കോർപ്പറേറ്റുകൾക്ക് കടംനൽകി മുടിഞ്ഞ ബാങ്കുകളെ രക്ഷിക്കാൻ പാവപ്പെട്ടവന്റെ പണം അക്കൗണ്ടുകളിൽ മരവിപ്പിച്ചു നിർത്തുന്നു; രാജ്യത്ത് നടപ്പിലാക്കുന്നത് 'നാശത്തിലേക്കുള്ള പാത'യിൽ എഴുതപ്പെട്ടതുപോലെയുള്ള കാര്യങ്ങൾ; കറൻസി നിരോധനത്തിന്റെ പേരിൽ നരേന്ദ്ര മോദി പറയുന്നതെല്ലാം തട്ടിപ്പെന്ന് വ്യക്തമാക്കി ബംഗളൂരുവിലെ അഡ്വക്കേറ്റിന്റെ ലേഖനം
മറുനാടൻ ഡെസ്ക്
ലോകത്തിലെ സാമ്പത്തിക രംഗത്തെ ചാഞ്ചാട്ടങ്ങളെയും വിവിധ രാജ്യങ്ങൾ നടപ്പിലാക്കുന്ന നയങ്ങളെയും വിലയിരുത്തിയും വിമർശിച്ചും ജെയിംസ് റിക്കാർഡ്സ് എന്ന എഴുത്തുകാരൻ എഴുതുന്ന പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളാണ്. കറൻസി വാർസ് (കറൻസി യുദ്ധങ്ങൾ), ദ ഡെത്ത് ഓഫ് മണി (പണത്തിന്റെ മരണം) എന്നീ പുസ്തങ്ങൾ എഴുതി ശ്രദ്ധനേടിയ ജെയിംസിന്റെ ഇപ്പോഴത്തെ ഏറ്റവും പുതിയ ബെസ്റ്റ് സെല്ലറാണ് ദ റോഡ് ടു റൂയിൻ (നാശത്തിലേക്കുള്ള പാത).
നാശത്തിലേക്കുള്ള പാതയെന്ന തന്റെ പുതിയ പുസ്തകത്തിൽ പറയുന്നതിന് സമാനമായ സാഹചര്യമാണ് ഇന്ത്യയിൽ ഇപ്പോൾ കറൻസി നിരോധനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വസതുതകളെ അപഗ്രഥിച്ച് ബംഗളൂരുവിൽ നിന്നുള്ള അഡ്വക്കേറ്റ് ശ്രീധർ ചക്രവർത്തി രാമൻ എഴുതിയ ലേഖനും ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. യൂറോപ്പിലും യുഎസിലുമെല്ലാം ഇത്തരമൊരു യുദ്ധം നടന്നിരുന്നു.
നെഗറ്റീവ് പലിശ നിരക്കുകളും പിടിച്ചെടുക്കൽ പ്രവണതയോടെയുള്ള നികുതി പരിഷ്കരണങ്ങളും മറ്റും കൊണ്ടുവന്ന് സമ്പാദ്യങ്ങൾ പിടിച്ചെടുക്കുന്നതും കറൻസി ഒഴിവാക്കി ജനങ്ങളുടെ സമ്പാദ്യം മുഴുവൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ എത്തിക്കുന്നതും ആണ് സർക്കാരുകൾ ചില ഘട്ടങ്ങളിൽ പ്രയോഗിക്കുന്ന തന്ത്രങ്ങൾ. ഇത് ഫലപ്രദമായി നടപ്പാക്കാൻ പണം എന്നത് ഇല്ലാതാകണമെന്ന് റിക്കാർഡ്സ് തന്റെ പുസ്തകത്തിൽ പറഞ്ഞിരുന്നു. ഈ സാഹചര്യമാണ് ഇന്ത്യയിൽ കറൻസി നിരോധനത്തിലൂടെ മോദി നടപ്പാക്കിയതെന്നാണ് ലേഖനത്തിൽ പറയുന്നത്.
