സ്വപ്നാടനത്തിന്റെ സ്വകാര്യസാധ്യതകൾ
ശബ്ദമുണ്ടാക്കാതെ കതകുചാരി വിനയൻ പുറത്തിറങ്ങി. രാത്രി ഒരുമണി സമയമായിരുന്നു. പടിയിറങ്ങി കൃഷിയിടങ്ങളും ക്ഷേത്രപ്പറമ്പും കടന്ന് അയാൾ കുളത്തിനടുത്തെത്തി. അരണ്ട ഒരു വെളിച്ചം കുളത്തിലും പരിസരത്തും വീണുകിടപ്പുണ്ട്. കരിങ്കല്ലു പണിത് ഭിത്തിയും പടവുകളും തീർത്തിട്ടുള്ള വിശാലമായ ആ ജലാശയത്തിലേക്കു നോക്കി വിനയൻ നിന്നു. കുളത്തിലിറങ്ങി നീന്താനാണു താൻ വന്നതെന്ന് അയാൾക്കു മനസ്സിലായി.
വിനയൻ ഒരിക്കലും നിലയില്ലാത്ത വെള്ളത്തിലിറങ്ങിയിട്ടില്ല. കുട്ടിക്കാലത്ത് കൂട്ടുകാർ നിലയില്ലാക്കയത്തിൽ നീന്തിക്കുളിക്കുന്നു നോക്കി കരയിലിരുന്നിട്ടേയുള്ളൂ. അവൻ ദുഃഖിക്കുകയും ലജ്ജയോടെ അസൂയപ്പെടുകയും ചെയ്തിരുന്നു. തോട്ടിലെ കഴുത്തൊപ്പം വെള്ളത്തിൽ നീന്താനിറങ്ങിയിട്ടു പോലും വിനയൻ വെള്ളം കുടിച്ചു. വിക്കി. പിന്നീടവൻ വെള്ളത്തിലിറങ്ങാതായി.
ചിലർക്ക് ഒരിക്കലും നീന്താൻ കഴിയില്ല എന്ന് ആളുകൾ പറഞ്ഞ് വിനയനറിഞ്ഞു. എന്നാൽ, അങ്ങനെയുള്ള ചിലർതന്നെ ഉറക്കത്തിൽ ഏതുനിലയില്ലാത്ത വെള്ളത്തിലും നീന്തിക്കയറി വന്ന് ഒന്നുമറിയാത്തതു പോലെ കിടന്നുറങ്ങും! ഇതുകേട്ട് അവന്റെ കൗമാര മനസ്സ് കലങ്ങി.
ഒരു ജലാശയത്തിന്റെ അക്കരെയിക്കരെ നീന്തിയിട്ട് താൻ മരിച്ചാലും വേണ്ടില്ല! ഒരു യുവാവായി തനിക്കു ജീവിതമുണ്ടെങ്കിൽ, ഒരു പെണ്ണിനെ കല്യാണം കഴിക്കുന്നെങ്കിൽ അതിനുമുമ്പ് നിലയില്ലാത്ത വെള്ളത്തിൽ ഒരു പ്രാവശ്യമെങ്കിലും തന്റെ പ്രായക്കാരോടൊപ്പം നീന്താനിറങ്ങിയിരിക്കുമെന് അവൻ ഉറച്ചു.
ഇതൊക്കെ ഏറെ വർഷങ്ങൾക്കു മുമ്പായിരുന്നു. ഹൈസ്കൂൾ കഴിഞ്ഞ് കോളേജിലെത്തിയപ്പോഴേക്കും അവന്റെ ദുഃഖം മറന്നിരുന്നു. പഠനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയെങ്കിലും ജലത്തിന്റെ വെല്ലുവിളി അവൻ ഓർമ്മിച്ചില്ല.
പഴയ കൂട്ടുകാരുമൊത്ത് കുളക്കടവിലൂടെ നടന്നു പോകുമ്പോഴും അവന്റെ മനസ്സിൽ ചെസ്സും ഫുട്ബോളുമായിരുന്നു.
വിനയന്റെ മുമ്പിൽ കുളത്തിലെ വെള്ളം ഉറക്കം നടിച്ചു കിടന്നു. ശാന്തമായ ഗൗരവത്തോടെ അവിടെവിടെ ചില കുഞ്ഞോളങ്ങൾ തിളങ്ങി.
