28 വയസ്സിൽ മരിച്ചയാൾ 100 വർഷങ്ങൾക്കു ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നാൽ; അന്ന് 75 വയസ്സുള്ള കൊച്ചുമകൾ കാണാൻ പോകുന്നത് 28 വയസ്സുള്ള തന്റെ അപ്പൂപ്പനെ; ഇതൊരു ഫിക്ഷൻ സ്റ്റോറി; എന്നാൽ നടക്കാൻ ഏറെ സാധ്യതകളുള്ള ഒരു കഥ
ന്യൂസ് ഡെസ്ക്
ഇരുപത്തിയെട്ടാം വയസ്സിൽ മരിച്ചയാൾ നൂറ് വർഷങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നാൽ സംഭവിക്കുന്നത് എന്താകും. അന്ന് 75 വയസ്സുള്ള കൊച്ചുമകൾ നേരിട്ട് തന്റെ അപ്പൂപ്പനെ കാണാൻ എത്തുന്നു. കാണുന്നത് 28 വയസ്സിൽ മരിച്ചപ്പോൾ ഉണ്ടായിരുന്ന രൂപത്തിലാണെങ്കിലോ. ഈ കഥ നടക്കാൻ പോകുന്നത് ഏകദേശം നൂറു വർങ്ങൾക്കു ശേഷമായിരിക്കാം. ഇതൊരു ഫിക്ഷൻ സ്റ്റോറിയാണ്. എന്നിരുന്നാലും നടക്കാൻ ഏറെ സാധ്യതകളുള്ള ഒരു കഥ.
അതിനുമുമ്പ് അൽകോർ എന്ന മെഡിക്കൽ എഞ്ചിനീയറിങ് സ്ഥാപനത്തെക്കുറിച്ച് പറയാം. വീണ്ടും ജനിക്കാനായി ആഗ്രഹിക്കുന്നവർ, ആഗ്രഹം മാത്രം പോരാ അളന്നാൽ തീരാത്ത പണവും വേണം അങ്ങനെയുള്ളവർക്ക് വേണ്ടിയുള്ളതാണ് ഈ സ്ഥലം.
ഏതെങ്കിലും കാരണത്താൽ അകാല മരണത്തിനടിമപ്പെടുമെന്നു മുൻകൂട്ടി അറിവുള്ളവർക്കു ഈ സ്ഥലം പ്രയോജനപ്പെടും. ഉദാഹരണത്തിന് നിങ്ങൾ ചികിത്സയില്ലാത്ത ഏതെങ്കിലും കാൻസർ രോഗത്തിൽ പെട്ട് മരിക്കാൻ പോകുന്ന ആളാണെങ്കിൽ നിങ്ങൾക്ക് ഈ സ്ഥാപനത്തെ ബന്ധപ്പെട്ടു പണമടച്ചു രജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ നിയമപരമായും ജൈവശാസ്ത്രപരമായും മരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങളെ ഈ സ്ഥാപനത്തിന്റെ ലാബിൽ കൊണ്ടുവരും.
അവരുടെ ആശയപ്രകാരം നിങ്ങൾ മരിച്ചിട്ടില്ല. നിങ്ങൾ അവരുടെ പേഷ്യന്റ് ആണ്. കാരണം തലച്ചോറും ശ്വാസകോശവും നിലച്ചുകഴിഞ്ഞാൽ നിങ്ങൾ നിയമപരമായി മരിച്ചു എന്ന് പറയും. എങ്കിലും നിങ്ങളുടെ ശരീരത്തിലെ മറ്റു കോശങ്ങളും ആന്തരിക അവയവങ്ങളും ഒന്നും മരിക്കുന്നില്ല. അത് മരിക്കണമെങ്കിൽ പിന്നെയും കുറെ മണിക്കൂറുകൾ കഴിയണം.
