നീറി നീറി പുകഞ്ഞിരുന്ന പ്രശ്നം പൊട്ടിത്തെറിയായി; അഭിപ്രായ ഭിന്നത നിലനിൽക്കെ ഇനിയും നട്ടെല്ല് വളയ്ക്കാനാവില്ല; കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജി വച്ചു; വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വിശദീകരണം; കരുതൽ ധനത്തിൽ നിന്ന് കൂടുതൽ തുക ആവശ്യപ്പെട്ടതും കേന്ദ്രത്തിന്റെ അമിത ഇടപെടലും പട്ടേലിനെ ചൊടിപ്പിച്ചു; ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സർക്കാരിനെ അടിക്കാൻ ആർബിഐ ഗവർണറുടെ രാജി ആയുധമാക്കാൻ പ്രതിപക്ഷം

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഏറെ നാളായി ഊർജ്ജിത് പട്ടേലും കേന്ദ്ര സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഊർജിത് പട്ടേലിന്റെ രാജി.ഏറെക്കാലമായി പുകഞ്ഞുനിന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോൾ രാജിയിലെത്തിയിരിക്കുന്നത്.
സഹപ്രവർത്തകർക്ക് രാജിക്കത്തിൽ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ പ്രധാനമന്ത്രിയുടെയോ ധനമന്ത്രിയുടെയോ പേര് എവിടെയുമില്ല. രാജ്യത്തെ കിട്ടാക്കടം വർധിക്കാനിടയായത് റിസർവ് ബാങ്കിന്റെ നടപടികളാണെന്ന ആരോപണമുയർത്തി ധനമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്ത് വന്നത് ഉർജിത് പട്ടേലിനെ ചൊടിപ്പിച്ചിരുന്നു. നോട്ടുനിരോധനത്തിനെതിരേ ശക്തമായി രംഗത്തുവന്നയാളാണ് ഉർജിത്ത് പട്ടേൽ. നോട്ടുനിരോധനം പൊള്ളയായിരുന്നു എന്നും റിസർവ് ബാങ്ക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രധാനമായും മൂന്നുവിഷയങ്ങളിലാണ് ആർ ബി ഐയും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടത്. ആർ ബി ഐയുടെ കരുതൽധനത്തിൽനിന്ന് കൂടുതൽ തുക സർക്കാർ ആവശ്യപ്പെട്ടതാണ് ഇതിൽ ഒടുവിലത്തേത്. ആർ ബി ഐയുടെ കരുതൽ ധനത്തിൽനിന്ന് 3.6ലക്ഷം കോടിരൂപയാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം ആർ ബി ഐ നിരസിച്ചു. ഹൗസിങ്,ഫിനാൻസിങ് കമ്പനികൾ തകരുന്നത് ഒഴിവാക്കാൻ സമ്പദ്വ്യവസ്ഥയിലേക്ക് കൂടുതൽ പണം ലഭ്യമാക്കുക, തകരാൻ സാധ്യയുള്ള ബാങ്കുകളെ അതിൽനിന്ന് രക്ഷിക്കാനായി ആർ ബി ഐ ആവിഷ്കരിച്ച പി സി എ ചട്ടങ്ങളിൽ ഇളവു വരുത്തുക എന്നിവയാണ് മറ്റുള്ളവ. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന ഘട്ടത്തിൽ റിസർവ് ബാങ്ക് ഗവർണറുടെ രാജി വലിയ ചർച്ചയിലേക്ക് നയിക്കും. പ്രതിപക്ഷത്തിന് ആയുധമാകും.
റിസർവ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ അമിതമായി ഇടപെടുന്നുവെന്ന ആരോപണം പ്രബലമാവുകയും, വാർത്തകളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തിരുന്നു. പൊതുതാൽപര്യ പ്രകാരം ആർബിഐയുടെ പ്രവർത്തനങ്ങളിൽ സർക്കാരിനെ ഇടപെടാൻ അനുവദിച്ചുകൊണ്ടുള്ള നിയമമാണ് ആർബിഐ നിയമം സെക്ഷൻ 7. ഇതിന്റെ പേരിൽ സർക്കാർ അനാവശ്യമായി റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നുവെന്ന് ഊർജിതിന് പരാതിയുണ്ടായിരുന്നു. വൻകിട വായ്പാ തട്ടിപ്പ് കൂടിയ സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്ക നടപടികൾ ആർബിഐ ശക്തിപ്പെടുത്തിയിരുന്നു. ഇത് മയപ്പെടുത്താൻ കേന്ദ്രം നിർദ്ദേശിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. റിസർവ് ബാങ്ക് ഗവർണറായി തുടരാൻ ഊർജിത് പട്ടേലിന് അടുത്ത വർഷം വരെ കാലാവധി ഉള്ളപ്പോഴാണ് രാജി വച്ചിരിക്കുന്നത്.