വസ്ത്രം അഴിച്ചുവച്ച് തോർത്തും അണ്ടർവെയറും ധരിച്ച് വിനയൻ പടവുകൾ ഇറങ്ങിച്ചെന്നു. ശങ്കകളില്ലാത്ത മനസാന്നിദ്ധ്യത്തോടെ അവൻ ജലത്തിലേക്ക് നോക്കി. ജലാശയം അവനു നേരെ കടക്കണ്ണിട്ടു ക്ഷണിച്ചു. വിവാഹവേദിയിലേക്കു കടന്നുചെല്ലുന്ന അനുഭൂതിയോടെ അവൻ ജലപ്പരപ്പിലേക്ക് നീണ്ടിറങ്ങി. സൗഖ്യംകൊണ്ട് അവൻ ഒന്നു വിറച്ചു പോയി.
ഒരു പതിവുകാരനെപ്പോലെ വിനയൻ കൈകാലെടുത്തു നീന്തി. ജലാശയത്തിനു നെടുകെ കടന്നുപോയി. കൊടുംവേനലിൽ മാത്രം നോട്ടമെത്തുന്ന ആഴക്കയമാണ് അതെന്ന് അവൻ ഓർമ്മിച്ചേയില്ല. അഗാധതയിൽ നിന്ന് കുളത്തിന്റെ അടിമനസ്സ് അവനെ വിളിച്ചു. ''ഞാൻ വരാം....!'' അവൻ പറഞ്ഞു.
തത്കാലം വിനയൻ അക്കരെയിക്കരെ തുടർച്ചയായി നീന്തി.
കുളത്തിനു നേർക്ക് ഒരു സ്ത്രീ നടന്നു വരുന്നത് അവൻ കണ്ടു.
വിനയനെ ശ്രദ്ധിച്ചു കൊണ്ട് അവൾ പടിയിറങ്ങിവന്നു.
''വിനയനല്ലേ...?! ഞാനും കുളിക്കട്ടേ?'' അവൾ ചോദിച്ചു
''ആകാമല്ലോ....'' വിനയൻ പറഞ്ഞു.
തന്നെപ്പോലെ അവൾക്കും ഇവിടെ നീന്താൻ അവകാശമുണ്ട്.
സീമയെ വിനയനും തിരിച്ചറിഞ്ഞു. വിദ്യാഭ്യാസം കഴിഞ്ഞ് വീട്ടിൽ നിൽക്കുന്ന കുട്ടിയാണ് അവളും.
ഏതാനും പടികൾ ഇറങ്ങി നിരപ്പുള്ള ഒരു സ്ഥാനത്ത് നിന്ന് അവൾ വസ്ത്രം മാറാൻ തുടങ്ങി. അവസാനത്തെ വസ്ത്രശകലവും ഊരി മടക്കി ശ്രദ്ധയോടെ ഒരു പ്ലാസ്റ്റിക്ക് കൂടിലേക്ക് വയ്ക്കുന്നത് നോക്കി അവൻ ജലനിരപ്പിൽ കിടന്നു.
''തോർത്തൊന്നും ഉടുക്കുന്നില്ലേ?''
''ഇല്ല. എനിക്കിതാണിഷ്ടം. വിനയനെന്തെങ്കിലും...?''
''ഓ... അതിലെന്തിരിക്കുന്നു. വെറുതെ ചോദിച്ചതാ...'' അവൻ സ്വയമെന്ന പോലെ പറഞ്ഞു. ''അല്ലെങ്കിലും, നമ്മളിപ്പോൾ സ്വപ്നാടനത്തിലല്ലേ? ഉണർവ്വിലായിരുന്നെങ്കിൽ പെട്ടെന്ന് നഗ്നതകണ്ടാൽ ഒരിത് തോന്നിയേനെ...''
''അത് ശരിയാണ്. പിന്നെ, 'ഒരിത്' എന്നു പറഞ്ഞാൽ...?''
വിനയൻ ആലോചിച്ചു നോക്കി പറഞ്ഞു. ''ആണുങ്ങളെ വിവസ്ത്രരായി കണ്ടാൽ എന്താ പറയുക, സിനിമയിലെ ഒരു ഹൊറർ സീൻ കാണുന്നതുപോലെയെന്തോ...''
