ഒറ്റ വൈരക്കച്ചവടക്കാരന് ബാങ്കുകൾ നൽകിയത് 6500 കോടിയുടെ വായ്പ; ലോൺ എടുത്ത പണമെല്ലാം വിദേശത്തേയ്ക്ക് കടത്തി മുതലാളി: നമ്മുടെ നാട്ടിൽ വമ്പന്മാർ വളരുന്നത് ഇങ്ങനെ
ന്യൂ ഡൽഹി: കുപ്രസിദ്ധമായ കിങ് ഫിഷർ വായ്പാ കുംഭകോണത്തെ ഓർമ്മിപ്പിക്കുന്ന മറ്റൊരു വായ്പാ തട്ടിപ്പ് വെളിച്ചത്ത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വർദ്ധിപ്പിച്ചുകൊണ്ട് നിഷ്ക്രിയ ആസ്തികളുടെ പട്ടികയിലേക്കാണ് 6500 കോടി രൂപയുടെ ബിസിനസ് വായ്പയും ഇടംപിടിക്കുന്നത്. വായ്പയായി സ്വരൂപിച്ച പണം വിദേശത്തേക്ക് കടത്തി നിരവധി പദ്ധതികളിലേക്ക് വകമാറ്റിയ കമ്പനി പണം തിരിച്ചടയ്ക്കാതെ ബാങ്കുകളെ കബളിപ്പിച്ചതിനു പിന്നിൽ ബാങ്ക് ഉദ്യോഗസ്ഥർ അടങ്ങുന്ന വമ്പൻ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് ആരോപണം ഉയരുന്നത്.
വജ്രവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വിൻസം ഗ്രൂപ്പാണ് 15 പൊതുമേഖലാ ബാങ്കുകൾ അടങ്ങുന്ന കൺസോർഷ്യത്തിൽ നിന്ന് പലപ്പോഴായി 6581 കോടി രൂപ വായ്പയെടുത്ത ശേഷം കൈമലർത്തിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ നിഷ്ക്രിയ ആസ്തികളുടെ പട്ടികയിലേക്ക് കിങ്ഫിഷറിന്റെ തൊട്ടുപിന്നിലായി സ്ഥാനംപിടിക്കുകയാണ്, വിൻസം ഗ്രൂപ്പും. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മൂന്നു കമ്പനികൾക്കായാണ് വായ്പ അനുവദിച്ചിരുന്നത്. വിൻസം ഡയമണ്ട് ആൻഡ് ജൂവലേഴ്സ് 4366 കോടി രൂപയും ഫോറെവർ പ്രഷ്യസ് ഡയമണ്ട് ആൻഡ് ജൂവലേഴ്സ് 1932 കോടി രൂപയും സൂരജ് ഡയമണ്ട്സ് 283 കോടി രൂപയുമാണ് വായ്പ കൈപ്പറ്റിയത്.
2013 മാർച്ച് മുതൽ തന്നെ വായ്പയുടെ തിരിച്ചടവിൽ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയിരുന്നു. തുടർന്ന് കഴിഞ്ഞ ഒക്ടോബർ 15ന് ബാങ്കുകൾ വിൻസം ഗ്രൂപ്പിനെതിരെ മനഃപൂർവ്വം കുടിശിക വരുത്തുന്നതായി പ്രഖ്യാപിച്ച് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഈയിടെ മാത്രമാണ് ഈയിനത്തിനുള്ള കിട്ടാക്കടം നിഷ്ക്രിയ ആസ്തിയായി ബാങ്കുകൾ പ്രഖ്യാപിച്ചത്. സാധാരണഗതിയിൽ മൂന്നുമാസത്തെ അടവു തെറ്റിയാൽ തന്നെ, ഈ പട്ടികയിൽ വരേണ്ടതാണ് എന്ന് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നു. കഴിഞ്ഞ മാസം കേന്ദ്ര വിജിലൻസ് കമ്മിഷൻ ഈ വായ്പയെ സംബന്ധിച്ചുള്ള കാര്യങ്ങൾ ക്രിമിനൽ അന്വേഷണത്തിനു വിധേയമാക്കാൻ സിബിഐക്ക് കൈമാറിയിരുന്നു.
