എന്റെ വീട്ടിലെ ഫെമിനിസം
ഇത് ഇത്തിരി പഴയ കഥ.
കല്യാണം കഴിഞ്ഞ്, എന്റെ കൈപിടിച്ച് ഭാര്യ വലതുകാൽ ചവിട്ടി വീട്ടിൽ കയറി (വലതുകാലോ അതോ ഇടതുകാലോ? ഒള്ളത് പറയാലോ, ഇപ്പോൾ എനിക്ക് ചില സംശയങ്ങൾ ഇല്ലാതില്ല!).
ഒരാഴ്ച്ചകഴിഞ്ഞു. ഭാര്യാവീട്ടിൽ നിന്നും ശവമടക്കാൻ കൊണ്ടുവരുന്നപോലെ അപ്പനും അമ്മയും വീട്ടുകാരും കൂടെ കരഞ്ഞുവിളിച്ച് അവളെ എന്റെ വീട്ടിൽ കൊണ്ടാക്കിയ ദിവസമായിരുന്നു അന്ന്. വിഷമിച്ച് നിൽക്കുന്ന പ്രിയതമയെ ഒന്നാശ്വസിപ്പിക്കാനായി ഞാൻ "എടീ.." എന്നൊന്ന് വിളിക്കുന്നതുകേട്ട എന്റെ അമ്മയെന്ന മൂത്ത ഫെമിനിസ്റ്റ് ഓടിവന്ന് എന്നോട് ഒരു ചോദ്യം.
"ചെറുക്കാ, നീയവളെ 'എടീ.. പോടീ' എന്നൊക്കെയാണോടാ വിളിക്കുന്നെ?"
"പിന്നെ എന്റെ പെണ്ണുംപുള്ളേ ഞാൻ എന്ത് വിളിക്കുമമ്മേ? പത്തിരുപത്തെട്ടു വയസുവരെ ഒരുത്തിയെ കെട്ടി ഇതൊക്കെ ഒന്നുവിളിക്കുവാൻ കൊതിച്ച്, കൊതിച്ചിരുന്ന് കിട്ടിയ അവസരമല്ലിയോ?"
ഇതുകേട്ട് സാക്ഷാൽ ശ്രീമതി മാതാശ്രീ മുറുമുറുത്തുകൊണ്ട് എന്നോട് പറഞ്ഞത് എന്താണെന്ന് അറിയുമോ?
"എടാ, നീ അവളെ എടീ പോടീ എന്നൊന്നും വിളിക്കണ്ട. പേരങ്ങ് വിളിച്ചാ മതി
ഇതിപ്പോ വലിയ ഏടാകൂടമായല്ലോ. എന്റെ പെണ്ണുംപുള്ളെ ഞാൻ പേര് വിളിക്കാനോ? ഒത്തു. എന്നിലെ ഭര്ത്താവിന്റെ പുരുഷത്വം സടകുടഞ്ഞെണീറ്റു. ഞാനവളെ പേര് വിളിക്കും. അപ്പോൾ അവൾ എന്നെ സ്വാഭാവികമായും തിരിച്ചും പേര് വിളിക്കും. അയ്യേ ..! ഇതിൽ ഭേദം കോണാൻ ഉടുക്കാതെ മുള്ളുമുരിക്കേൽ കേറുന്നതാ.
ഇവിടെ ഞാൻ മാതാശ്രീയോട് വിദഗ്ദ്ധമായി ഇടപെട്ട് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ, തഞ്ചത്തിൽ കാര്യം സാധിക്കേണ്ടിയിരിക്കുന്നു.
"അമ്മച്ചീ.. ഞാനൊന്ന് ചോദിച്ചോട്ടെ, നിങ്ങളെ അപ്പൻ എന്തോന്നാ വിളിക്കുന്നെ? 'എടീ' എന്നല്ലേ?"