''സ്ത്രീകളെയാണെങ്കിലോ...?'' സീമ ചോദിച്ചു.
''പേടിക്കു പുറമേ ഒരു ഇല്ലായ്മ കൂടി തോന്നും.''
സീമ ഒരു സാമാന്യമര്യാദവച്ചു ചോദിച്ചു എന്നേയുള്ളൂ. വിനയന്റെ മറുപടി തീർന്നതേ അവൾ വരാൽ മത്സ്യത്തെപ്പോലെ ജലത്തിലേക്കു കുതിച്ചു.
മെലിഞ്ഞുനീണ്ട ഒരു ശരമായി അവൾ ജലത്തെ മുറിച്ച് അടിയിലേക്കു മറഞ്ഞു. വിനയൻ അതു നോക്കി ജലോപരിതലത്തിൽ കിടന്നു.
അൽപ്പം കഴിഞ്ഞ് ഉദിച്ചു വരുന്നതുപോലെ സീമ ജലപ്പരപ്പിൽ പ്രത്യക്ഷപ്പെട്ടു.
കൗമാര പ്രായത്തിൽ കൂട്ടുകാരെയൊക്കെ സീമ നീന്തലിൽ തോൽപ്പിച്ചിരുന്നു. പരൽ മീനിനെപ്പോലെ അനായാസമായി അവൾ എവിടെയും നീന്തിച്ചെല്ലുമായിരുന്നു. അക്കാലത്ത് വിനയന് ഏറ്റവും കടുത്ത അസൂയയും സഭാകമ്പവും തോന്നിയിരുന്നത് സീമയോടായിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും അവനോർമ്മ വന്നില്ല. സീമയെന്നാൽ സീമ എന്നു മാത്രം.
നീളൻപാവാടയും ബ്ലൗസും ധരിച്ചേ സീമയുടെ അമ്മ അവളെ നീന്താൻ അനുവദിച്ചിരുന്നുള്ളൂ. ആൺകുട്ടികൾ പോലും പോകാത്തത്ര ആഴത്തിൽ വച്ച് വസ്ത്രമുടക്കി, സീമയൊരിക്കൽ അപകടത്തിപ്പെട്ടതാണ്. അതിൽപ്പിന്നെ കുളത്തിലിറങ്ങാൻ തന്നെ അമ്മ അവളെ അനുവദിച്ചില്ല. കോളേജിൽ സ്വിമ്മിങ്ങ് സ്യൂട്ട് ധരിച്ച പെൺകുട്ടികൾ നീന്തിക്കയറുന്നത് നോക്കി അവൾ കരയ്ക്കിരുന്നു.
സീമ ജലത്തട്ടിൽ കിടന്നു വിശ്രമിക്കുമ്പോൾ വിനയൻ കുളത്തിന്റെ ആഴത്തിലേക്ക് നീന്തിപ്പോയി. നിന്നുറങ്ങുന്ന മീൻകുഞ്ഞുങ്ങളെ മറികടന്നു. വെള്ളത്തിന് ഭാരവും തണുപ്പും ഏറി. ചെവിയിൽ ''ഗുൽൽ...'' എന്ന് ഇരമ്പൽകേട്ടു. നിത്യവിമുഖത പൂണ്ടുകിടന്ന ഉരുളൻ കല്ലുകൾ പെറുക്കി അവൻ മടങ്ങി.
കുറേ സമയം നീന്തിക്കളിച്ചശേഷം സീമ കുളി നിർത്തി, പടവുകളിൽ കയറിയിരുന്നു. മുടിചുറ്റി പിഴിഞ്ഞു. ദേഹത്തിലെ വെള്ളം കൈകൊണ്ട് ഊർത്തിക്കളഞ്ഞു. വസ്ത്രങ്ങൾ ഇട്ടു വച്ചിരുന്ന കൂട് കൈയിലെടുത്ത് പോകാൻ ഭാവിച്ചു.
വിനയൻ ചോദിച്ചു. ''തോർത്തുന്നില്ലേ...?''
