മണപ്പുറം ഫിനാൻസിന്റെ 143 കോടിയുടെ ആസ്തികൾ ഇഡി മരവിപ്പിച്ചത് അന്യായമായി; തന്റെ വ്യക്തിഗത ആസ്തികൾ മരവിപ്പിച്ചത് നിലവിലില്ലാത്ത മണപ്പുറം ആഗ്രോ ഫാംസിന്റെ പേരിൽ; കേസ് കൊടുത്തത് തന്നോടും കുടുംബത്തോടും വൈരാഗ്യം പുലർത്തുന്ന വ്യക്തി; ഹൈക്കോടതിയെ സമീപിച്ചെന്ന് മണപ്പുറം ഫിനാൻസ് മേധാവി വി പി നന്ദകുമാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മണപ്പുറം ഫിനാൻസിന്റെ 143 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരിക്കുകയാണ്. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകൾ എന്നിവയാണ് മരവിപ്പിച്ചത്. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ ഉൾപ്പെടെ മൊത്തം 143 കോടി രൂപയുടെ ആസ്തിയാണ് മരവിപ്പിച്ചത്. ഇതിൽ എട്ട് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും ലിസ്റ്റ് ചെയ്ത ഷെയറുകളിലെ നിക്ഷേപവും ഓഹരികളും ഉൾപ്പെടുന്നു. തൃൂരിൽ വലപ്പാട് കേന്ദ്രീകരിച്ചാണ് മണപ്പുറം ഫിനാൻസ് പ്രവർത്തിക്കുന്നത്. എന്നാൽ മണപ്പുറം ഫിനാൻസ് കമ്പനിയുമായി ബന്ധപ്പെട്ടല്ല ഇഡി നടപടിയെന്ന് കമ്പനി മേധാവി വി പി നന്ദകുമാർ പ്രതികരിച്ചു.
തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതും ഇപ്പോൾ നിലവിൽ ഇല്ലാത്തതുമായ മണപ്പുറം ആഗ്രോഫാംസുമായി( മാഗ്രോ) ബന്ധപ്പെട്ട 10 വർഷം പഴക്കമുള്ള പ്രശ്നത്തിന്റെ പേരിലാണ് അക്കൗണ്ട് മരവിപ്പിച്ചത്. തന്റെ വ്യക്തിപരമായ ആസ്തികളാണ് മരവിപ്പിച്ചത്. മെയ് 3നും 4 നും മണപ്പുറത്തെ ഓഫീസിൽ നടത്തിയ റെയ്ഡിന് പിന്നാലെ തന്റെ ആസ്തികൾ മരവിപ്പിച്ചുകൊണ്ട് ഇഡി ഉത്തരവ് വന്നു. ഇതിൽ മണപ്പുറം ഫിനാൻസിലെ തന്റെ 19,29,01,990 ഇകിറ്റി ഷെയറുകളും ഉൾപ്പെടുന്നു. ഈ ഉത്തരവ് സ്വേച്ഛാപരവും, ഏകപക്ഷീയവും, പലകാരണങ്ങളാൽ നീതീകരിക്കാനാവാത്തതുമാണ്. എസ്ക്രോ അക്കൗണ്ടിലുള്ള 10 ലക്ഷത്തിൽ താഴെയുള്ള നിക്ഷേപ തുക മടക്കി നൽകുന്നതുമായി ബന്ധപ്പെട്ട കേസിന്റെ പേരിലാണ് വിഷയം. രണ്ടാമതായി, ഇഡി മരവിപ്പിച്ച ഓഹരികളുടെ മൂല്യം 2000 കോടിയാണ്. എന്നാൽ, അവയുടെ മൂല്യമായി ഇഡി കണക്കാക്കിയിരിക്കുന്നത് ഏകദേശം 140 കോടിയും. ഇക്കാര്യത്തിൽ താൻ നിയമോദേശം തേടിയിട്ടുണ്ടെന്നും നന്ദകുമാർ പറഞ്ഞു.
ഇഡി നടപടി മാഗ്രോയുടെ പേരിലെന്ന് നന്ദകുമാർ
2015-16 വരെ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥാപനമാണ് മണപ്പുറം ആഗ്രോ ഫാംസ്. തൃശൂരിൽ, എക്കോ ഫാമിങ് അടക്കം കാർഷിക ബിസിനസാണ് കമ്പനി നടത്തി വന്നത്. വലപ്പാടെയും സമീപപ്രദേശങ്ങളിലെയും ആളുകളുടെ പക്കൽ നിന്ന് മാഗ്രോ പലിശയ്ക്ക് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. കാർഷിക ബിസിനസിലാണ് ഈ തുക നിക്ഷേപിച്ചത്. 2012 ഫെബ്രുവരി ഒന്നിലെ കണക്കുപ്രകാരം, 143.85 കോടി രൂപയുടെ നിക്ഷേപം മാഗ്രോയ്ക്ക് ഉണ്ടായിരുന്നു.
