കുട്ടിച്ചാത്തൻ മദ്യം അകത്താക്കുന്ന പോലെ മൊബൈൽ ബാലൻസ് തീർക്കുന്ന വില്ലന്മാരെ സൂക്ഷിക്കണേ ! അജ്ഞാത കോളുകൾ വഴി ബാലൻസ് അപ്പാടെ ഇല്ലാതാക്കുന്ന സംഘങ്ങൾ നിങ്ങളുടെ ഫോണിന്റെ മണിച്ചെപ്പ് തകർക്കുമെന്നുറപ്പ്; ബൊളീവിയയിൽ നിന്നുമുള്ള മിസ്ഡ് കോൾ വഴി പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ പണം പോയ കാര്യം മറന്നോ? മൊബൈൽ ബാലൻസ് കാലിയാകാതിരിക്കാൻ ചില മുൻകരുതലുകൾ
തോമസ് ചെറിയാൻ.കെ
മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ മദ്യം നിന്ന നിൽപ്പിൽ ഇല്ലാതാക്കുന്ന കുട്ടിച്ചാത്തൻ മാജിക്ക് നാം ഏവരും കണ്ടിട്ടുണ്ടാക്കും. കുട്ടിച്ചാത്തൻ മോഡൽ റീച്ചാർജിങ്ങാണ് ഇപ്പോൾ മൊബൈൽ ബാലൻസിന്റെ കാര്യത്തിലും നടക്കുന്നത്. ലിമിറ്റഡ് വാലിഡിറ്റി അല്ലാതെയുള്ള ടോപ്പ് അപ്പ് ചെയ്തിട്ടും ഒരു കോൾ വിളിച്ചു കഴിയുമ്പോൾ സംഗതി കാലിയാകും. ശെടാ ഒന്നു രണ്ടു മിനിട്ടല്ലേ സംസാരിച്ചുള്ളൂ എന്നിട്ടും ഈ കാശെവിടെ പോയി എന്ന കാര്യമോർത്താണ് പിന്നെ തല പുകയ്ക്കുക.
താരതമ്യേന ചെറിയ തുകയായത്കൊണ്ട് പൊലീസിൽ പരാതി നൽകാൻ തോന്നില്ല.എന്നാൽ ഇത്തരത്തിൽ ഒരു കൂട്ടം ജനങ്ങളെ ഒന്നിച്ച് പറ്റിക്കാൻ ശ്രമിച്ചാലോ. ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടയുന്നതിനായി നമ്മുടെ ടെലികോം കമ്പനികളും സൈബർ പൊലീസ് ഉദ്യോഗസ്ഥരും കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ തട്ടിപ്പുകൾ മുൻകൂട്ടി അറിയാൻ സാധിക്കാത്തതിനാൽ ശ്രദ്ധയിൽപെടാതെ പോകുന്നുണ്ട്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും.
അതിനാൽ തന്നെ മൊബാൽ ഫോണിലെ ബാലൻസ് കുറയുന്നുണ്ടോ എന്നറിയാൻ പലകാര്യങ്ങളും നാം ഓർക്കേണ്ടതുണ്ട്. അൺലിമിറ്റ്ഡ് റീച്ചാർജിങ് നടത്തുന്ന നമുക്കിടയിൽ കാർഡുരച്ച് റിച്ചാർജ് ചെയ്യുന്ന പ്രായമേറിയവരാണ് ഇത്തരം തട്ടിപ്പുകൾക്ക് മിക്കവാറും ഇരയാകുന്നത്. അതിനാൽ തന്നെ പ്രായമായവർക്കുൾപ്പടെയുള്ളതാണ് ഇത്തവണത്തെ മണിച്ചെപ്പ്. മൊബൈൽ ബാലൻസ് കുറയുന്നത് തടയാനായി ശ്രദ്ധിക്കാൻ കുറച്ച് കാര്യങ്ങളുണ്ട്. അവയേതെയന്ന് നമുക്കൊന്ന് അറിയാം.
ബൊളീവിയൻ മിസ്ഡ് കോൾ തട്ടിപ്പിനെ മറക്കരുതേ.....
കുറച്ച് മാസങ്ങൾ മുൻപ് നമ്മേ ഏവരേയും ആശങ്കപ്പെടുത്തിയ ഒന്നാണ് ബൊളീവിയൻ മിസ്ഡ് കോൾ തട്ടിപ്പ് എന്നത്. ഈ തട്ടിപ്പിന്റെ ഒരു വിഹിതം ബൊളിവീയയിലെ ഒരു ടെലികോം കമ്പനിക്കും ലഭിച്ചുവെന്നും പിന്നീട് വാർത്തകൾ വന്നിരുന്നു. മിസ്ഡ് കോൾ വരുന്ന മൊബൈൽ നമ്പറുകൾ 'ന്യുവാടെൽ ബൊളീവിയ' എന്ന കമ്പനിയുടേതാണെന്നു തിരിച്ചറിഞ്ഞ കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര കമ്പനി അധികൃതരുമായി ആശയവിനിമയം നടത്തിയതിന് പിന്നാലെ തങ്ങളുടെ ഒരു സ്്റ്റാഫിന്റെ ഫോണിൽ നിന്നാണ് കോളുകൾ എന്ന് തെളിഞ്ഞെങ്കിലും പിന്നീട് കമ്പനിയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായില്ല.
സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉൾപ്പെടെ കോളുകൾ എത്തിയതോടെയാണ് പൊലീസ് ജാഗ്രതാ നിർദ്ദേശവുമായി രംഗത്തെത്തിയത്.+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളിൽ നിന്നായിരുന്നു മിസ്ഡ് കോൾ. നമ്പർ കണ്ട് തിരിച്ചു വിളിച്ച പലർക്കും ഫോണിൽ നിന്നും പണം നഷ്ടമാകുകയും തുടർച്ചയായി വിളികൾ വന്നുകൊണ്ടിരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഫോൺ പരിശോധിച്ച് നോക്കിയപ്പോൾ പണം നഷ്ടപ്പെട്ട് കഴിഞ്ഞാണ് കെണിയിൽ വീണതാണെന്ന് പലരും അറിയുന്നത്.
പൊലീസ് സേനയിലെ തന്നെ കോൺസ്റ്റബിൾമാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥരുടെ ഫോണിൽ നിന്നും വരെ ബാലൻസ് കാലിയായപ്പോൾ കേരലാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മുന്നറിയിപ്പും നൽകുകയും ചെയ്തിരുന്നു. വാട്ട്സാപ്പ് ഉൾപ്പടെയുള്ള സമൂഹ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകുന്നതിനും പൊലീസ് മറന്നില്ല.
വിദേശ രാജ്യങ്ങളിൽ നിന്നും വ്യാജ കോളുകൾ വരുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരിൽ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. +591, +365, +371, +381, +563, +370, പ്ലസ് ടു55 എന്നീ നമ്പറുകളിൽ തുടങ്ങുന്നവയിൽ നിന്നുള്ള കോളുകൾ അറ്റൻഡ് ചെയ്യരുതെന്നും, ഈ വ്യാജ നമ്പരുകളിലേക്കു തിരികെ വിളിക്കരുതെന്നും പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു.
മൊബൈൽ ബാലൻസും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും
1. മൊബൈൽ റീച്ചാർജ് ചെയ്യുന്നത് എപ്പോഴും കമ്പനി ഔട്ട്ലെറ്റുകളിൽ മാത്രമാക്കുക. അല്ലെങ്കിൽ ചെയ്യുന്ന സ്ഥലം കമ്പനി അനുവാദം നൽകിയിരിക്കുന്ന സ്ഥലമാണോ എന്ന് അറിയാൻ ശ്രമിക്കണം.
2.പരിചയമില്ലാത്ത മൊബൈൽ വാലറ്റ് ആപ്പുകൾ ഉപയോഗിക്കാതിരിക്കുക. അംഗീകൃതവും വിശ്വസനീയവുമായ വാലറ്റുകൾ തന്നെ ഏറ്റവും ഉത്തമം.
3. ഫോണിൽ നോട്ടിഫിക്കേഷൻ വരുമ്പോൾ പ്രത്യേകിച്ച് ഹിന്ദി പോലുള്ള ഭാഷകളിൽ വരുന്ന സന്ദേശങ്ങൾ സൂക്ഷിച്ച് മാത്രം ഓക്കെ അല്ലെങ്കിൽ ക്യാൻസൽ ചെയ്യുക. ശ്രദ്ധിക്കാതെ ഒാക്കെ ബട്ടൺ അമർത്തി കാശു പോയ കഥകൾ ഏറെയാണ്.
4. ഫോണിൽ ഡയലർടോൺ പാട്ടുകളാണ് സെറ്റ് ചെയ്യുന്നെങ്കിൽ അത് ഓട്ടോമാറ്റിക്കായി വീണ്ടും സെറ്റ് ആകുന്നുണ്ടോ എന്ന പരിശോധിക്കുക. അല്ലാ എങ്കിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ മറക്കരുത്.
5. വിദേശത്ത് നിന്നും വരുന്ന കോളുകൾക്ക് കഴിവതും പ്രതികരിക്കാതിരിക്കുക. അല്ല നിങ്ങളുടെ പരിചയക്കാരാണെങ്കിൽ അത് വീണ്ടും അതേ നമ്പറിൽ നിന്നും തന്നെ ഒന്നിൽ കൂടുതൽ തവണ വിളിക്കാം. ഫേസ്ബുക്ക് വഴിയോ മറ്റോ ഇങ്ങനെയുള്ളവരെ കോൺടാക്റ്റ് ചെയ്ത ശേഷം സാവധാനം മാത്രം ഫോൺ വഴി കോൾ നടത്താൻ ശ്രമിക്കാം.
