ഓർമ്മ
ഷഹനാസ് എം എ
മീര മോളെ കൃഷ്ണനാക്കി മാറ്റാൻ എളുപ്പമാണ്, ചുരുണ്ട മുടിയിൽ മയിൽപീലി കൂടെ വച്ചാൽ കള്ളകണ്ണൻ തന്നെ...എന്നാലും എങ്ങനെയാ ന്റെ മീരകുട്ടിക്ക് റാണിയുടെ മുഖച്ഛായ കിട്ടിയത് അതേ കണ്ണ്, അതേ ചുണ്ട്,അയാൾ കണ്ണുകൾ ഇറുക്കി അടച്ചു, കണ്മുന്നിൽ റാണി ഒരു കള്ളച്ചിരിയോടെ നിറഞ്ഞു നിൽക്കുന്ന പോലെ പെട്ടെന്ന് മനു കണ്ണ് തുറന്നു നോക്കി മീരകുട്ടി മയിൽപീലി വെയ്ക്കാൻ സമ്മതിക്കാതെ അവളുടെ മുടി വലിച്ചു ഊരുന്നുണ്ടായിരുന്നു മീരയുടെ മുടിയിൽ പീലി ചൂടിക്കാൻ അവളുടെ 'അമ്മ കഷ്ടപ്പെടുന്നത് കണ്ടു മനുന് ചിരി വന്നു മീരകുട്ടിയുടെ 'അമ്മ തന്റെ ഹതഭാഗ്യയായ ഭാര്യയാണല്ലോ ഓർത്തപ്പോ മനു വീണ്ടും കണ്ണുകൾ ഇറുക്കിഅടച്ചു, എപ്പോ കണ്ണടച്ചാലും കണ്മുന്നിൽ റാണി ചിരിച്ചോണ്ട് നിൽക്കുന്നത് ഒരു അനുഗ്രഹമാണ്, എന്നാലും ഒരു നീറ്റലാണ് മനസ്സിന് ഉള്ളു വെന്ത് നീറുന്ന പോലെ.
ഇതേ പോലെ ഒരു ശ്രീകൃഷ്ണ ജയന്തിക്ക് രാധയായി വേഷം കെട്ടിയാടിയ അന്നാണ് റാണിയെ ആദ്യമായി കാണുന്നത്, പിന്നീട് അമ്മ പറഞ്ഞറിഞ്ഞു ആ ഘോഷയാത്രയിൽ എന്റെ മനസ്സിൽ നിറഞ്ഞ് നിന്ന രാധ 'റാണി'യെന്ന് പേരുള്ള തന്റെ അകന്ന ബന്ധുവാണ് എന്നു, പിന്നീട് അവളെ കാണാൻ മാത്രമായി തന്റെ ഓരോ ദിവസവും, അതുകൊണ്ട് തന്നെ പത്താം ക്ലാസ്സ് കഷ്ടിച്ച് ജയിച്ചു എന്നു പറയാം, അവളന്നു എട്ടിലാണ് പഠിക്കുന്നത്, ആ പ്രായത്തിലും അവളെ സ്വന്തമാക്കണം എന്ന് എന്ത് അർത്ഥത്തിലാണ് താൻ ചിന്തിച്ചിട്ടുണ്ടാവുക,അറിയില്ല പിന്നീട് ആ ആഗ്രഹം ഉള്ളതുകൊണ്ട് പഠനത്തിൽ ഉഴപ്പാതെ ശ്രദ്ധിച്ചു, മനസ്സിലെ ഇഷ്ട്ടം പറയാതെയും അറിയാതെയും ഞാനും അവളും വളർന്നു, എഴുത്തുകളിലൂടെ അവളെ ഞാൻ പ്രണയിക്കുകയായിരുന്നു, ഒരിക്കൽ എന്റെ പ്രണയം ഞാൻ പറയാതെ തന്നെ അവളെന്റെ ഡയറിയിലൂടെ മനസ്സിലാക്കി, ഇഷ്ടം അറിഞ്ഞു എന്ന് മനസ്സിലായപ്പോൾ അവളുടെ ഇഷ്ടം അറിയാഞ്ഞിട്ട് പോലും പിന്നെ അങ്ങോട്ടുള്ള ഓരോ ദിനവും അവൾക്കു വേണ്ടി മാത്രമായിരുന്നു നേരം പുലരുന്നതും നേരം ഇരുട്ടുന്നതും എല്ലാം ഞങ്ങൾക്ക് വേണ്ടി മാത്രമാണ് എന്നു തോന്നിയ നാളുകൾ,,, അവൾ കൂടെ ഇഷ്ടപ്പെട്ട് തുടങ്ങിയപ്പോ എന്റെ ലോകം തികച്ചും അവളിൽ ഒതുങ്ങുകയായിരുന്നു.