''തോർത്തെടുത്തില്ല. രാവിലെ നനഞ്ഞ തുണി കണ്ടാൽ വീട്ടുകാർ സംശയിക്കും. വീട്ടിലെത്താറാകുമ്പോൾ അൽപ്പ നേരം ഞാനൊരു പാറയിൽ കയറിയിരിക്കും. അപ്പോഴേക്കും വെള്ളം ഉണങ്ങും. വസ്ത്രം ധരിച്ച് വീട്ടിൽ ചെല്ലും.''
''തോർത്തിയിട്ടു പൊയ്ക്കൊള്ളൂ..'' വിനയൻ തോർത്ത് അഴിച്ച് കഴുകി പിഴിഞ്ഞ് കൊടുത്തു.
''തോർത്ത് തനിയെ കഴുകികൊള്ളാമോ? എനിക്കൽപ്പം തിടുക്കമുണ്ട്. റബ്ബർ ടാപ്പിങ്ങുകാരിറങ്ങും മുമ്പേ വീടെത്തണം.''
''ഓഫ് കോഴ്സ്...'' എന്നു വിനയൻ പറഞ്ഞു. എങ്കിലും അവന്റെ മനസ്സിൽ നീന്തൽ മാത്രമായിരുന്നു.
ഉയർന്ന ഭിത്തിയിൽ കയറി നിന്നിട്ട് ഉളിക്കുത്തനോ സമർസാൾട്ടോ നടത്തണം. അപ്പോൾ കുളത്തിന്റെ ജലശരീരം ചിരിക്കും പോലെ മദിച്ചിളകും. ശേഷിക്കുന്ന, വലിയൊരാഗ്രഹമാണത്.
സീമ ''ഓക്കേ... സിയൂ...'' പറഞ്ഞ് നടന്നു കൊണ്ട് വസ്ത്രം ധരിച്ച് യാത്രയായി. അവളുടെയുള്ളിൽ ഒരു ചിന്ത അൽപ്പം ആകുലതയുണ്ടാക്കി. വിനയൻ ഈ സമയത്തു കുളിക്കാൻ വരേണ്ടായിരുന്നു എന്നാണവളോർത്തത്. എങ്കിൽ മുടി പിഴിഞ്ഞ്, ദേഹത്തേ വെള്ളം അമർത്തിക്കളഞ്ഞ് വസ്ത്രം കൈയിലെടുത്ത് വീടുവരെ പോകാമായിരുന്നു. അവിടെത്തും വരെ കേവലമായ സ്വാതന്ത്ര്യം അനുഭവിക്കാം. വസ്ത്രം ധരിക്കുന്നത് ശരീരത്തെ അലങ്കരിക്കാനാണെങ്കിലും അതിനു മറ്റൊരു വശം കൂടിയുണ്ട്. കൂട്ടിൽ കയറിത്തരുന്ന കോഴിയെപ്പോലെയാണ്; ചിരിച്ചുകൊണ്ടാണെങ്കിലും മടിച്ചു മടിച്ചു തുടലിനടുത്തേക്കു വരുന്ന നായക്കുട്ടിയെപ്പോലെയാണ് ശരീരം. മാത്രമല്ല വസ്ത്രം ധരിക്കുമ്പോൾ ശരീരത്തോടൊപ്പം മനസ്സും കൂടെയാണ് അകത്തു കയറുന്നത്.
തന്റെ ആദ്യത്തെ ജലവിജയം അഗാധമായി ആസ്വദിച്ചുകൊണ്ട് വിനയൻ കുറച്ചുനേരം കൂടി നീന്തി. അനന്തരം തോർത്തിക്കയറി വീട്ടിലേക്കു പുറപ്പെട്ടു. തൊട്ടുമുമ്പ് താൻ ചെയ്ത കാര്യത്തെക്കുറിച്ചു പോലുമുള്ള ഒരു സ്മരണയും ബാക്കി നിൽക്കുന്നില്ല എന്നതാണ് നിദ്രാടനത്തിന്റെ ദുഃഖകരമായ ഒരു സ്വഭാവം. സ്വപ്നയാത്രയിൽ ഒരാളെ കൊല്ലുകയാണെങ്കിൽത്തന്നെ ആ കർമ്മം അനുഷ്ഠിക്കുന്നതല്ലാതെ അതിൽ വൈകാരിക ഘടകങ്ങൾ ഒന്നുമുണ്ടായിരിക്കുകയില്ല.
