ഇ കോമേഴ്സിലൂടെ വിൽക്കാനാകുക ഇന്ത്യൻ നിർമ്മിത ഉൽപ്പനങ്ങൾ മാത്രം; ആത്മനിർഭർ ചിഹ്നം പതിച്ച സാധനങ്ങൾ മാത്രമേ ഓൺലൈനിലൂടെ ഇനി വാങ്ങാനാകൂ എന്ന നിയമ ഭേദഗതി വരും; ഇറക്കുമതി ചുങ്കവും കൂട്ടും; ലക്ഷ്യമിടുന്നത് ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ ഗണ്യമായ കുറവുണ്ടാക്കാൻ; വിലക്ക് ഏർപ്പെടുത്തിയാലും ആസിയാനിലൂടെ ചൈനയ്ക്ക് ഇന്ത്യൻ വിപണയിൽ ഇടപെടൽ നടത്താനുമാകും; ഗാൽവനിലെ ചൈനീസ് കടുംപിടിത്തത്തിന് ഇന്ത്യ മറുപടി നൽകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ കേന്ദ്രസർക്കാർ ആലോചിച്ചു തുടങ്ങി. രാജ്യത്തെ ഇ കൊമേഴ്സ് കമ്പനികൾക്ക് ഇനി ചൈനീസ് ഉൽപ്പനങ്ങൾ വിൽക്കാനാകില്ല. ഇന്ത്യയിലേക്ക് ചൈന കയറ്റിയയക്കുന്നത് 7032 കോടി (5.25 ലക്ഷം കോടി രൂപ) ഡോളർ വിലവരുന്ന സാധനങ്ങളാണ്. ഇന്ത്യ ചൈനയിലേക്കു കയറ്റി അയക്കുന്നത് 1675 കോടി ഡോളർ (1.25 ലക്ഷം കോടി രൂപ) വിലയ്ക്കുള്ള സാധനങ്ങളും. ചൈനയുടെ മൊത്തം കയറ്റുമതിയുടെ 2% മാത്രമാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഇന്ത്യയുടെ കയറ്റുമതിയുടെ 8% ചൈനയിലേക്കാണ്. ഇതെല്ലം പരിഗണിച്ചാകും നയമാറ്റത്തിൽ തീരുമാനം എടുക്കുക. ശതമാന കണക്കിലെ അന്തരം നോക്കുമ്പോൾ ചൈനയുമായി വ്യാപാരബന്ധം വിച്ഛേദിക്കുന്നതിന്റെ നഷ്ടം ഇന്ത്യയ്ക്കാണെന്ന് തോന്നുമെങ്കിലും ശതമാന കണക്കുകൾ രൂപയിലേക്ക് മാറ്റുമ്പോൾ സ്ഥിതി അങ്ങനെ അല്ല.
ഈ സാഹചര്യത്തിലാണ് ഇ കോമേഴ്സിൽ ചൈനീസ് സാധനങ്ങൾക്ക് വിലക്ക് കൊണ്ടു വരുന്നത്. ഇതിലൂടെ ഇന്ത്യൻ ഉൽപ്പനങ്ങൾക്ക് കൂടുതൽ വിപണിയും കിട്ടും. വിൽക്കുന്ന ഉൽപന്നങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് ഉറപ്പു വരുത്താൻ നിയമഭേദഗതി കൊണ്ടുവരും. ഇന്ത്യൻ നിർമ്മിത ഉൽപന്നമാണെന്ന് അറിയിക്കുന്ന ആത്മനിർഭർ ചിഹ്നം സാധനങ്ങളിൽ പതിക്കണം എന്ന ഭേദഗതിയും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. ചൈനീസ് ഉൽപന്നങ്ങളുടെ പരസ്യവും നിയന്ത്രിക്കും. സിനിമാ, കായികതാരങ്ങളോടു വ്യാപാരി സംഘടനകൾ അഭ്യർത്ഥിക്കുന്നുമുണ്ട്. ചൈനയിൽ നിന്നുള്ള ഉൽപ്പനങ്ങളുടെ ഇറക്കുമതി നികുതിയും കൂട്ടും. ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കാൻ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിൽ ആലോചന സജീവമാകുന്നത്.
