നഴ്സിങ് മോഹം പൂർത്തിയാക്കാൻ സീരിയൽ താരം ഭാഗ്യലക്ഷ്മി ലണ്ടനിൽ; തട്ടീം മുട്ടീം മുന്നേറുന്നത് മീനാക്ഷിയില്ലാതെ; ഗ്രേറ്റ് യാർമൗത്തിലെ ജോലി ആസ്വദിച്ചു യുകെ മലയാളിയായി മാറിയത് ആറു മാസം മുൻപ്; യാത്രകൾ ഇഷ്ടപ്പെടുന്ന യുവനടിക്കു സാധ്യമായത് ജീവിത മോഹം
മറുനാടൻ ഡെസ്ക്
ലണ്ടൻ: കോവിഡു കാലത്തു ലണ്ടനിൽ എത്തിയ മലയാളത്തിലെ പ്രശസ്ത ടെലിവിഷൻ താരം ഭാഗ്യലക്ഷ്മി പ്രഭു എല്ലാവരെയും ഏറെ മിസ് ചെയ്യുന്നതായി സോഷ്യൽ മീഡിയ വഴി വിളിച്ചു പറഞ്ഞിരിക്കുന്നു. യാത്രകൾ ഇഷ്ടപെടുന്ന താരം കോവിഡ് ലോക് ഡൗണിനു മുൻപ് തന്നെ ലണ്ടനിൽ എത്തിയതായാണ് സൂചന. നഴ്സിങ് പഠനം പൂർത്തിയാക്കിയ താരം ജോലി ലഭിച്ചതിനെ തുടർന്നാണ് ലണ്ടനിൽ എത്തിയതെന്ന സൂചനയാണ് ഇപ്പോൾ സീരിയൽ പങ്കുവയ്ക്കുന്നത്. എന്നാൽ ഇതിനു പകരമായി ലോക്ഡൗൺ മൂലം കുടുങ്ങി പോയതാണെന്ന് വാദമാണ് താരം ഉന്നയിക്കുന്നത്. ഭാഗ്യലക്ഷ്മി ലണ്ടനിൽ എത്തിയത് സംബന്ധിച്ച സൂചനകൾ സഹതാരം മഞ്ജു പിള്ള തന്നെ പുറത്തു വിട്ടിരുന്നു. മൂന്നു പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മയായി ഏറ്റവും പുതിയ എപ്പിസോഡുകളിലും മീനാക്ഷി തിളങ്ങിയിരുന്നു.
തിങ്കൾ മുതൽ വെള്ളി വരെ സംപ്രേഷണം ചെയ്തിരുന്ന സീരിയൽ ഇപ്പോൾ കോവിഡ് മൂലം ശനിയും ഞായറും മാത്രമാണ് ടെലികാസ്റ്റ് ചെയ്യുന്നത്. പ്രധാന കഥാപാത്രം ആയിരുന്ന ഭാഗ്യലക്ഷ്മി ഇല്ലാതെ കഥ എങ്ങനെ മുന്നേറും എന്ന സംശയമാണ് പ്രേക്ഷകർക്ക്. നേരത്തെ താരം ഗൾഫിൽ പോയതാണ് ഉടൻ മടങ്ങി എത്തും എന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകിയിരുന്നത്. മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള പരമ്പരയിൽ ഒന്നാണ് തട്ടീം മുട്ടീം.
അതേസമയം സീരിയൽ കഥയിൽ കുടുംബത്തിലെ കടബാധ്യതകൾ മനസിലാക്കി ലണ്ടനിൽ ജോലി തേടി മീനാക്ഷി പോയതായി ഏറ്റവും പുതിയ രംഗങ്ങളിൽ അവതരിപ്പിച്ചു കഥയ്ക്ക് ട്വിസ്റ്റ് നൽകാൻ അണിയറ പ്രവർത്തകർ ശ്രമം തുടങ്ങിയതായി പറയപ്പെടുന്നു. എന്നാൽ താൻ പരമ്പര ഉപേക്ഷിച്ചതായി താരം വ്യക്തമാക്കുന്നുമില്ല. തട്ടീം മുട്ടീം അങ്ങനെ തട്ടിക്കളയാൻ പറ്റുന്ന പരമ്പര അല്ലെന്നാണ് താരത്തിന്റെ നിലപാട്.
താൻ തിരിച്ചെത്തുമെന്നും ഭാഗ്യലക്ഷ്മി അടുത്തിടെയും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കോവിഡിൽ കുടുങ്ങിയ കാരണം ഇപ്പോൾ ലണ്ടനിൽ നിന്നും മടങ്ങാൻ നിർവ്വാഹം ഇല്ലെന്നും കാര്യങ്ങൾ പഴയ പടിയായാൽ താൻ പരമ്പരയിൽ തിരിച്ചെത്തും എന്നുമാണ് താരത്തിന്റെ നിലപാട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ താരം ജോലി തേടി തന്നെയാണ് ലണ്ടനിൽ എത്തിയതെന്ന സൂചനയും സഹതാരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
തട്ടീം മുട്ടീം എന്ന ജനപ്രിയ ഹാസ്യ പരിപാടിയിൽ വളരെ തുടക്കം മുതലേയുള്ള പ്രധാന കഥാപാത്രമാണ് ഭാഗ്യലക്ഷ്മിയുടെ മീനാക്ഷി. ജീവിതത്തിൽ സഹോദരനായ സിദ്ധാർഥ് പ്രഭുവാണ് സീരിയലിലും സഹോദരനായി അഭിനയിക്കുന്നത്, കണ്ണൻ എന്ന പേരിൽ. പ്രശസ്ത സിനിമ താരം കെപിഎസി ലളിത, മഞ്ജു പിള്ള എന്നിവരുടെ സാന്നിധ്യം കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ഏറെ ജനപ്രിയമാണ് മനോരമയുടെ തട്ടീം മുട്ടീം എന്ന പരമ്പര.