അവിടെയെത്തിയാൽ ഉടൻ തന്നെ നിങ്ങളുടെ രക്തം മുഴുവൻ അവർ നീക്കം ചെയ്തു ആന്റി ഫ്രീസ് ദ്രാവകങ്ങൾ നിങ്ങളുടെ രക്ത ധമനികളിൽ നിറയ്ക്കും. അതിനുശേഷം നിങ്ങളുടെ തലച്ചോറിനെയും പ്രിസെർവ് ചെയ്യും എന്നിട്ടു നിങ്ങളുടെ ശരീരം പൂജ്യത്തിനുതാഴെ 186 ഡിഗ്രി ഊഷ്മാവിൽ ഒരു സ്റ്റൈൻലെസ്സ് സ്റ്റീൽ ട്യൂബിനുള്ളിൽ ലിക്വിഡ് നൈട്രജൻ നിറച്ചു ശീതീകരിച്ചു വേണ്ടിവന്നാൽ വർഷങ്ങളോളം സൂക്ഷിച്ചു വയ്ക്കും.
എന്തിനാണെന്നല്ലേ... വർഷങ്ങൾക്കു ശേഷം നിങ്ങൾക്ക് പിടിപെട്ട ആ പഴയ കാൻസറിന് ചികിത്സ കണ്ടു പിടിച്ചാൽ ആ ചികിത്സ നടത്തി കാൻസർ ഭേദമാക്കിയ ശേഷം നിങ്ങളെ പഴയ ആളാക്കി തിരിച്ചു കൊണ്ടുവരും. അതുവരെ നിങ്ങൾ അവരുടെ പേഷ്യന്റ് ആണ്. ഇതിനുവേണ്ടി ഏകദേശം 2 കോടി രൂപയാണ് അൽക്കോർ ഇപ്പോൾ ചാർജ് ചെയ്യുന്നത്. ഇത് അമേരിക്കയിൽ ഇന്ന് നടക്കുന്ന സംഭവമാണ്.
ഇനി നമുക്ക് നമ്മുടെ കഥയിലേക്ക് തിരിച്ചു വരാം. അമേരിക്കയിലെ അരിസോണയിലെ അൽക്കോർ എന്ന മെഡിക്കൽ എഞ്ചിനീയറിങ് സ്ഥാപനത്തിൽ ചികിത്സ കഴിഞ്ഞു മരണത്തിൽ നിന്നും ആദ്യമായി കണ്ണ് തുറക്കാൻ പോകുന്ന കാഞ്ഞിരപ്പള്ളിക്കാരൻ വക്കച്ചനെ സ്വീകരിക്കാൻ എവ്ലിൻ ജോസഫും ഭർത്താവ് ആർതർ ഹെന്റി ജോസഫും കാത്തിരിക്കുന്നു.
വക്കച്ചൻ ഇന്നേക്ക് ഏകദേശം 40 വർഷങ്ങൾക്കു മുൻപ് അമേരിക്കയിൽ കുടിയേറിപ്പാർത്ത ആദ്യകാല മലയാളികുടുംബത്തിലെ ഇളയ സന്തതി. ബിസിനസ്സ് ചെയ്തു കോടീശ്വരന്മാരായ കുടുംബം. വക്കച്ചന് 28-ആം വയസ്സിൽ അന്ന് ചികിത്സയില്ലാത്ത എന്തോ അസുഖം വന്നു. മരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അവന്റെ അപ്പച്ചൻ അവനെ അൽകോറിലെ പേഷ്യന്റ് ആക്കി.. അങ്ങനെ 28 വയസ്സിൽ മരിച്ച വക്കച്ചൻ 100 വർഷങ്ങൾക്കു ശേഷം വീണ്ടും ജനിക്കുകയാണ്. 28 വയസ്സിൽ വക്കച്ചൻ മരിക്കുമ്പോൾ വക്കച്ചന്റെ മകൾ സാറക്ക് വയസ്സ് മൂന്ന്. സാറയുടെ മകളാണ് എവ്ലിൻ. എവിലിനു ഈ കഥ നടക്കുമ്പോൾ വയസ്സ് 75 ആയിരിക്കും പ്രായം..
