ബഹളങ്ങൾ ഒക്കെ കഴിഞ്ഞ് റിസർവ് ബാങ്കിൽ കൊണ്ടുകൊടുത്ത് പഴയ നോട്ടുകൾ മാറ്റാൻ കാത്തിരുന്നവർ ഇനി കേസ്സിലെ പ്രതികളാകും; നോട്ട് പിൻവലിച്ച സമയത്ത് രാജ്യത്തിന് വെളിയിൽ ആയിരുന്നു എന്ന് തെളിയിക്കാനാവാത്ത ആരുടെയും പണം സ്വീകരിക്കില്ല; ആർബിഐ തെറ്റിക്കുന്നത് പ്രഖ്യാപന സമയത്ത് മോദി നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ, വ്യക്തമായി പറഞ്ഞ കുറെ കാര്യങ്ങളുണ്ട്. പഴയ നോട്ടുകൾ ഡിസംബർ 30 വരെ ബാങ്കുകളിലും അതിനുശേഷം മാർച്ച് 31വരെ റിസർവ് ബാങ്കിന്റെ മേഖലാ കേന്ദ്രങ്ങളിലും മാറ്റിയെടുക്കാം എന്നതായിരുന്നു എത്. എന്നാൽ, നിശ്ചിത സമയപരിധിക്കുശേഷം പഴയ നോട്ടുകളുമായി റിസർവ് ബാങ്ക് ഓഫീസുകളിലെത്തിയവർ നിരാശരായി. നവംബർ എട്ടിനും ഡിസംബർ 30-നും ഇടയ്ക്ക് വിദേശത്തായിരുന്നു എന്ന് തെളിയിക്കാത്ത ആരുടെയും കൈയിൽനിന്ന് പഴയ നോട്ടുകൾ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ആർബിഐ ഇപ്പോൾ.
സർക്കാറിന്റെ പ്രഖ്യാപിത നിലപാടാണ് ആർബിഐ അട്ടിമറിച്ചതെന്ന് പഴയ നോട്ട് മാറാനെത്തിയവർ പറയുന്നു. ഡിക്ലറേഷൻ സമർപ്പിച്ച് മാർച്ച് 31 വരെ നോട്ടുമാറാമെന്നാണ് മോദി പ്രസംഗത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വിദേശത്തായിരുന്നു എന്ന് തെളിയിക്കാനാവാത്ത ആരുടെയും പക്കൽനിന്ന് നോട്ടുകൾ സ്വീകരിക്കേണ്ടതില്ലെന്ന കടുംപിടിത്തത്തിലാണ് റിസർവ് ബാങ്ക്. കൊച്ചിയിലും കൊൽക്കത്തയിലും അഹമ്മദാബാദിലും നാഗ്പുരിലും ചെന്നൈയിലും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർബിഐ ഓഫീസുകളിലെത്തിയവർക്ക് നിരാശരാകേണ്ടിവന്നു.
പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ എല്ലാവർക്കും സൗകര്യം ലഭിക്കില്ലെന്നാണ് ബാങ്ക് നിലപാട്. സർക്കാറിന്റെ നയവും തീരുമാനങ്ങളും ഓർഡിനൻസിലുണ്ട്. അതിൽ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കും 50 ദിവസത്തെ കാലയളവിൽ വിദേശത്തുണ്ടായിരുന്നവർക്കും മാത്രമാണ് ഇളവ് പറഞ്ഞിരിക്കുന്നത്. 50 ദിവസം ലഭിച്ചിട്ടും പഴയ നോട്ടുകൾ മാറാൻ എന്തുകൊണ്ട് ശ്രമിച്ചില്ലെന്നും അധികൃതർ ചോദിക്കുന്നു.
ഓർഡിനൻസ് പ്രകാരം നവംബർ എട്ടിനുശേഷം ഡിസംബർ 30 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഇല്ലാതിരുന്നവർക്ക് മാത്രമാണ് ഇളവുള്ളത്. പ്രവാസി ഇന്ത്യക്കാർക്കും മറ്റാവശ്യങ്ങൾക്കായി വിദേശത്ത് പോയിരുന്നവർക്കുമാണ് സൗകര്യം ലഭിക്കുക. ഇവർ വിദേശത്തായിരുന്നുവെന്നത് വ്യക്തമായി തെളിയിക്കുകയും വേണം. വിമാനത്താവളത്തിലെ കസ്റ്റംസ് ഡെസ്കിൽ കൈവശമുള്ള നോട്ടുകൾ വെളിപ്പെടുത്തി അവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയ ഡിക്ലറേഷൻ ഉണ്ടെങ്കിൽ മാത്രമേ റിസർവ് ബാങ്ക് ഓഫീസുകളിലും നോട്ടുകൾ സ്വീകരിക്കുകയുള്ളൂ.