അച്ഛനും അമ്മയ്ക്കും ഒറ്റ മോളായിരുന്നു അവൾ, അവളുടെ അച്ഛൻ എന്നെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ കൂടി ആയിരുന്നു, അവളുടെ അമ്മയായിരുന്നു ഞങ്ങളുടെ പ്രണയം ആദ്യം കണ്ടു പിടിച്ചത്, പിന്നീട് അവളുടെ വീട്ടിൽ കല്യാണ ആലോചനകൾ വന്നു കൊണ്ടിരുന്നു താമസിയാതെ അവളുടെ അച്ഛനോട് അവൾക്കു എല്ലാം പറയേണ്ടി വന്നു, ജോലിയിൽ കയറി തുടങ്ങിയ സമയമായിരുന്നു അത്, എന്നിട്ടും അവളുടെ അച്ഛനെ പോയി കണ്ടു പെണ്ണ് ചോദിക്കാൻ ഞാൻ ഇറങ്ങി, പുറപ്പെടുമ്പോൾ ഒരുപാട് പ്രതീക്ഷയായിരുന്നു, ഗവൺമെന്റ് ജോലി പോരാത്തതിന് ഞാൻ അവരുടെ ബന്ധുവും, പക്ഷെ അവിടുന്ന് നേരിടേണ്ടി വന്നത് അപമാനമായിരുന്നു, എന്നെ പോലെ ഒരാളെ അവരുടെ മകൾക്ക് വേണ്ട എന്നു അവർ തീർത്തു പറഞ്ഞു ഇറങ്ങുമ്പോൾ അവളുടെ അച്ഛൻ പറഞ്ഞു ഗുരുദക്ഷിണ ആയിട്ടെങ്കിലും ഇനി അവളെ വെറുതെ വിടണം എന്നു,,, പിന്നീട് ഒന്നും ആലോചിച്ചില്ല നാടും വീടും വിട്ട് സുഹൃത്തിന്റെ കൂടെ തമിഴ്നാട്ടിലേക്ക് തിരിച്ചു, അവിടെ ചില്ലറ പണികളൊക്കെയായി കൂടി,
ഒരു വർഷം പിന്നിട്ടപ്പോൾ അമ്മയെ കാണാൻ അതിയായി ആഗ്രഹം തോന്നി പിന്നീട് ഒന്നും ആലോചിച്ചില്ല നേരെ പോന്നു നാട്ടിലേക്ക്, പിടിവാശിക്കാരനായ അച്ഛൻ പടിക്ക് പുറത്ത് ആക്കിയപ്പോൾ അത്ഭുതം ഒന്നുമുണ്ടായില്ല, 'അമ്മ പറയുമായിരുന്നു അച്ഛന്റെ അതേ വാശി മനുവിനാ കിട്ടിയത് എന്നു എന്നിട്ടും റാണിയുടെ കാര്യത്തിൽ താൻ എന്തെ പിടിവാശി കാണിക്കാതെ മാറി നിന്നതു എന്നു താൻ ഇപ്പഴും ഓർക്കുന്നതാണല്ലോ,
അമ്മയുടെ കണ്ണുനീർ കുറേ ഏറ്റ് വാങ്ങിയതിന് ശേഷം അമ്മമ്മയുടെ വീട്ടിലേക്ക് പോന്നു, അവിടെ കുളക്കടവിൽ ഇരിക്കുമ്പോൾ മനു ഓർത്തു ഇവിടെ നിന്നാണല്ലോ താൻ നീന്തി പഠിച്ചതു ഇപ്പൊ ആരും വരാറില്ല തോന്നുന്നു, കാടുപിടിച്ച് കിടക്കുന്നു ഇപ്പൊ ഇവിടുള്ള എല്ലാ മക്കളും മൊബൈൽ ഗെയിമിൽ ആണല്ലോ ശ്രദ്ധ, കുളപ്പടവുകൾ എല്ലാം പൊട്ടിതകർന്നിരിക്കുന്നു, തകർന്ന എന്റെ മനസ്സ് പോലെ, ഞങ്ങളൊക്കെ എല്ലാ മാസവും കുളവും പരിസരവും പരിപാലിക്കാറുണ്ടായിരുന്നു, അമ്മമ്മ കൂനിക്കൂടി തന്റെ അടുത്തേക്ക് നടന്നു വരണത് കണ്ടു മനു അമ്മമ്മയുടെ അടുത്തേക്ക് നടന്നു, ആ കൈ പിടിച്ചു മനു വരാന്തയിലേക്ക് നടന്നു, അമ്മമ്മ വരാന്തയിൽ ഇരുന്നപ്പോൾ ആ മടിയിലേക്ക് കിടന്നു മനു, ഞരമ്പുകൾ പൊന്തിയ ആ കൈകൾക്ക് മാന്ത്രിക ശക്തിയുണ്ട് തലയിലൂടെ വിരലോടിച്ചാൽ സ്വയം മറന്നു കിടക്കാനാകും, വിരലുകളിൽ നിറയെ വാത്സല്യമാണ് അതങ്ങു തഴുകി തഴുകി മിഴികളിലേക്ക്........
