ഇന്ത്യയിലേക്ക് റഷ്യൻ എണ്ണയുടെ ഒഴുക്ക്; ഇറക്കുമതി കയറ്റുമതിയേക്കാൾ 16 ഇരട്ടി കൂടുതൽ; കറൻസി ഇടപാട് പ്രതിസന്ധിയിൽ; റഷ്യയിലേയ്ക്ക് കയറ്റുമതി വർധിപ്പിക്കാനുള്ള സാധ്യത ചർച്ച ചെയ്യുന്നു

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: റഷ്യയിൽ നിന്നുമുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചതോടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള കറൻസി ഇടപാട് പ്രതിസന്ധിയിൽ. ഇറക്കുമതിക്ക് ആനുപാതികമായി കയറ്റുമതിയില്ലാതെ വന്നതോടെയാണ് കറൻസി ഇടപാട് പ്രതിസന്ധിയിലായത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.
ഇറാഖിനെയും സൗദിയെയും പിന്തള്ളി രാജ്യത്തേയ്ക്ക് ക്രൂഡ് ഇറക്കുമതി ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ റഷ്യ. ഡിസംബറിൽ മാത്രം പ്രതിദിനം 12 ലക്ഷം ബാരൽ അസംകൃത എണ്ണയാണ് റഷ്യയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഒരുവർഷം മുമ്പുള്ളതിനേക്കാൾ 33 മടങ്ങാണ് വർധന. എന്നാൽ 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ട് മാസത്തിനുള്ളിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കയറ്റുമതിയേക്കാൾ 16 ഇരട്ടിയായി മാറിയെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ചൈനയ്ക്ക് ശേഷം റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഉപയോക്താവാണ് ഇന്ത്യ. ബാരലിന് 60 ഡോളർ നിലവാരത്തിലാണ് റഷ്യൻ എണ്ണ ഇന്ത്യയ്ക്കു കിട്ടുന്നതെന്നാണു റിപ്പോർട്ടുകൾ. ഗൾഫിൽനിന്ന് ബാരലിന് 80 ഡോളർ നിലവാരത്തിലാണിപ്പോൾ എണ്ണ കിട്ടുക. വൻവിലക്കിഴിവിൽ അസംസ്കൃത എണ്ണ വാങ്ങാനുള്ള രാജ്യത്തിന്റെ നീക്കം ഇതോടെ വൻ വ്യാപാരകമ്മിയിലേയ്ക്ക് തള്ളിവിട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. രൂപയുടെ വരവ് കൂടുമെന്നതിനാൽ റഷ്യൻ ബാങ്കുകൾ പണമിടപാട് ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
റഷ്യ-യുക്രെയൻ യുദ്ധത്തെ തുടർന്ന് യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് രൂപ-റൂബിൾ ഇടപാടിന് ഇരു രാജ്യങ്ങളും തുടക്കമിട്ടത്. ഡോളറിന്റെ ഡിമാന്റ് കുറച്ച് വ്യാപാര കമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി റെക്കോഡ് നിലവാരത്തിലെത്തിയതിനെ തുടർന്നായിരുന്നു ഈ ശ്രമം നടത്തിയത്. എന്നാൽ ഇറക്കുമതി-കയറ്റുമതി അന്തരം വർധിച്ചത് രൂപയെ സമ്മർദത്തിലാക്കുമെന്നാണ് വിലയിരുത്തൽ. ഡോളറിനെതിരെ കൂടുതൽ തിരിച്ചടി നേരിട്ട ഏഷ്യൻ കറൻസിയെന്ന നിലയിൽ രൂപയെ ഇത് കൂടുതൽ സമ്മർദത്തിലാക്കിയേക്കും.
സൂര്യകാന്തി എണ്ണ, രാസവളം എന്നിവയുടെ ഇറക്കുമതിയിലും കാര്യമായ വർധനവുണ്ടായിട്ടുണ്ട്. ഇതോടെ റഷ്യയിൽനിന്നുഅള്ള ഇന്ത്യയുടെ ഇറക്കുമതി എട്ടുമാസത്തിനുള്ളിൽ 400ശതമാനം ഉയർന്നു. കയറ്റുമതിയിലാകട്ടെ 14 ശതമാനം കുറവുമുണ്ടായി. കയറ്റുമതി മെച്ചപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾ വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ രൂപയിൽ ഇതുവരെ ഒരു ഇടപാടും നടന്നിട്ടില്ലെന്നാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സപോർട്ട് ഓർഗനൈസേഷന്റെ ഡയറക്ടർ ജനറലും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ അജയ് സഹായ് പറയുന്നത്.
റഷ്യയിലേയ്ക്ക് കയറ്റുമതി വർധിപ്പിക്കാനുള്ള സാധ്യതകൾ ചർച്ചചെയ്യാൻ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം യോഗം ചേർന്നിരുന്നു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ ഉൾപ്പടെയുള്ളവയുടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമിതയാണ് ലക്ഷ്യമിടുന്നത്. രൂപയിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലായിലാണ് റിസർവ് ബാങ്ക് പ്രാദേശിക കറൻസികളിലുള്ള ഇടപാടിന് തുടക്കമിട്ടത്.
പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ മാത്രമായി സംവിധാനം പരിമിതപ്പെടുന്ന സാഹചര്യമാണ് ഏഴുമാസം പിന്നിടുമ്പോൾ കാണാൻ കഴിയുന്നത്. കറൻസിക്ക് സ്ഥിരമായ വിനിമയ നിരക്ക് ഇല്ലാത്തതിനാൽ റൂബിളിൽ പണമടയ്ക്കുന്നതും വെല്ലുവിളിയായി തുടരുകയാണ്. ഡോളറിന് പകരമായി യുഎഇ ദിർഹത്തിലാണ് പണം നൽകുന്നതെന്ന് രാജ്യത്തെ വൻകിട എണ്ണശുദ്ധീകരണ കമ്പനികളിലൊന്നായ ബിപിസിഎൽ വൃത്തങ്ങൾ സൂചിപ്പിച്ചു.
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യരാജ്യങ്ങൾ ബഹിഷ്കരണം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന വ്യവസ്ഥയിലാണ് ഇന്ത്യ, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത്. യുക്രെയ്ൻ അധിനിവേശത്തിനു ശേഷം യൂറോപ്യൻ കമ്മീഷൻ റഷ്യൻ ക്രൂഡ് ഓയിലിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എണ്ണ കയറ്റുമതിയെ വൻതോതിൽ ആശ്രയിക്കുന്ന റഷ്യൻ സമ്പദ്വ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. എന്നാൽ ഈ പ്രതിസന്ധിയെ നേരിടാൻ റഷ്യ വൻ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് രംഗത്തെത്തി.
റഷ്യൻ എണ്ണയുടെ ഡിമാൻഡ് ഇടിഞ്ഞതും രാജ്യത്തിന് തിരിച്ചടിയായി. ഈ സാഹചര്യം മുതലെടുത്ത് ബാരലിന് 30 ഡോളർ വരെ വിലക്കുറവിൽ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങി. ഉയർന്ന ചരക്കു ചെലവു കാരണം മുമ്പ് റഷ്യൻ എണ്ണ വളരെ കുറഞ്ഞ അളവിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നുന്നത്. ഏപ്രിലിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 2,77,000 ബാരൽ എണ്ണയാണ്. ഒരു മാസത്തിനുശേഷം അത് 8,19,000 ബാരലായി വർധിച്ചു. 2022 ഏപ്രിലിനും മെയ് മാസത്തിനും ഇടയിൽ രാജ്യത്തെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 5 ശതമാനത്തിൽ നിന്ന് 16 ശതമാനമായി ഉയർന്നു.
പല രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയപ്പോഴും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തെ ഇന്ത്യൻ സർക്കാർ ആവർത്തിച്ച് ന്യായീകരിക്കുകയാണ് ചെയ്തത്. 2021ൽ റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത് വെറും 12 ദശലക്ഷം ബാരൽ എണ്ണയാണ്. ഇത് മൊത്തം ഇറക്കുമതിയുടെ 2 ശതമാനം മാത്രമായിരുന്നു. എന്നാൽ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം റഷ്യൻ എണ്ണക്ക് രാജ്യാന്തര തലത്തിൽ ഡിമാൻഡ് കുറഞ്ഞതിനാൽ വളരെ കുറഞ്ഞ വിലയിൽ എണ്ണ കിട്ടുന്നത് ഇന്ത്യൻ എണ്ണക്കമ്പനികളെ അങ്ങോട്ടേക്ക് കൂടുതൽ ആകർഷിക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- സെലക്ഷൻ ട്രയൽസിന് എത്തിയ കുട്ടികളെ വലച്ച് സ്റ്റേഡിയം പൂട്ടിയിട്ടു; എംഎൽഎയെ തള്ളി കേരളാ സ്പോർട്സ് കൗൺസിലുമെത്തി; ഈ വിഷയത്തിൽ രാഷ്ട്രീയ വിമർശനം നടത്തിയ മറുനാടനെതിരെ പട്ടിക ജാതി അധിക്ഷേപ നിയമപ്രകാരം കേസ്; ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്യാൻ കേസ് എടുത്തത് എളമക്കര പൊലീസ്; സൈബർ സഖാക്കളുടെ ഗൂഢാലോചന പുതിയ തലത്തിൽ