റിസർവ് ബാങ്കും കേന്ദ്രസർക്കാരും തമ്മിലുള്ള ശീതസമരം തുറന്ന പോരിലേക്ക് എത്തിച്ചത് ധനമന്ത്രി അരുണ് ജയ്റ്റ്ലിയുടെ ഒരു പ്രസ്താവനയായിരുന്നു. ബാങ്കുകളുടെ കിട്ടാക്കടം വർ്ദധിച്ചതിന്റെ ഉത്തരവാദിത്തം റിസർവ് ബാങ്കിനാണ് എന്നായിരുന്നു ജയ്റ്റ്ലിയുടെ വിമർശനം. റിസർവ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവർത്തനാധികാരത്തിൽ കൈകടത്താൽ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നുവെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ വീരൽ ആചാര്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ധന വില വർദ്ധനയും രൂപയുടെ തകർച്ചയും മൂലമുള്ള മാന്ദ്യം മറികടക്കാൻ പലിശ നിരക്കിൽ മാറ്റം വരുത്തി കണ്ണിൽ പൊടിയിടാനുള്ള കേന്ദ്രസർക്കാർ നീക്കം റിസർവ് ബാങ്ക് തള്ളിയതോടെയാണ് ആർബിഐയിലെ ഇടപെടൽ് ശ്രമങ്ങൾ്കേന്ദ്രസർക്കാർ സജീവമാക്കിയത്. റിസർവ് ബാങ്കിന്റെ സാമ്പത്തികനയ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ സർക്കാർ തുടർച്ചയായി ശ്രമിക്കുന്ന സാഹചര്യത്തിലാണ് രഘുറാം രാജനു പിന്നാലെ പുതിയ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലും സഹപ്രവർത്തകരും കേന്ദ്രസർക്കാറുമായി ഇടഞ്ഞത്. തകർന്ന സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ ധനമന്ത്രി അരുൺ ജെയ്റ്റലി മുന്നോട്ടുവെച്ച ചില ഒറ്റമൂലി പ്രയോഗങ്ങൾ ബാങ്കുകളുടെ ആരോഗ്യം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് നടപ്പാക്കിയില്ല.
നോട്ട് അസാധുവാക്കലിനു പിന്നാലെ പൊതുമേഖല ബാങ്കുകളിലെ വൻകിട വായ്പാ ക്രമക്കേടുകളും ബാങ്കിങ് സംവിധാനത്തെ തളർത്തിയ വിഷയമാണ്. ബാങ്കുകളെ കരകയറ്റാൻ റിസർവ് ബാങ്ക് വായ്പച്ചട്ടം, കിട്ടാക്കടം തുടങ്ങിയവയിൽ നിരവധി പുതിയ നിബന്ധനകൾ കൊണ്ടുവന്നു. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽ ധനത്തിന്റെ തോത് ഉയർത്തി. എന്നാൽ, പെട്രോൾ വിലക്കയറ്റം, രൂപയുടെ തകർച്ച തുടങ്ങിയവ മൂലം കടുത്ത മാന്ദ്യം നിലനിൽക്കുന്നതിനാൽ വായ്പച്ചട്ടങ്ങളിലും മറ്റും ഉദാരത നൽകി വിപണിയെ ഉണർത്തുന്ന കൃത്രിമ സാഹചര്യം സൃഷ്ടിക്കണമെന്നാണ് സർക്കാറിന്റെ ഉള്ളിലിരിപ്പ്. പക്ഷേ, സാമ്പത്തിക അച്ചടക്കം പാലിക്കാതെ വഴിവിട്ട രീതികളിലേക്ക് നീങ്ങാൻ റിസർവ് ബാങ്ക് തയാറല്ല.
പണപ്പെരുപ്പം മുൻനിർത്തി പലിശ നിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയാറല്ല. കിട്ടാക്കടം തരംതിരിച്ച് റിസർവ് ബാങ്ക് കൊണ്ടുവന്ന ചട്ടങ്ങളെ സർക്കാർ എതിർക്കുന്നു. വജ്രരാജാവ് നീരവ് മോദി ഇന്ത്യയിൽ നിന്ന് കടന്ന ശേഷം പൊതുമേഖല ബാങ്കുകളെ നിയന്ത്രിക്കുന്നതിന് കൂടുതൽ അധികാരം വേണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെടുന്നെങ്കിലും സർക്കാർ അനുവദിച്ചില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഐ.എൽ.എഫ്.എസ് പോലെയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കായി ആശ്വാസ പാക്കേജ് നടപ്പാക്കാൻ സർക്കാർ സമ്മർദം ചെലുത്തിയിട്ടും റിസർവ് ബാങ്ക് തയാറല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനു പിന്നാലെ, മുൻഗവർണർ രഘുറാം രാജനുമായി ഇടഞ്ഞ സർക്കാർ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയതുമില്ല.