75 വയസ്സുള്ള എവ്ലിൻ നൂറു വർഷങ്ങൾക്കു ശേഷം ജനിക്കുന്ന തന്റെ മുത്തശ്ശനെ കാണാൻ വന്നിരിക്കുകയാണ്. 75 വയസ്സുള്ള എവ്ലിൻ കാണുന്ന തന്റെ മുത്തശ്ശന് ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ ഏകദേശം 128 വയസ്സുണ്ടായിരുന്നേനെ.
പക്ഷേ അവൾ ഇപ്പോൾ കാണാൻ പോകുന്നത് മനസ്സുകൊണ്ടും ശരീരം കൊണ്ടും 28 വയസ്സുള്ള തന്റെ അപ്പൂപ്പൻ വക്കച്ചനെയായിരിക്കും എന്ന് അൽകോറിന്റെ ആൾക്കാർ കൗസിലിങ് നൽകി അവളുടെ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട്.
ഡോക്ടർമാരുടെ ഉള്ളിൽ ഇനിയുള്ള കടമ്പ കണ്ണ് തുറക്കുമ്പോൾ വക്കച്ചൻ എങ്ങനെയായിരിക്കും പെരുമാറുക എന്നുള്ളതാണ്. 100 വർഷങ്ങൾ കഴിഞ്ഞുള്ള താൻ ജീവിച്ചതിനേക്കാൾ ഒരുപാടു വ്യത്യാസമുള്ള പുതിയ ലോകത്തേക്ക് വരുമ്പോൾ വക്കച്ചൻ എങ്ങനെയാണു കാര്യങ്ങൾ ഉൾക്കൊള്ളുക.
അൽകോറിലെ ഡോക്ടർമാർ എവ്ലിനെ വക്കച്ചൻ കിടത്തിയിരിക്കുന്ന റൂമിലേക്ക് കൊണ്ടുപോയി. വക്കച്ചൻ കണ്ണ് തുറക്കുമ്പോൾ എവ്ലിൻ അവിടെ ഉണ്ടായിരിക്കണമെന്ന് ഡോക്ടർ പറഞ്ഞു.
ഡോക്ടർ വക്കച്ചനെ തട്ടി വിളിച്ചു. വക്കച്ചൻ കണ്ണുകൾ മെല്ലെ തുറന്നു. 100 വർഷത്തെ ഉറക്കത്തിനു ശേഷം.
ഡോക്ടർ പരിചയപ്പെടുത്തി ഇത് എവ്ലിൻ, താങ്കളുടെ മകളുടെ മകൾ. വക്കച്ചന്റെ ചിന്തകൾ പുറകിലോട്ടു കുതിച്ചോടി. തന്റെ മൂന്ന് വയസ്സുകാരി സാറയുടെ മുഖം വക്കച്ചന്റെ മനസ്സിൽ ഓടിയെത്തി.
എവിടെ എന്റെ മകൾ സാറ? എവിടെ എന്റെ പ്രിയതമ ക്ലാര? എവിടെ എന്റെ അപ്പച്ചനും അമ്മച്ചിയും ? എവിടെ എന്റെ സഹോദരങ്ങൾ.? ഒരുപാടു ചിന്തകൾ അവന്റെ മനസ്സിലൂടെ കടന്നു പോയി. ഇന്നലെ ഞാനവരെ കണ്ടതാണല്ലോ. വക്കച്ചൻ മരിക്കുന്നതിന് തൊട്ടു മുൻപുള്ള എല്ലാ കാര്യങ്ങളും അയാളുടെ മനസ്സിലൂടെ കടന്നുപോയി.
ഉടൻ തന്നെ വക്കച്ചനെ കൗൺസിലിങ്ങ് ചെയ്യാനുള്ള ആൾക്കാർ എത്തി. അയാൾക്ക് വേണ്ടത്ര കൗൺസിലിങ് കൊടുത്താൽ മാത്രമേ നൂറു വർഷങ്ങൾക്കു ശേഷം പുനർജനിച്ച വക്കച്ചന് ഈ ലോകത്തു ജീവിക്കാൻ കഴിയുകയുള്ളു.
