പ്രവാസികൾക്കിനി എന്തിന് ടെൻഷൻ? 'പ്രവാസി ചിട്ടി' ഒപ്പമില്ലേ; സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ പറ്റിയുള്ള മുഖ്യ കാര്യങ്ങൾ ഇതാ; ഓൺലൈനായി പണമടച്ചും ചിട്ടി വിളിച്ചും ലോകത്തെവിടെയിരുന്നും ഇടപാട് നടത്താം; ചിട്ടി തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷയും പെൻഷൻ പദ്ധതിയും വരെ തരുന്ന പ്രവാസി ചിട്ടിയിലെ അംഗത്വം ലാഭം തന്നെ; നൂലാമാലകൾ ഒട്ടുമില്ലാത്ത പദ്ധതിക്ക് യൂറോപ്പിലടക്കം മികച്ച പ്രതികരണം
തോമസ് ചെറിയാൻ കെ
പണം..അതില്ലാതെ ഒരു ജീവിതം ചിന്തിക്കാൻ പോലും സാധിക്കില്ല. അത് സത്യം തന്നെ. എന്ന് കരുതി ജീവിതത്തിൽ പണമാണ് എല്ലാം എന്നും പണത്തിന് പ്രാധാന്യം നൽകി അതിന് പിന്നാലെ ഓടുന്നതാണ് ലക്ഷ്യമെന്നും മനസിൽ കരുതി ജീവിക്കുന്നവർക്ക് ഒരിക്കലും മനസമാധാനം എന്ന കാര്യം കിട്ടില്ല എന്നും ഓർക്കുക. കുടുംബം പുലർത്താനും വീട്ടു ചെലവ് മുതൽ വിദ്യാഭ്യാസവും വിവാഹും വീടുപണിയും അടക്കമുള്ള കാര്യങ്ങൾ നടത്തിയെടുക്കാനും സ്വദേശത്തും വിദേശത്തും എല്ലുമുറിയേ പണിയെടുക്കുന്നവർ കുറവല്ല. പ്രത്യേകിച്ച് ഇന്ത്യ പോലൊരു രാജ്യത്ത് നിന്നും.
പ്രതിമാസം ആദ്യവാരത്തിനുള്ളിൽ ശമ്പളമായി കിട്ടുന്ന പണം മാസം അവസാനിക്കുമ്പോഴേയ്ക്കും കാലിയായിരിക്കും. പിന്നെ കടമെടുത്തും പണം റോൾ ചെയ്തും കാര്യം നടത്തിയെടുക്കുന്നവരാണ് മിക്കവരും. ഇത്തരത്തിലുള്ള അവസരങ്ങളിൽ നമ്മേ ഏറെ സഹായിക്കുന്ന ഒന്നാണ് ചിട്ടി. ചിട്ടിപിടിച്ച് ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മലയാളികളെ കടത്തിവെട്ടാൻ മറ്റൊരു നാട്ടുകാർക്കും കഴിയില്ല എന്നത് മറ്റൊരു സത്യം. നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് മികച്ച സംഭാവന നൽകുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ് പ്രവാസി ചിട്ടി പദ്ധതി.
അറബ് മണ്ണിലെ പ്രവാസികളെ ലക്ഷ്യം വച്ചാണ് പ്രവാസി ചിട്ടി ആരംഭിച്ചതെങ്കിലും ഇപ്പോൾ യൂറോപ്പ് അടക്കമുള്ള മേഖലയിലേക്ക് പ്രവാസി ചിട്ടി വ്യാപിപ്പിച്ചുവെന്ന വാർത്ത നാം കേട്ടിരുന്നു. എന്നാൽ പദ്ധതി ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും പദ്ധതിയെ പറ്റി കാര്യമായി അറിയാത്ത ആളുകളുമുണ്ട്. ആവർക്കു വേണ്ടി എന്താണ് പ്രവാസി ചിട്ടി എന്ന് വിവരിക്കുന്ന മിനി മണിച്ചെപ്പാണ് ഇത്തവണത്തേത്.