- യുദ്ധസ്മാരകത്തിന് മുന്നിൽ ഒരാൾ ചോരയിൽ കുളിച്ചു കിടക്കുന്നത് 200 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത് ഭീക്ഷാടക; കേട്ടപാടെ സ്ത്രീയെ ആട്ടിയോടിച്ച് പൊലീസ്; പിന്നേയും ആ പാവം സ്ത്രീ സ്റ്റേഷനിലെത്തി കാലു പിടിച്ചിട്ടും അനങ്ങിയില്ല; ലോറി ഡ്രൈവറെ കൊലയ്ക്ക് കൊടുത്തത് പൊലീസ് തന്നെ; കണ്ണൂരിലെ ജിന്റോ അനാസ്ഥയുടെ രക്തസാക്ഷി
- ആദ്യം ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ചു; ഓർഡർ ചെയ്തിട്ടും കിട്ടാതെ വന്നപ്പോൾ മാവേലിക്കരയിൽ നിന്നും പണിയിച്ചു; ലക്ഷ്യമിട്ടത് മകളേയും അമ്മയേയും വിവാഹത്തിൽ നിന്ന് പിന്മാറിയ പൊലീസുകാരിയേയും കൊല്ലാൻ; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയുടെ നില മെച്ചപ്പെടുന്നു; ശ്രീമഹേഷിന്റേത് 'സൈക്കോ ക്രൂരത'
- സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം ഒരു തല്ലുകേസിൽ കോൺഗ്രസുകാരനെ കള്ള കേസിൽ കുരുക്കിയതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തിയതും ഒടുവിൽ കസേര തെറിച്ചതും തെളിവ്; രാഷ്ട്രീയ കൊലക്കേസുകളിൽ പ്രതികളെ നൽകുന്നത് പാർട്ടി നേതൃത്വം; ഹേമചന്ദ്രന്റെ വെളിപ്പെടുത്തലിനെതിരെ സിപിഎം; കണ്ണൂർ ചുരുളിയോ?
- പ്രസിഡന്റ് ബൈഡന് കുരുക്കായി മകൻ ഹണ്ടറുടെ ലാപ്ടോപ്; വേശ്യകൾക്കൊപ്പം നഗ്നനായി ലഹരി ഉപയോഗിക്കുന്നതടക്കമുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ടാബ്ലോയിഡുകൾ; പ്രായാധിക്യത്താൽ വലയുന്ന ബൈഡന്റെ തുടർ ഭരണം പ്രതിസന്ധിയിൽ
- ഇന്റേണലിനു പത്തിൽ പത്തു മാർക്കും വേണമെന്ന് വിദ്യ; കൊടുത്തത് പത്തിൽ 8 മാർക്ക്; വിദ്യയ്ക്കു വേണ്ടി കോളജിലെ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ അദ്ധ്യാപികയുമായി തർക്കം; പിന്നാലെ കാർ തകർത്തു; അടുത്ത ഘട്ടത്തിൽ കത്തിക്കലും; ഏഴ് വർഷം മുമ്പുള്ള പ്രതികാരത്തിൽ അട്ടിമറിയുമായി പൊലീസും; ചർച്ചയായി പയ്യന്നൂർ കത്തിക്കൽ കേസും
- യോശുവേ സ്തോത്രം എന്നു വിളിച്ച് പ്രാമിൽ കിടന്ന കുഞ്ഞിനെ കുരിശുധാരി തുരുതുരാ കുത്തി; ഓടി നടന്നുള്ള കുത്തിൽ പരിക്കേറ്റത് നാലു പേർക്ക്; ഇസ്ലാമിക ഭീകരവാദികളുടെ വഴിയേ കൊലയ്ക്കിറങ്ങിയത് സിറിയയിൽ നിന്നും അഭയം തേടിയെത്തിയ ആൾ: പേടിമാറാതെ ഫ്രാൻസ്
- ഹണിമൂണുകളും, പ്രീപെയ്ഡ് ഡിന്നർ രാത്രികളും, ബെല്ലി ഡാൻസും ആസ്വദിക്കുന്നതിന് പകരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇപ്പോഴെങ്കിലും വാ തുറക്കണം; ആരായിരുന്നു കെ ഫോണിന്റെ ചെയർമാൻ? അതാണ് പ്രധാനപ്പെട്ട ചോദ്യം; കെ ഫോണിലൂടെ ഡാറ്റ ചോർച്ചയും കമ്മീഷൻ ഏർപ്പാടുമാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ തുറന്നടിച്ച സ്വപ്ന സുരേഷ് വീണ്ടും
- 'നിങ്ങൾ ഈ സംവിധാനം ഉപയോഗിച്ച്, പ്രിവിലേജുകൾ സംഘടിപ്പിച്ചെടുക്കുമ്പോൾ ഒന്നുമാകാത്തവർ ഉണ്ട്; കേസിൽ പ്രതിയായവർ, ജയിലിൽ കിടന്നവർ; ഗതികെട്ട് നാട് വിടേണ്ടിവന്നവർ': കെ വിദ്യ വിവാദത്തിൽ പ്രതികരിച്ച് പി ജയരാജന്റെ മകന്റെ പോസ്റ്റ്; ജയിൻ രാജ് തുറന്ന് കാട്ടുന്നത് പാർട്ടിയിലെ ജീർണ്ണത
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