അവൻ വീടെത്തി. കതകുതുറന് മുറിയിൽ കയറി. വരാന്തയിലുറങ്ങുന്ന നായപോലുമറിഞ്ഞില്ല. വിനയൻ കിടന്ന് ഉറക്കം തുടർന്നു. അരനാഴികയ്ക്കു ശേഷം ഉണർന്നു. മൂത്രമൊഴിക്കാനുള്ള ഇടവേള കഴിഞ്ഞ് വീണ്ടും കിടന്നുറങ്ങി. ഇപ്രാവശ്യം അവൻ സ്വപ്നങ്ങൾ കണ്ടു തുടങ്ങി. പഠനത്തിലും കലകളിലും മറ്റും മുൻനിരയിലാണെങ്കിലും ഭാവനയിൽ വളരെ ദരിദ്രമായ സ്വപ്നങ്ങളാണ് വിനയൻ പതിവായി കാണാറുള്ളത്. വെയിറ്റിങ് ഷെഡ്ഡിൽ നിൽക്കുന്ന പെണ്ണിനെ കൂസലില്ലാതെ നോക്കി നടന്നു പോകുക, ഒരു ബൈക്കോടിക്കുക ഇത്യാദി സ്വപ്നങ്ങൾ. നന്നായി സൈക്കിൾ ചവിട്ടുമെങ്കിലും അവൻ ഇതുവരെ ബൈക്കു പഠിച്ചിട്ടില്ല. സ്വപ്നത്തിൽ ഇത്തരം കൊച്ചു സാഹസങ്ങൾ നിറവേറിയാൽ പോലും അതിന്റെ ത്രില്ലിൽ പാവം വിനയൻ ഉറക്കമുണർന്നു പോകും. ഇന്ന് വിനയൻ ഒരു ദു:സ്വപ്നം കണ്ട് ഭയന്നും കിതച്ചുമാണ് ഉറക്കമുണർന്നത്. താൻ നിലയില്ലാത്ത വെള്ളത്തിൽപ്പെട്ട് മുങ്ങിമരിക്കാൻ തുടങ്ങുന്നതായിട്ടാണ് അവൻ കണ്ടത്.
വിനയൻ അവന്റെ സ്വപ്നസഞ്ചാരവും ജലകേളിയും തുടർന്നുകൊണ്ടിരുന്നു. യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും പറയത്തക്ക പ്രശ്നങ്ങളോ വിശദീകരിക്കാൻ വയ്യാത്ത സംഭവങ്ങളോ ഉണ്ടായതായി അറിയില്ല. പകൽ സമയത്തു പോലും ആളുകൾ ഒറ്റയ്ക്കു നടക്കാൻ മടിക്കുന്ന കാവിനടുത്തുകൂടെയായിരുന്നു അവൻ കുളത്തിലേക്കു പോകുന്നത്.
തീർച്ചയായും മറ്റു ചില സ്വപ്നാടകരെ അവൻ വഴിയിൽ കണ്ടിട്ടുണ്ട്. ചിലർ 'ഹലോ' പറഞ്ഞിട്ടു പോകും. തീവ്രമായ ഏകാഗ്രതയിൽ മറ്റൊന്നും ശ്രദ്ധിക്കാതെ നടന്നുപോകുന്ന സ്വപനയാത്രക്കാരാണു മറ്റു ചിലർ. അവരിലാരെയെങ്കിലും പിന്തുടരാൻ വിനയന് ഒരിക്കൽ പോലും ആഗ്രഹം തോന്നിയിട്ടില്ല. സ്വപ്നാടനത്തിന്റെ പൊതുവായ ഒരു സ്വഭാവശുദ്ധിയാണിത്.
സീമയും പതിവായി നീന്താനെത്തിയിരുന്നു. ചിലപ്പോൾ അവൾ നേരത്തെ എത്തും. ഒരു റൗണ്ട് നീന്തിക്കയറി, കാല് താഴോട്ടിട്ട് ഭിത്തിയിലിരിക്കുകയാവും. അല്ലെങ്കിൽ മുകൾ ഭിത്തിയിൽ നീണ്ടുനിവർന്ന് കിടക്കുകയാവും. ഒരു ചുറ്റ് നീന്തിക്കഴിഞ്ഞേ വിനയൻ അവളുടെ അടുക്കൽ പോയിരുന്ന് സംസാരിക്കാറുള്ളൂ.