പ്രവാസി ചിട്ടി: ആദ്യമായി അറിഞ്ഞിരിക്കേണ്ടത്
ലോകത്തെവിടെയിരുന്നും ഓൺലൈനായി പങ്കെടുക്കാവുന്ന ചിട്ടി പദ്ധതി. പ്രാവസ ജീവിതത്തിന്റെ തിരക്കിനിടയിലും ഓൺലൈനായി നടപടികൾ പൂർത്തിയാക്കാവുന്ന പദ്ധതി. നിസാരമായി പറഞ്ഞാൽ അതാണ് പ്രവാസി ചിട്ടി. ഓൺലൈനായി പൈസ അടയ്ക്കുന്നത് മുതൽ ചിട്ടി വിളിക്കാനും സ്വന്തം നാട്ടിലുള്ള വസ്തു അടക്കമുള്ളവ ജാമ്യം നൽകി ചിട്ടിതുക ഇന്ത്യൻ മണിയായി പിൻവലിക്കാനും സാധിക്കും എന്നതാണ് പ്രവാസി ചിട്ടിയുടെ പ്രത്യേകത. മാത്രമല്ല ലേലത്തുകയായി കിട്ടുന്ന പണം സുരക്ഷിത നിക്ഷേപമാക്കി മാറ്റി അതിൽ നിന്നും ആദായമുണ്ടാക്കാനും സാധിക്കും എന്നും ഓർക്കുക.
കെഎസ്എഫ്ഇയും കിഫ്ബിയും (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ചേർന്ന് ആരംഭിച്ച പദ്ധതിക്ക് ഇപ്പോൾ മികച്ച പ്രതികരണമാണ് ലോകമെമ്പാടു നിന്നും ലഭിക്കുന്നത്. 18നും 55നും ഇടക്ക് പ്രായമുള്ള ഇന്ത്യൻ പൗരന്മാരായ പ്രവാസി മലയാളികൾക്കാണ് ചിട്ടിയിൽ അംഗമാകാനാവുക. പത്തു ലക്ഷം രൂപ വരെ ഒന്നോ അതിലധികമോ ചിട്ടികളായി അംഗത്വമെടുക്കാം. പത്തു ലക്ഷത്തിന് മുകളിലുള്ള ചിട്ടികൾക്ക് ഇൻഷുറൻസ് ഇല്ലാതെ ചേരാനും അവസരമുണ്ട്.
പ്രവാസികൾക്കായി 25 മുതൽ 40 മാസം വരെ കാലാവധിയുള്ള ചിട്ടികളടക്കമാണ് പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നത്. ഇതിൽ 2500 രൂപ മുതൽ 40,000 രൂപ വരെ മാസതവണ വരുന്ന ചിട്ടി പദ്ധതികളുണ്ട് (ഇക്കൂട്ടത്തിൽ പുതിയ പദ്ധതികളും നടപ്പാക്കിയേക്കാം). പ്രവാസി ചിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന് എൽഐസിയുടേയും സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെയും ഇരട്ട ഇൻഷുറൻസ് കവറേജ് ലഭിക്കും എന്നതാണ്. ചിട്ടി അടയ്ക്കേണ്ട കാലാവധിക്കിടെ ചിട്ടി ഉടമ മരണപ്പെട്ടാൽ ബാക്കിയായി അടയ്ക്കേണ്ട തുക എൽഐസി നൽകും. അതായത് ചിട്ടി ഉടമയുടെ അവകാശികൾക്ക് മേൽ ചിട്ടിയടവിന്റെ ബാധ്യത വീഴില്ല. ചിട്ടി ഉടമയ്ക്ക് അപകടമാണ് സംഭവിക്കുന്നതെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കംപ്യൂട്ടറും ഇന്റർനെറ്റും ഉണ്ടോ? ലോകത്തെവിടെയിരുന്നും ചിട്ടിയിൽ ചേരാം
സർക്കാർ സംരംഭമായ സിഡിറ്റും എൻഐസിയും ചേർന്ന് ഒരുക്കിയിരിക്കുന്ന വെബ്സൈറ്റ് വഴി ലോകത്തെവിടെയിരുന്നും ചിട്ടിയിൽ ചേരുന്നതിനായി അംഗത്വമെടുക്കാം. സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. തുടക്കത്തിൽ യുഎഇയിലെ പ്രവാസികൾക്കായി ആരംഭിച്ച പദ്ധതിയിപ്പോൾ യൂറോപ്പിലടക്കം മികച്ച പ്രതികരണവുമായി മുന്നേറുന്നുവെന്ന് കേൾക്കുമ്പോൾ തന്നെ ഇതിന്റെ വിശ്വാസ്യത എത്രത്തോളം മികച്ചതാണെന്ന് മനസിലാക്കാം.
