കിട്ടാക്കടമായി കിടന്നവയും വൻതുക കുടിശ്ശികയുള്ളവയുമായ ലോണുകളിൽ പലതിലും ലക്ഷങ്ങളുടെ തിരിച്ചടവ്; കള്ളപ്പണക്കാരെയും വായ്പക്കാരെയും കൂട്ടിമുട്ടിച്ച് ഇടനിലക്കാരായി നിന്നത് ബാങ്ക് ഉദ്യോഗസ്ഥർ; കറൻസി നിരോധനം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടന്നതായി സംശയിച്ച് റിസർവ് ബാങ്കും കേന്ദ്രസർക്കാരും
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: നരേന്ദ്ര മോദി നവംബർ എട്ടിന് പ്രഖ്യാപിച്ച കറൻസി നിരോധനം അട്ടിമറിക്കാൻ ആസൂത്രിതമായി നീക്കം നടന്നുവെന്ന് സംശയം. കിട്ടാക്കടമായി കിടന്ന നിരവധി വൻകിട-ചെറുകിട വായ്പകളിലേക്ക് തിരിച്ചടച്ചുകൊണ്ട് രാജ്യത്താകമാനം ബാങ്കുകളുടെ അറിവോടെ തന്നെ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിനു പുറമെ നിരോധിത കറൻസി മാറ്റി പുതിയ 2000ത്തിന്റെ നോട്ടുകൾ റിസർവ് ബാങ്കിന്റെ നിഷ്കർഷകൾ മറികടന്നും സ്വകാര്യ ബാങ്കുകളുടേയും ചില പൊതുമേഖലാ ബാങ്കുകളുടേയും തന്നെ സഹായത്തോടെ മാറ്റി നൽകി വെളുപ്പിച്ചെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഇത്തരത്തിൽ നോട്ടുകൾ മാറ്റി നൽകിയതിന് റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ തന്നെ പിടിയിലായ സാഹചര്യത്തിൽ ഇത്തരത്തിൽ ആസൂത്രിതമായി നിരോധിത കറൻസി തിരികെ ബാങ്കിങ് സിസ്റ്റിത്തിന്റെ ഭാഗമാക്കി തിരിച്ചെത്തിക്കാൻ നീക്കമുണ്ടായെന്ന സംശയമാണ് ഉയരുന്നത്. ആക്സിസ് ബാങ്കുമായി ബന്ധപ്പെട്ട് കള്ളപ്പണം മാറ്റിനൽകിയ നിരവധി സംഭവങ്ങൾ പിടികൂടിയിരുന്നു. സമാനമായ രീതിയിൽ മറ്റു ചില സ്വകാര്യ ബാങ്കുകളിലേക്കും റിസർവ് ബാങ്ക് നൽകിയ പുതിയ കറൻസികൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചതായ സൂചനകൾ ലഭിച്ചതോടെ ഇക്കാര്യത്തിൽ പരിശോധനകൾ തുടങ്ങിക്കഴിഞ്ഞു.
നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോൾ അമ്പതുദിവസത്തെ കാലാവധിയാണ് പഴയ നോട്ടുകൾ മാറ്റി പുതിയവ നൽകാൻ സർക്കാർ നിശ്ചയിച്ചത്. ഈ കാലാവധി അവസാനിക്കാൻ ഇനിയും രണ്ടാഴ്ച ബാക്കിയുണ്ട്്. ഇക്കഴിഞ്ഞ മാർച്ച് വരെ പുറത്തിറക്കിയ 1000, 500 രൂപ നോട്ടുകളുടെ മൂല്യം 14.17 ലക്ഷം കോടി രൂപയുടേതാണ്. ഇവയിൽ ഡിസംബർ 10വരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ രാജ്യത്തെ റിസർവ് ബാങ്ക് കറൻസി ചെസ്റ്റുകളിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞതായി ഇന്നലെ ആർബിഐ ഡെപ്യൂട്ടി ഗവർണർ ആർ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
ഏതാണ്ട് മൂന്നുലക്ഷം കോടിക്കും അഞ്ചുലക്ഷം കോടിക്കുമിടയിൽ രാജ്യത്ത് കള്ളപ്പണം കറൻസിയായി സൂക്ഷിച്ചിരിക്കാമെന്നും ഇത് ബാങ്കിലേക്ക് തിരിച്ചെത്തില്ലെന്നുമായിരുന്നു കറൻസി നിരോധനം പ്രഖ്യാപിക്കുമ്പോൾ റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും പ്രതീക്ഷ. പക്ഷേ, ഈ ധാരണ അസ്ഥാനത്താക്കി അസാധുവാക്കപ്പെട്ട കറൻസി ഏതാണ്ട് പൂർണമായും തന്നെ ബാങ്കുകളിലേക്ക് തിരിച്ചെത്തിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ അസാധുവാക്കപ്പെട്ട കറൻസി സ്വീകരിച്ച് ഏതൊക്കെ രീതിയിൽ ബാങ്കുകളുടെ സഹായത്തോടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന പരിശോധന വ്യാപകമാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചുകഴിഞ്ഞു.