വിലക്ക് ഏർപ്പെടുത്തിയാലും ചൈനയ്ക്ക് ആസിയാൻ രാഷ്ട്രങ്ങൾ വഴി സാധനങ്ങൾ ഇന്ത്യയിൽ എത്തിക്കാനാകും. ആസിയാൻ രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കു സ്വതന്ത്രവ്യാപാരമാണുള്ളത്. മിക്ക ആസിയാൻ രാഷ്ട്രങ്ങളിലും ചൈന വിപണി കയ്യടക്കിയിരിക്കയാണ്. അവിടെനിന്ന് ഇന്ത്യയിലേക്ക് അയയ്ക്കാവുന്നതേയുള്ളൂ. ലോകവ്യാപാര സംഘടനയുടെ നിയമങ്ങൾ പ്രകാരം ഇന്ത്യയ്ക്ക് ഏകപക്ഷീയമായി ചൈനയുടെ എല്ലാ സാധനങ്ങളെയും തടയാൻ കഴിയില്ല. അതുകൊണ്ട് തന്നെ പൂർണ്ണമായും ചൈനീസ് ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാനും കഴിയില്ല. ഈ സാഹചര്യമെല്ലാം പരിശോധിച്ചാണ് കേന്ദ്ര സർക്കാർ നയങ്ങളിൽ മാറ്റം കൊണ്ടു വരാൻ ശ്രമിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ തന്നെ പല മന്ത്രാലയങ്ങൾ ചൈനീസ് കമ്പനികൾക്കു കരാർ നൽകിയിട്ടുണ്ട്. ഇവ ഉടൻ റദ്ദാക്കുക എളുപ്പമല്ല. ഡൽഹിയിൽ നിന്നു മീററ്റിലേക്കുള്ള റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റത്തിൽ തുരങ്കം നിർമ്മിക്കാനുള്ള കരാർ ചൈനയിലെ ഷാങ്ഹായ് ടണൽ എൻജിനീയറിങ് കമ്പനിക്കാണു നൽകിയത്. 1126 കോടി രൂപയുടെ പദ്ധതിയാണിത്. പദ്ധതിക്കായി ടാറ്റയും എൽ ആൻഡ് ടിയും രംഗത്തുണ്ടായിരുന്നെങ്കിലും ഏറ്റവും കുറഞ്ഞ തുക ചൈന കമ്പനിയുടെതായിരുന്നു. ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതു റദ്ദാക്കാൻ ഇനി കഴിയില്ല.
ഭാവിയിൽ ചൈനീസ് കമ്പനികളെ കരാറുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കും. ആഗോള കരാറുകൾ വിളിക്കുമ്പോൾ ചൈനീസ് കമ്പനികളെ വിലക്കാൻ കഴിയുമോ എന്നതും പരിശോധിക്കും. ഇ കെമേഴ്സ് കമ്പനികൾ വിൽക്കുന്ന എല്ലാ സാധനങ്ങളിലും ഇന്ത്യയിൽ നിർമ്മിച്ചതാണെന്നു രേഖപ്പെടുത്തണം എന്നു തീരുമാനിച്ചിട്ടുണ്ട്. ഡിപ്പാർട്മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ആണിതു ചെയ്യേണ്ടത്. ഇതു ചെയ്യാത്തവർക്കു പിഴ ചുമത്താനും വ്യവസ്ഥ കൊണ്ടുവരും.
ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കൂട്ടണമെന്നു പല വ്യാപാര സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. കളിക്കോപ്പുകൾ, ഗൃഹോപകരണങ്ങൾ, വളം, മൊബൈലുകൾ, ഇലക്ട്രിക് സാധനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിങ്ങനെ ഇന്ത്യയിൽ പ്രാദേശിക നിർമ്മാതാക്കളുമായി മത്സരിച്ചാണ് ചൈനീസ് സാധനങ്ങൾ എത്തുന്നത്. ചൈനയിൽ നിന്നാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന ഔഷധങ്ങളുടെ 60 % രാസസംയുക്തങ്ങൾ വരുന്നത്. ഇവയുടെ ഇറക്കുമതി നിർത്തിയാൽ ഔഷധവില ഉയരും.