മൂന്നുമാസങ്ങൾക്കു ശേഷം
28 വയസ്സുള്ള അല്ലെങ്കിൽ 128 വയസ്സുള്ള വക്കച്ചൻ 75 വയസ്സുള്ള തന്റെ കൊച്ചുമകൾ എവിലിന്റെ വീടിന്റെ സ്വീകരണ മുറിയിൽ അയാളുടെ ഒപ്പം ജീവിച്ചിരുന്ന സഹോദരങ്ങളുടെ മക്കളുടെ മക്കളെയും അവരുടെ മക്കളെയും ഒക്കെ പരിചയപ്പെട്ടു സംസാരിച്ചുകൊണ്ടിരിക്കുന്നു.
അവരൊക്കെ വക്കച്ചനെ വളരെ ആകാംഷയോടെ കാത്തിരുന്നവരാണ്. ആ ആകാംഷയൊക്കെ അവരുടെ മുഖത്ത് തെളിഞ്ഞു കാണുകയും ചെയ്യുന്നുണ്ട്.
എന്നാൽ വക്കച്ചന് ശരിയായ കൗൺസിലിങ് കിട്ടിയതുകൊണ്ടാവണം വക്കച്ചന്റെ മുഖത്ത് വലിയ ഭാവഭേദങ്ങൾ ഒന്നും ഇല്ലാത്തത്. എന്നാലും എവിടെയോ ഒരു നിരാശയുടെ ലാഞ്ചന വക്കച്ചന്റെ മുഖത്ത് കാണാമായിരുന്നു. പിന്നെയും ദിവസങ്ങൾ കടന്നു പോയി.
വക്കച്ചൻ താൻ പണ്ട് താമസിച്ചിരുന്ന ടൗണും അവിടെയുള്ള വീടും ഒക്കെ കാണുവാനായി അവിടേക്കു പോകാൻ തുടങ്ങുകയാണ്. ഏകദേശം ഒന്നര മണിക്കൂർ എടുക്കും അവിടേക്ക് എത്താനായി. അഡ്രസ് സെറ്റ് ചെയ്തു വക്കച്ചൻ യാത്രയായി.
കാർ ഒരു റെഡ് ലൈറ്റിൽ സ്റ്റോപ്പ് ചെയ്തിരിക്കുന്നു. ഫുള്ളി ഓട്ടോ പൈലറ്റ് ആയ കാറിന്റെ ഡ്രൈവർ സീറ്റിൽ വക്കച്ചൻ പകുതി മയക്കത്തിൽ ഇരിക്കുന്നു. പെട്ടെന്ന് കാറിന്റെ പിന്നിൽ എന്തോ വന്നിടിച്ച ആഘാതത്തിൽ വക്കച്ചൻ ഞെട്ടിയുണർന്നു. തന്റെ കാറിന്റെ പിന്നിൽ മറ്റൊരു കാർ വന്നിടിച്ചതാണെന്നു മനസ്സിലായ വക്കച്ചൻ ഡോറ് തുറന്നു പുറത്തിറങ്ങി.
പിന്നിലെ കാറിന്റെ ഡോറു തുറന്നു വെളുത്തു സുന്ദരിയായ ഒരു യുവതി പുറത്തിറങ്ങി. ഏകദേശം 20 വയസ്സ് തോന്നിക്കും. പേര് എലീന. അവൾക്കൊപ്പം മറ്റൊരു പെൺകുട്ടി ഏകദേശം 25 വയസ്സ്. പേര് ജൂലി. എലീനയും വക്കച്ചനും മുഖാമുഖം കണ്ടയുടനെ അവൾ സോറി പറഞ്ഞുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും പറ്റിയോ എന്ന് തിരക്കി. എനിക്ക് കുഴപ്പമില്ല നിങ്ങൾക്കോ എന്ന് അവനും തിരിച്ചു ചോദിച്ചു. എന്റെ കാറിന്റെ സെൻസർ ഫെയിലിയർ ആയെന്നു തോന്നുന്നു. ഞാൻ ഉറക്കത്തിൽ ആയിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ഉറങ്ങിയത് റിസേർച്ചിന്റെ ഭാഗമായി ഒരുപാടു വർക്ക് ഉണ്ടായിരുന്നു അവൻ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു.