വിൻസം പ്രൊമോട്ടർ ജതിൻ മേത്ത പറയുന്നത്, യുഎഇയിലുള്ള തന്റെ ക്ലയന്റ്സ് സ്വർണം വാങ്ങിയതിന്റെ പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നും അതോടെ തനിക്ക് വായ്പ തിരിച്ചടയ്ക്കാനാവാത്ത സാഹചര്യം സംജാതമായെന്നുമാണ്. ഡെറിവേറ്റീവ്സിലും കമ്മോദിറ്റീസിലും മുതൽമുടക്കിയ കമ്പനികൾക്ക് ഒരു ബില്യൻ ഡോളറിലധികം നഷ്ടം സംഭവിച്ചുവെന്നും അതോടെയാണ് അവരുടെ തിരിച്ചടവു മുടങ്ങിയത് എന്നുമാണ് ജതിൻ മേത്തയുടെ പക്ഷം. വിൻസം പറയുന്നതനുസരിച്ച് അവരുടെ കയറ്റുമതി വ്യാപാരത്തിൽ 80% ഷാർജയിലെ ആറു കമ്പനികളുമായി മാത്രമായിരുന്നു. എന്നാൽ ഈ ആറു കമ്പനികൾക്കും ഒറ്റ ഉടമസ്ഥനാണുള്ളത് എന്ന വസ്തുത അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.
പശ്ചിമേഷ്യയിൽ 13 വിതരണക്കാരാണ് വിൻസമിനുള്ളത്. ഇവയിൽ 12 കമ്പനികളെയും നിയന്ത്രിക്കുന്നത് ഹൈത്തം സുലൈമാൻ അബു ഒബൈദ എന്ന വ്യക്തിയാണ്. ഇറ്റാലിയൻ ഗോൾഡ് FZE എന്ന കമ്പനിയുടെ പൂർണ്ണ ഉടമസ്ഥനായ ഇദ്ദേഹത്തിന് മറ്റു വിതരണക്കാരുടെ മേൽ പവർ ഓഫ് അറ്റോർണിയുണ്ട്. വിൻസമിന് ചരക്ക് കൊടുക്കുന്ന സപ്ലയർ കമ്പനികളിലും ചിലവ ഇദ്ദേഹം തന്നെയാണ് നിയന്ത്രിച്ചിരുന്നതെന്നും അവയിൽ അൽ നൂറ FZE എന്ന പ്രധാന സപ്ലയർ പൂർണ്ണമായും ഹൈത്തമിന്റെ ഉടമസ്ഥതയിലാണ് എന്നും വെളിവായിട്ടുണ്ട്. വിതരണക്കമ്പനികളിൽ 10 എണ്ണവും രജിസ്റ്റർ ചെയ്തത് 2012ൽ മാത്രമാണ്. തന്നെയുമല്ല, അവയിൽ അഞ്ചെണ്ണം 2012 ജൂൺ 25ന് ഒറ്റദിവസം തന്നെ രജിസ്റ്റർ ചെയ്ത കമ്പനികളാണ്. മറ്റൊരു വിതരണക്കാരായ അൽ മുഫീത് ജൂവലറി FZE 2010ൽ രജിസ്റ്റർ ചെയ്തതാണ്. 12ാമത്തെ വിതരണക്കാരായ അൽ ആലം ജൂവലറി FZE റാസ് അൽ ഖൈമയിലെ സ്വതന്ത്രവ്യാപാരമേഖലയിലാണ് 2010ൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആഗോള നികുതിരഹിതലാവണങ്ങളിൽ ഒന്നായ ബഹാമാസിൽ രജിസ്റ്റർ ചെയ്ത ഹെറാൾഡ് ഇന്റർനാഷണൽ എന്ന കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് അൽ ആലം ജൂവലറി. അൽ അലാമിന് വിൻസമുമായി ബന്ധമുണ്ടെന്നും മേഹ്ത്ത പറയുംപോലെ അത് സ്വതന്ത്ര വിതരണക്കമ്പനിയല്ലെന്നും ഒരു ബാങ്ക് എങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽ ആലമിന്റെ ഡയറക്റ്റർ ബോർഡിൽ ഒരു സുനേയ്ൽ മേത്തയുടെ പേരും കാണുന്നു. ഇദ്ദേഹത്തിന് ജതിൻ മേത്തയുമായി രക്തബന്ധമുണ്ടോ എന്നു വെളിവായിട്ടില്ല.