കറൻസി നിരോധനം കൊണ്ടവന്നത് കള്ളപ്പണം പുറത്തുകൊണ്ടുവരികയെന്ന ഉദ്ദേശത്തിലല്ലെന്നും മറിച്ച് കോർപ്പറേറ്റ് കമ്പനികൾക്ക് കടംകൊടുത്ത് മുടിഞ്ഞ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാനായിരുന്നുവെന്നും കാര്യകാരണസഹിതം ലേഖകൻ സമർത്ഥിക്കുന്നുണ്ട്. 2015-16 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 17,672 കോടി നഷ്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 2014-15 കാലത്ത് 36,350 കോടി ലാഭത്തിലായിരുന്ന ബാങ്കുകളാണ് തൊട്ടടുത്ത സാമ്പത്തിക വർഷത്തോടെ ഇത്രയും നഷ്ടത്തിലായത്. 2015 ജനുവരിയിൽ 4,419.25 ആയിരുന്ന നിഫ്റ്റി പൊതുമേഖലാ ബാങ്ക് ഇൻഡക്സ് ഇക്കൊല്ലം ജൂലായ് ആയപ്പോഴേക്കും 2,913 പോയന്റിലേക്ക് ഇടിഞ്ഞു.
ഇതിനെ മറികടക്കാൻ സർക്കാരിന്റെ പക്കൽ ഉണ്ടായിരുന്നത് രണ്ടുവഴികളായിരുന്നു. ഒന്നുകിൽ ആവശ്യത്തിന് പണം ലഭ്യമാക്കുക. അല്ലെങ്കിൽ സാമ്പത്തിക സിസ്റ്റത്തെ മരവിപ്പിച്ച് നിർത്തുക. ഇതിൽ രണ്ടാമത്തെ ഉപാധിയാണ് മോദി സർക്കാർ സ്വീകരിച്ചത്. ലോകത്ത് മറ്റു രാജ്യങ്ങളിലും പ്രയോഗിച്ച ഇത്തരം മരവിപ്പിക്കൽ 'ഐസ് നയൻ' എന്നാണ് അറിയപ്പെടുന്നത്. 2012ൽ സൈപ്രസിലും 2015ൽ ഗ്രീക്കിലും മാരകമായ ഈ പ്രയോഗം നടത്തിയിരുന്നു.
കള്ളപ്പണവും കള്ളനോട്ടും വേട്ടയാടാൻ എന്നു പറഞ്ഞ് നടപ്പാക്കിയ കറൻസി നിരോധനം മാസമൊന്ന് പിന്നിട്ടപ്പോഴേക്കും അതിനുവേണ്ടിയല്ലെന്ന് വ്യക്തമാവുകയാണ്. സമൂഹത്തെ കാഷ്ലെസ് ആക്കാനും ഡിജിറ്റൽ ഇടപാടുകാരാക്കി ജനത്തെ ഉയർത്താനുമായിരുന്നു നടപടിയെന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ കറൻസി നിരോധനത്തെ ന്യായീകരിക്കുന്നത്. പക്ഷേ, കാര്യം ഇതൊന്നുമല്ല. മറിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാനുള്ള അറ്റകൈ പ്രയോഗമാണ് സർക്കാർ നടത്തിയത്. ഈ സാഹചര്യമുണ്ടായതാകട്ടെ കോർപ്പറേറ്റുകൾക്ക് മുൻപിൻ നോക്കാതെ കടംകൊടുത്തതിനാലാണ്.
ഈ കടങ്ങൾ തിരിച്ചുകിട്ടാതെ വന്നതോടെ നിഷ്ക്രിയ ആസ്തി പെരുകി ബാങ്കുകൾ വൻ നഷ്ടത്തിലേക്ക് വീണു. ഇത് ഇപ്പോഴത്തെ കണക്കിൽ ഏതാണ്ട് ആറു ലക്ഷം കോടിയോളം വരും. ആകെ നിഷ്ക്രിയ ആസ്തി നേരത്തേയുണ്ടായിരുന്ന അഞ്ചു ശതമാനത്തിൽ നിന്ന് 9.5 ശതമാനമായാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഉയർന്നത്. അങ്ങനെയാണ് 36,350 കോടി ലാഭത്തിലായിരുന്ന ബാങ്കുകൾ ഒറ്റ വർഷം കൊണ്ട് 17,672 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ഇതോടെ അവയുടെ ഓഹരി മൂല്യം ഇടിഞ്ഞു.
ഇതിനു പുറമെയാണ് നിക്ഷേപങ്ങളിലുണ്ടായ ചോർച്ചയും ബാങ്കുകളെ വേട്ടയാടിയത്. ഒന്നര ലക്ഷം മുതൽ രണ്ടുലക്ഷം കോടിവരെ നിക്ഷേപങ്ങൾ കുറഞ്ഞു. 2013ൽ എൻആർഐകളിൽ നിന്ന് വാങ്ങിയ നിക്ഷേപങ്ങളുടെ (എഫ്സിഎൻആർ) കാലാവധി പൂർത്തിയായതോടെ സെപ്റ്റംബർ-നവംബർ കാലത്ത് അവ തിരിച്ചു നൽകേണ്ട സാഹചര്യവും ഉണ്ടായി. ഇതെല്ലാം ബാലൻസ് ഷീറ്റിൽ പ്രതിഫലിക്കുമെന്ന് വന്നതോടെ ബാങ്കുകൾ വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങിയത്.
