വീട്ടമ്മമാരേ പാചകവാതക വില കൈപൊള്ളിക്കുന്നുണ്ടോ? വൈദ്യുതി ബില്ലിലും ഇന്ധന ഉപയോഗത്തിലും കീശ കാലിയാകുമ്പോൾ സാധാരണക്കാർ അറിഞ്ഞിരിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടേ; വാഹനം ഉപയോഗിക്കുമ്പോൾ ഇന്ധനം 40 ശതമാനം വരെ ലാഭിക്കണോ? വൈദ്യുതി ബിൽ നേർപകുതിയാക്കണോ? ഗ്യാസ് അടുപ്പ് മുതൽ വാഹനം ഉപയോഗിക്കുമ്പോൾ വരെ ചില നുറുങ്ങ് വിദ്യകൾ പ്രയോഗിച്ചാൽ പഴ്സ് നിറയുമെന്നുറപ്പ്; ഊർജ ഉപയോഗത്തിൽ പണം 'കരിഞ്ഞ്' പോകാതിരിക്കാനുള്ള മാർഗങ്ങളിതാ
തോമസ് ചെറിയാൻ.കെ
ഊർജ്ജം എന്നത് ഇല്ലാത്ത ഒരു ലോകം നമുക്ക് സങ്കൽപിച്ച് നോക്കാൻ സാധിക്കുമോ? ഇല്ല.... നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഊർജ്ജം എന്നത് പല രീതിയിൽ നമുക്ക് ചുറ്റുമുണ്ട്. അഗ്നിയും കാറ്റും ജലവുമെല്ലാം ഊർജ്ജം സൃഷ്ടിക്കുന്നതിനുള്ള ശ്രോതസ്സുകളാണെന്നതും നമുക്ക് അറിയാം. എന്നാൽ അൽപം കൂടി ലളിതമായി പറഞ്ഞാൽ നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഊർജ്ജത്തിന്റെ പ്രതിരൂപമായി വരുന്ന മൂന്ന് പ്രധാന കാര്യങ്ങളുണ്ട്. വൈദ്യുതി, പാചകവാതകം, വാഹന ഇന്ധനം മുതലായവ. പണക്കാർക്കാണെങ്കിലും പാവപ്പെട്ടവർക്കാണെങ്കിലും ഇതിനായി മുടക്കുന്ന അടിസ്ഥാന നിരക്കിന് മാറ്റമൊന്നുമില്ല.
എന്നാൽ വിലക്കയറ്റം എന്ന ശാപം പിന്തുടരുന്ന വേളയിൽ ശരാശരി വരുമാനം കൊണ്ട് വീടിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവർക്ക് വൈദ്യുതി ബില്ലും ഇന്ധന വിലയും ഏറെ വലയ്ക്കുന്ന ഒന്നാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലാവസ്ഥയിലുണ്ടായ വ്യതിയാനവും ചൂടിന്റെ കാര്യത്തിലുള്ള വർധനവും വൈദ്യുതിയുടെ ഉപയോഗത്തിലും ഇന്ധനത്തിന്റെ ഉപയോഗത്തിലും വൻ വർധന വരുത്തിയിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. പ്രതിമാസം വൈദ്യുതി ഇന്ധന ചാർജായി മാത്രം ചെലവഴിക്കുന്ന തുക കണ്ടാൽ തന്നെ സാധാരണക്കാരന്റെ നെഞ്ചിടിപ്പ് കൂടുന്നുണ്ട് എന്ന് ഇനി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.
ദൈനം ദിന ജീവിതത്തിൽ വൈദ്യുതിയും ഇന്ധനവും ഉപയോഗിക്കുന്ന വേളയിൽ ചിട്ടയായ ചില പ്രവൃത്തികൾ കൂടി ചെയ്താൽ അനാവശ്യമായി കൈയിൽ നിന്നും പണമൊഴുകുന്നത് തടയാനാകും. വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന തിരത്തിലുള്ള ഉപകരണങ്ങളും ഇന്ധനക്ഷമതയേറിയ വാഹനങ്ങളും നിരത്തിലിറക്കുന്നുവെന്ന് കമ്പനികൾ അവകാശപ്പെടുന്നുണ്ടെങ്കിലും അനാവശ്യമായി ഊർജ്ജം പാഴാകുന്നത് തടഞ്ഞാൽ മാത്രമേ സാധാരണക്കാരന്റെ കീശ കീറാതിരിക്കൂ എന്ന് ഓർക്കുക. ഇത്തരം ചില നുറുങ്ങ് വിദ്യകൾ പങ്കുവയ്ക്കുന്ന മണിച്ചെപ്പാണ് ഇത്തവണത്തേത്.