പകൽ നേരങ്ങളിൽ - സ്വപ്നയാത്രകൾക്ക് വെളിയിൽ - ബസ്സിൽ വച്ചോ മറ്റോ അപൂർവ്വമായേ വിനയൻ സീമയെ കണ്ടുമുട്ടിയിരുന്നുള്ളൂ. മുഖാമുഖം കണ്ടാൽ,സ്ത്രീകളോടു സംസാരിക്കാൻ സ്വതേയുള്ള സങ്കോചത്തോടെ എന്തെങ്കിലും മിണ്ടിയിട്ട് അവൻ കടന്നുപോകും. രാത്രിയിൽ പതിവായി അവളോടൊത്ത് നീന്തുന്നതോ സംസാരത്തിലേർപ്പെടുന്നതോ അവൻ അപ്പോൾ അറിയുന്നില്ല. ചുരിദാറിനുള്ളിലെ അവളുടെ ശരീരഭാഗങ്ങൾ ഒരിഞ്ചെങ്കിലും എപ്പോഴെങ്കിലും താൻ കണ്ടിട്ടുള്ളതായി അവന് ഓർമ്മ വരികയില്ല.
അതോർക്കുമ്പോൾ ഇതെഴുതുന്ന ആൾക്ക് വല്ലാത്ത ദുഃഖം തോന്നുന്നു. വിനയൻ, തിരിച്ചറിയാതെ മുകൾപ്പരപ്പിലൂടെ കടന്നു പോകുന്ന ഭാഗ്യത്തിന്റെ അഗാധതകൾ ഓർമ്മിക്കുമ്പോൾ ഞാൻ വിറച്ചു പോകുകയാണ്.
വിനയന്റേതു പോലെ രാത്രികളിൽ നമുക്കും ഓർമ്മ കടക്കാത്ത ഒരു സ്വപ്ന ജീവിതമുണ്ടോ! ആലോചിക്കാനേ വയ്യ! സാധ്യതകളുടെ നഷ്ടബോധം കൊണ്ട് ഞാൻ മൂർച്ഛിച്ചു വീഴും.
ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ അവസാനം, ഓർമ്മകളും വികാരവും ഇടങ്കോലിടാതെ സ്വച്ഛമായ ഒരു മനോനിലയേക്കുറിച്ച് ഞാൻ ആലോചിച്ചു പോകുന്നു. അപ്പോഴാകട്ടെ, സ്ത്രീകളോടു ബന്ധപ്പെട്ട കാഴ്ചയും ശബ്ദവും സ്പർശവും വിഷമിപ്പിക്കാതെ വിനയന്റെ സ്വപ്ന ജീവിതത്തിലേതു പോലെ എനിക്കു പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതിനോടകം ഞാനേതൊക്കെ നിലകളിലെത്തുമായിരുന്നു എന്ന ചിന്തയാണ് അലട്ടുന്നത്.
ഇവിടെയും എനിക്കു സമാധാനിക്കാൻ ഒന്നുമില്ല. ഒരക്ഷരം കൂടിയെഴുതാൻ എനിക്കു കഴിയില്ല. വിനയനോട് എനിക്ക് സെക്ഷ്വൽ ജലസിയാണെന്നു നിങ്ങൾ പറഞ്ഞേക്കാം. ശരിയാണ്, ഇടയ്ക്കു വച്ച് ഒന്നും സംഭവിക്കുന്നില്ലെങ്കിൽ പോലും ഇത്രയും ഭാഗ്യമുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിക്കേണ്ട കാര്യമെനിക്കില്ലായിരുന്നു. ഞാനീക്കഥ ഇവിടെ നിർത്തുന്നു.
അടിക്കുറിപ്പ്
ഒന്ന്: കഥയവസാനിപ്പിച്ചെങ്കിലും ഈ കഥയിൽ ഒരു രഹസ്യമുള്ളത് ഇപ്പോഴെങ്കിലും വെളിപ്പെടുത്തട്ടേ. സീമ ഒരിക്കലും സ്വപ്നാടനത്തിലായിരുന്നില്ല. അവൾ സ്വപ്നാടനം നടിക്കുകായിരുന്നു. അതേ സമയം വിനയൻ സ്വപ്നാടനത്തിലാണ്. അതുകൊണ്ട് അവൻ അപകടകാരിയല്ല എന്നും അവൾ മനസ്സിലാക്കിയിരുന്നു.
