പണത്തിന് അത്യാവശ്യമുണ്ടോ? ചിട്ടി എന്ന സുരക്ഷിത പദ്ധതിയെ അറിയാത്ത യുവജനങ്ങൾ ശ്രദ്ധിക്കണേ; വിശ്വാസ്യത എന്നതിന് മുൻതൂക്കം നൽകി പ്രചാരം നേടിയ ചിട്ടിയെ അടുത്തറിയാം; സാധാരണക്കാരുടെ അത്യാവശ്യങ്ങളിൽ ഒപ്പം നിൽക്കുന്ന സമ്പാദ്യ രീതിയുടെ ഗുണ-ദോഷങ്ങൾ ഇങ്ങനെ
തോമസ് ചെറിയാൻ കെ
ചിട്ടി എന്ന വാക്ക് കേൾക്കാത്തവരായി ആരും ഉണ്ടാകില്ല അല്ലേ? ചിട്ടി പിടിച്ചു..അങ്ങനെ ഞാൻ എന്റെ കാര്യങ്ങൾ നടത്തി എന്ന് പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും ചിട്ടി എന്താണ്..അതുകൊണ്ടുള്ള ഗുണ ദോഷങ്ങൾ എന്തൊക്കെ എന്ന് പിടികിട്ടാത്ത ആളുകളുമുണ്ട്. പ്രത്യേകിച്ച് യുവ ജനങ്ങളിൽ. പണത്തിന്റെ ക്രയവിക്രയങ്ങൾ ഡിജിറ്റലാകുകയും ഓൺലൈൻ ക്രെഡിറ്റ് സംവിധാനം വരെ വന്നിരിക്കുന്ന കാലത്ത് ചിട്ടിക്ക് എന്താണ് പ്രസക്തി എന്ന ചോദ്യമുണ്ടാകും. കാര്യം ലളിതമാണ്.
ആവശ്യനേരത്ത് നല്ലൊരു തുക കയ്യിൽ കിട്ടുകയും അത് മാസ തവണയായി അടയ്ക്കുന്നതിന് കാര്യമായ നൂലാമാലകൾ ഇല്ലാത്തതുമായ ഒന്നാണ് ചിട്ടി എന്നത്. എന്നാൽ ചിട്ടിയിൽ നിന്നും അത്ര കാലമായ സാമ്പത്തിക നേട്ടം ഉണ്ട് എന്ന് പറയാൻ സാധിക്കില്ല. ആവശ്യങ്ങളെ നടത്തിയെടുക്കാൻ പറ്റിയ സമ്പാദ്യരീതിയാണിത്. ഗ്രാമപ്രദേശങ്ങളിലാണ് ചിട്ടി എന്നതിന് ഏറെ പ്രശസ്തി കിട്ടിയത്. വിശ്വാസ്യതയാണ് ഇതിലെ മുഖ്യ ഘടകം എന്ന് പറയുന്നത്.
ചിട്ടി എന്നാൽ
ഒരേ തരത്തിലുള്ള അല്ലെങ്കിൽ താൽപര്യമുള്ള കുറച്ച് പേർ ചേർന്ന് ഒരു നിശ്ചിത സംഖ്യ കൃത്യമായ തവണകളായി നിക്ഷേപിക്കുകയും ഈ നിക്ഷേപം എല്ലാം ചേർന്ന് വരുന്ന പൊതു നിക്ഷേപമാകുകയും ആ തുക വെച്ച് ഈ അംഗങ്ങളുടെ ആവശ്യങ്ങൾ നടത്തിയെടുക്കുന്നതുമാണ് ചിട്ടി എന്ന പദ്ധതിയുടെ രീതി എന്ന് പറയുന്നത്. ഇത്തരം നിക്ഷേപകരിൽ ഒന്നിലധികം ആളുകൾക്ക് ചിട്ടിപണം ആവശ്യമായി വരുന്ന സമയത്ത് അവിടെ നറുക്കെടുപ്പ് നടത്തുകയാണ് പതിവ്. ഇത്തരത്തിൽ നറുക്കെടുപ്പ് നടത്തുന്നിന് ടോക്കൺ എടുക്കുക എന്നാണ് പറയുക. ഇതിനെ സാധാരണയായി ചിറ്റ് എന്നും പറയാറുണ്ട്.
ചിട്ടികൊണ്ട് എന്ത് ഗുണം
ആദ്യം തന്നെ നിക്ഷേപ പദ്ധതിയായി ആരംഭിക്കുകയും പിന്നീട് ആവശ്യത്തിനുള്ള പണം ചിട്ടിയായി പിടിക്കുമ്പോൾ വാായ്പയായും മാറുന്ന പദ്ധതിയാണിത്. നിക്ഷേപകന്റെ ആവശ്യം നടത്താനുള്ള പണം ഇതിൽ നിന്നും ലഭിക്കുകയും അത് പിന്നീട് ചിട്ടി കാലാവധി എത്രയാണോ അതിനുള്ളിൽ തവണകളായി തിരിച്ചടയ്ക്കാൻ സാധിക്കുകയും ചെയ്യുന്നു. സാധാരണയായി ബാങ്ക് വായ്പ എടുക്കുന്നതിന് ആവശ്യമെന്തെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല തിരിച്ചടവ് സംബന്ധിച്ച് കേൾക്കുന്നവർ തന്നെ ഞെട്ടുന്ന കർശന നിലപാടുകളുമുണ്ട്. ഇത് ഏറിപ്പോയാൽ ലക്ഷങ്ങൾ നിക്ഷേപമായി വരുന്ന ചിട്ടിയാണ് സാധാരണയായുള്ളത്.