പ്രവാസി ചിട്ടിലൂടെ കിട്ടുന്ന നിക്ഷേപതുക കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. കിഫ്ബിയിൽ ലഭിക്കുന്ന നീക്കിയിരുപ്പ് തുക കേരളത്തിന്റെ വിവിധ മേഖലകളിലുള്ള വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്യും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഈ ബോണ്ടുകളുടെ ജാമ്യക്കാരൻ കേരള സർക്കാറാണ്. കിഫ്ബി ബോണ്ടുകളിൽനിന്ന് സ്വരൂപിക്കുന്ന തുകയാണ് വികസന പദ്ധതികൾക്ക് ചെലവിടുക.
ചിട്ടിതുകയുടെ നീക്കിയിരിപ്പ് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ ചിട്ടിയുടെ നടത്തിപ്പിന് പണമില്ലാത്ത അവസ്ഥയുണ്ടാകില്ല. ചിട്ടിക്കായി കൂടുതൽ തുക വേണ്ടിവന്നാൽ നേരത്തേ സ്വരൂപിക്കപ്പെട്ട കിഫ്ബി ബോണ്ടുകളിൽ നിന്ന് തിരികെ എടുത്ത് ഉപയോഗിക്കാനുമാവും. പദ്ധതിയിൽ പ്രവാസികൾക്കു മാത്രമേ ചേരാൻ സാധിക്കൂ എന്ന കാര്യം ഓർക്കുക. എന്നാൽ അംഗമായ ശേഷം ചിട്ടി ഉടമ പ്രവാസി അല്ലാതായാലും ചിട്ടിയിൽ തുടരാം എന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല.
പ്രവാസി ചിട്ടിയെ പറ്റിയുള്ള കെഎസ്എഫ്ഇയുടെ വീഡിയോ ടൂട്ടോറിയൽ
ചിട്ടി ആരംഭിക്കാൻ നിലയിൽ പ്രാബല്യത്തിലുള്ള പാസ്പോർട്ട്, വീസ, എന്നിവ ഉണ്ടായിരിക്കണം. ഇ-കെവൈസിയും ഔദ്യോഗികമായി നൽകേണ്ട രേഖകളിലൊന്നാണ്. കെഎസ്എഫ്ഇയുടെ വിദേശത്തുള്ള ഏജന്റുമാർ മുഖേന ഇ-കെവൈസി നൽകാം എന്ന് ആദ്യം മുതലേ അറിയിപ്പുണ്ടായിരുന്നു.എന്നാൽ ഇതിനായി ഇപ്പോൾ ഏജന്റുമാരില്ല. പകരം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ സഹായമാണ് കെഎസ്എഫ്ഇ ഏർപ്പാടാക്കുന്നത്. ഗ്ലോബൽ മണി എക്സ്ചേഞ്ച്, ലുലു എന്നിവയൊക്കെയാണ് അവ. പ്രവാസി ചിട്ടി പദ്ധതിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം ചിട്ടി നിക്ഷേപം ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.
ചിട്ടിക്കായി പെൻഷൻ പദ്ധതിയും ഇൻഷുറൻസ് പരിരക്ഷയും ഉണ്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. പദ്ധതി വഴി പ്രവാസികൾക്ക് മികച്ച നിക്ഷേപവും പ്രവാസികളുടെ അധ്വാനത്തിന്റെ ഫലം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടുന്നു എന്ന ഇരട്ട ഗുണമാണ് 'പ്രവാസി ചിട്ടി' കാഴ്ച്ചവെക്കുന്നത്.