ആദ്യം വൈദ്യുതിയിൽ തുടങ്ങാം അല്ലേ...?
ഓരോ ദിനം ചെല്ലുംതോറും വൈദ്യുതി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വൈദ്യുതി ബില്ലിൽ ലാഭം വരുത്താനായി ആദ്യം നാം ഉപയോഗിക്കുന്ന മുറിയിൽ നിന്നും ആരംഭിക്കാം. അങ്ങനെ വീട്ടിലെ ഓരോരുത്തരും അവനവൻ ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ കാര്യത്തിൽ കൃത്യമായ ചിട്ട കൊണ്ടു വന്നാൽ ബില്ലിൽ അത് പ്രതിഫലിക്കുമെന്ന് ഉറപ്പ്. അതിനുള്ള ചില മാർഗങ്ങൾ നോക്കാം
> ലൈറ്റുകളുടെ ഉപയോഗം നോക്കിയാൽ എൽഇഡി ബൾബുകളാണ് ഏറ്റവും നല്ലത്. സിഎഫ്എൽ മാറി അവയുടെ സ്ഥാനത്ത് എൽഇഡി വന്നപ്പോൾ വൈദ്യുതി ബില്ലുകളിലും ഗണ്യമായ കുറവ് വന്നിരുന്നു. 9 വാട്ട്സിന്റെ എൽഇഡി ബൾബുണ്ടെങ്കിൽ ഒറു മുറിയിൽ ധാരാളം വെളിച്ചം കിട്ടും. സിഎഫ്എൽ ബൾബുകൾ പരമാവധി 10,000 മണിക്കൂർ ആയുസ് നൽകുമെന്ന് വാഗ്ദാനം ചെയ്യുമ്പോൾ എൽഇഡി ബൾബുകൾക്ക് 50,000 മണിക്കൂറാണെന്നും മറക്കരുത്.
> ഉപയോഗം കഴിഞ്ഞാൽ ഫാനും ലൈറ്റും ഓഫാക്കാൻ മറക്കരുത്. ഇത്തരത്തിൽ തന്നെ രാജ്യത്ത് ഒട്ടേറെ വൈദ്യുതി പാഴായി പോകുന്നുണ്ട്. കേരളത്തിലാണ് ഇതിന്റെ മുഖ്യപങ്കെന്ന കാര്യവും മറക്കരുത്.
>വണ്ണം കുറഞ്ഞ ട്യൂബ് ലൈറ്റുകൾ ഇന്ന് ലഭ്യമാണ്. ഇത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് സഹായിക്കും.
>വൈദ്യുതി ഉപകരണങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കുന്നവയാണ് ഫാനുകൾ. 35 മുതൽ 50 വാട്സ് വരെ വൈദ്യുതി ഉപയോഗത്തിൽ പ്രവർത്തിക്കുന്ന ഫാനുകൾ ഇന്നുണ്ട്. ഇവ ഉപയോഗിക്കുമ്പോൾ ചെറിയ ഇലക്ട്രോണിക്ക് റെഗുലേറ്റർ ഘടിപ്പിക്കുവാനും ഫാനിന്റെ ലീഫുകൾ കൃത്യസമയത്ത് വൃത്തിയാക്കാൻ ശ്രമിക്കുകയും വേണം.
> തുണി അയൺ ചെയ്യുന്ന സമയത്ത് പരമാവധി തുണികൾ തേച്ച് വയ്ക്കുക. പലപ്പോഴായി അയൺ ചെയ്യാൻ ശ്രമിക്കുന്നത് വൈദ്യുതി പാഴാകുന്നതിന് കാരണമാകും.
> വീട്ടിൽ ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ഇവ എപ്പോഴും ഭിത്തിൽ നിന്നും അൽപം മാറ്റി വായി സഞ്ചാരമുള്ളിടത്ത് വയ്ക്കുകയും അടിക്കടി തുറക്കുന്നത് ഒഴിവാക്കുകയും വേണം. പഴയ ഫ്രിഡ്ജുകളേക്കാൾ മികച്ച സ്റ്റാർ റേറ്റിങ്ങുള്ള ഫ്രിഡ്ജുകളാണ് നല്ലത്.
> കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച ശേഷം പവർ ഓഫാക്കിയെന്ന് ഉറപ്പ് വരുത്തണം. സ്ലീപ് മോദിൽ കിടക്കുന്ന വേളയിൽ വൈദ്യുതി ഉപയോഹഗം കട്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും ഹാർഡ് ഡിസ്ക് അടക്കമുള്ള ഭാഗങ്ങളുടെ ആയുസിന് ഏറ്റവും നല്ലത് ഉപയോഗം കഴിഞ്ഞയുടൻ ഓഫ് ചെയ്യുന്നതാണ്.
> എസി എന്നത് വൈദ്യുതി ഒരുപാട് ഉപയോഗിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഇപ്പോൾ വിപണിയിലുള്ള ഇൻവെർട്ടർ എസി ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗത്തിൽ ലാഭം നൽകുമെന്ന കാര്യം ഓർക്കുക.
> വീട്ടിൽ മോട്ടോർ ഉപയോഗിക്കുന്ന വേളയിലും ഒട്ടേറെ വൈദ്യുതിയാണ് വേണ്ടി വരുന്നത്. അതിനാൽ തന്നെ ഊർജ്ജക്ഷമതയുള്ള മോട്ടോർ ഉപയോഗിക്കുക. മൂന്ന് തവണയിൽ കൂടുതൽ റീവൈൻഡ് ചെയ്ത മോട്ടോറുകൾ ഉപയോഗിക്കാതിരിക്കാനും ഇവയുടെ കൂളിങ് ഫാനുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. ഇവയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ വരെ കൃത്യമായ അളവിലുള്ളതല്ലെങ്കിൽ പണം ചോരും എന്ന കാര്യം കൂടി ഓർക്കുക.
> ഫോൺ ചാർജ് ചെയ്യുന്ന സമയത്തും ഏറെ ശ്രദ്ധ വേണ്ട ഒന്നാണ്. ഫുൾ ചാർജായി എന്ന് ഉറപ്പു വരുന്ന സമയത്തിലധികം ഇവ ചാർജ് ചെയ്തിടരുത്. വൈദ്യുതി പാഴാകുന്നതിനും ഫോൺ നശിക്കുന്നതിനും ഇത് കാരണമാകുമെന്ന് ഓർക്കുക.
പാചകവാതക ഉപയോഗത്തിലും ശ്രദ്ധ വേണേ....
ഇന്ന് ഒരു വീടിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഗ്യാസ് എന്നത്. പാചക വാതകം എന്ന് സാധാരണക്കാരനിലേക്ക് എത്തിയപ്പോൾ വിറകടുപ്പ് ഉപയോഗിച്ച് നഷ്ടമാകുന്ന സമയമാണ് തിരികെ തന്നത്. എന്നാൽ പുത്തൻ ഗ്യാസ് കുറ്റി വാങ്ങി വീട്ടിലേക്ക് വന്ന് ഏതാനും ദിവസം കഴിയുമ്പോഴേയ്ക്കും 'അയ്യോ ഇത്ര പെട്ടന്ന് തീർന്നോ' എന്ന് പറയേണ്ട അവസ്ഥയാണ് മിക്ക വീട്ടമ്മമാർക്കും. ഉപയോഗത്തിനിടെ ശ്രദ്ധിക്കേണ്ട മുഖ്യകാര്യങ്ങൾ മറക്കുന്നതാണ് പാചക വാതകം പാഴാകുന്നതിന് കാരണം. ഗ്യാസ് പാഴാകാതിരിക്കാനുള്ള ചില പൊടിക്കൈകൾ എന്തൊക്കെയെന്ന് നോക്കാം
> ഗ്യാസ് ലീക്ക് ചെയ്യുന്നത് ഏറെ അപകടകരവും സിലിണ്ടർ പെട്ടന്ന് കാലിയാകുന്നതിനും കാരണമാകുന്ന ഒന്നാണ്. അതിനാൽ തന്നെ ബർണറിലും സിലിണ്ടറിന്റെ റെഗുലേറ്ററിലും കൃത്യമായ ശ്രദ്ധ വേണം. ഇവയിൽ നിന്നും ചെറിയ തോതിൽ ലീക്കുണ്ടാവുകയും ഇതു മൂലം സിലിണ്ടർ പെട്ടന്ന് കാലിയാകുന്നതും പതിവ് കാഴ്ച്ചയാണ്.