ഒരു കോടിക്ക് മുകളിൽ പോകുന്ന ചിട്ടി വളരെ വിരളമാണ്. മാത്രമല്ല സ്രോതസിൽ നിന്നും പിരിക്കുന്ന തുകയിൽ നിന്നും ചിട്ടി എന്നത് വിമുക്തമാണ് എന്നതാണ് ഏറ്റവും മുഖ്യമായ മറ്റൊരു സംഗതി. ചിട്ടി പിടിക്കുന്ന പണം നിങ്ങളുടെ ജോലി സംബന്ധമോ വ്യക്തിഗത സംബന്ധമോ ആയ ആവശ്യങ്ങൾക്കായി വിനിയോഗിക്കാം. എന്ത് ആവശ്യത്തിനാണ് പണമെടുക്കുന്നതെന്ന ചോദ്യമില്ലാത്തതുകൊണ്ടാണ് ഗ്രാമങ്ങളിലടക്കം ചിട്ടിക്ക് ഏറെ പ്രചാരം വന്നത്.
ചിട്ടിയിൽ നിന്നും തിരികെ കിട്ടുന്ന പണത്തിന്റെ അളവ് ലേലങ്ങളിൽ നിന്നും ലഭിക്കുന്ന ലേലക്കിഴിവുകളെ ആശ്രയിച്ചിരിക്കും. അതിനാൽ തന്നെ ചിട്ടി അവസാനിച്ചതിന് ശേഷം മാത്രമേ ചിട്ടിയിൽ നിന്നും ലഭിക്കുന്ന വരുമാനം എത്രയെന്ന് കണക്കാക്കാൻ സാധിക്കൂ. ചിട്ടിയിൽ നിന്നും എത്ര തുക വരുമാനമായി ലഭിക്കുമെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. ഉയർന്ന തുക ലഭിക്കാനും ഉദ്ദേശിച്ച തുകയെക്കാൾ തീർത്തും കുറച്ചും കിട്ടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇതൊരു ശരാശരി വരുമാനമായി മാത്രമേ കാണാൻ സാധിക്കു.
വായ്പ വേണ്ട പകരം നിക്ഷേപമായി എന്നാണെങ്കിൽ ചിട്ടി വരിക്കാൻ ലേലം വിളിക്കാൻ കൂടാറില്ല. കാലാവധി കഴിയും വരെ കാത്തിരിക്കും. നിക്ഷേപം എന്ന രീതിയിൽ ഏകദേശം 10 ശതമാനം ശരാശരി വാർഷിക പലിശയും വായ്പ എന്ന നിലയിലാണെങ്കിൽ ശരാശരി അഞ്ച് ശതമാനം വരെ പലിശയുമാണ് ചിട്ടിക്കുള്ളത്.
ചിട്ടി തട്ടിപ്പ്
ചിട്ടി നടത്തുന്നയാളുടെ വിശ്വാസ്യതയും ഇതിൽ ഏറെ മുഖ്യമായ ഒന്നാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പ് കേസുകൾ ഉണ്ടായിട്ടുണ്ടെന്നിരിക്കേ ഇതിൽ ചേരാൻ മടിക്കുന്നവരുമുണ്ട്. റിസർവ് ബാങ്കിനോ സെബിക്കോ ചിട്ടി കമ്പനികൾക്ക് മേൽ ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ല. എന്നാൽ ചിട്ടിയുടെ വിശ്വാസ്യത വർധിപ്പിക്കുന്ന ഒന്നാണ് കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങൾ. 1969 ൽ സർക്കാർ കെഎസ്എഫ്ഇ സ്ഥാപിച്ചതോടെ ചിട്ടിക്ക് വിശ്വാസ്യത കൈവരികയും ചിട്ടി വരിക്കാർക്ക് സുരക്ഷയുടേതായ ഒരു ഉറപ്പ് നൽകുകയും ചെയ്തു.
കേന്ദ്ര ചിട്ടി നിയമം 1982 ന്റെ രൂപീകരണവും നടപ്പാക്കലും ഇക്കാര്യത്തിന് കൂടുതൽ ആക്കം നൽകുകയും ചെയ്തു. 1982-ലെ കേന്ദ്ര ചിട്ടി നിയമപ്രകാരം അതാത് സംസ്ഥാന സർക്കാരിനാണ് ചിട്ടിയുടെ നിയന്ത്രണം. ചിട്ടി നടത്തുന്ന സ്ഥാപനം അല്ലെങ്കിൽ ചിട്ടി നടത്തുന്ന ആൾ ചിട്ടിയുടെ എല്ലാ മാസവും ഒരു ശതമാനം ഫീസായി എടുക്കാറുണ്ട്. അഞ്ച് ശതമാനമാണ് പൊതുവെ പറഞ്ഞു കേൾക്കാറുള്ള ഫീസ്. വ്യക്തികൾ നടത്തുന്ന ചിട്ടികളിൽ ചിലപ്പോൾ ആദ്യത്തെ ചിട്ടി തുക നടത്തുന്ന ആൾ കമ്മിഷൻ ആയി എടുക്കും.
നിക്ഷേപകർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പദ്ധതിയാണ് ചിട്ടി. എന്നാൽ ഇവയ്ക്ക് മറ്റു വലിയ നേട്ടങ്ങൾ ഒന്നുമില്ല. ഒരു ബിസിനസുകാരന് പെട്ടന്ന് കിട്ടുന്ന ഒരു വായ്പ എന്ന നിലയിൽ ഉപയോഗിക്കാൻ പറ്റിയ ഒരു പദ്ധതിയാണ് ചിട്ടിയെന്ന് നിസംശയം പറയാം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