"അതെ... അതൊക്കെ പണ്ടത്തെ ശീലമല്ലിയോടാ... ഇതിപ്പോ പുതിയ തലമുറയാ. ഇഗ്ളീഷ് മീഡിയത്തിൽ ഒക്കെ പഠിച്ചുവരുന്ന പുള്ളേരല്ലേ"
"പിന്നേ .. പുതിയ തലമുറക്കെന്താ വാലുണ്ടോ?... അതുശരി, അപ്പോൾ നിങ്ങളെ സ്വന്തം ഭർത്താവ് 'എടീ' എന്ന് വിളിക്കുമ്പം 'എന്തോ' എന്ന് പറഞ്ഞ് ഓച്ചാനിച്ച് നിക്കാം. എന്റെ മുകളിലുള്ള ചേട്ടന്മാർ തടിമാടന്മാരൊക്കെ അവരുടെ ഭാര്യമാരെ 'എടീ..പോടീ .. മറ്റവളെ, മറിച്ചവളെ' എന്നൊക്കെ വിളിക്കാം. ഞാൻ മാത്രം വിളിക്കുമ്പോൾ കുഴപ്പം. അതുംപോരാഞ്ഞ് അമ്മേ, നിങ്ങൾ ആണുങ്ങൾക്ക് മീന്റെ നടുത്തുണ്ടം കൊടുത്തേച്ച് പെണ്ണുങ്ങൾക്ക് വാലും തലയും, മുള്ളും ഒക്കെ കൊടുക്കും, ഒരു കുഴപ്പോം ഇല്ല. ഇവിടിപ്പം ഈ പാവം പിടിച്ചവൻ ഒന്ന് കെട്ടി പെണ്ണുംപുള്ളെ 'എടീ' എന്ന് വിളിച്ചാൽ വല്യ പ്രശ്നം!!"
അല്ലപിന്നെ! എന്നിലെ പുരുഷ രക്തം തിളച്ചു. അല്ലേലും കവി പണ്ട് പറഞ്ഞിട്ടുണ്ടല്ലോ 'തിളക്കണം ചോര ഞരമ്പുകളിൽ' എന്ന്. അന്ന് ഇവളുമ്മാരോക്കെ പത്തിമടക്കി നടക്കുന്ന കാലമാ, അല്ലേൽ തീർച്ചയായിട്ടും കവി പറഞ്ഞേനെ 'ഫെമിനിസം എന്ന് കേട്ടാൽ തിളക്കണം' എന്ന്. തള്ളയാന്നേലും പറയുന്നതിനൊക്കെ ഒരിത് വേണ്ടേ? കണ്ട കൂതറകൾക്കെല്ലാം പെണ്ണുങ്ങളെ എന്തും വിളിക്കാം. ഞാനിവളെ സ്നേഹത്തോടെ 'എടീ' എന്നുവിളിച്ചാൽ ഭൂലോകം ഇടിഞ്ഞു വീഴും?!
ഇതുകണ്ട അമ്മ എന്നെ അനുനയിപ്പിക്കാൻ എന്ന ഭാവത്തിൽ അടുത്തേക്ക് വന്ന് തോളിൽ പിടിച്ചു.
"എടാ, അതല്ല ഞാൻ പറഞ്ഞുവന്നെ? ഒററയ്ക്ക് ഇരിക്കുമ്പോ നീയവളെ 'എടീന്നൊ' , 'പോടീന്നൊ' എന്തുവേണേലും വിളിച്ചോ. ഇതുപോലെ എല്ലാരുടേം മുമ്പിൽ വച്ച് വിളിച്ചാൽ നാണക്കേടാകും മരയോന്തേ .. അതാ പറഞ്ഞേ"
കണ്ടോ കണ്ടോ? തള്ളയാന്നേലും പെണ്ണിന്റെ കുരുട്ടു ബുദ്ധി? നിങ്ങൾ ഒരപാരസാധനം തന്നെ എന്റമ്മച്ചീ....
ഞാൻ അന്തരീക്ഷത്തിലേക്ക് ചുമ്മാ നോക്കി.
