പെട്രോൾ, ഡീസൽ വിലകൂട്ടുന്നതു കൊള്ളലാഭത്തിന്റെ കണക്ക് മറച്ചുവച്ച്; എണ്ണക്കമ്പനികൾ സർക്കാരിന് അഞ്ചുവർഷത്തിനിടെ നൽകിയ ലാഭവീതം 15,000 കോടിയിൽപ്പരം രൂപ; സർക്കാരിനൊപ്പം സഹസ്രകോടികൾ പങ്കിട്ട് ഓഹരിയുടമകളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാജ്യത്ത് എണ്ണക്കമ്പനികൾ നഷ്ടത്തിലാണെന്ന വാദമുയർത്തി നിരന്തരം ഇന്ധനവില ഉയർത്തുമ്പോഴും കേന്ദ്രസർക്കാരിന് ലാഭവിഹിതമായി ലഭിക്കുന്നത് സഹസ്രകോടികൾ. ഓരോ സാമ്പത്തിക വർഷത്തിലും ശരാശരി മൂവായിരം കോടിയിലേറെ സർക്കാരിന് പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്നുള്ള ലാഭവിഹിതമായി ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 12827 കോടി രൂപയിലേറെ ഇത്തരത്തിൽ ലഭിച്ചതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
മൂന്ന് എണ്ണക്കമ്പനികളിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ നൽകിയ രേഖയിൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുമാ്ത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. മുൻവർഷങ്ങളലെ കണക്കുകൾകൂടിയാകുമ്പോൾ ഈ തുക ഇനിയും ഉയരും. ഇന്ധന വിൽപനയിലൂടെ എണ്ണക്കമ്പനികൾ നേടുന്ന ലാഭത്തിന്റെ വിഹിതമായി അമ്പതുശതമാനത്തിലേറെയാണ് കേന്ദ്രസർക്കാരിന് ലഭിക്കുന്നത് എന്നതിനാൽത്തന്നെ ഏതാണ്ട് ഇത്രത്തോളം തുക ലാഭവിഹിതമായി കമ്പനി ഷെയർ ഹോൾഡേഴ്സിനും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തം.
എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് വിവിധ എണ്ണക്കമ്പനികളിൽ നിന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിൽ നിന്നും നൽകിയ വിവരാവകാശ രേഖകളിലാണ് എണ്ണക്കമ്പനികൾ വൻലാഭത്തിലാണെന്നും സർക്കാരിന് സഹസ്രകോടികൾ ഈയിനത്തിൽ ഓരോ വർഷവും ലഭിക്കുന്നുണ്ടെന്നുമുള്ള കണക്കുകൾ പുറത്തുവരുന്നത്.
നിരന്തരം പെട്രോൾ, ഡീസൽവിലയും പാചകവാതക വിലയും ഉയർത്തുമ്പോഴെല്ലാം രാജ്യാന്തര തലത്തിൽ ക്രൂഡോയിൽ വിലയിൽ വർദ്ധനവുണ്ടാവുന്നതായും പൊതുമേഖലാ എണ്ണക്കമ്പനികൾ നഷ്ടത്തിലാവുന്നതുമായുള്ള വിശദീകരണമാണ് കേന്ദ്രമന്ത്രാലയം നൽകാറുള്ളത്. എന്നാൽ ഇതെല്ലാം പച്ചക്കള്ളമാണെന്നും എണ്ണക്കമ്പനികൾ വൻ ലാഭത്തിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടെ കേന്ദ്രസർക്കാരിന് ലാഭവിഹിതമായി 9625 കോടിയിൽപ്പരം രൂപയാണ് നൽകിയത്്. 2009 മുതൽ 2016ലെ ആദ്യപാദംവരെയുള്ള കണക്കുപ്രകാരമാണിത്. മറ്റൊരു എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ 2778 കോടിയും ഇക്കാലയളവിൽ സർക്കാരിന് നൽകി. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ കണക്കു പ്രകാരം 2014-15 സാമ്പത്തികവർഷത്തിൽ മാത്രം സർക്കാരിന് നൽകിയത് 424 കോടിയാണ്. മുൻവർഷങ്ങളിലെ കണക്കുകൾ ലഭ്യമായിട്ടില്ല. ഇതുകൂടി ചേരുമ്പോൾ 15,000 കോടിയിൽപ്പരമാകും സർക്കാരിന്റെ ലാഭവീതം.