ഈ ഔദ്യോഗിക വിതരണക്കാർ വഴിയല്ലാതെ ജതിൻ മേത്തയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിൽ ദുബൈയിലും പശ്ചിമേഷ്യയിൽ പലയിടത്തുമായി പ്രവർത്തിക്കുന്ന 28 കടകളിലേക്ക് കൂടി, വിൻസം ഗ്രൂപ്പ് സ്വർണ്ണാഭരണങ്ങളും നാണയങ്ങളും കയറ്റുമതി ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ഇന്ത്യയിൽ നിന്ന് ഇവർ നടത്തിയതായി അവകാശപ്പെടുന്ന അത്രയും അളവ് സ്വർണ്ണാഭരണ കയറ്റുമതി യഥാർത്ഥത്തിൽ നടന്നിട്ടില്ലെന്ന് വിൻസമിനു വേണ്ടി ഷിപ്പിങ് ആൻഡ് ട്രാൻസ്പോർട്ടേഷൻ കൈകാര്യം ചെയ്തിരുന്ന നാലു സ്വകാര്യ കമ്പനികൾ അന്വേഷണോദ്യോഗസ്ഥരോട് സ്ഥിരീകരിച്ചിട്ടുണ്ട്. വിൻസമിന്റെ ഷിപ്പിങ് ബില്ലുകളിലും പല പൊരുത്തക്കേടുകളുമുണ്ട്. അതിനിടയിൽ വിൻസം ഗ്രൂപ്പിന്റെ പ്രൊമോട്ടർ ജതിൻ മേത്ത സിംഗപ്പൂരിലേക്ക് മുങ്ങിയതായാണ് അറിയുന്നത്.
മുംബൈയിലും ദുബൈയിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികളിലേക്ക് ലോൺ വകമാറ്റിയതായാണ് സംശയിക്കപ്പെടുന്നത്. ഇത്രയും തുക വായ്പ എടുത്തിരുന്നെങ്കിലും വെറും 250 കോടി രൂപയ്ക്ക് മാത്രമേ കൊലാറ്ററൽ സെക്യൂരിറ്റി മാത്രമേ ബാങ്കുകൾ ഈടാക്കിയിരുന്നുള്ളൂ. ജതിൻ മേത്തയുടെ പേരിൽ ഇന്ത്യയിൽ അധികം സ്വത്തുവകകളില്ലെന്നതും ശ്രദ്ധേയാണ്. കൊമേഴ്സ്യൽ സ്പേസ് വാടകയ്ക്കെടുത്താണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്. ദക്ഷിണമുംബൈയിലെ മലബാർ ഹില്ലിൽ ജതിൻ മേത്തയുടെ മാതാവ് ഗുണവന്തിബെൻ മേത്തയുടെ പേരിലുള്ള ഒരു ഫ്ലാറ്റ് മാത്രമാണ് അന്വേഷകർക്ക് മേത്ത കുടുംബത്തിന്റേതായി കണ്ടെത്താനായത്.
രാഷ്ട്രം കണ്ട ഏറ്റവും വലിയ സറോഗേറ്റ് അഡ്വർടൈസ്മെന്റ് ക്യാമ്പെയ്ൻ എന്നു പരസ്യലോകം വിശേഷിപ്പിച്ച കിങ്ഫിഷർ ഇടപാടിൽ മദ്യമുതലാളിയായ വിജയ് മല്യയുടെ ബീയർ ബ്രാൻഡായ കിങ്ഫിഷറിന്റെ പ്രൊമോഷൻ ലക്ഷ്യമാക്കി അതേ പേരിൽ വിമാനക്കമ്പനി തുടങ്ങുകയും കമ്പനി ഫണ്ട് ചെയ്യുന്നതിനായി വൻതുക വിവിധ ബാങ്കുകളിൽ നിന്നു വായ്പയെടുത്തത് വീട്ടാതെ ഒടുവിൽ സാമ്പത്തിക മാന്ദ്യത്തിന്റെ മറവിൽ കടം എഴുതിത്തള്ളുന്നതിന് ബാങ്കുകളെ സമീപിക്കുകയും ആയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