പണം എന്നത് സമ്പദ് ഘടനയുടെ ലൂബ്രിക്കന്റാണ്; ഒറ്റരാത്രിയിൽ പണം ഇല്ലാതെയാവുക എന്നുവച്ചാൽ ഇന്ധനം തീർന്ന വണ്ടിക്ക് സംഭവിച്ചത് എന്താണോ അതാവും സംഭവിക്കുക; എന്നെപോലുള്ളവർ ആദ്യം കരുതിയത് കള്ളപ്പണം ധാരാളം ഒഴുകിയെത്തുമെന്നായിരുന്നു; മോദിയുടെ നോട്ട് നിരോധനം വലിയ പരാജയമായിരുന്നു; സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ് മറുനാടൻ മലയാളിയോട്
ആർ പീയൂഷ്
തിരുവനന്തപുരം: നോട്ട് നിരോധനം തങ്ങൾക്ക് പറ്റിയ തെറ്റാണ് സമ്മതിക്കാൻ കേന്ദ്ര സർക്കാർ ഇപ്പോഴും തയ്യാറാകുന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ്. രൂപയുടെ മൂല്യം ഇതുവരെ നാം കണ്ടിട്ടില്ലാത്ത അത്ര ഇടിഞ്ഞിരിക്കുതയാണ്. സകലമേഖലയിലും മാന്ദ്യം വരുത്തുകയാണ് ഈ തീരുമാനംകൊണ്ട് ഉണ്ടായത്.നോട്ട് നിരോധനം നടപ്പിലാക്കി മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചപ്പോൾ അത് എത്രത്തോളം ഇന്ത്യൻ സമ്പത് ഘടനയെ മാറ്റി മറിച്ചു എന്ന് സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ് മറുനാടൻ മലയാളിയോട് വിവരിക്കുന്നു.
'നോട്ട് നിരോധനം വന്നപ്പോൾ എന്നെപോലുള്ളവർ കരുതിയത് കള്ളപ്പണം ധാരാളം ഒഴുകിയെത്തുമെന്ന്. 23 ശതമാനം കള്ളപ്പണം രാജ്യത്ത് ഉണ്ടെന്ന് ആർബിഐ കണ്ടെത്തിയിരുന്നു. അതൊക്കെ പുറത്ത് വരുമെന്നാണ് കരുതിയിരുന്നത്. വളരെ വലിയ പ്രതീക്ഷയായിരുന്നു നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ ഉണ്ടായത്. എന്നാൽ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ആരു പ്രതീക്ഷിക്കാതെയാണ് അത് നടപ്പിലാക്കിയത്. റിസർവ്വ് ബാങ്കിന് 5 സോണുകൾ ഉണ്ട്. ഓരോ സോണുകളിലും ധാരാളം കറൻസി ചെസ്റ്റുകൾ ഉണ്ട്. ആ കറൻസി ചെസ്റ്റുകളിൽ പഴയ നോട്ടുകൾ പിൻവലിക്കുമ്പോൾ പുതിയ കറൻസി അടിച്ച് നിറച്ച് വയ്ക്കണമായിരുന്നു. എന്നിട്ട് എടിഎമ്മുകളിൽ അതിനായുള്ള മാറ്റങ്ങൾ വരുത്തി പെട്ടെന്ന് തന്നെ ജനങ്ങളിലേക്ക് പുതിയ നോട്ടുകൾ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ന് കാണുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാവുമായിരുന്നില്ല. ഓടിക്കൊണ്ടിരിക്കുന്ന ഒരുവണ്ടിയുടെ ഇന്ധനം തീർന്നുപോയാൽ എന്താണ് സംഭവിക്കുന്നത്? ആ വാഹനം പെട്ടെന്ന് ഇടിച്ചു നിൽക്കും. അത് പോലെ തന്നെയാണ് ഒരു സംമ്പത്ത് ഘടനയെ സംബന്ധിച്ചിടത്തോളം . പണം എന്നത് സമ്പദ് ഘടനയുടെ ലൂബ്രിക്കന്റാണ്. പണം ഇല്ലാതെയാവുക എന്നുവച്ചാൽ ഇന്ധനം തീർന്ന വണ്ടിക്ക് സംഭവിച്ചതെന്താണോ അതാവും സംഭവിക്കുക.