എണ്ണവില ക്രമാതീതമായി ഉയർത്തുന്നതിൽ ഒരു ന്യായീകരണവുമില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ക്രൂഡോയിലന് അന്താരാഷ്ട്ര വിപണിയിൽ വില കൂടുമ്പോൾ ഇന്ത്യയിൽ വിലകൂട്ടാനുള്ള കാരണമായി അക്കാര്യമാണ് ചൂണ്ടിക്കാണിക്കാറ്. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറയുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതാവും എണ്ണവില കൂടുന്നതിനുള്ള ന്യായീകരണം. എന്നാൽ ഇന്ധനവില ഉയർത്തി നിർത്തുന്നത് ഖജനാവിലേക്ക് എളുപ്പത്തിൽ വന്നുചേരുന്ന പണമാണെന്ന വസ്തുത കണക്കിലെടുത്ത് മാത്രമാണെന്ന് ഈ കണക്കുകളിൽ നിന്ന് പകൽപോലെ വ്യക്തം. അതേസമയം സർക്കാരിന് 50 മുതൽ 55 ശതമാനം വരെയാണ് ഈ കമ്പനികളിൽ ഓഹരിയുള്ളത് എന്നതിനാൽ ഇവയിൽ നിക്ഷേപം നടത്തുന്നവരിലേക്കാണ് ഏതാണ്ട് ഇത്രയുംതന്നെ കോടികൾ ഒഴുകുന്നതും.
കേന്ദ്രത്തിൽ മാറിമാറിവരുന്ന സർക്കാരുകളെല്ലാം ഇക്കാര്യത്തിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതോടെ വ്യക്തമാവുകയാണ്. ഏതുസർക്കാർ അധികാരത്തിലെത്തിയാലും എണ്ണവില വർദ്ധിപ്പിക്കുന്നതിന് ഒരേ മാനദണ്ഡമാണ് സ്വീകരിക്കുന്നതെന്ന് അഞ്ചുവർഷം മുമ്പ് സിഎജി നൽകിയ റിപ്പോർട്ടിലും വ്യക്തമായിരുന്നു. 2007 മുതൽ 2012വരെയുള്ള കാലയളവിലെ സിഎജി റിപ്പോർട്ടു പ്രകാരം എണ്ണക്കമ്പനികൾ ഉണ്ടാക്കിയ കൊള്ളലാഭം 50,513 കോടി രൂപയുടേതാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്ന നിലവിലെ സംവിധാനം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഉപഭോക്താക്കളെ പിഴിയാനുള്ള വഴിയൊരുക്കുന്നതാണെന്നും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം എണ്ണക്കമ്പനികൾ വൻ നഷ്ടത്തിലാണെന്നും കേന്ദ്ര സർക്കാർ വൻതോതിൽ സബ്സിഡി നൽകുന്നതുകൊണ്ടാണ് അവ പിടിച്ചുനിൽക്കുന്നതെന്നുമാണ് കേന്ദ്ര സർക്കാരുകൾ അഭിപ്രായപ്പെടാറ്. സ്വകാര്യ എണ്ണക്കമ്പനികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയതിനും സിഎജി അഞ്ചുവർഷം മുമ്പുതന്നെ സർക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നിട്ടും നയങ്ങളിൽ മാറ്റമുണ്ടായില്ലെന്നും ഇപ്പോഴും എണ്ണക്കമ്പനികൾ ഉപഭോക്താക്കളെ പിഴിഞ്ഞ് തടിച്ചുകൊഴുക്കുകയാണെന്നുമാണ് പുതിയ കണക്കുകളും ഉറപ്പിക്കുന്നത്.
കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടെ പെട്രോൾ വിലയിൽ കൂട്ടിയത് 5 രൂപ 52 പൈസയാണ്. ഡീസലിന് 7 രൂപ 72 പൈസയും കൂടി. സമീപകാല സാഹചര്യത്തിൽ ഉണ്ടായ വലിയ വില വർദ്ധനകളിൽ ഒന്നായിരുന്നു ഇത്. ക്രൂഡോയിൽ വില രാജ്യാന്തര തലത്തിൽ ബാരലിന് വില ഉയർന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില തുടർച്ചയായി കൂട്ടുന്നതെന്നായിരുന്നു ഇത്തവണയും വിശദീകരണം. ജൂൺ ഒന്നു മുതൽ പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയും കൂട്ടിയിരുന്നു.
മെയ് ഒന്നു മുതൽ തുടർച്ചയായ മൂന്ന് അവലോകന യോഗങ്ങളിലും എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടി. ജൂൺ ആദ്യവാരം നടന്ന അവലോകന യോഗത്തിലും ഇന്ധനവില കൂട്ടി. ഏപ്രിൽ 16ന് പെട്രോൾ വില ലിറ്ററിന് 0.74 പൈസയും ഡീസൽ വില ലിറ്ററിന് 1.30 രൂപയും കുറച്ചതു മാറ്റി നിറുത്തിയാൽ, കഴിഞ്ഞ മാർച്ച് 17 മുതൽ എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടാൻ വേണ്ടി മാത്രമാണ് യോഗം ചേർന്നത്. പെട്രോൾ വില മാർച്ച് 17ന് 3.07 രൂപയും ഏപ്രിൽ നാലിന് 2.19 രൂപയും വർദ്ധിപ്പിച്ചിരുന്നു. ഏപ്രിൽ 16ലെ ഇളവ് മാറ്റി നിറുത്തിയാൽ, മാർച്ച് രണ്ടാം വാരം മുതൽ ഇതുവരെ പെട്രോളിന് 9.04 രൂപയും ഡീസലിന് 11.05 രൂപയുമാണ് കൂടിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