സാധാരണയായി യാത്രകൾ ഇഷ്ടപ്പെടുന്ന ഭാഗ്യലക്ഷ്മിയും സിദ്ധാർഥും ഒന്നിച്ചാണ് യാത്ര ചെയ്യുന്നതെങ്കിലും ഇത്തവണ ഒറ്റയ്ക്കായിരുന്നു ഭാഗ്യലക്ഷ്മിയുടെ യാത്ര. നഴ്സിങ് പഠനം പൂർത്തിയാക്കി, യുകെയിൽ എത്തുവാൻ ആവശ്യമായ ഐഇഎൽടിഎസ് കോച്ചിങ്ങും പാസായ മീനാക്ഷിയെ കുടുംബത്തിന്റെ ബാധ്യത തീർക്കാൻ ലണ്ടനിൽ എത്തിക്കുന്നതായാണ് പരമ്പരയുടെ അണിയറക്കാർ പറയുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ താരം ജോലി തേടി തന്നെയാണ് യുകെയിൽ എത്തിയതെന്നും മടങ്ങി വരവിനുള്ള സാധ്യത തീരെ ചെറുതെന്നും സൂചനകൾ വ്യക്തമാക്കുന്നു.
അതിനിടയിൽ ഒത്തുവന്ന യുകെ അവസരം കൈവിട്ടു കളയാതിരുന്ന ഭാഗ്യലക്ഷ്മി ജോലി സംബന്ധമായ ആവശ്യത്തിനാണ് ലണ്ടനിൽ തുടരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജോലിയിൽ സ്ഥിരപ്രവേശം നേടിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ പത്തു വർഷമായി തുടരുന്ന പരമ്പരയിലെ രണ്ടാം ഘട്ടമാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്. രണ്ടു തവണ മികച്ച പരമ്പരയ്ക്കുള്ള സംസ്ഥാന അവാർഡും തട്ടീം മുട്ടീം സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ഭാഗ്യലക്ഷ്മിയും ഭർത്താവായി അഭിനയിക്കുന്ന സാഗർ സൂര്യനുമാണ് പ്രധാന കഥാപാത്രങ്ങൾ. ഇവരെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നതും.
യഥാർത്ഥ ജീവിതത്തിലും സഹോദരങ്ങളായ ഭാഗ്യലക്ഷ്മിയും സിദ്ധാർത്ഥും ഒന്നിച്ച് ഏറെ യാത്രകൾ നടത്തിയിട്ടുണ്ട്. ഇരുവരുടെയും സ്വപ്ന യാത്ര കൂടി ആയിരുന്നു ലണ്ടൻ ട്രിപ്പ്. എന്നാൽ യാത്ര ഒത്തുവന്നപ്പോൾ അത് സഹോദരിക്ക് മാത്രമായി മാറുക ആയിരുന്നു. ജീവിതത്തിലും നഴ്സിങ് പാസായ, യുകെയിൽ എത്താൻ ഐഇഎൽടിഎസ് കോച്ചിങ് പൂർത്തിയാക്കിയ താരം യുകെയിൽ എത്തുക എന്നത് ജീവിതാഭിലാഷമായി കഴിഞ്ഞ വർഷം നടത്തിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ലണ്ടൻ പോലെ സുരക്ഷിതവും സ്വസ്ഥവും ആയി ജീവിക്കാൻ പറ്റിയ സ്ഥലം വേറെ ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇതുമായി കൂട്ടി വായിക്കുമ്പോൾ യുകെയിൽ നഴ്സായി ജോലി ചെയ്തു ജീവിക്കാൻ വേണ്ടി തന്നെയാകാം താരം ലണ്ടനിൽ എത്തിയതെന്ന സംശയം ബലപ്പെടുകയാണ്.
Stories you may Like
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- പെരുമ്പിലാവിലെ 'പെൺവെട്ടത്ത്' സംഭവിച്ചത്
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- ബോൾട്ടൺ വെസ്റ്റിലെ സ്ഥാനാർത്ഥിയെ അറിയാൻ യുകെ മലയാളികളും കാത്തിരിപ്പിൽ
- ഇന്നുവരെ ഒരു സ്ത്രീയോടും സുരേഷ് ഗോപി മോശമായി പെരുമാറിയിട്ടില്ല; ഭാഗ്യലക്ഷ്മി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