ബാങ്കുകളുടെ സഹായത്തോടെ തന്നെ ലോണുകളുടെ തിരിച്ചടവിന്റെ രൂപത്തിലും വേണ്ടപ്പെട്ടവരുടെ അക്കൗണ്ടുകൾ വഴിയും പഴയനോട്ടുകൾ മാറ്റിയെടുത്തുവെന്ന് വ്യക്തമായിട്ടുണ്ട്. ഈ രണ്ടു മാർഗങ്ങളിലൂടെ കള്ളപ്പണം ബാങ്കിങ് സിസ്റ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞതായും അല്ലെങ്കിൽ നേരത്തേ സർക്കാർ പ്രതീക്ഷിച്ചിരുന്നതുപോലെ ഏറ്റവും കുറഞ്ഞത് മൂന്നുലക്ഷം കോടി രൂപയുടെയെങ്കിലും നികുതി നൽകാത്ത പണം പുറത്തു നിന്നേനെയെന്നുമാണ് വിലയിരുത്തൽ. കറൻസി നിരോധനം വന്നതിനുശേഷം സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിവയിലൂടെ വിനിമയം നടന്നതിന്റെ പരിശോധന ഇതിനകം തുടങ്ങിയിട്ടുണ്ട്. വൻകിട നിക്ഷേപമായി ബാങ്കിൽ പണം എത്തിച്ചിരുന്നുവെങ്കിൽ അത് ഇതിനകം കണ്ടെത്തുമായിരുന്നു.
രണ്ടരലക്ഷം രൂപയിലേറെ നിക്ഷേപിച്ചവരോടെല്ലാം ഉറവിടം തേടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ലോണുകളുടെ തിരിച്ചടവ് നടത്തിയവരെ ഇതുവരെ നോട്ടമിട്ടിരുന്നില്ല. ഹൗസിങ് ലോണുകൾ, വാഹന വായ്പകൾ തുടങ്ങി ചെറുകിട വ്യവസായ സംരംഭങ്ങൾ മുതൽ മേലോട്ട് വായ്പയെടുത്തിരുന്ന സാധാരണക്കാരും ബിസിനസുകാരുമെല്ലാം നിരവധിയുണ്ട്. ഇത്തരം വായ്പകളിൽ കുറേയേറെ തിരിച്ചടവ് മുടങ്ങുകയോ, കിട്ടാക്കടമാകുകയോ ചെയ്തിരുന്നു. പക്ഷേ, ഇവയിൽ പലതിലും ലക്ഷങ്ങളുടെ തിരിച്ചടവ് പഴയ കറൻസിയുടെ രൂപത്തിൽ നടന്നിട്ടുണ്ട്. ഇത്തരത്തിൽ ലോണുള്ളവരെ തിരഞ്ഞുപിടിച്ച് പലരും തിരിച്ചടവിന് പഴയ കറൻസി നൽകിയാണ് ഇടപാട് നടത്തിയത്. ലോൺ അടയ്ക്കുന്നതിന് പകരം മാസാമാസം നിശ്ചിത തുക തിരിച്ചുതന്നാൽ മതിയെന്ന വ്യവസ്ഥയിലാണ് പലരും പണം നൽകിയതും.
