ട്. ഓഹരി വിറ്റ് കിട്ടുന്ന പണം ഈ ബാധ്യതകൾ പരിഹരിക്കാനാവും ഉപയോഗിക്കുക. ഇതിലൂടെ എയർ ഇന്ത്യയുടെ ഖ്യാതി ഉയർത്താമെന്നും കരുതുന്നു.
പുതിയ വിദേശ കമ്പനികളുമായുള്ള എയർ ഇന്ത്യയുടെ ചങ്ങാത്തം സാങ്കേതികമായും കമ്പനിയെ മുന്നോട്ട് കൊണ്ടു പോകുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ വ്യവസായ സൗഹൃദമാക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും സാമ്പത്തികവളർച്ച മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ പറയുന്നു. പൊതുബജറ്റ് അടുത്തമാസം ഒന്നിന് പ്രഖ്യാപിക്കാനിരിക്കേയാണ് വിദേശനിക്ഷേപ നയത്തിൽ ഈ മാറ്റങ്ങൾ വരുത്തിയത്. വ്യോമയാന നയത്തിലെ മാറ്റം ആഭ്യന്തര വിമാന സർവ്വീസുകൾക്കും പുത്തനുണർവ്വ് വരും. എയർ ഇന്ത്യ ഉയർത്തുന്ന വെല്ലുവിളികൾ മറ്റ് സ്വകാര്യ വിമാന കമ്പനികളേയും കൂടുതൽ മെച്ചമാക്കും. ഇതിലൂടെ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ. ഈ ലക്ഷ്യവും സ്വകാര്യ നിക്ഷേപത്തെ എയർഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിന് പിന്നിലുണ്ട്.
ഇതിനൊപ്പം ഒറ്റ ബ്രാൻഡ് ചില്ലറവിൽപ്പന മേഖലയിലും നിർമ്മാണ മേഖലയിലും സർക്കാർ അനുമതിയില്ലാതെ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. അതായത് ഇനി വിദേശ കമ്പനികൾക്ക് ചില്ലറ വിൽപ്പനയിൽ സജീവമായി ഇടപെടാം. നിലവിൽ ഭാഗീക നിക്ഷേപം മാത്രമാണ് അനുവദിച്ചിരുന്നത്. ഇന്ത്യൻ വിപണിയെ ലക്ഷ്യമിടുന്ന അമേരിക്കൻ ബ്രാൻഡുകൾ കൂട്ടത്തോടെ ഇനി ഇവിടെ എത്തും. മത്സരാധിഷ്ഠിത വിപണിയുടെ നേട്ടം സാധാരണക്കാർക്ക് കിട്ടുമെന്നാണ് പ്രതീക്ഷ. എന്നാൽ പരമ്പരാഗത കച്ചവട രീതികളെ ഇത് സ്വാധീനിക്കുകയും ചെയ്യും. വാൾമാർട്ട് പോലുള്ള വമ്പൻ കമ്പനികൾ ഇന്ത്യയിൽ സജീവമാകും.
വൈദ്യുതി എക്സ്ചേഞ്ചുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നീ മേഖലകളിലെ വിദേശനിക്ഷേപ വ്യവസ്ഥകളും ഉദാരമാക്കി. ഒറ്റ ബ്രാൻഡ് ചില്ലറവിൽപ്പന മേഖലയിൽ 49 ശതമാനംവരെയുള്ള വിദേശ നിക്ഷേപത്തിന് നിലവിൽ സർക്കാർ അനുമതി ആവശ്യമില്ല. അതാണ് ഇപ്പോൾ 100 ശതമാനമാക്കിയത്. മിക്കവാറും എല്ലാ വിദേശ ബ്രാൻഡുകളുടെയും സ്ഥാപനങ്ങൾ ഇപ്പോൾ രാജ്യത്തുണ്ട്. ആ നിലയ്ക്ക് വലിയമാറ്റം ഈ രംഗത്ത് ഉണ്ടാവാൻ സാധ്യതയില്ല. ടൗൺഷിപ്പുകൾ, ഭവനനിർമ്മാണം, അടിസ്ഥാനസൗകര്യ വികസനം, റിയൽ എസ്റ്റേറ്റ് ബ്രോക്കിങ് സർവീസുകൾ എന്നീ രംഗങ്ങളിലാണ് സർക്കാർ അനുമതി ആവശ്യമില്ലാതെ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത്. ഇതും വമ്പൻ മാറ്റത്തിന് വഴിവക്കും.
സർക്കാരിനും സ്വകാര്യ മേഖലയ്ക്കും വൈദ്യുതി വാങ്ങാനും വിൽക്കാനും സൗകര്യമുള്ളവയാണ് വൈദ്യുതി എക്സ്ചേഞ്ചുകൾ. അവ കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. ഇത്തരം എക്സ്ചേഞ്ചുകളിൽ 49 ശതമാനം വിദേശ നിക്ഷേപത്തിന് നിലവിൽ അനുമതി വേണ്ട.ഇതും മാറ്റുകയാണ്. വിദേശനിക്ഷേപം സ്വീകരിക്കുന്ന ഇന്ത്യൻ കമ്പനികൾ ഓഡിറ്റർമാരെ നിയമിക്കുന്ന വിഷയത്തിൽ ഇപ്പോൾ നിയന്ത്രണങ്ങളില്ല. പുതിയ നയപ്രകാരം അതിന് നിയന്ത്രണംവരും. സംയുക്തമായി ഓഡിറ്റ് ചെയ്യുമ്പോൾ ഒരു ഓഡിറ്റർ പുറമേനിന്നായിരിക്കണം.
സാമ്പത്തികവളർച്ചയ്ക്ക് ഊന്നൽനൽകുന്ന ഘടകമാണ് വിദേശനിക്ഷേപം. പ്രതിരോധം, നിർമ്മാണമേഖല, ഇൻഷുറൻസ്, പെൻഷൻ, സാമ്പത്തിക സേവനങ്ങൾ, വാർത്താസംപ്രേഷണം, വ്യോമയാനം, ഫാർമസ്യൂട്ടിക്കൽസ്, വ്യാപാരം തുടങ്ങിയ മേഖലകളിലെല്ലാം അടുത്തിടെ വിദേശനിക്ഷേപ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതുവഴി വിദേശനിക്ഷേപം കൂടി. ഇത് മനസ്സിലാക്കിയാണ് നയം മാറ്റം. 2013-14 ൽ 36.05 ബില്യൺ ഡോളറായിരുന്നു വിദേശ നിക്ഷേപം. 2014-15ൽ അത് 36.05 ബില്യൺ ഡോളറും 2015-16 ൽ 55.46 ബില്യൺ ഡോളറും ആയി. 2016-17 ൽ 60.08 ബില്യൺ ഡോളറിന്റെ വിദേശനിക്ഷേപം ലഭിച്ചു.
ഈ രംഗത്ത് നയം കുറച്ചുകൂടി ഉദാരമാക്കിയാൽ കൂടുതൽ വിദേശനിക്ഷേപം ലഭിക്കുമെന്നും പുതിയ തീരുമാനങ്ങൾ അതിന്റെ അടിസ്ഥാനത്തിലാണെന്നും സർക്കാർ വിശദീകരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