മറവി രോഗത്തിൽ അവശനായ ഗ്രൂപ്പ് ചെയർമാനായ മൂത്തയാൾ ശ്രീചന്ദ്; ഓരോരുത്തരുടെയും സ്വത്തുക്കൾ എല്ലാവർക്കും അവകാശപ്പെട്ടതെന്നും ഓരോ സഹോദരനും മറ്റേയാളുടെ നടത്തിപ്പുകാരനും എന്നുമുള്ള ഉടമ്പടിയെ ചൊല്ലി തർക്കം; 2016ൽ വിൽപത്രം നടപ്പാക്കണമെന്ന ശ്രീചന്ദിന്റെ ആഗ്രഹം നടപ്പായാൽ ഗ്രൂപ്പിന് സംഭവിക്കുക ശക്തിക്ഷയം; അവിഭക്ത ഇന്ത്യയിലെ സിന്ധിൽ നിന്ന് പടർന്ന് പിന്തലിച്ച ഇന്ത്യൻ വ്യവസായ കുടുംബം നേരിടുന്നത് വമ്പൻ പ്രതിസന്ധി; ഹിന്ദുജാ ഗ്രൂപ്പിലെ കലഹത്തിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടനിലെ അതിസമ്പന്നരിൽ ഒന്നാമത് ആയിരുന്നു 2019ൽ ഇന്ത്യൻ വംശജരായ ഹിന്ദുജ സഹോദരന്മാർ. 22 ബില്യൺ പൗണ്ട് ആണ് ഹിന്ദുജ സഹോരന്മാരുടെ ആസ്തി. സൺഡെ ടൈംസ് തയ്യാറാക്കിയ ബ്രിട്ടണിലെ 102 അതിസമ്പന്നരുടെ പട്ടികയിലാണ് ഹിന്ദുജ സഹോദരന്മാർ ഒന്നാം സ്ഥാനത്തെത്തിയത്. ശ്രിചന്ദ്- ഗോപീചന്ദ് ഹിന്ദുജമാരുടെ സമ്പത്തിൽ 1.35 ബില്യൺ പൗണ്ടിന്റെ വർധനയാണ് 2019ൽ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്. ഇതിനു മുൻപ് 2014 ലും, 2017ലും ഇവർ ഈ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചിരുന്നു. യുകെയിലെ 1000 സമ്പന്നരിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാങ്ക് എക്കൗണ്ട് ബാലൻസ്, സ്വത്തുവകകൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ പട്ടിക തയാറാക്കുന്നത്. അങ്ങനെ ഇന്ത്യൻ ബിസിനസ്സുകാരിൽ ഒന്നാമന്മാരിൽ പ്രധാനിയായിരുന്നു ഹിന്ദുജാ ഗ്രൂപ്പ്.
ഈ ഗ്രൂപ്പിലാണ് തർക്കം ഉണ്ടാകുന്നത്. ഹിന്ദുജ സഹോദരന്മാർക്കിടയിലെ സ്വത്തുതർക്കം 83,600 കോടി രൂപ ആസ്തിയുള്ള വ്യവസായ സാമ്രാജ്യത്തെ ഉലയ്ക്കുന്നു. ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവർ 2014ൽ ഒപ്പിട്ടതും ഓരോരുത്തരുടെയും സ്വത്തുക്കൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും ഓരോ സഹോദരനും മറ്റേയാളുടെ നടത്തിപ്പുകാരനാണെന്നുമുള്ള ഉടമ്പടിയാണ് വിവാദത്തിന് കാരണം. ഈ ഉടമ്പടി റദ്ദാക്കാനാവശ്യപ്പെട്ട് മൂത്ത സഹോദരനായ ശ്രീചന്ദും മകൾ വിനുവും കോടതിയെ സമീപിച്ചതാണ് പ്രതിസന്ധിക്കു കാരണം. 2016ലെ തന്റെ വിൽപത്രം അനുസരിച്ച് സ്വത്തുക്കൾ വിഭജിക്കണമെന്നും ശ്രീചന്ദ് താൽപര്യപ്പെടുന്നു. ഈ ഉടമ്പടി സ്വകാര്യ കരാറാണോ വിൽപത്രമാണോ എന്നു വ്യക്തമല്ല. സ്വത്ത് വിഭജനമുണ്ടായാൽ ഹിന്ദുജാ ഗ്രൂപ്പ് പലവഴിക്കാകും.
