ബാങ്ക് അക്കൗണ്ടിലെ പണം എടിഎമ്മിലൂടെ കറൻസിയാക്കി മാറ്റുന്നതിനു സമാനമായി ഇ റുപ്പീ മാറ്റവും; ഒരാളുടെ ഫോണിലെ ഇവോലറ്റിലുള്ള ഡിജിറ്റൽ കറൻസി മറ്റ് സാങ്കേതികവിദ്യകളുപയോഗിച്ച് തൊട്ടടുത്തുള്ള മറ്റൊരു ഫോണിലേക്ക് കൈമാറാനാണ് സൗകര്യം ഒരുക്കും; ഇന്റർനെറ്റ് ഇല്ലാതെയും ഇടപാടുകൾ! ഇ റുപ്പിയിൽ പ്രതീക്ഷകൾ ഏറെ; രണ്ടാഴ്ചയ്ക്കകം കൊച്ചിയിലും എത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യത്ത് ഇ റുപ്പി എത്തി കഴിഞ്ഞു. ഇന്ത്യൻ കറൻസിയുടെ ഡിജിറ്റൽ രൂപമായ ഇ-റുപ്പീ സൗകര്യം മുംബൈയ്ക്കും ഡൽഹിക്കും പുറമെ ബംഗളൂരുവിലും ഭുവനേശ്വറിലുമാണു ഡിസംബർ ഒന്നു മുതൽ ലഭ്യമായത്. പിന്നീട് അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹതി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. ആവശ്യാനുസരണം കൂടുതൽ ബാങ്കുകളെയും ഉപയോക്താക്കളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തുന്നതിനായി പദ്ധതിയുടെ വ്യാപ്തി ക്രമേണ വിപുലീകരിക്കും. ഇന്റർനെറ്റ് ഇല്ലാത്തയിടങ്ങളിലും ഭാവിയിൽ റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇറുപ്പി കൈമാറ്റം ചെയ്യാൻ കഴിയും. ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾ നടക്കുന്നതായി ആർബിഐ വൃത്തങ്ങൾ വ്യക്തമാക്കി.
ഒരാളുടെ ഫോണിലെ ഇവോലറ്റിലുള്ള ഡിജിറ്റൽ കറൻസി, മറ്റ് സാങ്കേതികവിദ്യകളുപയോഗിച്ച് തൊട്ടടുത്തുള്ള മറ്റൊരു ഫോണിലേക്ക് കൈമാറാനാണ് സൗകര്യം ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ ഈ ഫീച്ചറുണ്ടാകില്ല. കൊച്ചി അടക്കമുള്ള നഗരങ്ങളിൽ രണ്ടാഴ്ചയ്ക്കകം പരീക്ഷണം നടക്കുമെന്നാണു വിവരം. അച്ചടിച്ച കറൻസി സൂക്ഷിക്കാൻ പഴ്സ് ഉള്ളതുപോലെ ഡിജിറ്റൽ കറൻസി സൂക്ഷിക്കുന്നതും വിനിമയം ചെയ്യുന്നതും ബാങ്കുകൾ നൽകുന്ന ഇറുപ്പി വോലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്താണ്.