അവർ പരസ്പരം ഇൻഷുറൻസ് കാർഡും ഫോണും കൈമാറി അവരവരുടെ കാറിന്റെ അടുത്തേക്ക് നീങ്ങി. കാറിൽ കയറുന്നതിനു മുൻപ് അവൾ വക്കച്ചനെ ഒന്നുകൂടി നോക്കി. ആ കണ്ണുകളിൽ ഒരു മാസ്മരികത. ഒരു പുതുയുഗ ഇലക്ട്രോ മാഗ്നെറ്റിക് തരംഗം അവളുടെ ഹൃദയത്തെ കീറിമുറിച്ചു കടന്നുപോയതുപോലെ അവൾക്കു തോന്നി. വക്കച്ചന് പക്ഷേ എലീനയെ എവിടെയോ കണ്ട ഒരു ഓർമ. ഓർക്കാൻ പലവട്ടം ശ്രമിച്ചു കഴിയുന്നില്ല.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവർക്കു മൂന്നുപേർക്കും യാത്ര തുടരാനുള്ള കാറുകൾ എത്തി അവരുടെ കേടുപറ്റി കാറുകൾ വന്ന ടീം ഏറ്റെടുത്തു.
വക്കച്ചൻ തന്റെ പഴയ ടൗണിലെത്തി.
എലീനയും ജൂലിയും അവരുടെ റിസേർച് സെന്ററിലും. അവർ ഡിഎൻഎ വച്ച് ആൾക്കാരെ കണക്ട് ചെയ്യുന്ന ഒരു പ്രൊജക്റ്റ് ആണ് ചെയ്യുന്നത്. ആൾക്കാർ അവരുടെ ഡിഎൻഎ ടെസ്റ്റ് ചെയ്തു ഡിഎൻഎ ഡാറ്റാബേസിൽ പേര് ചേർത്താൽ അവരുടെ പൂർവികരെ കണ്ടുപിടിക്കാൻ പറ്റും. അവരുടെ ചരിത്രം എന്തെങ്കിലും ആ ടാറ്റ ബേസിൽ ഉണ്ടെങ്കിൽ.
എലീന റിസേർച് സെന്ററിൽ എത്തിയ ഉടൻ വക്കച്ചൻ കൊടുത്ത ഇൻഷുറൻസ് കാർഡ് നോക്കി ഫോൺ ഡയൽ ചെയ്തു. നിങ്ങൾ എവിടെയാണ്. എനിക്ക് നിങ്ങളെ വീണ്ടും കാണണം.
വക്കച്ചൻ ചോദിച്ചു എന്തിനുവേണ്ടി ?
അവൾ പറഞ്ഞു നിങ്ങൾ എന്റെ തലച്ചോറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്ത് ഒരു വൈറസ് ആയി കടന്നു കൂടിയിരിക്കുന്നു. ആ വൈറസ് എന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തെ നശിപ്പിക്കുന്നതല്ല മറിച്ചു ഉത്തേജിപ്പിക്കുന്നതാണ്. നമുക്ക് വീണ്ടും കാണാൻ കഴിയുമോ?
വക്കച്ചൻ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഒന്ന് പരുങ്ങി.
അവസാനം അയാൾ പറഞ്ഞു ഓക്കേ വീണ്ടും കാണാം.
വക്കച്ചന്റെ മനസ്സ് ഒരു പ്രണയത്തിന്റെ മൂഡിലായിരുന്നില്ല കാരണം തന്റെ 3 വയസ്സുള്ള സാറയെന്ന മകൾ അവളുടെ അമ്മ, തന്റെ യൗവനയുക്തയായ ഭാര്യ എല്ലാം മനസ്സിൽ നിൽക്കുന്നു.
പക്ഷേ വക്കച്ചൻ വീണ്ടും യാഥാർഥ്യത്തിലേക്ക് വന്നു. തനിക്കിനി ജീവിക്കാൻ ഒരു തുണ വേണം
പക്ഷേ അവൾ വരട്ടെ .
