`ഷുക്കൂർ വധത്തിൽ പ്രതികളുടെ രോമത്തിൽ തൊടാൻ സിബിഐക്ക് കഴിയില്ല`; സിബിഐ പ്രതികളെ ചേർത്താൽ മാത്രം പോരല്ലോ; കോടതി ശിക്ഷിച്ചിട്ട് ബാക്കി നോക്കാം; വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം സ്വരാജ്; തൃപ്പുണ്ണിത്തുറ എംഎൽഎയുടെ വെല്ലുവിളി കാസർഗോഡ് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം വേണമോ എന്ന ചാനൽ ചർച്ചയ്ക്കിടെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനേയും കല്ല്യാശ്ശേരി എംഎൽഎ ടിവി രാജേഷിനേയും സിബിഐ പ്രതി ചേർത്തത് കഴിഞ്ഞയാഴ്ചയാണ്. കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കാണിച്ചാണ് പ്രതി ചേർത്തത്. എന്നാൽ ഷൂക്കൂർ വധക്കേസ് പ്രതികളുടെ രോമത്തിൽ തൊടാൻ പോലും സിബിഐക്ക് കഴിയില്ലെന്ന് എം സ്വരാജ് എംഎൽഎയുടെ പ്രസ്താവന. കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമോ എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവർ ഡിബേറ്റിലാണ് തൃപ്പുണ്ണിത്തുറ എംഎൽഎയുടെ വിവാദ പ്രസ്താവന.
കാസർകോട് ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം അനിവാര്യമോ, ഇരകളുടെ കുടുംബത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കുമോ ? എന്ന വിഷയത്തിൽ നടന്ന ഏഷ്യാനെറ്റ് ന്യൂസ് അവറിൽ കുടുംബവും സുഹൃത്തുക്കളും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുമ്പോൾ സിപിഎമ്മും സർക്കാറും സിബിഐ അന്വേഷണം വേണ്ടെന്ന് എന്തുകൊണ്ടാണ് പറയുന്നത് എന്ന വിഷയത്തിൽ ചർച്ച നയിച്ചത് പിജി സുരേഷ് കുമാറാണ്. എംഎൽ കാരശ്ശേരി, പേരാവൂർ എംഎൽഎ സണ്ണി ജോസഫ് എന്നിവരാണ് സ്വരാജിന് പുറമെ ചർച്ചയിൽ പങ്കെടുത്തത്.
സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുണ്ട്. സിബിഐ അന്വേഷണം നടത്തി സമർപ്പിച്ച കുറ്റപത്രത്തിൽ അരിയിൽ ഷൂക്കൂർ വധക്കേസിലെ ഗൂഢാലോചനയിൽ പി ജയരാജൻ പങ്കാളിയായിരുന്നെന്ന് വാർത്തകളിൽ നിന്നറിയാൻ കഴിയുന്നെന്ന് എം എൻ കാരശ്ശേരി പറഞ്ഞു. മാത്രമല്ല, ചേകന്നൂർ മൗലവി കൊലക്കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തതിന് ശേഷമാണ് ഏഴ് വർഷങ്ങൾക്ക് ശേഷം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് എന്നും കാരശ്ശേരി പരഞ്ഞിരുന്നു.അഭയ കേസ് ഉൾപ്പടെയുള്ളവയിൽ പ്രതികളെ പിടികൂടിയത് സിബിഐ ഏറ്റെടുത്ത ശേഷമാണ് എന്നും ചർച്ചയിൽ പറഞ്ഞു.
പൊലീസിന്റെ ജാഗ്രത കുറവാണ് കാസർകോട് ഇരട്ടക്കൊല നടന്നത്. അതുകൊണ്ട് തന്നെ ഇരയുടെ ആളുകൾ സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോൾ സർക്കാർ ആ ആവശ്യത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും എം എൻ കാരശ്ശേരി പറഞ്ഞു. ഇതിനു മറുപടി പറയവേയാണ് എം സ്വരാജ് ഷൂക്കൂർ വധക്കേസിൽ പ്രതിചേർത്തവരുടെ രോമത്തിൽ തൊടാൻ പോലും സിബിഐക്ക് കഴിയില്ലെന്ന് അഭിപ്രായപ്പെട്ടത്.
സിബിഐ അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയതുകൊണ്ടായില്ല. കോടതി അവരെ ശിക്ഷിച്ചാൽ മാത്രമേ കേസ് അന്വേഷണം വിജയമായിരുന്നെന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് എം സ്വരാജ് പറഞ്ഞു. അഭയാകേസോ, ചേകന്നൂർ മൗലവി കേസോ ഇതുവരെ ശിക്ഷിച്ചിട്ടില്ല. പ്രതികൾ കൂറുമാറിയതുകൊണ്ട് കേസ് തള്ളിപോകില്ല. അന്വേഷണം ശാസ്ത്രീയമായാൽ മതി. എന്നാൽ സിബിഐ, ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും കൃത്രിമ സാക്ഷികളെ ഉണ്ടാക്കിയാലൊന്നും കേസ് നിലനിൽക്കില്ല. സിബിഐ ഒരു കേസ് കേരളത്തിൽ തെളിയിച്ചിട്ടുണ്ടോ. അങ്ങേയറ്റം ദുഷ്പേരുണ്ടാക്കിയ ഏജൻസിയാണ് സിബിഐയെന്നും എം സ്വരാജ് ആരോപിച്ചു.