നിയമപരമായ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലുള്ള പണത്തെ പ്രതിനിധീകരിക്കുന്ന ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലാണ് ഇ-റൂപ്പീ. ഡിജിറ്റൽ രൂപ സൃഷ്ടിക്കൽ, വിതരണം, റീട്ടെയിൽ ഉപയോഗം എന്നിവയുടെ മുഴുവൻ പ്രക്രിയയുടെയും കരുത്ത് പരീക്ഷണഘട്ടത്തിൽ പരിശോധിക്കും. ഇതിൽനിന്നുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇ-റുപ്പീ ടോക്കണിന്റെയും ആർക്കിടെക്ചറിന്റെയും വ്യത്യസ്ത സവിശേഷതകളും പ്രയോഗങ്ങളും ഭാവി ഘട്ടത്തിൽ പരീക്ഷിക്കപ്പെടും. രാജ്യത്തെ ധന സംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതാക്കാനും ഡിജിറ്റൽ രൂപ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇപ്പോഴുള്ള കറൻസി നോട്ടുകൾ കൂടാതെയുള്ള വിനിമയ മാർഗമായിരിക്കും ഇ-രൂപ. ഇതിന്റെ പ്രത്യേകത എന്തെന്നാൽ, ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല. അതേസമയം, ആളുകൾക്ക് ആവശ്യമുള്ളപ്പോൾ ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് ഇത് മാറ്റാം. പങ്കാളികളാകുന്ന ഉപയോക്താക്കളും വ്യാപാരികളുമുള്ള ഒരു ക്ലോസ്ഡ് യൂസർ ഗ്രൂപ്പിനെ (സി യു ജി) പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളാണ് പ്രാരംഭ ഘട്ടത്തിൽ ഉൾപ്പെടുകയെന്ന് ആർ ബി ഐ അറിയിച്ചു. നിലവിലെ കറൻസി നോട്ടുകൾക്കുപുറമെയായിരിക്കും ഇറുപ്പി വിനിമയം. ഇടപാടുകൾ കൂടുതൽ സുഗമവും വേഗത്തിലുമാകുമെന്ന് ആർബിഐ അറിയിച്ചു.
ഇ-റുപ്പി ഇടപാട് ഇങ്ങനെ
ഇ-റുപ്പി ആപ്പിൽ മൊബൈൽ നമ്പർ നൽകുമ്പോൾ അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് ആപ് സ്വയം കണ്ടെത്തി വോലറ്റുമായി ബന്ധിപ്പിക്കും. Send, Collect, Load, Redeem എന്നീ 4 ഓപ്ഷനുകൾ വോലറ്റിന്റെ ഹോം പേജിലുണ്ടാകും. തൊട്ടുതാഴെ നമ്മൾ ഇടപാട് നടത്തുന്നവരുടെ പ്രൊഫൈലുകൾ, ഏറ്റവും ഒടുവിൽ നടത്തിയ ഇടപാടുകൾ എന്നിവ കാണാം. വോലറ്റിൽ എത്ര പണമുണ്ടെന്ന് ഏറ്റവും മുകളിലുണ്ടാകും. ബാങ്ക് അക്കൗണ്ടിലെ പണം വോലറ്റിലേക്ക് ഡിജിറ്റൽ കറൻസിയാക്കി മാറ്റുകയാണ് ആദ്യ നടപടി. ഇതിനായി Load ഓപ്ഷൻ എടുക്കുക. Notes, Coins എന്ന് 2 വിഭാഗമുണ്ടാകും. Notes എടുത്താൽ നിലവിൽ പ്രാബല്യത്തിലുള്ള എല്ലാത്തരം ഇന്ത്യൻ കറൻസികളുടെയും ഡിജിറ്റൽ പതിപ്പ് ഇതിലുണ്ടാകും (ഉദാ: 2 രൂപ, 5 രൂപ, 10 രൂപ, 20 രൂപ). കറൻസിക്ക് സമാനമായി റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് അടക്കം ഇതിൽ കാണാം.
