നിങ്ങൾ ഇന്നലെ നടത്തിയ പ്രയോഗം പിശകാണ്..ഒരാളുടെ തൊഴിൽ എന്നുപറഞ്ഞാൽ ശ്രീ വിനു മനസിലാക്കണം.. പ്യൂണിനും അവതാരകനും എല്ലാം ഒരേ ഡിഗ്നിറ്റിയാണ്..ആദ്യം നിങ്ങൾ അത് മനസിലാക്കു; വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ല വേണ്ടത്; എം. സ്വരാജും വായിൽ തോന്നുന്നത് പറയേണ്ടെന്ന് വിനു: സ്പീക്കർ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട വിനു.വി.ജോണിന്റെ വിവാദ പരാമർശത്തെ ചൊല്ലി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വാഗ്വാദം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകൻ വിനു വി ജോൺ നടത്തിയ പരാമർശം വിവാദത്തിലായിരുന്നു. ന്യൂസ് അവർ ചർച്ചയിൽ ശ്രീരാമകൃഷ്ണന് നിയമസഭയിലെ പ്യൂണായിട്ടിരിക്കാൻ പോലും യോഗ്യതയില്ലെന്നാണ് വിനു വി ജോൺ ചൊവ്വാഴ്ച പറഞ്ഞത്. ബുധനാഴ്ച അതേ വിഷയത്തിൽ നടന്ന ചർച്ചയിൽ വിനു ആ പരാമർശം പിൻവലിക്കണമെന്ന് എം.സ്വരാജ് എംഎൽഎ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ ചൂടേറിയ വാഗ്വാദമുണ്ടായി.
അതിലേക്ക് നയിച്ച് ചർച്ചയുടെ പ്രസക്ത ഭാഗങ്ങൾ
എം.സ്വരാജ്: നിർഭാഗ്യവശാൽ അങ്ങയുടെ ചാനലും മറ്റൊരു ചാനലും കസ്റ്റംസ് അന്വേഷിക്കുന്ന പ്രതിയെന്ന് സംശയിക്കുന്ന ആൾ സിപിഎം അംഗമാണെന്ന തരത്തിൽ സംപ്രേഷണം ചെയ്തു. അദ്ദേഹത്തിന്റെ കാര്യത്തിൽ പകൽ പോലെ വ്യക്തമാണ്. ബിജെപി പ്രവർത്തകനാണ്. അദ്ദേഹം ചാലയിലെ ബിജെപി കൗൺസിലറുടെ ഡ്രൈവർ ആയിരുന്നയാളാണ്. അത്തരമൊരു വാർത്ത കൊടുക്കുകയും പിന്നീടത് നിർത്തി വച്ചുവെന്നും അറിഞ്ഞു. അത് ശരിയല്ലല്ലോ. അതിന് അങ്ങ് ഖേദം പ്രകടിപ്പിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.
വിനു.വി.ജോൺ: ഒരു നിമിഷം...സന്ദീപ് നായരുടെ അമ്മ ഞങ്ങളോട് സംസാരിക്കുമ്പോൾ സിപിഎം പ്രവർത്തകനാണ് എന്ന മട്ടിലാണ് സംസാരിച്ചത്. അതിന് ശേഷം അവർ വിളിച്ച് ഞാനാണ് സിപിഎം, മകനാണ് ബിജെപി അനുഭാവി എന്ന് പറഞ്ഞു. അപ്പോൾ തന്നെ ആ വാർത്ത മാറ്റിയിട്ടുണ്ട്. ആ വാർത്ത സംപ്രേഷണം ചെയ്യാം. ഞാൻ പറഞ്ഞപ്പോൾ പറ്റിയതാണ് ആ അമ്മ തന്നെ വിളിച്ചുപറഞ്ഞു.
തുടർന്ന് അമ്മയുടെ ബൈറ്റ് പ്ലേ ചെയ്യുന്നു.