ഒടേതമ്പുരാനാണെ കഴിഞ്ഞ ആഴ്ച്ചയും പള്ളീലച്ചൻ പറഞ്ഞതാ പെണ്ണുങ്ങൾ പള്ളിയിൽ നിൽക്കുമ്പോൾ തലേൽ സാരി അല്ലേൽ ചുരിദാറിന്റെ ഷാൾ എന്തേലും വച്ച് കൈതച്ചക്ക ഏലി കടിക്കാതിരിക്കാൻ വയ്ക്കുന്നപോലെ പൊതിഞ്ഞ്, തല വണങ്ങി, നിന്നോണം എന്ന്. എന്നിട്ടിപ്പോ? കുർബാന ചൊല്ലാനും, കുരിശുപിടിക്കാനും എല്ലാം ആണുങ്ങൾ. ഇവിടെ ഈയുള്ളവൻ കെട്ടികൊണ്ടുവന്ന പെണ്ണിനെ 'എടീ' എന്ന് വിളിച്ചാൽ വിപ്ലവം..!!
"അപ്പോൾ അമ്മേ .. നിങ്ങൾ എല്ലാവർക്കും എന്നും വച്ചൂട്ടി കൊടുത്ത്, അപ്പൻ കഴിച്ച പാത്രത്തിൽ എന്തേലും മിച്ചമുണ്ടേൽ അതിന്റെ കൂടെ ചോറും കറിയും ഒക്കെ ഇട്ട് കഴിക്കുന്നതെന്തിനാ? രാവിലെ മുതൽ പാതിരാത്രി വരെ തലകുത്തി നിന്ന് അണ്ടമുണ്ടത്തടി പോലുള്ള മക്കളെ പോറ്റുമ്പോൾ ഇതൊന്നും ആലോചിക്കില്ലല്ലോ.. നിങ്ങൾ എന്നിട്ട് ഹാപ്പിയായല്ലേ നടക്കുന്നെ? ഇപ്പോൾ പിന്നെ എന്താ ഒരു പുതുമ?"
"എടാ ഞാൻ പറഞ്ഞില്ലേ.. അതൊക്കെ പഴമക്കാരുടെ ശീലമാണെന്ന്. നിങ്ങൾ ഒക്കെ കോളേജിൽ പഠിച്ച പിള്ളേരല്ലേ? അപ്പൊ പണ്ടത്തെപ്പോലെ പറ്റുമോ? ഇപ്പത്തെ പിള്ളേരെ ഒക്കെ 'എടീ പോടീ' എന്നൊക്കെ വിളിച്ചാൽ അവർക്കിഷ്ടപെടുമോ? വിവരമറിയും.
ഈ തള്ളയ്ക്ക് എന്തിന്റെ ഏനക്കേടാ? എവിടുന്നോ ഫെമിനിസവും പൊക്കിപിടിച്ചോണ്ട് വന്നേക്കുന്നു. വല്ല കൂറ സീരിയലും കണ്ടതിന്റെ ഇമ്പാക്ട് ആകും. സ്കൂളിൽ എല്ലാവളുമ്മാർക്കും പേരിന്റെ കൂടെ അപ്പന്റെ പേരുവയ്ക്കാം, പ്രോഗ്രസ്സ് കാർഡിൽ ഒപ്പിടാൻ അപ്പനെ വിളിച്ചോണ്ട് പോകാം, ഓട്ടോ ഓടിക്കുന്നതും, പോസ്റ്റൽ കേറുന്നതും, തെങ്ങേൽ കേറുന്നതും, മീൻ പിടിക്കാൻ പോകുന്നതും, പറമ്പ് കിളക്കാൻ വരുന്നതും എല്ലാം ആണുങ്ങൾ. അവന്മാർക്ക് പിന്നാലെ വല്ല ചായയോ കാപ്പിയോ ഒക്കെ അന്നത്തി ഇവർ വന്നെങ്കിലായി. പറ്റുമെങ്കിൽ ഇവളുമാരൊക്കെ പോയി മരത്തേൽ കേറട്ടെ. മത്തിയും, അയലയും വെട്ടാതെ പറമ്പ് കിളക്കട്ടെ. സ്കൂളിൽ അപ്പന്റെ പേരുവെട്ടി തള്ളയുടെ ആക്കട്ടെ. ഇതും ചിന്തിച്ച് ഞാൻ പറഞ്ഞു.