ഉദാഹരണത്തിന് 10 രൂപയുടെ 5 നോട്ട് വോലറ്റിലേക്ക് ചേർക്കണമെങ്കിൽ 10 രൂപയുടെ നോട്ട് തിരഞ്ഞെടുത്ത ശേഷം മുകളിലേക്ക് 5 തവണ സ്വൈപ് ചെയ്താൽ മുകളിൽ '50 രൂപ' എന്നു കാണിക്കും. ആവശ്യമനുസരിച്ച് മറ്റ് നോട്ടുകളും നാണയങ്ങളും തിരഞ്ഞെടുക്കാം. ബാങ്ക് അക്കൗണ്ടിലെ പണം എടിഎമ്മിലൂടെ കറൻസിയാക്കി മാറ്റുന്നതിനു സമാനമാണിത്. ഏതൊക്കെ മൂല്യമുള്ള കറൻസി വേണമെന്നത് നമ്മുടെ ഇഷ്ടം പോലെ തിരഞ്ഞെടുക്കാമെന്നതാണ് മെച്ചം. ഒരു കടയിൽ 25 രൂപയുടെ പേയ്മെന്റിനാണ് നമ്മൾ നിർദ്ദേശം കൊടുത്തതെന്നു കരുതുക. 50 രൂപയുടെ ഡിജിറ്റൽ നോട്ടാണ് അക്കൗണ്ടിലുള്ളതെങ്കിൽ അതാണ് വിനിമയം ചെയ്യപ്പെടുന്നത്. ബാക്കി 25 രൂപ ചില്ലറയായി നമ്മുടെ വോലറ്റിൽ തിരിച്ചെത്തും. പ്രൊഫൈൽ ഓപ്ഷൻ തുറന്നാൽ നമ്മുടെ ക്യുആർ കോഡ് ദൃശ്യമാകും. ഇതിനു നടുവിൽ ഇ-റുപ്പിയുടെ ലോഗോയുണ്ടാകും. നമുക്ക് പണം അയയ്ക്കേണ്ടവർക്ക് ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുകയുമാകാം.
പദ്ധതിയിൽ എട്ട് ബാങ്കുകൾ
പദ്ധതിയിൽ പങ്കാളിത്തത്തിനായി എട്ട് ബാങ്കുകളെയാണ് ആർ ബി ഐ കണ്ടെത്തിയിരിക്കുന്നത്. നാല് നഗരങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക്, യെസ് ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് ആദ്യ ഘട്ടത്തിലുണ്ടാവുക. തുടർന്ന് ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയുടെ ഭാഗമാകും. നിലവിൽ പേപ്പർ കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യങ്ങളിൽ ഇ-റുപ്പീയും ലഭ്യമാകും. ഇത് ബാങ്ക് പോലുള്ള ഇടനിലക്കാർ വഴി വിതരണം ചെയ്യും.
'പങ്കാളികളായ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മൊബൈൽ ഫോണുകളിലും മറ്റു ഡിവൈസുകളിലുള്ള ഡിജിറ്റൽ വാലറ്റ് മുഖേന ഉപയോക്താക്കൾക്ക് ഇ-റൂപ്പീ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്നാണ് ആർ ബി ഐ വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തികൾ തമ്മിലും (പി2പി) വ്യക്തിയിൽനിന്ന് വ്യാപാരിയിലേക്കും (പി2എം) ഇടപാട് നടത്താം. വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡുകൾ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താം. ''ഇ-റുപ്പീ വിശ്വാസവും സുരക്ഷയും പോലുള്ള ഫിസിക്കൽ ക്യാഷിന്റെ സവിശേഷതകൾ വാഗ്ദാനം ചെയ്യും. പണത്തിന്റെ കാര്യത്തിലെന്നപോലെ, ഇതിനു പലിശയൊന്നും ലഭിക്കില്ല. ബാങ്കുകളിലെ നിക്ഷേപം പോലെയുള്ള മറ്റു പണത്തിലേക്ക് പരിവർത്തനം ചെയ്യാം,''ആർ ബി ഐ പറഞ്ഞു.
ഇ-റുപ്പീ രണ്ടു തരം
ഉപയോഗത്തെയും ഡിജിറ്റൽ രൂപ നിർവഹിക്കുന്ന പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി, വിവിധ തലത്തിലുള്ള പ്രവേശനക്ഷമത കണക്കിലെടുത്ത്, ഡിജിറ്റൽ രൂപയെ പൊതു ഉദ്ദേശ്യം (റീട്ടെയിൽ), മൊത്തവ്യാപാരം എന്നിങ്ങനെ രണ്ടു വിശാലമായ വിഭാഗങ്ങളായാണ്
ആർ ബി ഐ തിരിച്ചിരിക്കുന്നത്.
