പെണ്ണുങ്ങളുടെ മനസ് പിടിക്കാൻ ചെന്നൈയിലെ നല്ലി സിൽക്സ് വെംബ്ലിയിൽ; വരവ് ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച്; സ്റ്റോക്കിൽ 2500 പട്ടുസാരികൾ; അടുത്ത ഷോറൂം ബിർമിൻഹാമിൽ; യുകെയിലെ മലയാളി പെൺകുട്ടികൾക്ക് പട്ടുസാരിയിൽ തന്നെ അണിഞ്ഞൊരുങ്ങി വിവാഹിതകളാകാം; സാരിപ്പകിട്ടിലേക്കു ലണ്ടനും എത്തുമ്പോൾ ശീമാട്ടിക്കും ജയലക്ഷ്മിക്കും മനസ്സിളകുമോ?
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇനി മുതൽ ലണ്ടൻ നഗരത്തിനും പട്ടുസാരികളുടെ ചന്തത്തിലേക്ക്. ഇന്ത്യൻ തുണിക്കടകൾ യുകെയിലെ ഏതു നഗരത്തിലും കാണാമെങ്കിലും ഒരു ബ്രാൻഡഡ് സാരിക്കട ഇതാദ്യമായാണ് എത്തുന്നത് എന്ന പ്രത്യേകതയുമായി ചെന്നെയിൽ നിന്നും ലോക പ്രശസ്തരായ നല്ലി സിൽക്സ് ലണ്ടനിലെ വെംബ്ലി നഗരത്തിൽ പ്രവർത്തനം തുടങ്ങി.
വെംബ്ലി അയ്യപ്പ ക്ഷേത്രം അടക്കം ഒട്ടേറെ ഇന്ത്യൻ സാംസ്കാരിക തനിമ സൂക്ഷിക്കുന്ന വെംബ്ലി നഗരത്തിൽ നല്ലി സിൽക്സ് എത്തുന്നത് ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് എന്ന പ്രത്യേകതയുമുണ്ട്. 92 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നല്ലി സിൽക്സ് പ്രൗഢിയും തനിമയ്ക്കും ഏറെ പ്രശസ്തരാണ്. വില നോക്കാതെ ബ്രാൻഡ് നോക്കി എത്തുന്നവരാണ് നല്ലിയുടെ ഉപയോക്താക്കൾ എങ്കിലും സാധാരണക്കാർക്ക് വേണ്ട വസ്ത്ര ശേഖരവും വെംബ്ലി ഷോറൂമിൽ ലഭ്യമാണ്.
മൂന്നു കോടി രൂപയുടെ നിക്ഷേപമാണ് നല്ലി സിൽക്സ് ലണ്ടനിൽ നടത്തിയിരിക്കുന്നത്. 2500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഷോറൂമിൽ 2500 പട്ടുസാരികളുടെ മിന്നിത്തിളക്കമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ഒരു വർഷമായി നടത്തിയ വിപണി പഠനത്തിന് ശേഷമാണു ഷോറൂം ആരംഭിക്കുന്നതെന്നു ലണ്ടൻ ഷോറൂം ചുമതലയുള്ള കമൽ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി.
''കോവിഡ് വന്നില്ലായിരുന്നെങ്കിൽ അൽപം കൂടി നേരത്തെ ഈ ഷോറൂം തുറന്നേനേ. ഇപ്പോൾ ദീപാവലിക്ക് മുൻപായി തുറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അടുത്ത ഷോറൂം ബിർമിൻഹാമിൽ ഒരു വർഷത്തിനുള്ളിൽ തന്നെ യാഥാർഥ്യമാകും. സ്ത്രീകൾക്ക് വേണ്ടി മാത്രമല്ല പുരുഷന്മാർക്കും കുട്ടികൾക്കും വേണ്ടിയുള്ള ഇന്ത്യൻ വസ്ത്രശേഖരവുമായാണ് നല്ലിയുടെ വരവ്. ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് ഉള്ളവരുടെയും വസ്ത്ര അഭിരുചിയെ ഞങ്ങൾ ബഹുമാനിക്കുന്നു. അത് ഷോറൂമിൽ ലഭ്യവുമാണ് '' നല്ലി ലണ്ടൻ ഷോറൂം മാനേജർ കമൽ വ്യക്തമാക്കി.