എന്നാൽ, 2012 ൽ റിസർവ് ബാങ്ക് നിർദ്ദേശപ്രകാരം മാഗ്രോ നിക്ഷേപം സ്വീകരിക്കുന്നതും പുതുക്കുന്നതും അടക്കം എല്ലാ പ്രവർത്തനങ്ങൾ നിർത്തി വച്ചു. നിക്ഷേപങ്ങളെല്ലാം തിരികെ കൊടുക്കാൻ തീരുമാനിക്കുകയും, പ്രമുഖ പത്രങ്ങളിൽ അറിയിപ്പുനൽകുകയും ചെയ്തു. 2012 മാർച്ച് 16 ഓടെ 34,56,35,131 രൂപ നിക്ഷേപകർക്ക് തിരികെ നൽകി. അവകാശികളില്ലാത്ത നിക്ഷേപവും പലിശയും ചേർത്ത് 119,18.33,132 രൂപ തൃശൂരിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പാറമേക്കാവ് ദേവസ്വം ബ്രാഞ്ചിൽ നിക്ഷേപിച്ചു. തുടർന്നുള്ള നിക്ഷേപകർക്കുള്ള തിരിച്ചടവുകൾ ഈ എസ്ക്രോ അക്കൗണ്ടിൽ നിന്നായിരുന്നു. 2022 സെപ്റ്റംബർ 30 ലെ ആർബിഐ പരിശോധനാ റിപ്പോർട്ട് പ്രകാരം 9.29 ലക്ഷം മാത്രമാണ് നിക്ഷേപകർക്ക് തിരിച്ചുകൊടുക്കാനുള്ളത്. മാഗ്രോ അതിന്റെ നിക്ഷേപകർക്ക് തുക മടക്കി കൊടുക്കാതിരിക്കുയോ, വൈകിക്കുകയോ ചെയ്തിട്ടില്ല. 2022 ഡിസംബർ 31 വരെയുള്ള കണക്കുപ്രകാരം 143.76 കോടി നിക്ഷേപ തുക തിരികെ നൽകി കഴിഞ്ഞു. അവകാശികൾ സമീപിക്കാത്തത് മൂലം അവശേഷിക്കുന്നത് 9.24 ലക്ഷവും.
ഈ വിവരങ്ങളെല്ലാം ആർബിഐക്കും, സെബിക്കും, രജിസ്ട്രാർ ഓഫ് കമ്പനീസിനും അറിയാവുന്നതാണ്. മാഗ്രോയ്ക്ക് എതിരെ ഇവരാരും ക്രമക്കേടുകൾ ആരോപിച്ചിട്ടില്ല. എന്നാൽ, മാഗ്രോ നിർത്തലാക്കി 10 വർഷത്തിന് ശേഷം ഒരു വ്യക്തി വലപ്പാട് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം എഫ്ഐആർ എടുത്തിരുന്നു. ഈ എഫ്ഐആറിന്റെ തുടർച്ചയായാണ് മണപ്പുറം ഫിനാൻസിലെ ഇഡി റെയ്ഡ്. ഈ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും കോടതി കടുത്ത നടപടികൾ പാടില്ലെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതാണ്.
തനിക്കും തന്റെ കുടുംബത്തിനും, എതിരെ ദീർഘനാളായി വിദ്വേഷം പുലർത്തുന്ന വ്യക്തിയാണ് കേസ് കൊടുത്തത്. കോടതിക്ക് മുമ്പാകെ സത്യം തെളിയിക്കുമെന്നും വി പി നന്ദകുമാർ പറഞ്ഞു. മാഗ്രോയോ താനോ ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ട് തന്നെ ഇഡി യുമായി പൂർണമായി സഹകരിക്കുമെന്നും നന്ദകുമാർ പറഞ്ഞു.
നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ചെന്ന് ഇഡി
അതേസമയം, മണപ്പുറം ഫിനാൻസ് നിയമവിരുദ്ധമായി പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചെന്നും ഇഡി പറഞ്ഞു. റെയ്ഡിന് ശേഷമാണ് ആസ്തിവകകൾ മരവിപ്പിക്കുന്ന നടപടിയിലേക്ക് കടന്നതെന്ന് അധികൃതർ അറിയിച്ചു. മണപ്പുറം ഫിനാൻസിനെതിരെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് തുടർ നടപടി. കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്ഥാപനത്തിന്റെ പ്രധാന ശാഖയിലും മാനേജിങ് ഡയറക്ടറും സിഇഒയുമായ വി പി നന്ദകുമാറിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം ശേഖരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനായി തുക ഉപയോഗിച്ചെന്നും വരുമാനം നന്ദകുമാർ തന്റെ പേരിലും ഭാര്യയുടെയും കുട്ടികളുടെയും പേരിലും സ്ഥാവര സ്വത്തുക്കളിലേക്കും മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികളിലേക്കും വകമാറ്റി നിക്ഷേപിച്ചെന്നുമാണ് ആരോപണം.
മണപ്പുറം ഫിനാൻസ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായാണ് ഇഡിക്ക് പരാതി ലഭിച്ചത്. സ്വർണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങൾ പാലിക്കാതെ വിനിയോഗിച്ചതായും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ 150 കോടിയോളം രൂപ സമാഹരിച്ചുവെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നെത്തിയ ഇ ഡി ഉദ്യോഗസ്ഥരാണ് മണപ്പുറം ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ റെയ്ഡ് നടത്തിയത്.
കെവൈസി ഇല്ലാതെ കോടിക്കണക്കിന് രൂപയുടെ വിനിമയം നടത്തിയെന്നും ഇ ഡി സംശയിക്കുന്നു. നാല് സ്ഥലങ്ങളിൽ ഒരേ സമയമായിരുന്നു റെയ്ഡ്. രേഖകളെല്ലാം ഇ ഡി സംഘം ശേഖരിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ കഴിഞ്ഞ മൂന്ന് ദശകത്തിലേറെ പ്രവർത്തിക്കുന്ന മണപ്പുറം സ്വർണ്ണവായ്പ, മൈക്രോ ഫിനാൻസ്, ഭവന വായ്പ എന്നിങ്ങനെയുള്ള മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അതനിടെ മണപ്പുറം ഫിനാൻസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ നടത്തിയ റെയ്ഡിൽ നിക്ഷേപകർക്ക് കനത്ത ആശങ്ക വേണ്ടെന്ന് ഓഹരി വിദഗ്ദ്ധർ പറയുന്നതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പിഴ ഈടാക്കിയേക്കുമെന്നല്ലാതെ കടുത്ത നടപടികൾക്ക് സാധ്യത കുറവാണെന്നാണ് ഓഹരി വിദഗ്ധരുടെ വിലയിരുത്തൽ എന്നാണ് മനോരമയുടെ നിലപാട്. എന്നാൽ ഈ നീക്കം കമ്പനിയുടെ കോർപ്പറേറ്റ് ഗവർണൻസിനെയും അതു വഴി ഭാവിയിലെ ഫണ്ട് സമാഹരണത്തിനെയും ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതിനൊപ്പമാണ് സ്വത്ത് കണ്ടു കെട്ടുന്നത്.
ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ എല്ലാം നൽകിയിട്ടുണ്ടെന്നും പരിശോധനയോട് സഹകരിക്കുകയാണെന്നും മണപ്പുറം ഫിനാൻസ് ബിഎസ്ഇയിൽ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ നൽകുമെന്നും കമ്പനി അറിയിച്ചുണ്ട്. റെയ്ഡ് സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ ഇന്നലെ മണപ്പുറം ഫിനാൻസിന്റെ ഓഹരികളും കുത്തനെ ഇടിഞ്ഞിരുന്നു. 12.22 ശതമാനത്തോളം ഇടിഞ്ഞ ഓഹരികൾ 113.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഇന്നും ഓഹരി വില 113 രൂപയായി തുടരുകയാണ്.
കമ്പനിയുടെ പേരിൽ വൻതോതിൽ കള്ളപ്പണം ഇടപാടുകൾ നടന്നതായാണ് സംശയിക്കുന്നതെന്നും എക്സിക്യൂട്ടീവുകളുടെ രേഖകൾ ശേഖരിച്ച് മൊഴിയെടുക്കാനുമാണ് ഇഡി ഉദ്യോഗസ്ഥരുടെ നീക്കമെന്നും റിപോർട്ടുകളുണ്ട്. ഇതിന് മുന്നോടിയായാണ് സ്വത്ത് കണ്ടു കെട്ടൽ. ദിവസങ്ങൾക്കു മുമ്പ് കേരളത്തിലെ പ്രമുഖ ജൂവലറി ധനകാര്യസ്ഥാപനങ്ങളിൽ ഒന്നായ ജോയ് ആലൂക്കാസിൽ ഇഡി റെയ്ഡ് നടത്തുകയും കോടിക്കണക്കിനു രൂപയുടെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്