നോട്ട് നിരോധനം പ്രഖ്യാപിച്ച രാത്രിയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം എന്തായിരുന്നു. നിങ്ങൾ എനിക്ക് 50 ദിവസം തരൂ ഇതെല്ലാം ശരിയാക്കാം എന്നായിരുന്നു. എന്നാൽ 50 ദിവസവും കഴിഞ്ഞ് 2 വർഷവും തികഞ്ഞെങ്കിലും സാമ്പത്തികവ്യവസ്ഥ ആ ദുരന്തത്തിൽ നിന്നും കരകയറിയിട്ടില്ല. നോട്ട് നിരോധനത്തിന് മുൻപ് വരെ ഇന്ത്യയിൽ 80 ശതമാനത്തിലധികവും കറൻസി ഉപയോഗിച്ചുള്ള ഇടപാടുകളായിരുന്നു. പണം ഇല്ലാതെ നടക്കാത്ത തരത്തിലുള്ള ഇടപാടുകൾ. ഇങ്ങനെ ഇടപാടുകൾ നടന്നു വരുമ്പോൾ ഒരു സുപ്രഭാതത്തിൽ ഡിജിറ്റൽ ഇടപാടിലേക്ക് മാറാൻ പറ്റില്ല എന്ന് ആർക്കും മനസ്സിലാവും. സമ്പത് വ്യവസ്ഥയിൽ ഏറെ മുന്നിൽ നിൽക്കുന്ന അമേരിക്കയിൽ പോലും 80 ശതമാനം മാത്രമേ ഇപ്പോഴും ഡിജിറ്റൽ ആയിട്ടുള്ളൂ. അങ്ങനെയുള്ള അവസ്ഥയിൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അങ്ങനെയാക്കിയമാറ്റുമ്പോൾ ഗുരുതര പ്രശ്നങ്ങളുണ്ടാവും. കറൻസി പിൻവലിച്ച ദിവസം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ ലൂബ്രിക്കന്റ് ഇല്ലാതെയായി. അതോടെ സമ്പത് ഘടന മുന്നോട്ട് പോകാൻ കഴിയാതെ ഇടിച്ചു നിന്നു.
കാർഷിക മേഖലയുൾപ്പെടെയുള്ള ഒരിടത്തും പണം ഇടപാട് നടക്കുന്നില്ല. പണം ഇടപാട് ഇല്ലെങ്കിൽ നാമമാത്ര, ചെറുകിട, ഇടത്തരം അതായത് എം.എസ്.എം.ഇ അഥവാ അനൗപചാരിക മേഖല എന്ന പറയുന്നത്. ഈ മേഖലയിലാണ് ഇന്ത്യയിലെ തൊഴിലിന്റെ 94 ശതമാനം മുതൽ 96 ശതമാനം വരെയുള്ളത്. അത് എൻഎസ്എസ് (നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ) സ്ഥിരീകരിച്ചിട്ടുള്ള കണക്കാണ്. ഈ അനൗപചാരിക മേഖലയിൽ വൻകിട വ്യവസായ മേഖലകളിൽ നടപ്പിലാക്കുന്ന പോലെ ഒരു തരത്തിലും ഡിജിറ്റൽ ഇടപാട് നടത്താൻ കഴിയില്ല. ഇനി അഥവാ ഡിജിറ്റലൈസേഷൻ നടപ്പിലാക്കിയാലും ഒരു തരത്തിലുള്ള ഇടപാടും നടക്കാത്ത അവസ്ഥയായിരുന്നു അപ്പോഴുണ്ടായിരുന്നത്. അങ്ങനെ ഈ മേഖല പൂർണ്ണമായും സ്തംഭിച്ചു. ആ സത്ഭനത്തിന്റെ ഫലമായി 2016-2017 ൽ 8 ശതമാനം ജിഡിപി ഗ്രോത്ത് പ്രതീക്ഷിച്ച സ്ഥാനത്ത് 7.1 ശതമാനം ഗ്രോത്ത് മാത്രമാണുണ്ടായത്. ഒന്നര ശതമാനത്തോളം ജിഡിപി ഗ്രോത്ത് ഇടിച്ചു കളഞ്ഞു. അതിൽ തന്നെ പലർക്കും സംശയമുണ്ട്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ തന്നെ നാഥനില്ലാതെയിരിക്കുകയാണ്. അവിടെ നാഥനെ നിയമിക്കാത്തതിന് കാരണം കണക്കുകളിൽ കൃത്രിമം കാണിക്കാൻ വേണ്ടിയാണെന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നിട്ടുപോലും 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.
അങ്ങനെ ഇരിക്കുമ്പോൾ 2019 ലെ ഇലക്ഷനിലേക്ക് അടുക്കുകയാണ്. അപ്പോൾ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് വരെയും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ കരകയറിയിട്ടില്ല. കരകയറാത്ത ഈ സാഹചര്യത്തിൽ മോദി ഗവൺമെന്റ് അത് മനസ്സിലാക്കുന്നു, ഇന്ത്യൻ സമ്പത് ഘടനയ്ക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു നോട്ട് നിരോധനം എന്ന്. ഭൂമാഫിയകളെ വരുതിയിൽ നിർത്തും എന്നായിരുന്ന നോട്ട് നിരോധനം വന്നപ്പോൾ എല്ലാവരും കരുതിയത്. എന്നാൽ നിർമ്മാണ മേഖലയെയാണ് അത് ഏറ്റവും കൂടുതൽ ബാധിച്ചത്. തങ്ങൾക്ക പറ്റിയ തെറ്റാണ് നോട്ട് നിരോധനം എന്ന് സമ്മതിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. രൂപയുടെ മൂല്യം ഇതുവരെ നാം കണ്ടിട്ടില്ലാത്ത അത്ര ഇടിഞ്ഞിരിക്കുതയാണ്. അതു കൊണ്ട് തന്നെ നോട്ട് നിരോധനം വലിയ പരാജയം തന്നെയായിരുന്നു എന്ന് പറയാം.'
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