എന്തൊരു നിർഭാഗ്യകരമായ വാദമാണ് അങ്ങ് ഉന്നയിക്കുന്നത്. ആ വാർത്ത എഡിറ്റ് ചെയ്തതാണ്.
(തുടർന്ന് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത് എന്ന് പറഞ്ഞ് വാർത്ത പ്ലേ ചെയ്തെങ്കിലും ശരിയായ ബൈറ്റ് സാങ്കേതിക പ്രശ്നം മൂലം കാണിക്കാൻ കഴിയുന്നില്ല. )
വിനു: സന്ദീപ് നായരുടെ കട ഉദ്ഘാടനം ചെയ്യാൻ കേരളത്തിന്റെ സ്പീക്കർ പോയത് എന്തുകൊണ്ടാണ്? സ്റ്റാർട്ട് അപ്പിന്റെ ഉദ്ഘാടനം എന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്.
അങ്ങയോട് ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതിൽ ദുഃഖമുണ്ട്. അങ്ങ് എന്തൊരു നെറികേടിലാണ് ഈ ന്യായീകരണം ചമയ്ക്കുന്നത്. ഞാൻ അങ്ങയോട് ലളിതമായി ചോദിക്കുന്നു..ആ അമ്മ പറഞ്ഞത് അവർ സിപിഎം അംഗമാണെന്നാണ്. അങ്ങനെ ധരിപ്പിച്ച ചോദ്യമാണ് അവരോട് ചോദിപ്പിച്ചത്.
(ആ സ്റ്റോറി കൂടി കാണാം എന്ന് പറഞ്ഞ് സ്റ്റോറി കാണിക്കുന്നു)
സ്റ്റോറി എഡിറ്റ് ചെയ്തതാണെന്ന വാദത്തിൽ സ്വരാജ് തുടർന്നും ഉറച്ചുനിൽക്കുന്നു. സന്ദീപ് നായർ ബിജെപിക്കാരൻ ആണെന്ന കാര്യം പകൽ പോലെ വ്യക്തമാണ്. അദ്ദേഹം സിപിഎംകാരനാണ് എന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രത ശരിയാണോ എന്നും സ്വരാജ്.
ഈ ബിജെപിക്കാരന്റെ സ്റ്റാർട്ട് അപ്പ് ഉദ്ഘാടനം ചെയ്യാൻ സ്പീക്കർ എന്തിന് പോകണം എന്ന് വിനും
അദ്ദേഹം കള്ളക്കടത്തുകാരൻ ആണെന്ന് അറിഞ്ഞുകൊണ്ട് ഈ സ്പീക്കർ എന്നല്ല ഒരു സ്പീക്കറും പോകില്ല.
(തുടർന്ന് സോളാർ കേസും ചർച്ചയാവുന്നു. സോളാർ കേസിലെ പ്രതികളുടെ ഫോൺ സംഭാഷണം മന്ത്രിമാരുമായി ബന്ധപ്പെട്ട് വന്നതുകൊണ്ടാണെന്ന് സ്വരാജ്. വീണ്ടും ശ്രീരാമകൃഷ്ണനിലേക്ക്..)
അവർ ഡിപ്ലോമാറ്റ് ആണെന്നാണല്ലോ സ്പീക്കർ പറഞ്ഞത്.
യുഎഇ കോൺസുലറ്റ് ജനറലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച ആ പദവിയിലിരുന്ന ആൾ ക്ഷണിച്ചത് അനുസരിച്ചാണ് പോയത്.
യുഎഇ കോൺസുലറ്റ് ജനറലിന്റെ സെക്രട്ടറി എന്നത് ഉയർന്ന പദവിയാണെന്നതിൽ സംശയമുണ്ടോ?
എനിക്ക് സംശയമുണ്ട്?