> ഫ്രിഡ്ജിൽ വച്ചിരുന്ന ഭക്ഷണപദാർത്ഥങ്ങൾ ഇറക്കിവെച്ച് തണുപ്പ് മാറിയ ശേഷം മാത്രം ഗ്യാസിൽ ഉപയോഗിക്കുക.
>ഗ്യാസ് സ്റ്റൗവിൽ ഉപയോഗിക്കുമ്പോൾ മെറ്റാലിക്ക് പാത്രങ്ങളാണ് നല്ലത്. കളിമൺ പാത്രങ്ങൾ സാധാരണയായി ഉപയോഗിക്കാറില്ല. അഥവാ ഉപയോഗിച്ചാൽ തന്നെ ദീർഘനേരം ഗ്യാസ് ഉപയോഗിച്ചാൽ മാത്രമേ ഭക്ഷണം ഇത്തരം പാത്രത്തിൽ പാകം ചെയ്യാൻ സാധിക്കൂ. മാത്രമല്ല ഏത് പാത്രത്തിലാണെങ്കിലും മൂടിവെച്ച് പാകം ചെയ്യാൻ സാധിക്കുന്നതാണെങ്കിൽ അങ്ങനെ മാത്രമേ ഉപയോഗിക്കാവൂ.
> കൂടുതൽ വേവ് വേണ്ടി വരുന്ന ഭക്ഷണപദാർത്ഥങ്ങൾ ആദ്യം വേവിച്ച് വയ്ക്കുക. പച്ചക്കറി ഇനത്തിലെ ഇലകൾ പോലുള്ളവ പിന്നീട് വേവിക്കുന്നത് ഗ്യാസ് ഉപയോഗം ലാഭിക്കുന്നതിന് സഹായിക്കും.
> ഗ്യാസ് അടുപ്പിലെ തീനാളത്തിന്റെ നിറം എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കണം. ഇവയുടെ നിറം നീലയല്ലെങ്കിൽ ശ്രദ്ധിക്കേണ്ട ഒന്നു തന്നെയാണ്. മഞ്ഞ നിറമോ കടും ഓറഞ്ച് നിറമോ ആണെങ്കിൽ ഒരു ടെക്ക്നീഷ്യനെ കൊണ്ടുവന്ന് പരിശോധിപ്പിക്കാനും മറക്കരുത്. കുറഞ്ഞത് ആറ് മാസം കൂടുമ്പോഴെങ്കിലും ഗ്യാസ് അടുപ്പിന്റെ എല്ലാ ഭാഗങ്ങളും പരിശോധിക്കുകയും ട്യൂബ് അടക്കമുള്ളവ മാറ്റി വയ്ക്കണമെങ്കിൽ അങ്ങനെ ചെയ്യുകയും വേണം.
>ഭക്ഷണം നന്നായി പാകം ചെയ്യാനും ഗ്യാസ് ലാഭിക്കാനും നല്ലത് പ്രഷർ കുക്കറുകളാണ്. ഇവ 125 ഡിഗ്രീ സെൽഷ്യസിൽ ഭക്ഷണം പാകം ചെയ്യുകയും ഗ്യാസ് ഉപയോഗം ലാഭിക്കാൻ സഹായിക്കുകയും ചെയ്യും.
വാഹനം ഉപയോഗിക്കുമ്പോഴും ഇന്ധനം പാഴാകുന്നുണ്ടേ...പണം പോകാതിരിക്കാൻ ഓർക്കൂ
ദിനംപ്രതി വർധിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില സാധാരണക്കാരന്റെ കീശ കീറുന്ന ഒന്ന് തന്നെയാണ്. വാഹന ഉപയോഗത്തിനിടെ എത്രയും വേഗം ലക്ഷ്യ സ്ഥാനത്ത് എത്തിയാൽ മതിയെന്ന ചിന്തയിൽ ഇന്ധനം പാഴാകുന്ന കാര്യങ്ങൾ മിക്കവരും ശ്രദ്ധിക്കാറില്ല. വാഹന ഉപയോഗത്തിൽ പണം നഷ്ടമാകാതിരിക്കാൻ ചില പൊടിക്കൈകൾ ഉപയോഗിച്ചാൽ മതി.
ഏവർക്കും സ്വന്തം വാഹനം എന്ന കാര്യം ഇന്ന് പതിവായിരിക്കുന്ന വേളയിൽ പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുക എന്നതാണ് ഇന്ധനം ലാഭിക്കാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്ന്. വാഹനം ഉപയോഗിക്കുന്ന വേളയിൽ ഓർത്തിരിക്കേണ്ട മുഖ്യ കാര്യങ്ങൾ ഇതാ...
