ബാബ്റി മസ്ജിദ് പറയാം ശബരിമല പറയാൻ പാടില്ല എന്നിടത്താണ് പക്ഷപാതിത്വം വരുന്നത്; ശബരിമല എന്നൊരു വിഷയം ചർച്ച ചെയ്യാൻ പാടില്ല എന്ന് പറയാൻ ടിക്കാറാം മീണയ്ക്ക് ആരാണ് അധികാരം കൊടുത്തതെന്ന് കെ.സുരേന്ദ്രൻ; ടി.എൻ.ശേഷൻ പോലും ഇത്തരമൊരു നിബന്ധന വച്ചിട്ടില്ലെന്ന് തിരുവഞ്ചൂർ; ശബരിമല ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതല്ല ഈ തിരഞ്ഞെടുപ്പെന്ന് ആനത്തലവട്ടം; ടിക്കാറാം മീണയുടെ വിവാദ മുന്നറിയിപ്പിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിലെ സംവാദം ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയതോടെ ബിജെപി ശക്തമായ പ്രതിഷേധത്തിലാണ്. ടിക്കാറാം മീണയെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതിയും നൽകി. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ടിക്കാറാം മീണ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ബിജെപി അനുഭാവി അഡ്വ.കൃഷ്ണദാസ്.പി.നായർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. ഈ വിഷയത്തിലെ സംശയങ്ങൾ തീർക്കാൻ ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകൾ പ്രസ്ക്തമാവുകയാണ്. രാഷ്ട്രീയ പാർട്ടികൾ കൂടി അംഗീകരിച്ചതാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. എന്നാൽ, ശബരിമല സ്ത്രീപ്രവേശനവും സംസ്ഥാന സർക്കാരിന്റെ നിലപാടും ചർച്ച പ്രചാരണവിഷയമാക്കാൻ കഴിയില്ലെന്ന് വന്നതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ സിപിഎമ്മും, ബിജെപിയും, കോൺഗ്രസുമെല്ലാം തങ്ങളുടെ നിലപാട് വിശദീകരിച്ചു. സിപിഎം ചട്ടത്തിനൊപ്പമോ എന്ന പൊതുസംശയമാണ് ചാനലും ഉന്നയിച്ചത്.
ഈ വിഷയത്തിൽ സിപിഎമ്മിന്റെ ആനത്തലവട്ടം ആനന്ദൻ പറഞ്ഞത് ഇങ്ങനെ:
രാജ്യം ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ്..അല്ലാതെ ശബരിമല ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതല്ല ഈ തിരഞ്ഞെടുപ്പ്. ശബരിമല തന്ത്രിയെ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണെങ്കിൽ ശബരിമല വിഷയമാകാം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാണിക്കുക മാത്രമാണ് ടിക്കാറാം മീണ ചെയ്തത്. അദ്ദേഹം അത് പറഞ്ഞുവെന്നല്ലാതെ, ഇതെല്ലാം പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതാണ്. അതിനെ ലംഘിക്കാൻ സ്വാതന്ത്ര്യമുള്ളവർക്കൊക്കെ ലംഘിക്കാം. ലംഘിച്ചാൽ അത് കോടതിയിൽ പോകും. അഴീക്കോട് തിരഞ്ഞെടുപ്പ്. കെ.എം.ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ഈ കാര്യം പറഞ്ഞുകൊണ്ടാണ്. മഹാരാഷ്ട്രയിൽ ഇതുപോലെ അഭിരാം സിങ്ങിന്റെ കേസ് റദ്ദാക്കി. അഞ്ചുവർഷത്തെ മോദി ഭരണത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാതെ ശബരിമലയെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് ബിജെപിയുടെ പരാജയമാണെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
കെ.സുരേന്ദ്രൻ