ഇതിന് പലിശവേണ്ടെന്ന നിലയിൽ ചിലർക്ക് കോളടിച്ചപ്പോൾ മറ്റുചിലർക്ക് നിക്ഷേപത്തിന് അങ്ങോട്ടു നൽകിയ തുകയുടെ നിശ്ചിത ശതമാനം തിരിച്ചുവേണ്ടെന്ന് പറഞ്ഞാണ് പണം നൽകിയത്. കള്ളപ്പണം സർക്കാരിലേക്ക് അടയ്ക്കേണ്ടി വന്നാൽ 50 ശതമാനം പിഴയും ഇതിനു പുറമെ സർച്ചാർജും നൽകണമായിരുന്നു. ഇതിനുപകരം പണം തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ള പരിചയക്കാർക്ക് അവരുടെ ലോൺ അടച്ചുതീർക്കാൻ പണം നൽകി ലാഭമുണ്ടാക്കുന്ന ഇടപാടാണ് നടന്നത്. പലയിടത്തും ബാങ്കുകളിലെ ഉദ്യോഗസ്ഥർ തന്നെ ഇത്തരത്തിൽ ലോണുള്ളവരെയും കള്ളപ്പണക്കാരെയും പരസ്പരം പരിചയപ്പെടുത്തി ഇടപാടിന് സാഹചര്യമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ പേരിൽ അവർ നിശ്ചിത ശതമാനം കമ്മീഷൻ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ലോണുകളിൽ തിരിച്ചടയ്ക്കുന്ന വലിയ തുകകളെ പറ്റി അന്വേഷണം വന്നാലും അത് ലോണുടമകളുടെ കൈവശം ഉണ്ടായിരുന്ന പണമാണെന്നോ, പ്രത്യേക ആവശ്യത്തിന് എടുത്ത ലോൺ ഉപയോഗിക്കാതെ തിരിച്ചടച്ചതാണെന്നോ പറഞ്ഞ് ഒഴിയാമെന്ന നിലയിലാണ് ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കൽ വ്യാപകമായി നടന്നിട്ടുള്ളത്.
ഈ രൂപത്തിലാണ് കള്ളപ്പണത്തിൽ വലിയൊരു ശതമാനം തിരികെയെത്തിയതോടെ കേന്ദ്രസർക്കാരിന്റെ കള്ളപ്പണവേട്ടയ്ക്കായുള്ള കറൻസി നിരോധനം പ്രഹസനമാകുന്ന സാഹചര്യമാകുകയായിരുന്നു. ഇതിനു പുറമെ സ്വകാര്യ ബാങ്കുകളിൽ നിരവധി വ്യാജ അക്കൗണ്ടുകൾ തുറന്ന് പണം നിക്ഷേപിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ബാങ്ക് അധികൃതരുടെ സഹായത്തോടെ കറൻസി നിരോധനം അട്ടിമറിക്കപ്പെട്ടതായ വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ. ഇക്കാര്യങ്ങൾ ധനമന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും പങ്കുവച്ചിട്ടുണ്ട്.
ഇതിനെല്ലാം പുറമെ പല മുൻനിര ബാങ്കുകളും മ്യൂച്വൽഫണ്ട്, ഇൻഷ്വറൻസ് ഇടപാടുകൾ നടത്തുന്നുണ്ട്. ഇതിൽ മണിബാക്ക് പോളിസി പോലെയുള്ളവയിൽ നിരോധിത കറൻസിയിലൂടെ നിക്ഷേപം നടന്നിട്ടുണ്ട്. ഇത്തരം ചില നിക്ഷേപങ്ങൾക്ക് ടാക്സ് ഇളവുപോലും ഉണ്ട്. ഇത്തരത്തിൽ നടത്തിയ നിക്ഷേപം നിശ്ചിത കാലാലവധി കഴിഞ്ഞ് തിരികെയെടുക്കാനാകും. കുടുംബത്തിലെ അംഗങ്ങളുടേയും ബന്ധുക്കളുടേയും പേരിൽ ഇത്തരത്തിൽ പഴയ കറൻസി ഉപയോഗിച്ച് വ്യാപകമായി നിക്ഷേപം നടത്തിയും കള്ളപ്പണം വെളുപ്പിക്കൽ നടന്നു. ഇവയെല്ലാം പരിശോധിക്കാനാണ് ആലോചിക്കുന്നത്. അതേസമയം, ഇത് ബൃഹത്തായൊരു ദൗത്യമായിരിക്കുമെന്നും അത്രയെളുപ്പത്തിൽ ഈ രീതികളിൽ കള്ളപ്പണം വെളുപ്പിച്ചവരെ കണ്ടെത്താനാകില്ലെന്നും വാദമുയർന്നിട്ടുണ്ട്.
Stories you may Like
- റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും
- എട്ട് കോപ്പറേറ്റീവ് ബാങ്കുകളുടെ ലൈസൻസിന് കൂടി പൂട്ടുവീണു
- കുവൈറ്റിൽ നിന്നും കടമെടുത്തു യുകെയിലേക്ക് മുങ്ങിയ മലയാളികളെ തേടി ഗൾഫിലെ ബാങ്കുകൾ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- ധവള പത്രം പ്രസിദ്ധീകരിക്കണം; കേന്ദ്രധനകാര്യ മന്ത്രിക്ക് അഡ്വ പി സന്തോഷ്കുമാർ കത്ത് നൽകി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