ശ്രീചന്ദിന്റെ മാത്രം പേരിലുള്ള ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഗോപീചന്ദ്, പ്രകാശ്, അശോക് സഹോദരന്മാർ ഏറ്റെടുക്കാൻ ശ്രമിച്ചതാണ് തർക്കത്തിനു കാരണമായത്. ശ്രീചന്ദ് തന്റെ മറ്റൊരു മകളായ ഷാനുവിനെ ഹിന്ദുജ ബാങ്ക് ചെയർപഴ്സനായും അവരുടെ മകൻ കരമിനെ സിഇഒ ആയും ഈയിടെ നിയമിച്ചിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണം. പ്രമുഖ കമ്പനികളായ അശോക് ലെയ്ലാൻഡ്, ഗൾഫ് ഓയിൽ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ ഉൾപ്പെടെ ഓട്ടോ, ധനകാര്യ സേവനങ്ങൾ, ഐടി, മാധ്യമങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, ഊർജം, രാസവസ്തുക്കൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.
അവിഭക്ത ഇന്ത്യയിലെ സിന്ധിൽ (ഇപ്പോൾ പാക്കിസ്ഥാനിൽ) ജനിച്ച പരമാനന്ദ് ഹിന്ദുജ സ്ഥാപിച്ച ഗ്രൂപ്പ് ഇന്ത്യയിലും യൂറോപ്പിലും പശ്ചിമേഷ്യയിലുമായി പടർന്നു പന്തലിക്കുകയായിരുന്നു. ശ്രീചന്ദ് (84 വയസ്), ഗോപീചന്ദ് (80), പ്രകാശ് (75), അശോക് (69) എന്നിവരാണു പരമാനന്ദിന്റെ മക്കൾ. ശ്രീചന്ദാണു ഗ്രൂപ്പ് ചെയർമാൻ. ഗോപീചന്ദ് സഹചെയർമാനും പ്രകാശ് ഹിന്ദുജ യൂറോപ്പിന്റെ ചെയർമാനും അശോക് ഇന്ത്യയിലെ കന്പനികളുടെ ചെയർമാനുമാണ്. ശ്രീചന്ദ് മറവിരോഗം മൂലം അവശനാണ്. രണ്ടു പുത്രിമാർ മാത്രമുള്ള അദ്ദേഹത്തിന്റെ ഇളയപുത്രി വിനൂ ആണു കോടതിയിൽ കേസ് നടത്തുന്നത്.
1980 കളിൽ ഹിന്ദുജ സഹോദരന്മാർ ബൊഫോഴ്സ് കേസിൽ പെട്ടിരുന്നു. എന്നാൽ അവ തെളിയിക്കാനായില്ല. ഇൻഡസ് ഇൻഡ് ബാങ്കിൽ ഹിന്ദുജ ഗ്രൂപ്പിന് 14.34 % ഓഹരിപങ്കാളിത്തമുണ്ട്. സഹോദരന്മാർ പരസ്പരം തങ്ങളുടെ സ്വത്തുക്കളുടെ നടത്തിപ്പുകാരായി നിയമിക്കണമെന്നും ആരുടെ പേരിലായാലും സ്വത്തു നാലുപേർക്കും അവകാശപ്പെട്ടതാണെന്നും ആണു 2014ലെ കരാറിൽ പറയുന്നത്. ഇതു ശ്രീചന്ദ് അംഗീകരിച്ചതല്ലെന്നും കരാർ അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണു കേസ്. മറ്റു മൂന്നു സഹോദരന്മാർ ഇതിനെ എതിർക്കുന്നു. എല്ലാ സ്വത്തും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് അവർ വാദിക്കുന്നു. കുടുംബത്തിലെ പാരന്പര്യം അതാണെന്നും അതു മാറ്റരുതെന്നുമാണ് അവരുടെ നിലപാട്.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഹിന്ദുജ ബാങ്ക് ശ്രീചന്ദിന്റെ പേരിലാണ്. അദ്ദേഹമാണ് അതിന്റെ ചെയർമാനും. ശ്രീചന്ദിനെ ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റാൻ നീക്കം നടക്കുന്ന സാഹചര്യത്തിലാണു കേസ്. വിനൂ ഹിന്ദുജ, ഗ്രൂപ്പിന്റെ ബിസിനസിൽ സജീവയാണ്. പല ഗ്രൂപ്പ് കമ്പനികളിലും ഡയറക്ടറാണ്. വിനൂവിന്റെ വാദം വിജയിച്ചാൽ ശ്രീചന്ദിന്റെ പേരിലുള്ള സ്വത്തുക്കളിൽ സഹോദരന്മാർക്ക് അവകാശം ഉണ്ടാകില്ല. ഹിന്ദുജബാങ്ക് അടക്കം ഗ്രൂപ്പിന്റെ വമ്പൻ ആസ്തികൾ പലതും എസ്പി എന്നു വിളിക്കപ്പെടുന്ന ശ്രീചന്ദിന്റെ പേരിലാണ്. ഇത് സ്വന്തമാക്കാൻ സഹോദരങ്ങൾ നടത്തുന്ന കള്ളക്കളിയാണ് കരാർ എന്നാണ് മകളുടെ നിലപാട്.