അങ്ങനെ അവർ വീണ്ടും കണ്ടുമുട്ടി ഒരു പ്രണയ വല്ലരി പൂത്തോ അവിടെ ? ഇല്ല എലീനയുടെ വല്ലരി പൂത്തില്ല പക്ഷേ പടർന്നു കയറുന്നു അനന്തമാം വിഹായസ്സിലേക്ക്. അവർ പല ദിവസങ്ങളിലും കണ്ടുമുട്ടി പ്രണയം അവൾക്കു കൊടുമ്പിരികൊണ്ടു അവൾക്കു മാത്രം എലീനക്ക്. എലീന വക്കച്ചനെ കാണാൻ വരുമ്പോളൊക്കെ ജൂലിയും കൂടെയുണ്ടാകുമായിരുന്നു.
ഏകദേശം മൂന്നുമാസത്തോളം കൊണ്ട് നടന്ന ഒരു വൺ വേ പ്രേമത്തിന് ശേഷം എലീനയെ വക്കച്ചൻ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.
എന്നാലും ഒരു പിൻവലി. എന്തോ ഒരു തടസ്സം വക്കച്ചന്റെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നു. എലീനയും ജൂലിയും അവരുടെ റിസേർച്ചിന്റെ ഭാഗമായി വക്കച്ചന്റെ ഡിഎൻഎ സാമ്പിളും ശേഖരിക്കുന്നു. ഡാറ്റാബേസ് വന്നു. വക്കച്ചനും എലീനയും ഒരേ ഫാമിലിയിലുള്ളവർ. എലീന ഞെട്ടി.
വക്കച്ചനും.
അവർ വേരുകൾ ചികഞ്ഞു. എലീനയുടെ അമ്മ ബ്രിജിറ്റ് ബ്രിജിറ്റിന്റെ അമ്മ മേരി ചികഞ്ഞു ചികഞ്ഞു മേരിയുടെ ഫോട്ടോ കമ്പ്യൂട്ടർ കാണിച്ചപ്പോൾ വക്കച്ചൻ ശരിക്കും ഞെട്ടി.
തന്റെ കൂടെ കോളജിൽ പഠിച്ച തന്റെ കാമുകി മേരി. ന്യുയോർക്കിലെ ബ്രൂക്ലിൻ കോളജിൽ ഒന്നിച്ചു പഠിച്ചിരുന്നവർ .
പക്ഷേ മേരിയുടെ മകളുടെ മകൾ എങ്ങനെ വക്കച്ചന്റെ ഫാമിലിയാകും എലീനക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. പക്ഷേ വക്കച്ചന്റെ മുഖം വിളറിവെളുത്തു. വക്കച്ചൻ ആ കാലം ഓർത്തു. തന്റെ അപ്പൻ കണ്ടുപിടിച്ച കല്യാണത്തിന് സമ്മതിക്കേണ്ടി വന്നതും മേരിയെന്ന തന്റെ കാമുകിയെ ഉപേക്ഷിക്കേണ്ടിവന്നതും തന്റെ വിവാഹശേഷം മേരി ഗർഭിണി ആയിരുന്നു എന്ന് അറിഞ്ഞതും എല്ലാം.
അങ്ങനെ കഥകളെല്ലാം പറഞ്ഞു വന്നപ്പോൾ എലീന വക്കച്ചന്റെ കൊച്ചു മകളാണ്. എലീനയും വിളറി വെളുത്തു.
സങ്കടം സഹിക്കാൻ കഴിയാതെ എലീന പൊട്ടിക്കരഞ്ഞു.
പക്ഷേ ആ പൊട്ടിക്കരച്ചിലിൽ വക്കച്ചന്റെയും എലീനയുടെ കൂട്ടുകാരി ജൂലിയുടെയും മനസ്സിൽ ഒരു ലഡ്ഡു പൊട്ടി.
അത് എലീന അറിഞ്ഞോ എന്ന് അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്