"അമ്മേ ഇതിപ്പോ അവൾക്കോ എനിക്കോ കുഴപ്പമില്ലേൽ പിന്നെ നാട്ടുകാർക്ക് എന്തിന്റെ കുത്തികഴപ്പാ? ഞാൻ അവളെ പേര് വിളിക്കും. അപ്പോ പിന്നെ അവൾ എന്നെയും പേരുവിളിക്കും.. നാളെ പിള്ളാരുണ്ടാവുമ്പോൾ അതുങ്ങളും പേര് വിളിക്കും.. അയ്യയ്യോ.. എന്റെ പൊന്നമ്മച്ചീ നിങ്ങൾ ചുമ്മാ സിസ്റ്റം മൊത്തം ചേഞ്ച് ചെയ്യല്ലേ.."
ഒന്ന് ആലോചിച്ചേ, ജോലിയൊക്കെ കഴിഞ്ഞ് നമ്മൾ വരുമ്പോൾ 'മിസ്റ്റർ എക്സ്' എന്ന് അവൾ എന്നെ വിളിക്കും ഞാനവളെ 'മിസ് വൈ' (അതോ മിസ്സിസോ?) എന്നും വിളിക്കും ഇത് കേട്ട് വരുന്ന സന്താനം 'മിസ്റ്റർ എക്സ് നിങ്ങളുടെ ഭാര്യ മിസ് വൈ എനിക്ക് കളിപ്പാട്ടം വാങ്ങി തരുന്നില്ല' എന്ന് പരാതി പറയും. എന്റെ പൊന്നുതമ്പുരാനേ ... ഇതിപ്പോ അമേരിക്കൻ പ്രസിഡണ്ടിനെ 'മിസ്റ്റർ പ്രസിഡണ്ട്' എന്ന് വിളിക്കുന്നപോലെയായിപ്പോകുമല്ലോ.
ഇങ്ങനാണേൽ 'ചേട്ടാ, അച്ചായാ, അണ്ണാ, പൊന്നേ , ചങ്കേ , കരളേ, കുട്ടാ, മോളേ, ചക്കരേ' ഇത്യാദി പദങ്ങൾ ഒക്കെ വിളിച്ചാൽ അതൊക്കെ ഫെമിനിസ്റ്റുകൾ സമ്മതിക്കുമോ? അതും പോരാഞ്ഞ്, ഇനിയിപ്പോൾ കിടപ്പറയിൽ കൂടി ഫെമിനിസം വന്നാൽ? എന്റെ അർത്തുങ്കൽ പുണ്യവാളാ... കാത്തോണേ. ഒരു അറുപത് വോൾട്ടിന്റെ ബൾബ് കത്താനുള്ള കറണ്ട് ദേഹത്തൂടെ കേറിയ പ്രതീതി.
"ചെറുക്കാ . ഞാൻ പറയാനുള്ളത് പറഞ്ഞു. ഇനി നീ എന്ത് കുന്തമാണെന്ന് വച്ചാൽ ചെയ്യ്" തന്റെ പ്രധിഷേധം ഒരു തുള്ളലിൽ ചവിട്ടിത്തീർത്ത് മാതാശ്രീ നടന്നുപോയി.
രാത്രി. കിടപ്പറ.
ദാമ്പത്യജീവിതം പിച്ചവച്ച് തുടങ്ങിയതേയുള്ളു. എന്റെ മുന്നിൽ നമ്രശിരസ്കയായി ഇരിക്കുന്നത് വലിയൊരു ഫെമിനിസ്റ്റാണോ? സീരിയലും സിനിമേലും അഭിനയിക്കുന്നത് പോരാഞ്ഞ് നടിമാർ പുറംലോകത്തിറങ്ങി ഫെമിനിസം ഒക്കെ വിളമ്പുന്ന കാലമാ.