എന്നാൽ, നവംബർ എട്ടിന് റിസർവ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽനിന്ന് തീർത്തും വിഭിന്നമാണ് ഓർഡിനൻസ്. ഡിസംബർ 30-നുള്ളിൽ ബാങ്കുകളിലൂടെ പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കാത്തവർക്ക് മാർച്ച് 31 വരെ റിസർവ് ബാങ്ക് ഓഫീസുകളിലൂടെ നോട്ടുകൾ മാറിയെടുക്കാനാവുമെന്ന് ആ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പഴയ നോട്ടുകൾ മാറാനെത്തുന്നവർ കേസ്സിൽ പ്രതികളാവുന്ന സാഹചര്യമാണുള്ളത്. 5000 രൂപയ്ക്കുമേൽ പഴയ നോട്ടുകൾ കൈവശം വെക്കുന്നത് കുറ്റകരമാണെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണിത്.
കേരളത്തിൽ ഇനി നോട്ട് മാറ്റമോ നിക്ഷേപമോ ഇല്ല
സർക്കാർ അനുവദിച്ച 50 ദിവസ കാലാവധിക്കകം അസാധു നോട്ടുകൾ മാറ്റാത്തവർക്ക് ഇനി കേരളത്തിൽ നോട്ട് മാറ്റാനോ, അസാധു നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ കഴിയില്ല. നോട്ട് പിൻവലിക്കൽ പദ്ധതി കാലാവധി അവസാനിച്ച ഡിസംബർ 30നു ശേഷം റിസർവ് ബാങ്ക് ഓഫിസുകളിൽ അസാധു നോട്ട് കൈമാറാമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ഉറപ്പ്. ഇതനുസരിച്ച് ഇന്നലെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ആർബിഐ ഓഫിസുകളിൽ അസാധു നോട്ടുകളുമായി എത്തിയ ഇടപാടുകാരെ ഉദ്യോഗസ്ഥർ മടക്കി അയച്ചു. ആർബിഐയിലെ കേരള സെന്ററുകളെ പഴയ നോട്ട് സ്വീകരിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഡിസംബർ 31നു കേന്ദ്രസർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം, നവംബർ ഒൻപതു മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ വിദേശത്തായിരുന്നവർക്കു മാത്രമേ ഇനി നോട്ട് മാറ്റാൻ കഴിയൂ എന്നാണ് ഇപ്പോൾ ആർബിഐ നിലപാട്. മാത്രമല്ല, മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, നാഗ്പൂർ എന്നിവിടങ്ങളിലെ ആർബിഐ ഓഫിസുകളിൽ മാത്രമേ അസാധു നോട്ടുകൾ സ്വീകരിക്കൂ. ഇതനുസരിച്ച്, കേരളത്തിൽ നിന്നുള്ള പ്രവാസികളും വിദേശയാത്രയിലായിരുന്നവരും ഇനി നോട്ട് മാറാൻ ചെന്നൈയിൽ എത്തേണ്ടിവരും.
നോട്ട് പിൻവലിക്കൽ കാലയളവിൽ വിദേശത്തായിരുന്ന പ്രവാസികൾക്കു ജൂൺ 30 വരെയും വിദേശയാത്രയിൽ ആയിരുന്നവർക്കു മാർച്ച് 31 വരെയുമാണ് അസാധു നോട്ട് അക്കൗണ്ടിൽ നിക്ഷേപിക്കാൻ അവസരമുള്ളത്. ഒറ്റത്തവണ മാത്രമേ ഇതിന് സാധിക്കുകയൂള്ളൂ. മറ്റൊരാളെ ഇതിനായി നിയോഗിക്കാൻ കഴിയില്ലെന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. വിദേശയാത്രയിലായിരുന്നവർക്കു നിക്ഷേപിക്കാവുന്ന പണത്തിനു പരിധിയില്ലെങ്കിലും പ്രവാസികളെ സംബന്ധിച്ച് ഇത് തിരിച്ചടിയാണ്. പ്രവാസികൾക്ക് 25,000 രൂപയേ നിക്ഷേപിക്കാൻ അവസരമുള്ളൂ.
നോട്ട് പിൻവലിക്കൽ കാലയളവിൽ വിദേശത്തായിരുന്നു എന്നു തെളിയിക്കുന്ന പാസ്പോർട്ടിന്റെ ഒറിജിനൽ ഹാജരാക്കണം. ഈ കാലയളവിൽ ബാങ്കിൽ നിക്ഷേപം നടത്തിയിട്ടില്ലെന്നു തെളിയിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, തിരിച്ചറിയൽ കാർഡ്, അക്കൗണ്ട് വിവരങ്ങൾ, ആധാർ നമ്പർ എന്നിവയും നൽകണം. പ്രവാസികൾ ഡിസംബർ 30നു ശേഷമാണു നാട്ടിലെത്തിയതെന്നു തെളിയിക്കുന്ന കസ്റ്റംസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവരങ്ങളും രേഖകളും തൃപ്തികരമെങ്കിൽ ഇടപാടുകാരൻ കൈമാറുന്ന അസാധു നോട്ടുകൾ ഒരാഴ്ചയ്ക്കകം ബാങ്ക് അക്കൗണ്ടിലേക്ക് ആർബിഐ നിക്ഷേപിക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