സീമയ്ക്ക് ഇത്ര ഉറപ്പോടെ ഇതെല്ലാം ചെയ്യുവാൻ കഴിയുമോ എന്നു നിങ്ങൾ ചോദിച്ചേക്കാം.
ചില സ്ത്രീകൾ അങ്ങനെയാണ്. ഒന്നു തോന്നിയാൽ പിന്നെ മുടിഞ്ഞ ഇച്ഛാശക്തിയും ആത്മനിയന്ത്രണവുമുണ്ടവർക്ക്. എന്നാൽ സീമയുടേത് ഇത്രയും നിസ്സാരമായ ഒരു ലക്ഷ്യമായിരുന്നല്ലോ- സ്വതന്ത്രമായി ഒന്നു നീന്തുക മാത്രം - എന്നോർക്കുമ്പോൾ അവളെക്കുറിച്ച് നമുക്ക് നിരാശതോന്നും.
പക്ഷേ ഒന്നുണ്ട്. ഒരു യുവ അമേരിക്കൻ പ്രസിഡന്റിനെയോ ഒരു വയസ്സൻ പോപ്പിനെയോ വീഴിക്കാൻ തീരുമാനിച്ചെങ്കിൽ അത് അവൾ സാധിച്ചേനേ. മറ്റുള്ളവരുടെ ഭാഗ്യം കൊണ്ട് അവളുടെ ലക്ഷ്യം ഇതായിപ്പോയി എന്നേയുള്ളൂ.
രണ്ട്: സീമയെ കല്യാണം കഴിച്ചുവിട്ടതോടെ അവൾ നീന്താൻ വരാതായി. വിനയന് ജോലി കിട്ടി പട്ടണത്തിലേക്കും പോയി. ഇങ്ങനെയാണ് ശരിക്കും ഈ കഥയവസാനിക്കുന്നത്.
ഒരു ട്വിസ്റ്റുമില്ലാതെ വെറുതെ ഓട്ടം പൂർത്തിയാക്കുന്ന കഥകൊണ്ട് സമൂഹത്തിന് ഒരു പ്രയോജനവുമില്ല. എന്നാൽ ഭൂമിയിൽ സംഭവിക്കുന്ന കഥകളിലധികവും ഇത്തരത്തിൽപ്പെട്ടതാണ്.
മൂന്ന്: ഈ കഥയുടെ കൈയെഴുത്തുപ്രതി വായിച്ച ചില സുഹൃത്തുക്കൾ, പല തലങ്ങളും, വരികൾക്കിടയിൽ വേറെ അർത്ഥങ്ങളും മറ്റും കണ്ടെത്തി. എന്നാൽ എഴുതിയിട്ടുള്ളതിൽ അപ്പുറം ഈ കഥയിൽ ഒന്നുമില്ല. അതുകൊണ്ടുതന്നെ മറ്റു വായനകൾ നിരോധിച്ചിരിക്കുന്നു.
വായനക്കാരും നിരൂപകരും സ്വന്തം കൈയിലിരിപ്പുകൾ മറ്റൊരാളുടെ രചനയിൽ ഇടുന്നത് ശരിയല്ല. ഇപ്പോഴത്തെ എഴുത്തുകാരുടെ കഥകളിലെ അശ്ലീലവും ലൈംഗിക വിവരണങ്ങളും കണ്ടു മടുത്തു. അതൊന്നും ഇല്ലാത്ത ശുദ്ധമായ ഈ കഥ എഴുതിയതുതന്നെ അതുകൊണ്ടാണ്. എന്നിട്ടും ഈ കഥയിൽ അശ്ലീലം കണ്ടെത്തി ചിലർ. വായനക്കാരുടെ മനസ്സു നന്നല്ലെങ്കിൽ എഴുത്തുകാർക്കെന്തു ചെയ്യാൻ കഴിയും!
ഫോൺ - 9446203858
ഇ-മെയിൽ - [email protected]
(തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ 'സ്വപ്നാടനത്തിന്റെ സ്വകാര്യ സാധ്യതകൾ' എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു കഥ. ഇന്ദുലേഖ.കോം ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്