ഇൻഷുറൻസും പെൻഷൻ പദ്ധതിയും...സുരക്ഷിതമാണീ പ്രവാസി ചിട്ടി
വളരെ ലഘുവായ ജാമ്യ വ്യവസ്ഥകളാണ് പ്രവാസി ചിട്ടിക്കുള്ളത്. ജാമ്യം നിൽക്കുന്നവർക്ക് ഫയലിന്റെ നിലവിലെ സ്ഥിതി അറിയാനായി ഡിജിറ്റൽ ഡോക്യുമെന്റേഷൻ സംവിധാനമുണ്ട്. വസ്തു ജാമ്യം നൽകി വില നിശ്ചയിക്കുന്നത് മുതൽ ആധാരം പരിശോധിക്കുന്നത് വരെയുള്ള കാര്യങ്ങൾക്ക് ഏത് ശാഖ തിരഞ്ഞെടുക്കാനും സാധിക്കും. ചിട്ടിവിളിച്ച് ലഭിക്കുന്ന പണം ചിട്ടിയുടമയുടെ എൻആർഒ അക്കൗണ്ടിൽ ഓൺലൈനായി ലഭിക്കുമെന്നും ഓർക്കുക.
ചിട്ടി ഉടമകൾക്കുള്ള സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന വെർച്വൽ ഓഫീസാണ് പദ്ധതിക്കായി പ്രവർത്തിക്കുന്നത്. വ്യത്യസ്ഥമായ ചിട്ടി പദ്ധതികൾ ഉള്ളതിനാൽ പല രാജ്യത്ത് ജോലി ചെയ്യുകയാണെങ്കിലും സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്ത് ചിട്ടിയിൽ ചേരാനും അവസരമുണ്ട്. ചിട്ടിയിൽ അംഗമാകുന്നവർക്ക് പെൻഷൻ പദ്ധതിയുണ്ടെന്ന കാര്യവും ഓർക്കുക. എൽഐസിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ചിട്ടി പ്രൈസ് തുക പെൻഷൻ പദ്ധതിയിലേക്ക് മാറ്റിയാണ് ഈ സേവനം ലഭ്യമാകുന്നത്.
ഓൺലൈൻ ലേലം എങ്ങനെ (കെഎസ്എഫ്ഇയുടെ ട്യൂട്ടോറിയൽ)
ചിട്ടിയുടമ വിദേശത്ത് വച്ച് മരിച്ചാൽ ഭൗതികശരീരം ഒരു അനുയാത്രികനോടൊപ്പം നാട്ടിലെത്തിക്കുവാൻ നടപടി സ്വികരിക്കുമെന്നും ഓർക്കുക. എൽ.ഐ.സിയുടെ ഇൻഷുറൻസ്, പെൻഷൻ, സ്റ്റേറ്റ് ഇൻഷുറൻസ് നൽകുന്ന അത്യാഹിത സുരക്ഷാ പരിരക്ഷ, സുരക്ഷിത സമ്പാദ്യം എന്നിങ്ങനെ നാലു വ്യത്യസ്ത സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരേ ഒരു ചിട്ടിയാണ് പ്രവാസി ചിട്ടി. ജോലി ചെയ്യാൻ സാധിക്കാത്ത വിധം അംഗഭംഗം സംഭവിച്ചാലും എൽ.ഐ.സിയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനൊപ്പം പെൻഷനും കിട്ടും.
ധനമന്ത്രി തോമസ് ഐസക് 2017-18ലെ ബജറ്റ് പ്രസംഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിങ്ങനെ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വൻ പദ്ധതികൾ കേരള അടിസ്ഥാന വികസന നിക്ഷേപ ഫണ്ട് ബോർഡ് (കിഫ്ബി) വഴി നടപ്പാക്കാൻ പ്രവാസി ചിട്ടിയിലെ വരുമാനം പ്രയോജനപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം.
പ്രവാസി ചിട്ടിയിലൂടെ മൂന്നുവർഷം കൊണ്ട് 20,000 കോടി രൂപ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുത്താൽ ഇതിൽ കൂടുതൽ തുക കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.
പ്രവാസി ചിട്ടിയിൽ ചേരാം...വെബ്സൈറ്റ് ലിങ്ക് ഇതാ: https://www.pravasi.ksfe.com/
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്