ഡിപ്ലോമാറ്റിന്റെ ഇമ്യൂണിറ്റി ഇല്ല
അവർ ഡിപ്ലോമാറ്റാണോ?സ്പീക്കർ പറഞ്ഞു.
നിങ്ങൾ ഇന്നലെ പിശക് പറഞ്ഞുവെന്ന കുറ്റബോധം കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് പറഞ്ഞ് സ്വരാജ് വിഷയം എടുത്തിടുന്നു
എന്തു കുറ്റബോധം?
നിങ്ങൾ ഇന്നലെ നടത്തിയ പ്രയോഗം പിശകാണ്...എല്ലാത്തരത്തിലും അപലപിക്കേണ്ടതാണ്.. ഒരാളുടെ തൊഴിൽ എന്നുപറഞ്ഞാൽ ശ്രീ വിനു മനസ്ലിലാക്കണം, പ്യൂണിനും അവതാരകനും എല്ലാം ഒരേ ഡിഗ്നിറ്റിയാണ്..ആദ്യം നിങ്ങൾ അത് മനസിലാക്കു. വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ല വേണ്ടത്. മനസ്സിലായോ
വായിൽ തോന്നുന്നത് സ്വരാജും പറയേണ്ടതില്ല.
കേരളത്തിന്റെ സ്പീക്കർ ഏതോ ഒരുസത്രീയെ ഡിപ്ലോമാറ്റ് എന്ന് പറയാമോ.. അതിന് പറയുന്ന കാരണം വലിയൊരു കാറിലാണ് വരുന്നതെന്നാണ്
എന്നോട് വായിൽ തോന്നിയത് പറയേണ്ട എന്ന് പറഞ്ഞതുകൊണ്ട് ഞാനും അങ്ങനെ പറഞ്ഞു
അതിന്റെ കോണ്ടക്സ്റ്റ് ഇത്രേയുള്ളുവെന്ന് ...വിനു വീണ്ടും സ്പീക്കറുടെ കാര്യം പറയുന്നു.
താങ്കളുടെ അധമബോധമാണ് ഒരു പ്യൂൺ ജോലിയെ ഇത്ര തരംതാണ രൂപത്തിൽ ഇന്നലെ ചർച്ചയിൽ അവതരിപ്പിക്കുവാൻ കാരണം.. ഒരു ജോലിയും അധമമല്ല വിനു, എല്ലാ ജോലിക്കും അതിന്റെ ഡിഗ്നിറ്റിയുണ്ട്.. വായിൽ തോന്നിയത് വിളിച്ചു പറയരുത്.'
(പിന്നീട് ചർച്ചയുടെ മറ്റൊരു ഘട്ടത്തിലും എം.സ്വരാജ് ഇങ്ങനെ ആവശ്യപ്പെടുന്നു..)
അങ്ങ് ഇന്നലെ നടത്തിയ ആ പ്യൂൺ പരാർശം അങ്ങ് പിൻവലിക്കണം. കഴിയുമെങ്കിൽ അങ്ങ് പിൻവലിക്കണം. അതേസമയം ഈ സ്വർണം ആർക്ക് വന്നുവെന്ന ചോദ്യം അങ്ങ് എന്താണ് ഉന്നയിക്കാത്തത്.
സ്വപ്നാ സുരേഷിനെ 'ഡിപ്ലോമാറ്റ്' എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഇത്തരമൊരു പ്രയോഗം ചൊവ്വാഴ്ച ന്യൂസ് അവറിൽ വിനു നടത്തിയത്. സ്പീക്കർക്കെതിരായ പരാമർശത്തിൽ പ്രതിഷേധം അറിയിക്കുന്നതായി കെ എൻ ബാലഗോപാൽ ചർച്ചയിൽ പ്രതികരിച്ചിരുന്നു. കോൺസുലേറ്റ് ഉദ്യോഗസ്ഥയ്ക്ക് നൽകിയ പരിഗണനയാണ് സ്വപ്നക്ക് ലഭിച്ചതെന്ന് സ്പീക്കർ പറഞ്ഞിരുന്നുവെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞപ്പോഴാണ് വിനുവിന്റെ പരാമർശം.