റീട്ടെയിൽ ഇ-റുപ്പീ പ്രധാനമായും റീട്ടെയിൽ ഇടപാടുകൾക്കായി ഉദ്ദേശിച്ചിട്ടുള്ള, പണത്തിന്റെ ഇലക്ട്രോണിക് പതിപ്പാണ്. ഇതു സ്വകാര്യ മേഖല, സാമ്പത്തികേതര ഉപയോക്താക്കൾ, ബിസിനസുകൾ എന്നിങ്ങനെ എല്ലാവരുടെയും ഉപയോഗത്തിനു സാധ്യതയുള്ളതായിരിക്കും. സെൻട്രൽ ബാങ്കിന്റെ നേരിട്ടുള്ള ബാധ്യതയായതിനാൽ പേയ്മെന്റിനും സെറ്റിൽമെന്റിനുമായി സുരക്ഷിതമായ പണത്തിലേക്കു പ്രവേശനമുണ്ടാകുകയും ചെയ്യും.
മൊത്തവ്യാപാര സി ബി ഡി സി, തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള നിയന്ത്രിത പ്രവേശനത്തിനായി ആവിഷ്കരിച്ചിട്ടുള്ളതാണ്. ഗവൺമെന്റ് സെക്യൂരിറ്റീസ് (ജി-സെക്) സെഗ്മെന്റ്, ഇന്റർ-ബാങ്ക് മാർക്കറ്റ്, ക്യാപിറ്റൽ മാർക്കറ്റ് എന്നിവയിൽ ബാങ്കുകൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്കുള്ള സെറ്റിൽമെന്റ് സംവിധാനങ്ങളെ പ്രവർത്തനച്ചെലവ്, കൊളാറ്ററൽ, ലിക്വിഡിറ്റി മാനേജ്മെന്റ് എന്നിവയുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ഇതിനു കഴിവുണ്ട്.
ഫിസിക്കൽ ക്യാഷ് മാനേജ്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രവർത്തനച്ചെലവുകൾ കുറയ്ക്കുക, സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുക, പേയ്മെന്റ് സംവിധാനത്തിൽ ദൃഢതയും കാര്യക്ഷമതയും നൂതനത്വവും കൊണ്ടുവരൽ എന്നിവ ഇ റുപ്പീയുടെ നേട്ടങ്ങളാകുമെന്നാണ് വിലയിരുത്തൽ.
എല്ലാം നിയന്ത്രിക്കുക റിസർവ്വ് ബാങ്ക്
ഇന്ത്യൻ കറൻസിയുടെ ഡിജറ്റൽ പതിപ്പാണ് 'ഇ-റുപ്പി'. ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് പ്രചാരം നേടിയതിന് പിന്നാലെ ഇന്ത്യൻ രൂപയുടെ ഡിജറ്റൽ പതിപ്പിനെ കുറിച്ചുള്ള ചർച്ചകളും ഉയർന്നിരുന്നു. തുടർന്ന് 202-23 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരണ വേളയിലാണ് രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിനായി ബ്ലോക്ക്ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിസർവ് ബാങ്ക് 'ഇ-റുപ്പി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്.
ഇടപാടുകൾക്കും വിനിയോഗത്തിനുമായി നിയമപരമായ അവകാശത്തോടെ ആർബിഐ ഡിജിറ്റൽ രൂപത്തിൽ പുറത്തിറക്കുന്ന കറൻസിയാണ് സിബിഡിസി (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- ഇആഉഇ). പേപ്പർ രൂപത്തിൽ ഇറക്കുന്ന കറൻസിക്ക് സമാനമായി ഇത് എവിടെയും ഉപയോഗിക്കാനാകും. ആർക്കു വേണമെങ്കിലും കൈമാറ്റം ചെയ്യാനുമാകും. പേപ്പർ കറൻസിയിൽ പരസ്പരം നേരിട്ടാണ് കൈമാറുണമെങ്കിൽ സിബിഡിസിയിൽ അത് ഓൺലൈൻ മുഖേനയാണെന്നുള്ള വ്യത്യാസം മാത്രമേയുള്ളൂ.