2012 ഫെബ്രുവരി 20നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ട സി പി എം ഓഫിസ് സന്ദർശിച്ച് പി.ജയരാജനും ടി.വി.രാജേഷും മടങ്ങും വഴി മുസ്ലിം ലീഗ് പ്രവർത്തകർ ഇവരുടെ വാഹനം ആക്രമിച്ചു. ഇതിന് ശേഷമാണ് കൊലപാതക ആസൂത്രണം നടന്നത്. പാർട്ടി കോടതി വിധിച്ച് നടപ്പിലാക്കിയ കൊലപാതകമെന്നാണ് ഷുക്കൂറിന്റെ കൊലപാതകത്തെ കുറിച്ച് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സക്കറിയയെ ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി പോറസ് ആശുപത്രിയിലേക്കു ഷുക്കൂർ കൊണ്ടു കൊണ്ടുപോകുമ്പോൾ,കീഴറ വള്ളുവൻകടവിലെത്തിയപ്പോൾ അഞ്ചു പ്രതികൾ ഇവരെ പിന്തുടർന്നു. എട്ടുപേർ എതിരെയും വന്നു. തുടർന്നു മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലേക്കു ഷുക്കൂറും സുഹൃത്തുക്കളും ഓടിക്കയറി.
ഷുക്കൂറിനെ കൊലപ്പെടുത്താൻ സിപിഎം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത് പി ജയരാജനും ടി വി രാജേഷ് എംഎൽഎയുമാണെന്ന് വ്യക്തമാക്കുന്നതാണ് സിബിഐ കുറ്റപത്രം. കൃത്യമായ ആസൂത്രണം തന്നെ ഇതിന് ഉണ്ടായിരുന്നുവെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കസ്റ്റഡിയിലുള്ളവരെ വേണ്ടവിധം കൈകാര്യം ചെയ്യണമെന്ന നേതാക്കളുടെ നിർദ്ദശം പ്രവർത്തകർ നടപ്പിലാക്കുകയായിരുന്നു. അവിചാരിതമാി സംഭവിച്ച കൊലപാതകം അല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജയരാജൻ അടക്കമുള്ളവരുടെ ഗൂഢാലോചനക്ക് ദൃക്സാക്ഷികൾ ഉണ്ടെന്നുമാണ് സിബിഐ തയ്യാറാക്കിയ അന്തിമ റിപ്പോർട്ടിൽ പറയുന്നചത്.
അരിയിൽ ഷുക്കൂറിന്റെ കൊലപാതകം പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നല്ലെന്നാണ് സിബിഐയുടെ കുറ്റുപത്രത്തിൽ പറഞ്ഞിരിക്കുന്നത്. കൃത്യത്തിന് പിന്നിൽ ആസൂത്രണവും ഗൂഢാലോചനയും ഉണ്ട്. 32 -ാം പ്രതി പി ജയരാജനും 33 -ാം പ്രതി ടി.വി രാജേഷ് എം എൽ എയും 30 -ാം പ്രതി അരിയിൽ ലോക്കൽ സെക്രട്ടറി യു വി വേണുവുമാണ് മുഖ്യ ആസൂത്രകർ. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315 -ാം മുറിയിൽ വച്ചാണ് ഗൂഢാലോചന നടന്നത്. തങ്ങളെ ആക്രമിച്ച അരിയിൽ ഷുക്കൂർ അടക്കമുള്ള മുസ്ലിം ലീഗ് പ്രവർത്തകരെ വേണ്ടപോലെ കൈകാര്യം ചെയ്യണമെന്നാണ് പി ജരാജനും ടി വി രാജേഷും നിർദ്ദേശിച്ചതെന്ന് സിബിഐയുടെ കുറ്റപത്രത്തിലുണ്ട്. ഇവരുടെ നിർദ്ദേശമാണ് ലോക്കൽ സെക്രട്ടറി യു വി വേണു മറ്റ് പ്രതികളെ അറിയിച്ച് നടപ്പാക്കിയത്.
തങ്ങളുടെ പിടിയിലുള്ളത് അരിയിൽ ഷുക്കൂർ തന്നെയെന്ന് ഉറപ്പാക്കാൻ 29 -ാം പ്രതി കെ ബാബു അയച്ച് കൊടുത്ത ഫോട്ടോ ഗൂഢാലോചനയിൽ ഉൾപ്പെട്ട മുഖ്യപ്രതികൾ ആശുപത്രിയിൽ വച്ച് കണ്ട് സ്ഥിരീകരിച്ചു. തുടർന്നാണ് വള്ളുവൻകടവിലെ കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ തടഞ്ഞുവെച്ച അരിയിൽ ഷുക്കൂറിനെ പാടത്തുകൊണ്ടുപോയി പരസ്യമായി കൊലപ്പെടുത്തുന്നത്. കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട 1 മുതൽ 27 വരെയുള്ള പ്രതികൾ നിരപരാധികളല്ല, അവർക്ക് കൃത്യമായ നിർദ്ദേശം ഉണ്ടായിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