ചട്ടങ്ങളിൽ പറഞ്ഞതിന് അപ്പുറം ടിക്കാറാം മീണ പറഞ്ഞുവെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെകട്ടറി കെ.സുരേന്ദ്രന്റെ വിലയിരുത്തൽ. ജനപ്രാതിനിധ്യനിയമത്തിലെ 13 എ അനുസരിച്ച് ആദ്യം തന്നെ വേണ്ടത് തിരഞ്ഞെടുപ്പ് ഓഫീസറുടെ നിഷ്പക്ഷതയാണ്. തിരഞ്ഞെടുപ്പിൽ ഏതുവിഷയം ചർച്ച ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല. ചട്ടങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് മാത്രമാണ് കമ്മീഷൻ നോക്കേണ്ടത്. ഉദാഹരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിക്കാൻ പാടില്ല. ജാതീയമോ, വംശീയമോ ആയ ചിഹ്നങ്ങളൊന്നും ഉപയോഗിക്കാൻ പാടില്ല. പരമതനിന്ദ നടത്താൻ പാടില്ല. സ്ഥാനാർത്ഥികളെ വ്യക്തിപരമായി ആക്ഷേപിക്കാൻ പാടില്ല. ഈ ചട്ടങ്ങളൊക്കെ പാലിക്കുന്നുണ്ടോയെന്നുള്ളതാണ് കമ്മീഷൻ നോക്കേണ്ടത്. ശബരിമല എന്നൊരു വിഷയം ചർച്ച ചെയ്യാൻ പാടില്ല എന്ന് പറയാൻ ടിക്കാറാം മീണയ്ക്ക് ആരാണ് അധികാരം കൊടുത്തത്? ശബരിമല ഈ നാട്ടിലെ ആളുകൾ ചർച്ച ചെയ്യുന്നൊരു വിഷയമാണ്. വർഷങ്ങളായി ആനത്തലവട്ടം ആനന്ദന്റെ പാർട്ടി ബാബറി മസ്ജിദ് എന്ന് പറയുന്നുണ്ടല്ലോ? ബാബ്റി മസ്ജിദ് പറയാം ശബരിമല പറയാൻ പാടില്ല എന്നിടത്താണ് പക്ഷപാതിത്വം വരുന്നത്. ഇവിടെ സുപ്രീംകോടതി വിധിക്കെതിരെ പറയാൻ പാടില്ല. അത് തിരഞ്ഞെടുപ്പിന് മാത്രമല്ല, ഒരുകാലത്തും പറയാൻ പാടില്ല. സുപ്രീംകോടതി വിധി ആരും ലംഘിക്കാൻ പാടില്ല.എന്നാൽ,സുപ്രീംകോടതി വിധിയുടെ ന്യായാന്യായങ്ങൾ ചർച്ച ചെയ്യാൻ പാടില്ലെന്ന് വന്നാലോ? സുരേന്ദ്രൻ ചോദിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ടി.എൻ.ശേഷനായിരുന്നു ഇന്ത്യ കണ്ട ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് കമ്മീഷണർ. ആ ശേഷൻ പോലും ഇങ്ങനെ ഒരു നിബന്ധന വച്ചിട്ടില്ല.
ശബരിമല എന്ന് പറയുന്നത് ക്ഷേത്രം മാത്രമല്ലല്ലോ, അവിടെ 15,000 പൊലീസുകാരെ നിയോഗിച്ചു. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള തുകയാണ് അവർക്ക് കൊടുക്കുന്നത്. അത് ചോദ്യം ചെയ്യാൻ പറ്റില്ലാന്ന് വന്നാൽ? നിയമസഭ പാസാക്കിയ ബജറ്റിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച തുക വിനിയോഗിക്കുന്നതിൽ ക്രമക്കേടുണ്ടെങ്കിൽ ഒരു പൗരന് ചോദിക്കാൻ പാടില്ലേ? അതെങ്ങനയാ പ്രചാരണത്തിൽ തെറ്റായി പോവുക. അതൊക്കെ ചോദിക്കാനുള്ള അധികാരം രാഷ്ട്രീയ കക്ഷികൾക്കുണ്ട്.
ഹാരീസ് ബീരാൻ( സുപ്രീം കോടതി അഭിഭാഷകൻ)
മതപരമായ പ്രചാരണത്തിനാണ് ടിക്കാറാം മീണ ഊന്നൽ നൽകിയിരിക്കുന്നതെങ്കിൽ അത് മോഡൽ കോഡ് ഓഫ് കേണ്ടക്ടറ്റിൽ വരും. അങ്ങനെയെങ്കിൽ അത് തിരഞ്ഞെടുപ്പ് കുറ്റമാണ്. ശബരിമലയെ ഊന്നിക്കൊണ്ടുള്ള മതപ്രചാരണം എന്നുള്ളതാണ് ഇപ്പോൾ വിവാദമുണ്ടാക്കിയിരിക്കുന്നത്. അത് പാടില്ല എന്നുപറയുമ്പോൾ അത് തിരഞ്ഞെടുപ്പ് കുറ്റം എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ശബരിമലകേസിൽ അഞ്ചംഗ ബഞ്ച് വിധി പ്രഖ്യാപിച്ചതോടെ അതനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരായി കഴിഞ്ഞു. ആ വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചപ്പോഴാണ് അതിനെതിരെ പ്രക്ഷോഭം ഉയർന്നത്. ഈ പ്രക്ഷോഭം ഒരുതരത്തിൽ നിയമലംഘനമാണ്. ഈ നിയമലംഘനം തടയുക എന്നത് മാത്രമല്ല, ഏതെങ്കിലും മതവിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് കൊണ്ടുള്ള മതപരമായ പ്രചാരണം കൂടി വന്നുകഴിയുമ്പോൾ, അത് തീർച്ചയായും ഒരു തിരഞ്ഞെടുപ്പ് കുറ്റമായി മാറാനുള്ള സാധ്യത കണ്ടുകൊണ്ടായിരിക്കണം അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. നിയമലംഘനം ഉണ്ടാകാതിരിക്കാൻ ആവാം അദ്ദേഹം ഇങ്ങനെയൊരു നിബന്ധന കൊണ്ടുവന്നതെന്നും ഹാരീസ് ബീരാൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