ഹിന്ദുജ ഗ്രൂപ്പിന്റെ യഥാർഥ സന്പത്ത് കൃത്യമായി വെളിപ്പെട്ടിട്ടില്ല. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം വച്ച് 1300 കോടി ഡോളർ (97,500 കോടി രൂപ) ആണു ഫോബ്സ് കണക്കാക്കുന്ന സ്വത്ത്. സ്ഥാവര ആസ്തികൾ അടക്കം സൺഡേ ടൈംസ് കണക്കാക്കുന്നത് 1600 കോടി പൗണ്ട് അഥവാ ഒന്നര ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഇൻഡസ് ഇൻഡ് ബാങ്ക്, അശോക് ലെയ്ലാൻഡ്, ഹിന്ദുജ നാഷണൽ പവർ കോർപറേഷൻ തുടങ്ങിയവ ഗ്രൂപ്പിൽപ്പെട്ടവയാണ്. സിന്ധിൽനിന്നു പശ്ചിമേഷ്യൻ രാജ്യങ്ങളുമായി വ്യാപാരം നടത്തി വളർന്ന ഹിന്ദുജ ഗ്രൂപ്പ് 1970കളിലാണു മറ്റു മേഖലകളിലേക്കു വളർന്നത്.
ലണ്ടൻ കോടതി നൽകിയ വിധിന്യായത്തിലാണ് യുകെ ആസ്ഥാനമായുള്ള കുടുംബം തമ്മിലുള്ള തർക്കം വെളിച്ചത്തുവന്നത്. മറ്റ് മൂന്ന് സഹോദരന്മാരായ ഗോപിചന്ദ്, പ്രകാശ്, അശോക് എന്നിവർ കത്ത് ഉപയോഗിച്ച് ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചുവെന്നും ഇത് ശ്രീചന്ദിന്റെ പേരിൽ മാത്രമുള്ളതാണെന്നുമാണ് വാദം. കത്തിന് നിയമപരമായ യാതൊരു സാധുതയുമില്ലെന്നും ഇത് ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി വിധിക്കണമെന്നുമാണ് ശ്രീചന്ദും വിനൂവും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ രേഖ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമുള്ളതല്ലെന്നും കുടുംബത്തിന്റെ സ്വത്തുക്കൾ വേർതിരിക്കണമെന്നും 2016 ൽ തന്നെ ശ്രീചന്ദ് നിർബന്ധിച്ചിരുന്നുവെന്ന് അവർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ധനികരിൽ ഹിന്ദുജ കുടുംബവും ഉൾപ്പെടുന്നു. സമ്പാദ്യത്തിന്റെ സിംഹഭാഗവും ഹിന്ദുജ ഗ്രൂപ്പിൽ നിന്നാണ്. കമ്പനിക്ക് നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും 40 ഓളം രാജ്യങ്ങളിൽ ധനകാര്യ, മാധ്യമ, ആരോഗ്യ സംരക്ഷണ മേഖലകളിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും കമ്പനി വെബ്സൈറ്റ് പറയുന്നു. ബ്ലൂംബർഗ് ശതകോടീശ്വര സൂചിക അനുസരിച്ച് കുടുംബത്തിന്റെ സമ്പാദ്യം 11.2 ബില്യൺ ഡോളർ വിലമതിക്കുന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ ഓട്ടോമോട്ടീവ് യൂണിറ്റിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ട്രക്ക് നിർമ്മാതാക്കളായ അശോക് ലെയ്ലാൻഡ് ലിമിറ്റഡിലെ ഓഹരികൾ മാർച്ചിൽ മൂന്നിലൊന്നിൽ കൂടുതൽ ഇടിഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്