കണ്ണുകളടച്ച് കിടക്കുന്ന മനുവിനോട് അച്ഛന്റെ പിടിവാശി മാറും എന്നൊക്കെ പറയുന്നുണ്ടായിരുന്നു അവർ, പെട്ടെന്ന് അവർ പറഞ്ഞ ചെലവാക്കുകൾ കേട്ട് മനു പെട്ടെന്ന് ഷോക്ക് ആയി. മനു എഴുന്നേറ്റു 'അമ്മമ്മ എന്താ പറഞ്ഞെ ?എന്നു ചോദിച്ചു,
'അല്ല മനു ആ ബന്ധം നടക്കാതിരുന്നത് നന്നായില്ലേ ആ കുട്ടിക്ക് എന്തോ സുഖല്യാത്രേ, കല്യാണമൊക്കെ മുടങ്ങി, ഇനിയത് രക്ഷപെടുലാന്നാ കേട്ടത്'. അമ്മമ്മ പറയണത് പിന്നെ മനു കേൾക്കുന്നുണ്ടായിരുന്നില്ല ഓടുകയായിരുന്നു
'ഈ കുട്ടി എങ്ങടാ ഈ പോണേ ?'
അമ്മമ്മ ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു റാണിയുടെ വീട് മാത്രമായിരുന്നു എന്റെ കാലുകളുടെ ലക്ഷ്യം, മാഷിന്റെ മുന്നിൽ എത്തിയപ്പോൾ മനുന് സംസാരിക്കാൻ പറ്റണില്ലായിരുന്നു,മാഷ് മനുനെ കെട്ടിപിടിച്ചു കരയുകയായിരുന്നു
'ക്ഷമിക്കെടാ മോനെ എന്നും പറഞ്ഞു തുടങ്ങുകയായിരുന്നു ആ കരച്ചിൽ,റാണിക്ക് ബ്ലഡ് കാൻസർ ആണ്, ഇനി ഒരു മൂന്ന് വർഷം കൂടെ ജീവിച്ചെങ്കിൽ ആയി എന്നാ ഡോക്ടർ പറഞ്ഞു എന്നു പറഞ്ഞു മാഷ് ചെറിയ കുട്ടികളെ പോലെ കരഞ്ഞു, മനു അവിടെ തറയിൽ ഇരുന്നു പോയി,കരയാൻ പോലും ആവാതെ,, കുറേ സമയം അങ്ങനെ പോയി പെട്ടന്നാണ് മനു മാഷിനോട് ചോദിച്ചത് 'റാണിയെ ആ മൂന്നു വർഷം എന്റെ കൂടെ ജീവിക്കാൻ വിട്ടൂടെ, എനിക്ക് തന്നൂടെ അവളെ 'എന്നു. മാഷ് മനുവിന്റെ കാലിൽ വീണു കരഞ്ഞു,ദൈവത്തിന്റെ അനുഗ്രഹത്താൽ പിന്നീട് റാണിയും താനും കൂടെ സ്വർഗ്ഗതുല്യ ജീവിതം ആയിരുന്നു പിടിവാശിക്കാരനായ അച്ഛന്റെയും എല്ലാരുടെയും സമ്മതത്തോടു കൂടി ഞങ്ങൾ ജീവിതം ആരംഭിച്ചു, വാശിയോട് കൂടി പ്രണയിക്കുകയായിരുന്നു ഞങ്ങൾ, അമ്മയാവാനുള്ള ന്റെ റാണിയുടെ ആഗ്രഹം പലപ്രാവിശ്യങ്ങളിലായി തടസ്സപെട്ടു, പലപ്പോഴും തകർന്നു പോയ അവളെ തിരിച്ചു കൊണ്ട് വരാൻ താൻ ഒരുപാട് ശ്രമിച്ചു, ശാസ്ത്രം വിധി എഴുതിയ മൂന്ന് വർഷം ഞങ്ങൾ തോല്പിച്ചു എങ്കിലും പലതരത്തിലുള്ള അസുഖങ്ങൾ അവളെ തളർത്തി കൊണ്ടേയിരുന്നു, ഒരുപാടു പണം ചെലവാക്കി ന്റെ റാണിയെ തിരിച്ച് കൊണ്ട് വരാൻ നോക്കിയെങ്കിലും തളർന്നു പോവായിരുന്നു ഞങ്ങൾ രണ്ടാളും, അവളില്ലാതെ തനിക്ക് ജീവിക്കാൻ ആവില്ലായിരുന്നു, ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു വിഷം കുടിച്ച് കെട്ടിപ്പുണർന്നു കിടന്നു, അവിടെയും ദൈവം കൈവെടിഞ്ഞു, രണ്ടാളെയും അടുത്ത വീട്ടിലെ ദീപുവിന്റെ രൂപത്തിൽ വന്നു തത്സമയം പുളിവെള്ളം കുടിപ്പിച്ചു ജീവൻ നിലനിർത്തിച്ചു, പിന്നെയും നീണ്ട രണ്ടു വർഷം കൂടെ റാണി തന്റെ കൂടെ ഉണ്ടായിരുന്നു, പിന്നെ ദൈവം തിരിച്ച് വിളിച്ച് അങ്ങ് കൊണ്ട് പോയി എന്നെ തനിച്ചാക്കിയ ആ ദൈവത്തെ എന്നും വിമർശിക്കാറേ ഉണ്ടായിരുന്നുള്ളു, മീരമോള്ടെ അച്ഛൻ ആകുന്നവരെ.............
ഏകാന്തജീവിതവും റാണിയുടെ ഓർമ്മയും ആയി മുന്നോട്ട് പോകുമ്പോഴാണ് അച്ഛന് ബൈപാസ് ശസ്ത്രക്രിയ വേണ്ടി വന്നത്, ആശുപത്രിയിൽ നിന്ന് അച്ഛൻ ഒരു ചികിത്സയ്ക്കും സമ്മതിക്കാതെ വാശിയിൽ പിടിച്ച് നിന്നു, ചികിത്സ നടത്തണമെങ്കിൽ എന്റെ വിവാഹം നടക്കണമെന്നായിരിന്നു ആവിശ്യം വാശിയിൽ പിന്നിൽ അല്ലായിരുന്നു താനും എന്നാൽ അമ്മയുടെ വൈധവ്യം താൻ കാരണമാകും എന്നു പേടിച്ചപ്പോൾ വിവാഹത്തിലേക്ക് കാര്യങ്ങൾ കടക്കുകയായിരുന്നു, അവരുടെ ഇഷ്ടത്തിന് അവർ കണ്ടെത്തിയ കുട്ടി, ജീവച്ഛവം പോലെ നിന്നു കൊടുത്തു, ഇപ്പൊ തന്റെ നാല് വയസ്സുകാരിയുടെ അമ്മയാണ് അവൾ, മീര കുട്ടിയാണെങ്കിൽ തന്റെ റാണിയുടെ അതേ രൂപം പിന്നെ എങ്ങനെയാ അവളെ മറക്കാൻ തനിക്കാവാ, അവളെ മറന്നു എങ്ങനെയാ ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കാൻ സാധിക്കുക, അവൾ ഉള്ളിൽ അത്രയ്ക്കങ്ങ് നിറഞ്ഞു നിൽക്കുന്നതുകൊണ്ടാവും ജന്മം നൽകിയ മകൾക്കു പോലും അവളുടെ മുഖം കിട്ടിയത്, ഹതഭാഗ്യയായ ഭാര്യയായിപോയി തന്റെ മീരകുട്ടിയുടെ 'അമ്മ, സ്നേഹിക്കുന്നുണ്ട് ഒരുപാട് എങ്കിലും എന്റെ റാണിയെ മറന്നു ഒരു സ്നേഹം എനിക്ക് നല്കാനാവുന്നില്ല, 'അച്ഛാ മീരുട്ടി ഉണ്ണി കണ്ണനായല്ലോ,മ്പക്ക് പോവാ അച്ഛാ ഘോഷയാത്രയ്ക്ക് 'മനു പെട്ടെന്ന് ഞെട്ടി ഉണർന്നു, 'ആ വേഗം അമ്മയോട് റെഡിയായി വരാൻ പറ അച്ഛന്റെ ഉണ്ണിക്കണ്ണൻ ' മനുവും കുടുംബവും ഘോഷയാത്രയിലേ ആരവങ്ങളിലേക്ക് ചേരുകയായിരുന്നു ഇനിയും ഒരുപാട് നാഴിക നടന്നു തീർക്കുവാൻ.....
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്