ഒരു കണക്കിന് പറഞ്ഞാൽ, അമ്മ പറഞ്ഞതിലും കാര്യമില്ലാതില്ല. ന സ്ത്രീ സ്വതന്ത്ര്യമർഹതി എന്ന് മനുവും, പെണ്ണുങ്ങൾ തല വണങ്ങി നിൽക്കണം എന്ന് പൗലോസ് ശ്ലീഹായും പറഞ്ഞത് കേട്ടല്ലേ ഈ ഭൂലോകത്തുള്ള കുടിയന്മാർ പെണ്ണുങ്ങളുടെ മുതുക്കിനിട്ട് ഇടിക്കുന്നെ? ഇതിപ്പോ പുതിയ തലമുറ. ഫെമിനിസത്തിന്റെ കാലം. മത്തിയും അയലയും, പോത്തും, കോഴിയും എല്ലാം പൊരിച്ചാൽ നടുത്തുണ്ടം തന്നെ അവർക്കും കൊടുക്കണം. ആപ്പിളും മാങ്ങയും മുറിക്കുമ്പോൾ പൊട്ടും പൊടിയും അവർക്ക് ഇനി കൊടുക്കാം എന്നത് വ്യാമോഹം മാത്രം. ഇച്ചിരി റെസ്പെക്ട് ഒക്കെ പെണ്ണുങ്ങൾക്ക് കൊടുത്തില്ലേൽ സംഗതി വശപിശകാകും.
ഞാൻ ഭവ്യതയോടെ കട്ടിലിൽ ഇരുന്നു. എന്നിട്ട് അവളോട് പറഞ്ഞു.
"അതേ .. അമ്മ പറയുന്നെ നീ കേട്ടിരുന്നോ? ഞാൻ നിന്നെ എന്താ വിളിക്കേണ്ടത്?"
അവൾ എന്റെ മുഖത്തേക്ക് പൊട്ടൻ കടിച്ചമാതിരി ഒരു നോട്ടം.
"എന്നെ 'എടീ പോടീ' എന്നൊക്കെ വിളിച്ചാൽ മതി..എനിക്കതാ ഇഷ്ടം..!!"
"അപ്പോൾ പിന്നെ ഫെമിനിസം ഒക്കെ...??"
"ഫെമിനിസം. മാങ്ങാത്തൊലി. എന്റെ അപ്പൻ അമ്മയെ ഇങ്ങനെയൊക്കെ തന്നെയാ വിളിച്ചേ. അത് കണ്ടാണ് ഞങ്ങൾ വളർന്നത്. ഞങ്ങളും, അപ്പനും ഒക്കെ തിന്ന പാത്രത്തിൽ അതിന്റെ ബാക്കി സന്തോഷത്തോടെ കഴിച്ച ഒരമ്മയാ എനിക്കും ഉള്ളത്. അതുപോലെ മതി എനിക്കും. കേട്ടിയോന് സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കികൊടുക്കണം എന്നൊക്കെ ആഗ്രഹിച്ചു തന്നെയാ ഞാനും കല്യാണം കഴിച്ചെ .."
"ആന്നോ..??!" എന്നിൽ അത്ഭുതം നിറഞ്ഞു.
"അല്ല, ഞാനൊന്ന് ചോദിച്ചോട്ടെ, ഈ ഏദന്തോട്ടത്തിൽ പഴം വിഴുങ്ങിനിന്ന ഹവ്വയെ "വേദനയോടെ നീ പോയി പ്രസവിക്കുമെടീ" എന്ന് ശപിച്ച പുസ്തകം തന്നെയല്ലേ ഇപ്പളും നിങ്ങളും വായിക്കുന്നെ?"
"എടീ അപ്പോൾ ഫെമിനിസം, സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് നാട്ടുകാർനമ്മളെ പൊങ്കാലയിടില്ലേ?"
"പിന്നേ .. സ്വാതന്ത്ര്യം... ഒന്നുചുമ്മാതിരി. എന്റെ ഭർത്താവിനെ ചേട്ടാ, അച്ചായാ എന്നൊക്കെ വിളിക്കാൻ കൊതിച്ചു, കൊതിച്ചാ ഞാൻ ഇതുവരെയിരുന്നെ. എനിക്കതു മതി. പിന്നെ അച്ചായൻ മറ്റ് പെണ്ണുങ്ങളെ ഒക്കെ വിളിക്കുമ്പോൾ ഇച്ചിരി റെസ്പെക്ട് ഒക്കെ കൊടുത്തോ. എന്നെ ഇങ്ങനെ തന്നെ വിളിച്ചാ മതി. ഈ ഫോർമാലിറ്റിയൊക്കെ നമുക്ക് വീട്ടിൽ വേണ്ട.. നാട്ടുകാരോട് മതി"
"എടീ മിടുക്കീ..."