ഊർജിത് പട്ടേൽ ഗവർണറായത് രഘുറാം രാജന്റെ ഒഴിവിൽ
രഘുറാം രാജന്റെ ഒഴിവിൽ 2016 ലാണ് ഊർജിത് പട്ടേൽ ആർബിഐ ഗവർണറായത്. ഡെപ്യൂട്ടി ഗവർണറായിരിക്കെയാണ് ഊർജ്ജിത് പട്ടേൽ സ്ഥാനത്തെത്തിയത്. സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ 52കാരനായ ഊർജിത് പട്ടേൽ യേൽ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും സ്വന്തമാക്കി.രഘുറാം രാജന്റെ വിശ്വസ്തനായാണ് ഉർജിത് പട്ടേൽ അറിയപ്പെട്ടിരുന്നത്. 1986 ൽ ഓക്സ്ഫഡ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ എംഫിൽ നേടിയ ഉർജിത്, 1984ൽ സാമ്പത്തിക ശാസ്ത്രത്തിൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദവും നേടി. രഘുറാം രാജൻ ഗവർണറായി ചുമതലയേറ്റെടുക്കുന്നതിനു ഏതാനും മാസം മുൻപാണ് ഉർജിത് സെൻട്രൽ ബാങ്കിൽ ജോലി ആരംഭിച്ചത്. ധനപരമായ നയങ്ങൾ തീരുമാനിക്കുന്ന വിഭാഗത്തിന്റെ തലവനായിരുന്നു. രഘുറാം രാജൻ ആർബിഐ ഗവർണറായിരുന്ന സമയത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ നടപ്പിലാക്കിയ വിലക്കയറ്റ നിയന്ത്രണ നയങ്ങളാണ് ഊർജിത് പട്ടേലിനെ ശ്രദ്ധയേനാക്കിയത്. ഐഎംഫിൽ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഉർജിത് പട്ടേൽ.
Stories you may Like
- വിടവാങ്ങിയത് മോദിക്കും ഷായ്ക്കും പ്രതിരോധം തീർത്ത നേതാവ്
- കോട്ടയം കിംസ് ആശുപത്രി വായ്പാ തട്ടിപ്പ് കേസിൽ കിംസ് ഗ്രൂപ്പിന് തിരിച്ചടി
- കോട്ടയം കിംസ് ആശുപത്രിക്ക് എതിരായ ക്രിമിനൽ കേസ് സിവിൽ കേസാക്കാൻ നീക്കം
- കോട്ടയം കിംസ് ആശുപത്രി തട്ടിപ്പ് കേസ്: നജീബിനും കൂട്ടാളികൾക്കും മുൻകൂർ ജാമ്യം
- കോട്ടയം കിംസിലെ വായ്പാ തട്ടിപ്പ് കേസ് ഇഴയുന്നതിന് പിന്നിൽ സർക്കാരിന്റെ ഒത്താശ തന്നെ
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും അനങ്ങാതിരുന്ന മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ സിബിഐക്ക് വിട്ടു; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവ് ഉടൻ; കുറഞ്ഞ ശമ്പളം സാധ്യത 23,000-25,000 രൂപയാകും; കൂടിയത് 1.4 ലക്ഷവും; ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്കരണ ഉത്തരവിറക്കാൻ ധനവകുപ്പ്; കടത്തിൽ മുങ്ങിയ സംസ്ഥാന ഖജനാവിന് ശമ്പള പരിഷ്ക്കരത്തോടെ വരുന്നത് വൻ ബാധ്യത
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- സ്കൂളിലെ ഫുട്ബോൾ ടീം ക്യാപ്റ്റൻ, സംസ്ഥാന ഗുസ്തി ചാമ്പ്യൻ; ദൈവവഴിയിലും കായികലോകത്തെ നെഞ്ചേറ്റിയ വൈദികൻ; ഫാദർ ജോൺസൺ മുത്തപ്പൻ വിടപറയുന്നത് പുരോഹിത പട്ടം സ്വീകരിച്ച് ആറുമാസത്തിനുള്ളിൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്