> വാഹനം സിഗ്നലിലോ ബ്ലോക്കിലോ അധിക നേരം നിർത്തേണ്ടി വന്നാൽ കഴിവതും എഞ്ചിൻ ഓഫ് ചെയ്യുക. അഥവാ എസി ഓഫാകരുതെന്ന് ആഗ്രഹമുണ്ടെങ്കിൽ ഗിയർ ന്യൂട്രലിലേക്ക് മാറ്റുക.
> അമിത വേഗത എന്നത് ഇന്ധനം കുടിച്ച് തീർക്കുന്ന വില്ലനാണ്. 40 കിലോമീറ്ററിനും 50 കിലോമീറ്ററിനും ഇടയിൽ വാഹനം ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. ഈ വേഗതയിൽ സഞ്ചരിച്ചാൽ ഇന്ധന ഉപയോഗത്തിൽ ലാഭം വരുത്താൻ സാധിക്കും. സാധാരണ വരുന്ന ചെലവിൽ നിന്നും 40 ശതമാനം വരെ കുറയ്ക്കാൻ ഇങ്ങനെ വാഹനം ഓടിക്കുന്നത് വഴി സാധിക്കും.
> വാഹനത്തിന്റെ ടയറുകൾ കാറ്റ് കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. ഇത് കുറഞ്ഞാൽ വാഹനത്തിന്റെ എൻജിന് അധികം ആയാസം എടുക്കേണ്ടി വരികയും ഇന്ധ ഉപയോഗം വർധിക്കുകയും ചെയ്യും.
> എഞ്ചിന്റെ കാര്യക്ഷമതയെ ബാധിക്കുന്ന മറ്റൊരു കാര്യമാണ് അമിതമായി ക്ലച്ച് ഉപയോഗിക്കുന്നത്. ക്ലച്ച് ചെറുതായിട്ടെങ്കിലും അമർന്നിരിപ്പുണ്ടെങ്കിൽ എഞ്ചിനെ അത് ബാധിക്കുകയും ചെയ്യുമെന്ന കാര്യം ഓർമ്മിക്കുക. വണ്ടിക്ക് അമിതമായി ആക്സിലറേഷൻ കൊടുത്ത് ഇരപ്പിക്കുന്നതും ശരിയല്ല. ഇന്ധനം എന്നത് ശരവേഗത്തിൽ ഇല്ലാതാക്കുന്ന ഒരു കാര്യമാണിത്.
> വേഗതയുടെ തോത് അനുസരിച്ച് കൃത്യമായി ഗിയർ മാറ്റണം. ആർപിഎം മീറ്ററിലും ശ്രദ്ധ വേണമെന്ന കാര്യം ഓർക്കുക. ഓട്ടോമാറ്റിക്ക് ഗിയർ ഷിഫ്റ്റിങ്ങിനേക്കാൾ ഏറ്റവും നല്ലത് മാനുവൽ ഗിയർ ഷിഫ്റ്റിങ്ങാണ്.
> വാഹനത്തിന്റെ എയർ, ഫ്യുവൽ ഫിൽറ്ററുകൾ എന്നിവ വ്യത്തിയാക്കി സൂക്ഷിക്കുകയും സ്പാർക്ക് പ്ലഗുകൾ ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തുകയും വേണം. ലൂബ് ഓയിലുകൽ മാറ്റേണ്ട ഇടവേളകളിൽ തന്നെ മാറ്റണം. അസാധാരണമായ ശബ്ദങ്ങളും മാറ്റങ്ങളും ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ സർവീസ് സെന്ററുകളിൽ എത്തിക്കുക.
> വാഹനത്തിലെ അമിത ഭാരം എന്ന് പറയുന്നത് ഇന്ധം കുടിച്ച് തീർക്കുന്ന വില്ലനാണ്. ഇവ കഴിവതും ഒഴിവാക്കുക. ഭാരമുള്ള സാധനങ്ങൾ സ്ഥിരമായി വാഹനങ്ങളിൽ സൂക്ഷിക്കാതിരിക്കുക. അതുപോയെ തന്നെ ഓരേ സ്ഥലത്തേക്ക് പോകുന്ന ഒന്നിലധികം ആളുകൾ ഒരു വാഹനത്തെ ആശ്രയിക്കുകയും ഇന്ധന തുക തുല്യമായി വീതിക്കുകയും ചെയ്യുന്നത് ഏറെ ഉത്തമമാണ്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്