ചൈനക്കെതിരായ നീക്കം ഇനി സ്പോൺസർഷിപ്പുകളെയും ബാധിക്കും. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ചൈനീസ് സ്പോർട്സ് സാധനങ്ങളും വസ്ത്രങ്ങളും നിർമ്മിക്കുന്ന ലി നിങ് കമ്പനിയുമായി സ്പോൺസർഷിപ് കരാറിൽ ഒപ്പു വച്ചിരുന്നു. ടോക്കിയോ ഒളിംപിക്സ് കഴിയുന്നതു വരെയുള്ള കരാറാണിത്. പുതിയ സാഹചര്യത്തിൽ കരാർ പുനഃപരിശോധിക്കുമെന്ന് ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത വ്യക്തമാക്കി.
ട്വന്റി 20 ക്രിക്കറ്റ് ലീഗിന് ചൈനീസ് സ്മാർട് ഫോൺ നിർമ്മാതാക്കളായ വിവോയാണ് സ്പോൺസർ. 2190 കോടി രൂപയുടെ കരാറാണിത്. ഇന്ത്യയിൽത്തന്നെ ഈ തുക ചെലവഴിക്കപ്പെടുമെന്നതിനാൽ കരാർ റദ്ദാക്കുന്നത് ശരിയല്ലെന്നാണ് ബിസിസിഐ ട്രഷറർ അരുൺ സിങ്ങിന്റെ വാദം. എന്നാൽ ചൈനീസ് കമ്പനികളുമായുള്ള എല്ലാ ഇടപാടും റദ്ദാക്കണമെന്ന് ഹർഭജൻ സിങ് ആവശ്യപ്പെട്ടതോടെ ഇതു വിവാദമായിട്ടുണ്ട്.
പശ്ചിമേഷ്യൻ രാജ്യങ്ങളെ ഒറ്റ ബ്ലോക്കായി എടുത്താൽ അവർ ഇന്ത്യയുമായുള്ള വ്യാപാരത്തിൽ ചൈനയ്ക്കു മുന്നിൽ വരും, എണ്ണയുടെ മാത്രം ബലത്തിൽ. അതേസമയം, ഇന്ത്യ--ചൈന വ്യാപാരം സർവമേഖലയിലും വ്യാപിച്ചിരിക്കുന്നു. ഇന്ത്യ--ചൈന വ്യാപാരം 2019ൽ ഏഴു ലക്ഷം കോടി രൂപ കടന്നു. ഇന്ത്യൻ കമ്പനികൾക്ക് ചൈനയിൽ 100 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. ഇതിൽ മൂന്നിൽരണ്ട് കമ്പനിയും ലാഭത്തിൽ. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സൺസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ ചൈനയിലുമുണ്ട്.
ചൈനീസ് കമ്പനികൾ ഇന്ത്യയിൽ 800 കോടി ഡോളർ നിക്ഷേപം നടത്തി. വ്യവസായ പാർക്കുകൾ അടക്കമുള്ള മേഖലകളിൽ ഇതുവഴി രണ്ടു ലക്ഷം തൊഴിലവസരമുണ്ടായി. കോവിഡ് പ്രതിസന്ധിയിൽ ചൈനയിൽനിന്നുള്ള ഇറക്കുമതി നിലച്ചത് രാജ്യത്തെ ഔഷധനിർമ്മാണമേഖലയെ ബാധിച്ചു. വ്യാപാര, വാണിജ്യസംവിധാനം വികസിപ്പിക്കാൻ നിതി ആയോഗും ചൈനീസ് സർക്കാരിന്റെ ദി ഡവലപ്പ്മെന്റ് റിസർച്ച് സെന്ററും നാലു വട്ടം ചർച്ച നടത്തി.
അടിസ്ഥാനസൗകര്യം, ഉന്നതസാങ്കേതികവിദ്യ, ഊർജ--പരിസ്ഥിതി സംരക്ഷണം, വൈദ്യശാസ്ത്രം, ഊർജം എന്നീ മേഖലകളിൽ ഇരുരാജ്യവും തമ്മിൽ ആറു വട്ടം തന്ത്രപ്രധാന സംഭാഷണം നടത്തി. വാണിജ്യ, സാമ്പത്തിക ആശയവിനിമയത്തിനായുള്ള ഇന്ത്യ--ചൈന സംയുക്ത വർക്കിങ് ഗ്രൂപ്പ് നിലവിൽവന്നശേഷം 11 വട്ടം സംഭാഷണം നടത്തി. 20 വർഷത്തിനിടെ ഉഭയകക്ഷിവ്യാപാരത്തിൽ 32 മടങ്ങ് വർധനയുണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്