6. പരിചയമില്ലാത്ത ആപ്പുകൾ ഒഴിവാക്കുക. ഇപ്പോൾ ഇറങ്ങുന്ന ചില ആപ്പുകൾ വഴി മൊബൈൽ ബാലൻസ് കുറയുന്നുവെന്ന് പരാതി വന്നിരുന്നു.
7. ഫോൺ കുട്ടികളുടെ കൈയിൽ കളിക്കാൻ കൊടുക്കുന്നത്് ഒഴിവാക്കണം. ഇങ്ങനെയും അബദ്ധത്തിൽ കോൾ പോകാം.
8. ഫോണിൽ കോൾ ചെയ്ത ശേഷം കൃത്യമായി കട്ട് ആയോ എന്ന് നോക്കാൻ മറക്കരുത്. ഇത് പലരും വിട്ടു പോകുന്ന ഒന്നാണ്.
9. കൃത്യമായി ബാലൻസും വാലിഡിറ്റിയും പരിശോധിക്കുക. ഇത് ശീലമാക്കുന്നത് നല്ലതാണ്. പലരും ബാലൻ തീർന്നുവെന്ന അറിയിപ്പ് ലഭിക്കുമ്പോഴാണ് അറിയുന്നത്.
10. ഫോൺ കഴിവതും മറ്റാർക്കും ഉപയോഗിക്കാൻ നൽകാതിരിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ ഒഴിച്ച്.
11. കുറച്ച് നാൾ കൂടുമ്പോൾ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവനങ്ങൾ നമ്മൾ അറിയാതെ ആക്ടിവേറ്റ് ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം.
മാൽവെയറുകളേ സൂക്ഷിക്കണേ
ഫോണുകളിൽ കടന്നു കൂടുന്ന മാൽവെയറുകൾ ബാലൻസ് തുക കാർന്നു തിന്നുമെന്ന വിവരം കുറച്ച് നാളുകൾക്ക് മുൻപ് ഐടി ഭീമനായ കാസ്പെർസ്കി പുറത്ത് വിട്ടത് ഏവരും ഞെട്ടലോടെയാണ് കേട്ടത്. ഇത്തരത്തിൽ ആക്രമണത്തിന് ഇരയാകുന്ന ഫോണുകളിൽ നല്ലൊരു ശതമാനവും ഇന്ത്യയിൽ നിന്നാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
സേഫ്കോപ്പി എന്നറിയപ്പെടുന്ന മാൽവെയറായിരുന്നു ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്ന്. ഓൺലൈൻ ബാങ്കിങ്ങിനു ബദലായി മൊബൈൽ അക്കൗണ്ട് ബാലൻസിൽനിന്നു പണം കൈമാറാൻ കഴിയുന്ന ഓപ്പറേറ്റർ ബില്ലിങ് സേവനത്തെയാണു സേഫ്കോപ്പി എന്നറിയപ്പെടുന്ന മാൽവെയർ ആക്രമിക്കുന്നത്. ഇതിന് ലോഗിൻ വേണ്ട എന്നതായിരുന്നു മറ്റൊരു പ്രധാന സംഗതി.
ആപ് തുറക്കുന്നതോടെ ഉപഭോക്താവറിയാതെ ഓപ്പറേറ്റർ ബില്ലിങ് വഴി പണം നഷ്ടമാകുന്നു. ഉപയോഗിക്കുന്നയാൾ അറിയാതെ പല സേവനങ്ങളും തനിയെ സബ്സ്ക്രൈബ് ചെയ്യുകയാണു ഇത്തരം തട്ടിപ്പിന്റെ പതിവ്. ഇത് 47 രാജ്യങ്ങളിലായി 4,800 ഉപയോക്താക്കളെ ഇതു ബാധിച്ചതായാണു സൂചന. ഇത്തരം തട്ടിപ്പുകൾ അധികമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിശ്വാസയോഗ്യമല്ലാത്ത സ്മാർട്ട് ഫോൺ ആപ്പുകൾ ഉപയോഗിക്കരുതെന്ന് കാസ്പെർസ്കി മുന്നറിയിപ്പു നൽകിയിരുന്നു.
Stories you may Like
- വ്യാജരേഖ കേസിൽ കെ വിദ്യയെ ജൂലൈ ആറു വരെ റിമാൻഡ് ചെയ്തു
- വ്യാജ സർട്ടിഫിക്കറ്റ് കേസിലെ മുഖ്യപ്രതി കെ. വിദ്യ പിടിയിൽ
- മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു, വിദ്യ ഒളിവിൽ
- എത്ര മോശം ദിവസമായാലും ഒരൊറ്റ കിക്ക് മതി എല്ലാം ശരിയാവാൻ!
- കെ വിദ്യ അട്ടപ്പാടി കോളജിൽ അഭിമുഖത്തിനെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്