'ഡിപ്ലോമാറ്റ് എന്താണെന്നും ഡിപ്ലോമാറ്റിക് പാസ്പോർട്ട് എന്താണെന്നും ബാലഗോപാലിന് അറിയാമല്ലോ. ആ ചുവന്ന പാസ്പോർട്ടുമായാണല്ലോ ബാലഗോപാൽ യാത്ര ചെയ്തത്. പക്ഷേ ശ്രീരാമകൃഷ്ണൻ ഇന്ന് ഈ സ്ത്രീയെ ഡിപ്ലോമാറ്റ് എന്ന് വിശേഷിപ്പിച്ചത് ശ്രീരാമകൃഷ്ണന്റെ വിവരക്കേടാണ്. ഡിപ്ലോമാറ്റിനെക്കുറിച്ച് ഇന്ന് അദ്ദേഹം നടത്തിയ വിവരണത്തെക്കുറിച്ച് ശ്രീ ശ്രീരാമകൃഷ്ണൻ എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അദ്ദേഹത്തിന് കേരളത്തിന്റെ സ്പീക്കറായിട്ടല്ല ആ നിയമസഭയിലെ പ്യൂണായിട്ട് പോലും ഇരിക്കാൻ യോഗ്യതയില്ല.'
സ്വർണ്ണക്കടത്തിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷിന് ലോകകേരള സഭയുമായി ബന്ധമില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു. സ്വപ്നയെ കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് അറിയാവുന്നത്. മറ്റുപരിചയമില്ല, ആരോപണങ്ങൾ യുക്തിരഹിതമാണെന്നും സ്പീക്കർ വ്യക്തമാക്കി.
സ്റ്റാർട്ട് അപ് സംരഭത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സ്വപ്നക്കൊപ്പം പങ്കെടുത്തത്. സ്വപ്നയുടെ സുഹൃത്തിന്റെ കടയായിരുന്നു. അങ്ങനെ പറഞ്ഞാണ് സ്വപ്ന ക്ഷണിച്ചത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ആ ചടങ്ങിന് ബന്ധമില്ല. യുക്തിരഹിതമായ ഏച്ചുകെട്ടൽ മാധ്യമപ്രവർത്തകർ ചെയ്യുമ്പോൾ സംഭവിക്കുന്ന പുകമറ മാത്രമാണ് ഇതെന്നും അദ്ദേഹം പഞ്ഞു. 'ഏത് കാലത്താ നമ്മൾ ജീവിക്കുന്നത്? ഒരു ഷെയ്ക് ഹാൻഡ് കൊടുക്കുന്നതും ഒന്ന് തട്ടുന്നതും ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമായിട്ട് ആരെങ്കിലും കാണാറുണ്ടോ? മനസ്സിൽ കറവെച്ച് നോക്കിയാൽ അങ്ങനെയൊക്കെ തോന്നും, അതിലൊന്നും ഒരു യുക്തിയുമില്ല'-അദ്ദേഹം പറഞ്ഞു.
സ്വപ്ന അപരിചിതയല്ല. യുഎഇ കോൺസുലേറ്റിന്റെ സെക്രട്ടറി എന്ന നിലയിൽ പരിചിതയായിരുന്നു. പല കാര്യങ്ങളിലും ബന്ധപ്പെട്ടിരുന്നു. നമ്മുടെ തന്നെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മലയാളി എന്ന നിലയിൽ അവരുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥക്കുള്ള എന്ന ബഹുമാനമാണ് സ്വപ്നയ്ക്ക് നൽകിയത്. സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങൾക്ക് കൂടുതൽ തെളിവുകളായി സ്പീക്കർ ശ്രീരാമകൃഷ്ണനൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്