പേടിഎം, ഗൂഗിൾ പേ, വാട്സാപ്പ് പേ, ഫോൺ പേ എന്നിവ പോലുള്ള ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സിബിഡിസിയും തമ്മിലുള്ള പ്രധാന വ്യത്യാസം സെറ്റിൽമെന്റ് സംവിധാനത്തിലാണ്. അതായത്, യുപിഐ മുഖാന്തിരം ഗൂഗിൾ പേ പോലുള്ള ആപ്പുകൾ വഴി പണമിടപാട് ഓൺലൈൻ ആയി നടത്താമെങ്കിലും അതിന്റെ സെറ്റിൽമെന്റ് ഇത്തരം ആപ്പുകളിൽ ലിങ്ക് ചെയ്തിട്ടുള്ള ബാങ്കുകളിൽ തമ്മിലായിരിക്കും. അതായത് നിലവിലെ ഡിജിറ്റൽ പണമിടപാടിൽ ഉത്തരവാദിത്തം ബാങ്കുകൾക്ക് ആണെങ്കിൽ സിബിസിഡി ഉപയോഗപ്പെടുത്തിയുള്ള ഓൺലൈൻ ഇടപാടിന്റെ ചുമതല റിസർവ് ബാങ്കിനാണെന്ന് സാരം.
സിബിഡിസിയിൽ രണ്ടു ഇടപാടുകാർ തമ്മിൽ നേരിട്ടു നടത്തുന്ന കൈമാറ്റം ആയതിനാൽ സെറ്റിൽമെന്റ് പരാജയമാകുക പോലെയുള്ള റിസ്കുകൾ ഒന്നും തന്നെയില്ല. കൂടാതെ സിബിഡിസിയിൽ ഇടപാടുകൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. ഇതോടെ കയറ്റുമതി ചെയ്യുന്നവർക്കും അതുപോലെ രാജ്യാന്തര വിനിമയം നടത്തുന്നവർക്കും തത്സമയം തന്നെ മധ്യസ്ഥരില്ലാതെ ഇടപാടുകൾ പൂർത്തിയാക്കാനാവും.
ബാങ്ക് അക്കൗണ്ട്
കൂടാതെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇ-റൂപ്പി ഉപയോഗപ്പെടുത്തിയ കൈമാറ്റം സാധിക്കും. ഇതും മറ്റ് ഓൺലൈൻ പേയ്മെന്റിൽ നിന്നും ഇ-റുപ്പിയെ വേറിട്ടതാക്കുന്നു. അതായത് ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന പണത്തിന്റെ ഡിജിറ്റൽ രൂപമെന്നതിനേക്കാൾ ഉപരിയായി തനിച്ച് മൂല്യമുള്ളതാണ് ഇ-റുപ്പിയെന്ന് സാരം. അതുപോലെ അക്കൗണ്ടിലെ പണവും ഇ-റുപ്പിയായി മാറ്റിയെടുക്കാനാകും. ഇതിനായി മൊബൈൽ ഫോണിൽ പ്രത്യേക സിബിസിഡി വോലറ്റ് അവതരിപ്പിച്ചേക്കും.