ജോർജ് അഞ്ചാമൻ രാജാവിനും എലിസബത്ത് രാജ്ഞിക്കും ഇന്ത്യൻ വസ്ത്രങ്ങൾ മുൻപ് സമ്മാനമായി കൊടുത്ത നല്ലിയുടെ പാരമ്പര്യം എടുത്തുകാട്ടിയാണ് ബ്രിട്ടീഷ് സർക്കാർ ഇവരുടെ യുകെ വരവ് ആഘോഷമാക്കാൻ മാധ്യമങ്ങൾക്കു വാർത്ത കുറിപ്പ് നൽകിയിരിക്കുന്നത്. ബ്രിട്ടന്റെ ഇന്റർനാഷണൽ വ്യാപാര മന്ത്രാലയവുമായി നടത്തിയ കാത്തിടപാടുകൾക്കും ചർച്ചകൾക്കും ശേഷമാണ് ഈ സ്ഥാപനം യുകെയിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കോവിഡ് യാത്ര നിയന്ത്രണം ഉള്ളതിനാൽ വിവാഹത്തിനും മറ്റുമായി ഇന്ത്യയിൽ പോകാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ വംശജർക്ക് അവരുടെ ഇഷ്ട വസ്ത്രങ്ങൾ ഇപ്പോൾ ലണ്ടനിൽ തന്നെ വാങ്ങാൻ കഴിയും എന്നത് സന്തോഷകരമായ കാര്യമാണെന്നും കയറ്റുമതി മന്ത്രി ഗ്രഹാം സ്റ്റുവർട് പറയുന്നു.
ഏറെക്കാലമായി സോഷ്യൽ മീഡിയയിലൂടെയും മറ്റും യുകെയിലെ തങ്ങളുടെ ഉപയോക്താക്കൾ ആവശ്യപ്പെടുന്നതാണ് ലണ്ടനിലെ സാന്നിധ്യം. അത് സാധ്യമാക്കാൻ സാധിച്ച സന്തോഷമാണ് തങ്ങൾക്കുള്ളതെന്ന് നല്ലി ഗ്രൂപ്പ് വൈസ് ചെയർമാൻ രാംനാഥ് നല്ലിയും പറയുന്നു. അമേരിക്കയിലും സിംഗപ്പൂരിലും കാനഡയിലും സാന്നിധ്യം അറിയിച്ച ശേഷമാണു നല്ലി യുകെയിലേക്കു എത്തുന്നത് എന്നതും പ്രത്യേകതയാണ്. പ്രതിവർഷം 680 കോടി രൂപയുടെ വിറ്റുവരവ് ഉള്ള സ്ഥാപനമാണ് നല്ലി സിൽക്സ്.
പത്തു പൗണ്ടിൽ തുടങ്ങുന്ന സാധാരണ സാരി മുതൽ 2000 പൗണ്ട് വിലയുള്ള ബ്രൈഡൽ കളക്ഷൻ വരെയുള്ള സാരികളാണ് വെംബ്ലി ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. സാരിക്കൊപ്പം മാച്ചിങ് കുർത്ത, പട്ടുപാവാടയും ബ്ലൗസും മുണ്ടും ഷർട്ടും അടക്കം വിപണിയിലെ പുത്തൻ ട്രെന്റുകൾ അതേവിധം ലണ്ടനിലും എത്തിക്കാൻ ഉള്ള ശ്രമമാണ് നല്ലി സിൽക്സ് ഏറ്റെടുക്കുന്നത്. ഷോറൂമിൽ എത്താൻ സാധിക്കാത്തവർക്ക് വാട്സാപ്പിലും മറ്റും ഫേസ്കോൾ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റെഡിമേഡ് ബ്ലൗസ് കൂടി ഉള്ളതിനാൽ അധികം ടെൻഷൻ അടിക്കാതെ സാരികൾ വാങ്ങാം എന്നതാണ് മറ്റൊരു നേട്ടം. കേരളത്തിൽ നാലു വർഷമായി കൊച്ചിയിൽ ഷോറൂം നടത്തുന്ന നല്ലി മലയാളി സ്ത്രീകളുടെ അഭിരുചി നേരിട്ടറിഞ്ഞാണ് ലണ്ടൻ ഷോറൂമിൽ അവർക്കായി പ്രത്യേക വസ്ത്ര ശേഖരം ഒരുക്കിയിരിക്കുന്നതെന്നും അവകാശപ്പെടുന്നു.
ഓൺലൈനിൽ സാരിക്കച്ചവടം നടത്തുന്നവർ തോന്നുന്ന വിലകൾ ഈടാക്കുന്ന പരാതി ഇത്തവണ ഓണക്കാലത്തു സജീവം ആയിരുന്നതിനാൽ വിലക്കുറവിൽ ട്രെന്റി സാരികൾ യുകെയിലെ മലയാളി സ്ത്രീകൾക്ക് ലഭിക്കാൻ നല്ലിയിൽ സൗകര്യം ഉണ്ട് എന്നത് ഈ വിപണി വരും നാളുകളിൽ കൂടുതൽ മത്സര ക്ഷമം ആകാൻ ഉള്ള സാധ്യതയാണ് കാണിക്കുന്നത്. കേരള സാരികളുടെ മികച്ച ശേഖരം തന്നെ ഒരുക്കിയിട്ടുണ്ടെന്നും ഷോറൂം മാനേജർ കമൽ പറയുന്നു. പുത്തൻ സ്റ്റോക്കുകളാണ് വിൽപനയിൽ എത്തിയിരിക്കുന്നത് എന്നതിനാൽ ഒരു സാരി വാങ്ങിയാലും നഷ്ടമാകില്ല എന്ന ചിന്തയിൽ തന്നെ വാങ്ങാനാകും എന്നത് മറ്റൊരു ആകർഷണമാണ്.