ഇതിനെല്ലാം പുറമെയാണ് ചെറുകിട നിക്ഷേപംപോലും ജിഡിപിയുടെ 9.8 ശതമാനമായി താഴ്ന്നത്. കഴഞ്ഞ 25 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായിരുന്നു ഇത്. ഇത്തരത്തിൽ രാജ്യത്ത് ബാങ്കുകൾ സാമ്പത്തിക പരക്കംപാച്ചിൽ നേരിട്ടപ്പോൾ അതിൽ നിന്ന് അവരെ രക്ഷിക്കാനുള്ള ഉപാധിയെന്ന നിലയിൽ മാത്രമാണ് കേന്ദ്രസർക്കാർ കറൻസി നിരോധനമെന്ന അറ്റകൈ പ്രയോഗം പുറത്തെടുത്തത്. ഐസ് നയൻ എന്ന് അറിയപ്പെടുന്ന ഈ മരവിപ്പിക്കൽ പ്രക്രിയയിലൂടെ ഓരേ സമയം ബാങ്കുകളിലേക്ക് ജനങ്ങളിൽ നിന്ന് പണമെത്തിക്കുകയും അത് തിരിച്ചെടുക്കാൻ അവർക്ക് അവസരം നൽകാതിരിക്കുകയും ചെയ്യുകയാണ് ചെയ്യുക.
ഇതിനായി എടിഎമ്മുകൾ പൂട്ടിയിടുകയും ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരികയും ചെയ്യും. ഇപ്പോൾ ഇതാണ് ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നതെന്നും അല്ലാതെ കള്ളപ്പണവേട്ടയല്ലെന്നുമാണ് ലേഖനത്തിൽ വിശദീകരിക്കുന്നത്. സൈപ്രസിലും ഗ്രീക്കിലും ഉണ്ടായ സമാന സാഹചര്യങ്ങളിലെ സാമ്പത്തിക തകർച്ചയിൽ പരീക്ഷിക്കപ്പെട്ടത് ഇതേ രീതിയാണെന്നും ലേഖകൻ സമർത്ഥിക്കുന്നു. നിക്ഷേപകരുടെ പണം പിൻവലിക്കാൻ അനുവദിക്കാതെ തടഞ്ഞത് വലിയ പ്രശ്നമാണ് രണ്ടിടത്തും സൃഷ്ടിച്ചത്. ഇതോടെ രാജ്യത്ത് കറൻസിക്കായി ജനം പരക്കംപാഞ്ഞു തുടങ്ങി. ഗ്രീക്ക് പ്രതിസന്ധിയെ തുടർന്ന് അവിടെ ജനങ്ങൾ കറൻസിയില്ലാതെ പഴയകാല ബാർട്ടർ സിസ്റ്റം തന്നെ പുനഃസ്ഥാപിക്കേണ്ടിവന്നു. സമാനമായ സ്ഥിതിയാണ് ഇന്ത്യയിലും സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്.
ഇപ്പോൾ കറൻസിയുടെ ഉപയോഗം കുറയ്ക്കാൻ വേണ്ടി ആഹ്വാനം നൽകുകയും ആവശ്യത്തിന് പണം എടിഎമ്മുകളിൽ നിറയ്ക്കാതെയും അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ പരിധിവച്ചും നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ വാസ്തവത്തിൽ കൂടുതൽ പണം ബാങ്കുകളിൽ നിലനിർത്താൻ വേണ്ടിയാണെന്ന സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്. സാധാരണക്കാരായ ജനങ്ങളെ കുഴപ്പത്തിലാക്കി ഇതെല്ലാം നടപ്പാക്കുന്നതാകട്ടെ വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് നൽകിയ പണം കിട്ടാക്കടമായി മാറിയതോടെ കുഴപ്പത്തിലായ ബാങ്കുകളെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലും. അതിനാൽ തന്നെ ഇപ്പോഴത്തെ കറൻസി നിരോധനം കോർപ്പറേറ്റ് സൗഹൃദം കാത്തുസൂക്ഷിക്കുന്ന നരേന്ദ്ര മോദി സർക്കാർ അവരെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന ഒരു ശ്രമം മാത്രമാണെന്നും ലേഖനും വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