"അല്ല പിന്നെ. അതേ; ഞാൻ ഒന്ന് ചോദിച്ചോട്ടെ... അച്ചായൻ എന്നെ താലി കെട്ടുകയല്ലാരുന്നോ? ഞാൻ നിങ്ങളെ കെട്ടിയതല്ലല്ലോ? ഈ പറയുന്നവളുമാരൊക്കെ പോയി ആദ്യം ആ സിസ്റ്റം മാറ്റട്ടെ. പിന്നെ, എന്റെ കെട്ടിയോനും, അപ്പനും ഒക്കെ ഇച്ചിരി ബഹുമാനം ഒക്കെ കൊടുക്കുന്നത് എനിക്കൊരു സുഖമാ"
"അപ്പോൾ നീ പറഞ്ഞു വരുന്നത്?"
"ങും . നത്തിങ് ഒഫിഷ്യൽ എബൗട്ട് ഇറ്റ്. ഈ ഫെമിനിസമേ പ്രവർത്തിക്കാനുള്ളതല്ല. ചുമ്മാ നാട്ടുകാരുടെ മുൻപിൽ കീറുവാണം അടിക്കാൻ മാത്രമുള്ളതല്ലേ? കരയ്ക്കിരുന്ന് ആർക്കും കമന്ററി പറയാം. ക്രീസിലിറങ്ങി കളിച്ചുനോക്കണം അപ്പോൾ അറിയാം കുളിര്. അറുപത് ഓവറിൽ ആറ് റണ്ണുമടിച്ച് നോട്ടൗട്ട് ആകാതെ നിന്നിട്ട് ഇപ്പോൾ കളിക്കാർ കളിക്കുമ്പോൾ 'ഫ്രണ്ട് ഫുട്ടിൽ കളി, ബാക്ക് ഫുട്ടിൽ കളി' എന്നൊക്കെ പറയാൻ വലിയ ടാക്സ് ഒന്നും കൊടുക്കണ്ടാലോ?"
"എന്റെ പൊന്നോ ! എന്നാ നിന്റെ ക്യൂട്ടക്സ് ഇട്ട ആ സുന്ദരമായ കൈവിരൽ ഒന്ന് നീട്ടിയേ .."
"എന്നാത്തിനാ ?"
"ഒരുമ്മ കൊടുക്കാനാടീ പരട്ടപെണ്ണേ.." അതുകേട്ടപ്പോൾ അവൾക്ക് നാണം. ലജ്ജ.
"എടീ... അലവലാതീ ... നത്തേ ....." ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ ലൈറ്റ് അണച്ചു.
അന്ന്, ആ രാത്രിയിൽ എന്റെ വീട്ടിൽ നിന്നും ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി, ശ്വാസംമുട്ടി പണ്ടാരമടങ്ങി ഫെമിനിസം അങ്ങ് ദൂരെ അറബിക്കടലിൽ എവിടെയോ പോയി മുങ്ങിത്താണു. അതും നല്ല ഒന്നാന്തരം ഉപ്പുവെള്ളത്തിൽ!!
വാൽക്കഷണം : ഈ എഴുതിയതിനെല്ലാം ഉത്തരവാദികൾ എന്റെ ഫെമിനിസ്റ് അമ്മയും, അമ്മായിയമ്മയോട് (സ്വാഭാവികമായും) യോജിക്കാത്ത മരുമകൾ എന്ന എന്റെ ഭാര്യയും ആകുന്നു. ഒരു കുഴപ്പവുമില്ലാതെ പോകുന്ന നിങ്ങളുടെ ജീവിതവുമായി ഇതിനെ ഹൽവായും പോത്തിറച്ചിയും പോലെ കൂട്ടികുഴക്കരുത് ബ്ലീസ് !
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്