ക്രിപ്റ്റോ കറൻസി പ്രചാരം നേടിയതോടെ ഉയർന്നുവന്ന വെല്ലുവിളികൾ നേരിടുന്നതിനും എന്നാൽ ബ്ലോക്ക്ചെയിൻ പോലെയുള്ള നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഡിജിറ്റൽ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുമാണ് സിബിഡിസി പുറത്തിറക്കുന്നത് എന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഇതിനോടൊപ്പം കറൻസി അച്ചടി, വിതരണം, സൂക്ഷിക്കൽ എന്നിവയിലുള്ള ചെലവും ലാഭിക്കാനാകും. കൂടാതെ സ്വകാര്യ ക്രിപ്റ്റോ ആസ്തികളും ഡിജിറ്റൽ കറൻസിയും തമ്മിൽ കൃത്യമായ തരംതിരിവ് വ്യക്തമാക്കുന്നതിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടി; ശേഷം കിടന്നുറങ്ങി ഡ്രൈവർ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്
- ഭർത്താവിന്റെ രഹസ്യബന്ധം ഫോണിൽ നിന്നും പൊക്കി യുവതി; ഭർത്താവിനെ പിന്തുടർന്ന് വേശ്യാലയത്തിലെത്തി യുവതിയെ തല്ലി അവശയാക്കി ഭാര്യ: വീഡിയോ കാണാം
- ഉയർന്ന ശമ്പളം മോഹിച്ച് ഒമാനിലെത്തി; നേരിട്ടതുകൊടിയ പീഡനം; അടിക്കും ഇടിക്കുമൊപ്പം സിഗസ്റ്റ് കൊണ്ട് പൊള്ളിച്ചും ആ വീട്ടുകാർ വേദനിപ്പിച്ചു; ഒടുവിൽ ജയിലിലും അടച്ചു; വാട്സാപ്പിൽ ശിവശങ്കർ കണ്ടത് നിർണ്ണായകമായി; രക്ഷകന്റെ റോളിലെത്തിയത് ജി കൃഷ്ണകുമാർ; രണ്ടു വർഷത്തിന് ശേഷം 43-കാരി തിരുവനന്തപുരത്തെത്തി; റെജീന രക്ഷപ്പെടുമ്പോൾ
- ചെറിയ ചെറിയ നേട്ടങ്ങൾ പോലും പൊടിപ്പും തൊങ്ങലും വെച്ച് കൊട്ടിഘോഷിക്കുന്ന ബഹുഭൂരിപക്ഷത്തിനിടയിൽ ധീരനായ ഒരു മേജറെ രാജ്യത്തിന് സമർപ്പിച്ച വീര മാതാവ്; പി എസ് സി ഓഫീസിന്റെ ഏതെങ്കിലും ഭാഗത്ത് നിശബ്ദമായി തന്റെ കർത്തവ്യങ്ങൾ നിറവേറ്റുന്ന സുശീല; മകൻ സൈന്യത്തിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും അധ്വാന വഴിയിൽ അമ്മ; ഇത് ഒരു അപൂർവ്വ സ്നേഹ ഗാഥ
- ഓഹരി നിക്ഷേപകർക്ക് നഷ്ടമായത് 10.73 ലക്ഷം കോടി; ഉടമയുടെ ആസ്തിയും തകർന്നടിയുന്നു; ആരോപണങ്ങളിൽ സെബിയും അന്വേഷണത്തിന് തയ്യാറായേക്കും; ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുമോ അദാനിക്കെതിരായ ആരോപണങ്ങൾ; വിഴിഞ്ഞവും വിമാനത്താവളവും വരെ പ്രതിസന്ധിയിലാകാൻ സാധ്യത; ഹിൻഡൻബർഗിൽ ചർച്ച തുടരുമ്പോൾ
- പോളണ്ടിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം; മരണമടഞ്ഞത് പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം; ജോലി ചെയ്തിരുന്നത് പോളണ്ടിലെ ഐഎൻജി ബാങ്കിൽ; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'വാഴക്കുല' വൈലോപ്പിള്ളിയുടേതാക്കിയ ചിന്ത ഒറ്റക്കല്ല! മറ്റുള്ളവരുടെ ലേഖനങ്ങൾ അക്ഷരത്തെറ്റുകളോടെ കോപ്പിയടിച്ച് ഡോക്ടറേറ്റ് വാങ്ങിയ കെ ടി ജലീൽ; തെറ്റുകളിൽ മനം നൊന്ത് ഇനി തന്റെ പുസ്തകം ഗവേഷണം ചെയ്യരുതെന്ന് പറഞ്ഞ ചുള്ളിക്കാട്; സുനിൽ പി ഇളയിടം വരെ സംശയത്തിൽ; കേരളത്തിലെ ഗവേഷണ പ്രബന്ധങ്ങൾ ഏറെയും അബദ്ധവും വ്യാജവും
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- 'നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യ വേണ്ട, ഭക്ഷണത്തിലും അയിത്തം കൽപിച്ചാണ് നാം ജീവിക്കുന്നത്; ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ട് കൊണ്ടിരിക്കുന്നു': പഴയിടം ഫെയിം അരുൺ കുമാർ വീണ്ടും
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്