വിൽപന വിറ്റുവരവ് നോക്കാതെ ബ്രാൻഡ് ഇമേജ് സംരക്ഷണം ലക്ഷ്യമിടുന്നതിൽ ലണ്ടന് ഒന്നാം സ്ഥാനം ഉള്ളതിനാൽ നല്ലിയുടെ വരവ് കേരളത്തിൽ നിന്നും ശീമാട്ടിയേയും ജയലക്ഷ്മിയെയും ഒക്കെ മോഹിപ്പിക്കുമോ എന്നതാണ് ഇപ്പോൾ യുകെ മലയാളികളുടെ ആകാംഷ. സ്വർണാഭരണ വിൽപനയിൽ വർഷങ്ങൾക്കു മുൻപ് ജോയ് ആലുക്കാസ് ലണ്ടനിൽ എത്തിയതും ബ്രാൻഡ് ബിൽഡിങ് ലക്ഷ്യമിട്ടു തന്നെയാണ്. ലണ്ടനിൽ സാന്നിധ്യം ഉണ്ടെന്നത് പരസ്യ വിപണിയിൽ ബ്രാൻഡുകൾക്കു നൽകുന്ന മൂല്യം ചെറുതല്ല. കേരളത്തിൽ നിന്നും ഒട്ടേറെ നിക്ഷേപകർ ലണ്ടൻ വിപണിയിൽ താൽപര്യം കാട്ടുന്നുണ്ടെങ്കിലും മുത്തൂറ്റ് ഗ്രൂപ്പ് അടക്കം വിരലിൽ എണ്ണാവുന്ന സംരംഭങ്ങൾ മാത്രമാണ് പിടിച്ചു നിൽക്കുന്നത്. ഉയർന്ന പ്രവർത്തന ചെലവാണ് ഏവരെയും പിന്നോക്കം വലിക്കുന്നത് എന്ന് വ്യക്തം.
എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായി സ്പൈസ് ജെറ്റ് അടക്കം യുകെ സാന്നിധ്യം കാട്ടാൻ തയ്യാറെടുക്കുമ്പോൾ മാറുന്ന ബിസിനസ് കാലാവസ്ഥ അനുകൂലമാക്കാൻ കേരളത്തിലെ സംരംഭങ്ങൾക്കും അനുകൂല അന്തരീക്ഷമാണിപ്പോൾ. കോവിഡ് ഏറ്റവും ചുരുങ്ങിയത് 2022 വരെ ജനജീവിതത്തെ വരിഞ്ഞു കെട്ടിയിടും എന്ന സൂചനകൾ പുറത്തു വന്നതോടെ കേരളത്തിൽ എത്താൻ പറ്റാതെ പോകുന്ന സഞ്ചാരികളെയും വിദേശ മലയാളികളെയും ലക്ഷ്യമിട്ടു കേരള ബ്രാൻഡുകൾക്കു ലോകമെങ്ങും വേരുപടർത്താൻ ഉള്ള വഴികൾ കൂടിയാണ് തെളിയുന്നത്.
നല്ലി സിൽക്സ് പോലെയുള്ള സ്ഥാപനങ്ങൾ യുകെയിൽ സാന്നിധ്യം അറിയിക്കുന്നത് മുൻപേ പറക്കുന്ന പക്ഷിയുടെ ചിറകടിയായായാണ് ബിസിനസ് ലോകം വിലയിരുത്തുന്നതും. ഡൽഹി ആസ്ഥാനമായ ഫാഷൻ വസ്ത്ര വിതരണക്കാരായ ഫ്രന്റിയർ രാസ, മുംബൈയിൽ ചുവടുറപ്പിച്ച ഫാഷൻ ഹൗസ് ആയ പർപ്പിൾ സ്റ്റൈൽ ലാബ് എന്നിവരും യുകെ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചത് ലണ്ടനിൽ ഇന്ത്യൻ ബിസിനസ്സ് ലോകത്തിന്റെ കൂടുതൽ സാന്നിധ്യം ഉറപ്പാക്കുന്ന ഘടകമായി മാറുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്